പക്ഷികളെ വേട്ടയാടിയ സംഘത്തെ പിടികൂടിയ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് അധികൃതർ

April 28, 2024, 3:30 p.m.

കോഴിക്കോട് :പ്രാവുകളെയും കൊക്കുകളെയും ദേശാടന പക്ഷികളെയും ഉൾപ്പെടെ ക്രൂരമായി പിടികൂടി കഴുത്തു ഞെരിച്ച് കൊന്ന് ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പിടികൂടിയ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് അധികൃതർ.

പന്നിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്ഠൻ, രാജേഷ്, രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടിയത്.

ഇവരെ അധികൃതർക്ക് കൈമാറിയെങ്കിലും നിയമ നടപടി സ്വീകരിക്കാൻ തടസങ്ങളുണ്ടെന്ന കാരണത്താൽ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

കൊടിയത്തൂർ പഞ്ചായത്തിലെ കാരകുറ്റി വയലിലാണ് ഇത്തരമൊരു ക്രൂരത അരങ്ങേറിയത്. പാടത്ത് കളിക്കാൻ എത്തിയവരാണ് നടക്കാൻ കഴിയാത്ത തരത്തിൽ പ്രാവുകളെ കണ്ടെത്തിയത്.

കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലും കാലുകളും ബന്ധിപ്പിച്ച നിലയിലുമാണ് പക്ഷികളെ കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ സംഘം ഇവിടെ നിന്ന് പക്ഷികളെ സമാന രീതിയിൽ പിടികൂടുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

പിടികൂടുന്ന ഏതാനും പ്രാവുകളുടെ കണ്ണിൽ സൂചിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് കുത്തിയിറക്കി കാഴ്ച ശക്തി ഇല്ലാതാക്കും. പിന്നീട് കാലുകൾ ബന്ധിച്ച് കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഉപേക്ഷിക്കും.

ചുറ്റും വല വിരിക്കുകയും ചെയ്യും. പ്രാവുകളെ കണ്ട് ഇവിടേക്ക് എത്തുന്ന മറ്റ് പക്ഷികൾ ഈ കെണിയിൽപ്പെടുന്ന മുറക്ക് അവയെ പിടികൂടി കഴുത്തുഞെരിച്ച് കൊന്ന് ചാക്കിലാക്കി കൊണ്ടുപോകുന്നതാണ് ഇവരുടെ രീതി. പിന്നീട് ഇവയെ ഭക്ഷിക്കുമെന്ന് ചോദ്യം ചെയ്യലിൽ മൂന്ന് പേരും സമ്മതിച്ചതായും നാട്ടുകാർ പറഞ്ഞു.

വനംവകുപ്പിന്റെ സംരക്ഷിത പട്ടികയിൽ പ്രാവുകൾ ഉൾപ്പെടുന്നില്ല എന്നതിനാൽ നിയമനടപടികൾ സ്വീകരിക്കുന്നതിൽ തടസമുണ്ടെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇവരിൽ നിന്ന് കണ്ടെത്തിയ പക്ഷികളെ പിടികൂടാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പൊലീസ് പിടികൂടി നശിപ്പിച്ചിട്ടുണ്ട്. ഇനി ഇത്തരത്തിലുള്ള ക്രൂരത നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതികൾക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


MORE LATEST NEWSES
  • ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍
  • മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
  • ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി
  • രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍,പതിനാല് പേര്‍ക്ക് പൗരത്വം
  • കാസര്‍കോട് തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
  • ഓട്ടോ ഡ്രൈവറെ മർദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • കൂരാച്ചുണ്ടില്‍ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
  • ജില്ലയിൽ ആംബുലൻസ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്
  • സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
  • പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, സ്ത്രീധനം ആവശ്യപ്പെട്ടല്ലെന്ന് പ്രതിയുടെ അമ്മ
  • കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു
  • പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം
  • അഞ്ചു വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍.
  • തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസിന് ഇന്ന് സമാപനം; വലിയുദ്ധീൻ ഫൈസി നേതൃത്വം നൽകും
  • നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
  • ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
  • വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി.
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, പിഴയും
  • എം.ഡി.എം.എ.യുമായി പിടിയിൽ
  • വയനാട് സ്വദേശി പത്തനംതിട്ടയിൽ മുങ്ങിമരിച്ചു
  • കോടഞ്ചേരിയിൽ ഡോക്ട്ടറെ മർദ്ദിച്ചയാൾ പോലീസിൽ കീഴടങ്ങി
  • നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം,സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു
  • ചിപ്പിലിത്തോട് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
  • മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും
  • പരിസ്ഥിതിസംവേദക പ്രദേശങ്ങളോട് കട്ടിപ്പാറയിലെ ജനവാസ മേഖല കൂട്ടി ചേർക്കാനുള്ള കേന്ദ്ര-സസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണം
  • കബനി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു
  • ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
  • പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
  • ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന.
  • യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സർവകലാശാല പ്രൊഫസർ റിമാൻഡിൽ.
  • വിമാന സമരം ; ഉറ്റവരെ കാണാനാകാതെ ചികിത്സയിൽക്കഴിഞ്ഞ പ്രവാസി മരിച്ചു
  • കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ച് വിടുന്നു
  • ഭർതൃവീട്ടിൽ നവവധു നേരിട്ടത് ക്രൂരമർദ്ദനമെന്ന് യുവതിയുടെ പിതാവ്.
  • ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഉണ്ടായത് വന്‍ തീപിടിത്തമെന്ന് ദൃക്‌സാക്ഷി
  • മഴക്കാലപൂർവ ശുചികരണം വിളംബരജാഥ കട്ടിപ്പാറയിൽ
  • കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കടയിലേക്ക് പാഞ്ഞു കയറി അപകടം
  • നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു
  • നവവധുവിന് ക്രൂരമർദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
  • മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് അപകടം; 12 പേർ മരിച്ചു; 43 പേർ ചികിത്സയിൽ
  • പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, സംഘർഷത്തിൽ യുവാവിന് കുത്തേറ്റു
  • കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി
  • പനങ്ങാട് ടിപ്പര്‍ ലോറിക്ക് നേരെ അക്രമം
  • എസി.പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ച് വൻ നാശനഷ്ടം