ജൊഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായകമായ മൂന്നാം ട്വന്റി 20യിൽ വമ്പൻ സ്കോർ ഉയർത്തി ഇന്ത്യ. ആദ്യം ജയ്സ്വാൾ വാളെടുത്ത് വീശിയപ്പോൾ തുടക്കത്തിലെ തകർച്ച ഇന്ത്യയ്ക്ക് ഏശിയതേയില്ല. പിന്നാലെ സൂര്യകുമാർ യാദവ് ജ്വലിച്ചുയർന്നതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് ഉയർന്നു. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ശുഭ്മാൻ ഗില്ലും തിലക് വർമ്മയും നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യൻ സ്കോർ 29 റൺസെടുത്തപ്പോഴേയ്ക്കും രണ്ട് വിക്കറ്റുകൾ നഷ്ടമായി.
മൂന്നാം വിക്കറ്റിൽ ജയ്സ്വാളും സൂര്യകുമാറും ഒത്തുചേർന്നതോടെ കളി മാറി. ഇരുവരും സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയതോടെ റൺസൊഴുകി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 112 റൺസ് വന്നു. 41 പന്തിൽ 60 റൺസെടുത്താണ് ജയ്സ്വാൾ പുറത്താകുന്നത്. പിന്നാലെ വന്ന റിങ്കു സിംഗ് 14 റൺസെടുത്ത് മടങ്ങി.
ഡയമന്റക്കോസിന് ഹൈ ഫൈവ്; പഞ്ചാബ് കടന്ന് ബ്ലാസ്റ്റേഴ്സ്
അവസാന ഓവറിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 100 റൺസെടുത്ത സൂര്യകുമാർ യാദവ്, നാല് റൺസ് വീതമെടുത്ത രവീന്ദ്ര ജഡേജ, ജിതേഷ് ശർമ്മ എന്നിവർ അവസാന ഓവറിലാണ് പുറത്തായത്. അവസാന പന്തിൽ സിറാജ് രണ്ട് റൺസ് ഓടിയെടുത്തതോടെ ഇന്ത്യൻ സ്കോർ ഏഴിന് 201ലെത്തി.