ചക്ക ചതിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം, കഷായത്തിന്റെ പട്ടികയിലേക്ക് ചക്കയും പിന്നാലെ താൽക്കാലിക വിലക്കും

July 19, 2025, 2:09 p.m.

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഡ്യൂട്ടിക്കെത്തുമ്പോൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ നടപടി ഉറപ്പാണ്. പരിശോധന ആരംഭിച്ച് ഇതുവരെ നൂറു കണക്കിന് ജീവനക്കാർക്ക് സസ്പെൻഷനടക്കം ലഭിച്ചതോടെ മദ്യപിച്ചെത്തുന്നവരിൽ കുറവുണ്ടായതായാണ് കോർപ്പറേഷൻ്റെ വിലയിരുത്തൽ. ഇത് പരിശോധിക്കാനായി ബ്രെത്ത് അനലൈസര്‍ പരിശോധന കർശനമായി തുടരുന്നുമുണ്ട്. എന്നാൽ, ഹോമിയോ മരുന്നും കഷായവും കുടിച്ചെത്തു ജീവനക്കാർ പലപ്പോഴും പരിശോധനയിൽ പെടാറുമുണ്ട്. പന്തളം യൂണിറ്റിൽ ഇന്നലെ നടന്ന ഒരു സംഭവത്തിലൂടെ സംസ്ഥാന പഴമായ സ്വന്തം ചക്കയും ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ചക്ക കഴിച്ച് ഡ്യൂട്ടിക്ക് കയറി ജീവനക്കാരാണ് ഇന്നലെ പരിശോധനയിൽ കുടുങ്ങിയത്.

വീട്ടിൽ നല്ല തേൻവരിക്കച്ചക്ക മുറിച്ചപ്പോൾ അതിലൊരു പങ്ക് മറ്റുജീവനക്കാർക്കുകൂടി കൊടുക്കാമെന്ന് കരുതിയാണ് രാവിലെ ഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവർ ചക്ക ചുളയുമായി എത്തിയത്. സുഹൃത്തുക്കൾ ഇത് വീതം വച്ച് കഴിച്ചു. രാവിലെ ഡ്യൂട്ടിക്കിറങ്ങും മുൻപ് ചക്കപ്പഴം കഴിച്ച ആളാണ് ഊതിക്കലിൽ ആദ്യം കുടുങ്ങിയത്. ബ്രെത്തലൈസർ പൂജ്യത്തിൽനിന്ന് കുതിച്ചുയർന്ന് പത്തിലെത്തി. താൻ മദ്യപിച്ചില്ലെന്നും വേണമെങ്കിൽ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവർ പറഞ്ഞു. എന്നാൽ മദ്യപിച്ചവരെ കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി അധികൃതർ. ഒടുവിൽ സാംപിൾ പരിശോധന നടത്താമെന്നായി ജീവനക്കാർ.

ഇതോടെ നേരത്തെ പരിശോധനയിൽ വിജയിച്ചവരെ വീണ്ടും പരിശോധിപ്പിച്ച് പരീക്ഷണം. ആദ്യം ഊതിയപ്പോൾ പൂജ്യം. ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഊതിയപ്പോൾ തെളിഞ്ഞത് അദ്ദേഹവും മദ്യപിച്ചെന്ന് തെളിയിക്കുന്ന സംഖ്യ. ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ചതോടെ കുടിയന്മാരായതോടെ, വില്ലൻ ചക്കതന്നെയെന്ന് അധികൃതർ ഉറപ്പിച്ചു. ഇതോടെ ഡിപ്പോയിൽ താൽക്കാലികമായി ചക്കപ്പഴത്തിന് വിലക്കേർപ്പെടുത്തി. നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതാണ് ജീവനക്കാർക്ക് ഗുണകരമായത്. നേരത്തെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഷിബീഷ് ബ്രെത്ത് അനലൈസര്‍ പരിശോധനയിലൂടെ മദ്യപിച്ചെന്ന് കണ്ടെത്തിയ സംഭവത്തില്‍ വില്ലൻ ഹോമിയോ മരുന്നെന്ന് പിന്നീട് കണ്ടെത്തിയതോടെ നടപടി ഒഴിവായിരുന്നു. കഷായം കുടിച്ച ജീവനക്കാരനെയും ഊതിക്കൽ ചതിച്ചിട്ടുണ്ട്.

