തിരുവനന്തപുരം :സംസ്ഥാനത്ത് 14 ജില്ലകളിലും കൊടും ചൂട് തുടരുകയാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും. ഉഷ്ണതരംഗ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതസമയം സൂര്യതാപമേറ്റ് ഇന്ന് രണ്ട് പേർ മരിച്ചു
മാഹി പന്തക്കല്‍ സ്വദേശി മരിച്ചു. യു.എം.വിശ്വനാഥനാണ് മരിച്ചത്. വെള്ളിയാഴ്ച നിടുമ്പ്രത്ത് കിണര്‍ പണിക്കിടെയാണ് ഇയാള്‍ക്ക് സൂര്യാഘാതമേറ്റത്. കണ്ണൂരില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കിണറ്റില്‍ നിന്നും മണ്ണ് വലിച്ച് കയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ പള്ളൂര്‍ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് ഒരു വയോധികയും സൂര്യാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.