ലഖ്‌നൗവിനെ കറക്കിവീഴ്ത്തി മൊഈൻ അലി;ഐപിഎല്ലിലെ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ

April 3, 2023, 11:48 p.m.

സ്വന്തം തട്ടകത്തിൽ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ലഖ്‌നൗ സൂപ്പർ ജെയിന്റ്‌സിനെ 12 റണ്ണിനാണ് ചെന്നൈ വീഴ്ത്തിയത്. ചെന്നൈ ഉയർത്തിയ 217 റൺസ് എന്ന കൂറ്റൻ സ്‌കോർ മറികടക്കാനുള്ള ശ്രമം 205 റൺസിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് അവസാനിച്ചു. ജയിക്കാനുള്ള ലഖ്‌നൗ പ്രതീക്ഷകളെ കറക്കിവീഴ്ത്തിയ മൊഈൻ അലിയാണ് ചെന്നൈയുടെ വിജയശിൽപി. 26 റൺസ് മാത്രം വഴങ്ങി നാല് പ്രധാനവിക്കറ്റുകളാണ് മൊഈൻ നേടിയത്.

തകർത്തടിച്ച ചെന്നൈക്ക് അതേനാണയത്തിൽ മറുപടി നൽകികൊണ്ടാണ് ലഖ്‌നൗ മറുപടി ബാറ്റിങ് ആരംഭിച്ചത് പവർപ്ലെയുടെ ആദ്യ ഓവറുകൾ റണ്ണൊഴുക്കിന് വേഗം കൂട്ടാൻ ഓപ്പണർമാരായ കെ.എൽ രാഹുലിനും കെയിൽ മയേഴ്‌സിനുമായി. അഞ്ച് ഓവർ പിന്നിടുമ്പോൾ തന്നെ ടീം എൺപത് റൺസിന് അരികിലെത്തിയിരുന്നു. ടീം 79 റൺസിൽ നിൽക്കവെയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. തകർത്തടിച്ച് നിൽക്കെയാണ് 53 റൺസിൽ മയേഴ്‌സിനെ മൊഈൻ അലി കൂടാരം കയറ്റുന്നത്. ഇതോടെ റണ്ണൊഴുക്കിന് വേഗത കുറഞ്ഞു. പിന്നാലെ എത്തിയ ദീപക് ഹൂഡ രണ്ടിന് റൺസിന് പുറത്തായി. തകർത്തടിക്കുമെന്ന് തോന്നിച്ചെങ്കിലും കൃണാൽ പാണ്ഡ്യയും ഒൻപത് റൺസിൽ കളി മതിയാക്കി. സ്‌റ്റോണിസിനെയും മൊഈൻ പുറത്താക്കിയതോടെ കളി ചെന്നൈ തിരിച്ചുപിടിച്ചു എന്ന ഘട്ടമെത്തി. നിക്കോളാസ് പൂരനും ആയുഷ് ബദോനിയും കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമം നടത്തി നോക്കിയെങ്കിലും 32 റൺസിൽ നിൽക്കെ പൂരൻ വീണു. 157 റൺസിൽ ആറ് വിക്കറ്റ് വീണതോടെ കളി ജയിക്കാമെന്ന ആത്മവിശ്വാസം ലഖ്‌നൗ ബാറ്റർമാർക്ക് നഷ്ടപ്പെട്ടിരുന്നു. വാലറ്റത്ത് ബദോനിയും (23) കൃഷ്ണപ്പ ഗൗദമും (17) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

വന്നവരും നിന്നവരും ലഖ്‌നൗ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ ഈ സീസണിലെ ഉയർന്ന സ്‌കോറായ 216 സ്വന്തമാക്കിയാണ് ചെന്നൈ ബാറ്റിങ് അവസാനിപ്പിച്ചത്.നാല് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ബാറ്റിങ്ങിനിറങ്ങിയ മഞ്ഞപ്പട തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ചു. ആദ്യ മത്സരത്തിൽ തകർത്തടിച്ച ഗെയ്ക്‌വാദിന്റെ ബാറ്റിൽ നിന്നും ഇന്നും റെണ്ണൊഴുകി. 31 പന്തിൽ നിന്ന് 57 റൺസാണ് താരം അടിച്ചു കൂട്ടിയത്. മൂന്ന് ഫോറും നാല് സിക്‌സറുകളും പറത്തിയായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

