ലഖ്നൗ: ഏകദിന ലോകകപ്പിൽ
ഇംഗ്ലണ്ടിനെതിരെ തകർത്തെറിഞ്ഞ് തുടർച്ചയായ ആറാം ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ സെമി ഉറപ്പിക്കാനും ഇന്ത്യക്കായി. ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിൽ 100 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഇംഗ്ലീഷ് ബൗളർമാർ ഒമ്പതിന് 229 എന്ന നിലയിൽ ഒതുക്കിയിരുന്നു. ഇന്ത്യക്ക് തുണയായത് ക്യാപ്റ്റൻ രോഹിത് ശർമയുടെ 87ഒതുക്കിയിരുന്നു. ഇന്ത്യക്ക് തുണയായത് ക്യാപ്റ്റൻ രോഹിത് ശർമയുടെ 87 റൺസാണ്. സൂര്യകുമാർ യാദവ് (49), കെ എൽ രാഹുൽ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 34.5 ഓവറിൽ 129ന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തു. ജിത് ബുമ്രയ്ക്ക് മൂന്നും കുൽദീപ് യാദവിന് രണ്ടും വിക്കറ്റുണ്ട്.
230 റൺ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ഇംഗ്ലണ്ട്ിന്. ആദ്യ നാല് വിക്കറ്റുകൾ ഷമിയും ബുമ്രയും പങ്കിട്ടു. അഞ്ചാം ഓവറിലാണ് ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. ഡേവിഡ് മലാനെ (16) ബുമ്ര ബൗൾഡാക്കി. തൊട്ടടുത്ത പന്തിൽ ജോ റൂട്ടിനെ (0) വിക്കറ്റിന് മുന്നിൽ കുടുക്കാനും ബുമ്രയ്ക്കായി. അടുത്ത് വിക്കറ്റ് വീണത് എട്ടാം ഓവറിന്റെ അവസാന പന്തിൽ. ബെൻ സ്റ്റോക്സിനെ (0) ഷമി ബൗൾഡാക്കുകയായിരുന്നു.
ഷമിക്കെതിരെ സ്റ്റോക്സ് നന്നായി ബുദ്ധിമുട്ടിയിരുന്നു. ഇതുതന്നെയാണ് ഇന്ത്യൻ പേസർ മുതലെടുത്തത്. ഷമി തന്റെ അടുത്ത ഓവറിൽ ജോണി ബെയർസ്റ്റോയേയും (14) ബൗൾഡാക്കി.
ഇതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. ജോസ് ബട്ലറെ (10) കുൽദീപ് യാദവ് ബൗൾഡാക്കിയതോടെ മത്സരം ഇംഗ്ലണ്ട് കൈവിട്ടു. മൊയീൻ അലിയെ കൂടി പുറത്താക്കി ഷമി വിക്കറ്റ് നേട്ടം മൂന്നാക്കി. ആദിൽ റഷീദിനെ ബൗൾഡാക്കി (13) നേട്ടം നാലിലേക്ക് ഉയർത്തി. 27 റൺസ് നേടിയ ലിയാം ലിവിംഗസ്റ്റണാണ് ടോപ് സ്കോറർ. താരത്തെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. ക്രിസ് വോക്സാണ് (10), മാർക്ക് വുഡ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
മോശം തുടക്കമായിരുന്നു ഇന്ത്യക്കും ലഭിച്ചിരുന്നത്. നാലാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
വോക്സിന്റെ പന്തിൽ ഗിൽ ബൗൾഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റൺസെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫിൽ ബെൻ സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. 16 പന്തുകൾ നേരിട്ട ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. വോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു അയ്യർ.
പിന്നാലെ രോഹിത് - രാഹുൽ സഖ്യം 91 റൺസ് കൂട്ടിചേർത്തു. എന്നാൽ രാഹുലിനെ പുറത്താക്ക് വില്ലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. എന്നാൽ അനാവശ്യ ഷോട്ടിന് മുതിർന്ന് രോഹിത് വിക്കറ്റ്
വലിച്ചെറിഞ്ഞു. മൂന്ന് സിക്സും പത്ത് ഫോറും രോഹിത്തിന്റെ ഇന്നംഗ്സിലുണ്ടായിരുന്നു. റഷീദിനായിരുന്നു വിക്കറ്റ്. രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി നിരാശപ്പെടുത്തി. തുടർന്ന് സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ജിത് ബുമ്ര (16) അവസാന പന്തിൽ പുറത്തായി. കുൽദീപ് യാദവ് (9) പുറത്താവാതെ നിന്നു. ഡേവിഡ് വില്ലി മൂന്ന് വിക്കറ്റെടുത്തു. ക്രിസ് വോക്സ്, ആദിൽ റഷീദ് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.