അവസാന ഓവറിൽ റിങ്കുവിന്റെ സിക്സർ പൂരം :ഗുജറാത്തിനെതിരെ കൊൽക്കത്തക്ക് മൂന്ന് വിക്കറ്റിന്റെ ജയം

April 9, 2023, 8:52 p.m.


അഹമ്മദാബാദ്: റൺമല ഉയർത്തി മടങ്ങിയ റാഷിദ് ഖാൻ പടയെ റിങ്കു സിങ്ങിന്റെ അതിമാരക ബാറ്റിങ്ങിലൂടെ കെട്ടുകെട്ടിച്ച് കൊൽക്കത്ത. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസോടെ നിലവിലെ ചാമ്പ്യൻമാരെ പരാജയപ്പെടുത്തി. ജയിക്കാൻ 29 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ‍ ഒടുവിലെ അഞ്ച് പന്തുകളിലും സിക്‌സർ പറത്തിയാണ് റിങ്കു സിങ് ടീമിന്റെ വിജയ ശിൽപിയായത്.

റിങ്കു സിങ്ങിന്റെ തീപ്പൊരി ഇന്നിങ്‌സാണ് കൊൽക്കത്തയ്ക്ക് മിന്നുംജയം സമ്മാനിച്ചത്. 21 ബോളിൽ 48 റൺസെടുത്ത സിങ്ങിന്റെ ബാറ്റിൽ നിന്നും ആറ് സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് പിറന്നത്. ഇംപാക്ട് പ്ലയറായിറങ്ങിയ വെങ്കിടേഷ് അയ്യറുടെ തകർപ്പൻ ബാറ്റിങ്ങാണ് തുടക്കത്തിൽ രണ്ടിന് 28 എന്ന നിലയിൽ തകർന്നുകിടന്ന ടീമിനെ മുന്നോട്ടുനയിച്ചത്. 20 റണ്ണായപ്പോൾ തന്നെ കൊൽക്കത്ത നിരയിൽ ആദ്യ വിക്കറ്റും 28ൽ രണ്ടാം വിക്കറ്റും വീണു. ഓപണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുല്ല ഗുർബാസാണ് ആദ്യം പുറത്തായത്. 12 പന്തിൽ 15 റണ്ണെടുത്ത ഗുർബാസ് ഒരു സിക്‌സറും ബൗണ്ടറിയും പറത്തി. എട്ട് പന്തിൽ ആറ് റൺസെടുത്ത സഹ ഓപണർ നാരായൺ ജഗദീശനാണ് പിന്നീട് പുറത്തായത്.

പിന്നീട് വന്ന വെങ്കിടേഷ് അയ്യർ 40 പന്തിൽ 83 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ അഞ്ച് സിക്‌സറുകൾ പറത്തി. എട്ട് ബൗണ്ടറികളും പായിച്ചു. കൂടെയുള്ള ക്യാപ്റ്റൻ നിതീഷ് റാണയും മികച്ച പ്രകടനം കാഴ്ചവച്ചു. അൽസാരി ജോസഫിന്റെ തന്നെ പന്തിൽ ഷാമി അഹമ്മദ് പിടിച്ച് പുറത്താവുമ്പോൾ നാല് ഫോറുകളും മൂന്ന് സിക്‌സറും ഉൾപ്പെടെ 29 പന്തിൽ 45 റൺസായിരുന്നു താരം സ്‌കോർ ബോർഡിൽ ചേർത്തത്. പുറത്താവുമ്പോൾ സ്‌കോർബോർഡിൽ 128. തുടർന്ന് ടീം സ്‌കോർ 154ൽ എത്തിനിൽക്കെ അൽസാരി ജോസഫിന്റെ പന്തിൽ ശുഭ്മാൻ ഗിൽ പിടിച്ചാണ് അയ്യർ പുറത്താവുന്നത്.