പൊതുഗതാഗത മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാർ കൃത്യനിർവഹണത്തിനിടയിൽ യാതൊരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നതിൻ്റെ അടിസ്ഥാനത്തിൽ ആണ് 2024 ഏപ്രിൽ മാസം മുതൽ മുതൽ കെഎസ്ആർടിസിയുടെ വിജിലൻസ് ടീം ബ്രത്ത് അനലൈസർ പരിശോധനകൾ ആരംഭിച്ചത്. പിന്നാലെ 137 ജീവനക്കാരെ മദ്യപിച്ചിരുന്നതിനും മദ്യം സൂക്ഷിച്ചതിനുമായി കണ്ടെത്തി. എന്നാൽ പരിശോധന ആരംഭിച്ച സമയത്ത് എല്ലാ യൂണിറ്റുകളിലും പരിശോധന നടത്തിയപ്പോൾ ഒരു ദിവസം 22 മദ്യപിച്ച കേസുകൾവരെ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ചുരുങ്ങിയ ദിവസം കൊണ്ട് പരിശോധനയിൽ ഒരു പോസിറ്റീവ് കേസ് മാത്രം റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതായി ഗതാഗതമന്ത്രി വിശദമാക്കിയിരുന്നു


MORE LATEST NEWSES
  • ബാങ്ക് വീട് ജപ്തി ചെയ്തു; നാലംഗ കുടുംബം കഴിയുന്നത് സ്കൂൾ വരാന്തയിൽ
  • പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിലൂടെ വില്പനയ്ക്ക് വെച്ച യുവാവ് പിടിയിൽ
  • കല്പറ്റയിൽ നിന്നും മൂന്നു പെൺകുട്ടികളെ കാണാത്തായതായി പരാതി
  • മരണ വാർത്ത
  • നാളെ ബസുകൾ തടയും; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗത
  • ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് ‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് ‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
  • ലഹരിമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി അറസ്റ്റിൽ
  • ബസ് ഇടിച്ച് വയോധികൻ മരണപ്പെട്ടു
  • നെല്ലാംങ്കണ്ടിയിൽ ആബുലൻസും, ലോറിയും കൂട്ടിയിടിച്ച് അപകടം
  • ഹേമചന്ദ്രൻ കൊലക്കേസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
  • വിദ്യാർത്ഥിയെ മർദ്ദിച്ച അഞ്ച് സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.
  • 15കാരിക്ക് നിപയെന്ന് സംശയം: ചികിത്സയിൽ
  • മൈലള്ളാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി
  • കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
  • മിഥുനെ അവസാനമായി കാണാൻ ഹൃദയം തകർന്ന് അമ്മ എത്തി.
  • വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ്.
  • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത ഉപയോഗിക്കുന്നത്തിലുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍
  • മദ്യലഹരിയില്‍ ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം
  • ഭിന്നശേഷിക്കാരിയായ പതിനാറുകാരിയുടെ മരണം: ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്
  • ദമ്പതികളെ പെട്രോൾ ഒഴിച്ച്​ തീകൊളുത്തി അയൽവാസി തൂങ്ങിമരിച്ചു
  • സ്വകാര്യ ആശുപത്രിയിൽ നിന്ന് അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നുകളും ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളും കവർന്ന കേസിലെ പ്രതി പിടിയില്‍
  • തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്
  • മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി
  • തലപ്പാറ വെള്ളിമുക്കിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
  • തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി.
  • നിമിഷപ്രിയയുടെ മോചനത്തിന് പുറത്ത് നിന്നും ആരും ഇടപെടേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
  • പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
  • മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • വയോധികയെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • റോഡിൽ നഗ്നതാ പ്രദര്‍ശനം, 55 കാരനെ പിടികൂടി പൊലീസ്
  • കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി
  • പതിനഞ്ചുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം
  • കള്ളക്കടത്ത് സ്വർണം തട്ടാൻ വാഹനം തരപ്പെടുത്തി നൽകിയ ആളെ പിടികൂടി കൊണ്ടോട്ടി പൊലീസ്
  • കൊല്ലത്ത് കോഴിക്കോട് സ്വദേശിയായ തുണിക്കടയുടമയെയും മാനേജരായ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച ഭിന്നശേഷിക്കാരി മരിച്ചതായി പരാതി.
  • യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതിപിടിയിൽ
  • ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
  • മണ്ണാർക്കാട് നിയന്ത്രണങ്ങൾ ശക്തമാക്കി.
  • വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും,
  • കോഴിക്കോട് വീട്ടിൽ മോഷണ നടത്തിയ വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ
  • ഒരു നാടിൻ്റെ ഉറക്കം കെടുത്തിയ കള്ളൻ പിടിയില്‍
  • നടുവണ്ണൂര്‍ വാകയാട് സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി
  • പന്തീരങ്കാവിൽ മൂന്നു പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ
  • ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
  • ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി.
  • മരണ വാർത്ത