മറുവശത്ത് ഡിവൺ കോൺവെയും ബൗളർമാരെ പ്രഹരിക്കുന്നതിൽ ഒരു മയവും കാണിച്ചില്ല. പതിനൊന്നാം ഓവറിൽ കൃണാൽ പണ്ഡ്യക്ക് വിക്കറ്റ് കൊടുത്ത് കളം വിടുമ്പോൾ 29 പന്തിൽ 47 റൺസാണ് കോൺവെ ടീമിന് സംഭാവന ചെയ്തത്. പിന്നാലെ എത്തിയ ശിവം ഡൂബെയുടെ ഊഴമായിരുന്നു പിന്നീട്. 16 പന്തിൽ 27 റൺസടിച്ച താരം മൂന്ന് സിക്‌സറുകൾ പറത്തിയിരുന്നു. റണ്ണൊഴുക്കിന്റെ സ്പീഡ് പതുക്കെയായപ്പോൾ അതിനെ പഴയ നിലയിലാക്കാൻ എത്തിയ മൊഈൻ അലി പക്ഷേ 19 റൺസിന് കൂടാരം കയറി. അവസാന ഓവറുകളിൽ റണ്ണടിച്ചെടുക്കാൻ കളത്തിലുണ്ടായിരുന്ന ബെൻ സ്റ്റോക്‌സിന് പക്ഷേ പെട്ടെന്ന് മടങ്ങേണ്ടി വന്നു പിന്നാലെ എത്തിയ ജഡേജയെ മാർക്ക് വുഡും മടക്കി.

അവസാന ഓവറുകളിൽ ധോണിയുടെ മാസ്മരിക പ്രകടനം ആദ്യ രണ്ട് പന്തുകൾ സിക്‌സർ പറത്തിയ ധോണിയെ മാർക്ക് വുഡ് വീഴ്ത്തി. പുറത്താകെ അമ്പാട്ടി റായുഡു 27 റൺസ് സ്‌കോർ ബോർഡിൽ എഴുതിച്ചേർത്തതോടെ 217 റൺസ് എന്ന കൂറ്റൻ സ്‌കോർ ചെന്നൈ സ്വന്തമാക്കി. അതേസമയം ഈ മത്സരത്തിലെ റൺസോടെ ഐപിഎല്ലിൽ 5000 റൺസ് എന്ന നേട്ടവും ധോണി സ്വന്തമാക്കി.അതിവേഗത്തിൽ റണ്ണൊഴുകിയ ചെന്നൈയെ കുറച്ചെങ്കിലും പിടിച്ചുകെട്ടിയത് രവി ബിഷ്‌ണോയിയുടെയും മാക്ക് വുഡിന്റെയും ബൗളിങ്ങാണ് ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബിഷ്‌ണോയ് നേടിയത്. ആവേശ് ഖാന് ഒരു വിക്കറ്റ് വീഴ്ത്തി.


MORE LATEST NEWSES
  • താമരശ്ശേരിയിൽ ദേശീയപാതയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
  • കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് RSS പ്രവർത്തകർക്ക് ജീവപര്യന്തം
  • ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി
  • കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു.
  • പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ
  • താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് ചെരിഞ്ഞ് മരം അപകടാവസ്ഥയില്‍
  • കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
  • ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു.
  • ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
  • കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വാഹനാപകടം യുവതി മരിച്ചു
  • ജൂൺ രണ്ടുമുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങി എക്സൈസ് വകുപ്പ്.
  • മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
  • കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു
  • കുറ്റ്യാടിയിൽ സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? അന്വേഷണം തുടങ്ങി
  • ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
  • പോത്ത് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പന ; വാഹന പരിശോധനയിൽ മദ്ധ്യവയസ്കൻ പിടിയില്‍
  • വളാഞ്ചേരി സ്വദേശി അബൂദബിയിൽ നിര്യാതനായി
  • വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി
  • ഹൈസ്‌കൂൾ ക്ലാസ്സ്‌ സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടി
  • ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ.
  • ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു.
  • ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
  • പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍
  • ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ
  • മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു.
  • കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി
  • കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും.
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
  • വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ.
  • ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം
  • വയനാട് ജില്ലക്ക് വികസന പദ്ധതികൾ നടപ്പാക്കാൻ 21 കോടി രൂപ അനുവദിച്ചു
  • പോത്ത് കച്ചവടത്തിൻ്റെ മറവിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പൊലീസിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി.
  • കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ.
  • കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു
  • മരണ വാർത്ത
  • മരണ വാർത്ത
  • ഹോട്ടലിൽനിന്ന് മാലിന്യം ഒഴുക്കുന്നതായി പരാതി
  • അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി
  • കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .
  • സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി
  • വയനാട് മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ
  • പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
  • കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
  • കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
  • നിര്യാതയായി. അന്നമ്മ ചെറിയാൻ പുത്തൻ പറമ്പിൽ