തുടർന്നായിരുന്നു റിങ്കു സിങ്ങിന്റെ മാസ് വരവ്. ഒരു വശത്ത് റിങ്കു അടി തുടരുമ്പോൾ മറുവശത്ത് തുടർച്ചയായി വിക്കറ്റുകളും പൊഴിഞ്ഞുകൊണ്ടിരുന്നു. റാഷിദ് ഖാന്റെ പന്തിൽ ഇംപാക്ട് പ്ലയറായ ശ്രീകർ ഭരത് പിടിച്ച് ആന്ദ്രെ റസൽ (1), തൊട്ടടുത്ത പന്തിൽ മറ്റൊരു പകരക്കാരനായ ജയന്ത് യാദവ് (0), അടുത്ത പന്തിൽ എൽബിഡബ്ല്യു ആയി ശർദുൽ താക്കൂർ എന്നിവരാണ് അടുപ്പിച്ച് കൂടാരം കയറിയത്. എന്നാൽ റിങ്കു സിങ് ഒറ്റയ്ക്ക് സ്‌കോർബോർഡ് നീക്കി. ഒടുവിൽ നിർണായകമായ അവസാന ഓവറിൽ തോൽവിയുറപ്പായ സന്ദർഭത്തിൽ റിങ്കുവിന്റെ ബാറ്റിൽ നിന്നും തീപ്പൊരി പാറി. ജയിക്കാൻ 29 റൺസ് വേണ്ടിയിരുന്ന യാഷ് ദയാലിന്റെ അവസാന ഓവറിൽ ആദ്യ പന്തിൽ ഒരു റൺ. രണ്ടാം പന്തിൽ സിക്‌സ്. പിന്നീടങ്ങോട്ടുള്ള നാലു പന്തുകളും സിക്‌സർ പറത്തിയപ്പോൾ ടീമിന് അതിഗംഭീര വിജയം. ​റിങ്കു സിങ്ങാണ് കളിയിലെ താരം.

ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അൽരാസി ജോസഫ് രണ്ടും ജോഷ്വ ലിറ്റിലും ഷാമി അഹമ്മദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നേരത്തെ, വിജയ് ശങ്കറുടേയും സായ് സുദർശന്റേയും ഫിഫ്റ്റി മികവിലാണ് ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തത്. മത്സരത്തിൽ ഓപണറായി ഇറങ്ങിയ വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. 17 പന്തിൽ 17 റണ്ണെടുത്ത സാഹ സുനിൽ നരൈന്റെ പന്തിൽ നാരായൺ ജഗദീഷൻ പിടിച്ച് പുറത്താവുകയായിരുന്നു.

തുടർന്ന് സഹ ഓപണറായ ശുഭ്മാൻ ഗില്ലും മൂന്നാമനായെത്തിയ സായ് സുദർശനും ചേർന്ന് റൺ വേഗം കൂട്ടി. ടീം സ്‌കോർ സെഞ്ച്വറിയെത്തിയതോടെ ഗിൽ വീണു. 31 ബോളുകളിൽ 39 റൺസായിരുന്നു സമ്പാദ്യം. പിന്നാലെയെത്തിയ അഭിനവ് മനോഹർ എട്ട് പന്തിൽ 14 റൺസെടുത്തു നിൽക്കെ ബൗൾഡ്. തുടർന്ന് ടീം അക്കൗണ്ടിൽ 153 റൺ ആയിരിക്കെ 17.3 ഓവറിൽ സുദർശൻ പുറത്തേക്ക്. വിജയ് ശങ്കർ കൂറ്റനടികൾ തുടർന്നു. ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ 24 പന്തിൽ നിന്ന് പുറത്താവാതെ 63 റൺസായിരുന്നു വിജയ് ശങ്കറുടെ ബാറ്റിൽ നിന്നും പിറന്നത്. ഡേവിഡ് മില്ലർ മൂന്ന് പന്തിൽ പുറത്താവാതെ രണ്ട് റണ്ണെടുത്തു.നാലിൽ മൂന്ന് വിക്കറ്റുകൾ കൈക്കലാക്കി സുനിൽ നരൈനാണ് കൊൽക്കത്ത നിരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിൽ. സുയാഷ് ശർമയ്ക്കാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ്. അസുഖബാധിതനായ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദ് ഖാന്റെ നായകത്വത്തിലാണ് മൂന്നാം വിജയം ലക്ഷ്യമിട്ട് ഗുജറാത്ത് ഇന്ന് കളിക്കിറങ്ങിയത്. എന്നാൽ നിരാശയായിരുന്നു ഫലം. നേരത്തെ, ചെന്നൈ സൂപ്പർ കിങ്‌സിനേയും ഡൽഹി ക്യാപിറ്റൽസിനെയുമാണ് ഗുജറാത്ത് തോൽപ്പിച്ചത്. മറുവശത്ത്, രണ്ടാം വിജയം ലക്ഷ്യമിട്ടാണ് നിതീഷ് റാണയുടെ നേതൃത്വത്തിലുള്ള കൊൽക്കത്ത ഇന്ന് ഇറങ്ങിയത്. കൊൽക്കത്ത ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽക്കുകയും രണ്ടാം മത്സരത്തിൽ ആർസിബിക്കെതിരെ വമ്പൻ ജയം നേടുകയും ചെയ്തിരുന്നു.


MORE LATEST NEWSES
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.
  • ഏറ്റുമാനൂർ പുഴയില്‍ചാടിയ അമ്മയും പെണ്‍മക്കളും മരിച്ചു.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • ബെംഗലൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം.
  • നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 15കാരി മരിച്ചു; 18 പേര്‍ ആശുപത്രിയില്‍
  • സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു.
  • വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
  • മലാപ്പറമ്പ് അടിപ്പാത ഭാഗികമായി തുറന്നു
  • തൃശൂരിൽ കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • നെല്ലാംകണ്ടിയിൽ മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞ് അപകടം
  • വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഉടമയ്‌ക്കെതിരെ കേസ്
  • മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു
  • പെരിന്തൽമണ്ണ ആലിപ്പറമ്പിൽ  യുവാവിനെ അയൽവാസി കുത്തികൊന്നു
  • ബത്തേരിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • മലപ്പുറത്ത് സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം
  • സൈഡ് നല്‍കുന്നതിലെ തര്‍ക്കം വൈരാഗ്യമായി; കൊന്ന് മൃതദേഹം കിണറ്റില്‍ തള്ളി
  • ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
  • വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി
  • വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും
  • സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
  • *വടകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി*
  • യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി .
  • യുവതിയേയും മകളെയും കാണാതായതായി പരാതി
  • മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ ദാരുണാന്ത്യം
  • ഫുഡ് ഡെലിവറിക്ക് ഉപയോഗിച്ചിരുന്ന ബൈക്കിന് തീയിട്ടു; രണ്ടു പേർക്കെതിരെ കേസ്
  • മുടൂരിൽ സ്കൂട്ടർ മതിലിടിച്ച് അപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം.
  • വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്‌ടം
  • മരണ വാർത്ത
  • നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ നൈജീരിയന്‍ പൗരന്‍ അറസ്റ്റിൽ
  • ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, 'ഇത് യുക്തിരാഹിത്യം'; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി
  • ട്രയിൻ തട്ടി യുവാവ് മരിച്ചു.
  • മരണവാർത്ത
  • ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
  • കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ നടപടി വിവാദത്തിൽ.
  • റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു.
  • ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.
  • നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
  • വായ്പ തട്ടിപ്പ് കേസ്; മെഹുല്‍ ചോസ്‌കി അറസ്റ്റില്‍
  • മരണ വാർത്ത
  • ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
  • വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
  • കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി
  • വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
  • ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതിയെ കോഴിക്കോട് നിന്ന് പിടിക്കൂടി
  • പതിനഞ്ചുവയസ്സുകാരിയെ സമപ്രായക്കാര്‍ പീഢിപ്പിച്ച സംഭവം; പ്രതികളെ ഹാജരാക്കാന്‍ നിര്‍ദേശം
  • വയനാട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ യു.പിയിൽ നിന്ന് കണ്ടെത്തി; പ്രലോഭിപ്പിച്ച് കൊണ്ടുപോയ വസ്ത്ര വ്യാപാരി പിടിയിൽ