ബാംഗ്ലൂരിന്റെ അടിക്ക് തിരിച്ചടിച് ലഖ്നൗ; രാഹുലിനും സംഘത്തിനും ത്രസിപ്പിക്കുന്ന ജയം

April 11, 2023, 5:06 a.m.

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്വന്തം ഗ്രൗണ്ടില്‍ പഞ്ഞിക്കിട്ട് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് അവസാന പന്തില്‍ ലക്ഷ്യം മറികടന്നു. മാര്‍കസ് സ്‌റ്റോയിനിസ് (30 പന്തില്‍ 65), നിക്കോളാസ് പുരാന്‍ (19 പന്തില്‍ 62) എന്നിവരാണ് തോല്‍ക്കുമെന്ന് തോന്നിയ മത്സരത്തില്‍ ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ ആയുഷ് ബദോനി (24 പന്തില്‍ 30) പുറത്തെടുത്ത പോരാട്ടവീര്യം ലഖ്‌നൗവിന് തുണയായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (44 പന്തില്‍ 61) മികച്ച തുടക്കം നല്‍കി. പിന്നാലെ ഫാഫ് ഡുപ്ലെസിസ് (46 പന്തില്‍ 79), മാക്‌സ്‌വെല്‍ (29 പന്തില്‍ 59) എന്നിവരും അര്‍ധ സെഞ്ചുറി നേടിയതോടെ ആര്‍സിബി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.

ഒട്ടും മികച്ചതല്ലായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ലഖ്‌നൗവില്‍ ഓപ്പണര്‍ മയേഴ്‌സിനെ നഷ്ടമായി. റണ്‍സെടുക്കും മുമ്പ് മയേഴ്‌സിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. നാലാം ഓവറില്‍ ദീപക് ഹൂഡയും (0) മടങ്ങി. പാര്‍നെല്ലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച്. അതേ ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയേയും (0) പാര്‍നെല്‍ കാര്‍ത്തികിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാല് ഓവറില്‍ ലഖ്‌നൗ മൂന്നിന് 23 എന്ന നിലയിലായി. അഞ്ചാം ഓവറില്‍ സ്‌റ്റോയിനിസ് നല്‍കിയ ഒരു അര്‍ധാവസരം സിറാജ് പാഴാക്കി. പിന്നീട് കെ എല്‍ രാഹുലിനൊപ്പം (20 പന്തില്‍ 18) ചേര്‍ന്ന് സ്റ്റോയിനിസുണ്ടാക്കിയ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് ലഖ്‌നൗവിനെ രക്ഷിച്ചത്. ഇരുവരും 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ലഖ്‌നൗവിന് വിനയായി. രാഹുലും സ്‌റ്റോയിനിസും കൃത്യമായ ഇടവേളകളിലാണ് മടങ്ങിയത്. ഇതോടെ ലഖ്‌നൗ 11.1 ഓവറില്‍ അഞ്ചിന് 105 എന്ന നിലയിലായി. അഞ്ച് സിക്‌സും ആറ് ഫോറും സ്‌റ്റോയിനിസിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു

പിന്നീട് പുരാനാണ് ലഖ്‌നൗവിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നത്. 19 പന്തുകള്‍ മാത്രം നേരിട്ട പുരാന്‍ ഏഴ് സിക്‌സും നാല് ഫോറും പായിച്ചു. ആയുഷ് ബദോനിക്കും 84 റണ്‍സ് പുരാന്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ സിറാജിന്റെ പന്തില്‍ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നല്‍കി പുരാന്‍ മടങ്ങി. ലഖ്‌നൗ വിജയിക്കുമെന്ന് തോന്നിരിക്കെ ബദോനി ഹിറ്റ് വിക്കറ്റാവുകയും ചെയ്തു. വീണ്ടും ഫോട്ടോഫിനിഷിലേക്ക്. അവസാന ഓവറില്‍ മാര്‍ക്ക് വുഡിനെ (1), ജയ്‌ദേവ് ഉനദ്ഖട് (9) എന്നിവരെ നഷ്ടമായെങ്കിലും അവസാന പന്തില്‍ ബൈയിലുടെ ഒരു റണ്‍ നേടി ആവേഷ് ഖാന്‍ ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചു. രവി ബിഷ്‌നോയ് (3) പുറത്താവാതെ നിന്നു. 

നേരത്തെ, തുടക്കത്തില്‍ തകര്‍ത്തടിച്ച വിരാട് കോലിയാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ കാഴ്ചക്കാരനായി കോലി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സിലെത്തി. ഇതില്‍ 42 റണ്‍സും കോലിയപുടെ ബാറ്റില്‍ നിന്നായിരുന്നു. പവര്‍ പ്ലേയില്‍ മാത്രം മൂന്ന് സിക്‌സും നാലു ഫോറും കോലി പറത്തി.മാര്‍ക്ക് വുഡിനെയടക്കം സിക്‌സിന് പറത്തിയ കോലിയെ പിടിച്ചുകെട്ടാന്‍ ലഖ്‌നൗ സ്പിന്നര്‍മാരെ രംഗത്തിറക്കിയതോടെ ആര്‍സിബി സ്‌കോറിംഗിന് കടിഞ്ഞാണ്‍ വീണു. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 44 പന്തില്‍ 61 റണ്‍സടിച്ച് പുറത്താകുമ്പോള്‍ ആര്‍സിബി പന്ത്രണ്ടാം ഓവറില്‍ 96ല്‍ എത്തിയിരുന്നു.

കോലി പുറത്തായശേഷം കടിഞ്ഞാണ്‍ ഏറ്റെടുത്ത ഫാഫ് ഡൂപ്ലെസി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ വീണ്ടും കുതിച്ചു. കൂട്ടിന് മാക്‌സ്വെല്‍ കൂടിയെത്തിയതോടെ ലഖ്‌നൗ ബൗളര്‍മാര്‍ കാഴ്ച്ചകാരായി. കോലിയെപ്പോലെ 35 പന്തിലാണ് ഡൂപ്ലെസിയും അര്‍ധസെഞ്ചുറി തികച്ചത്. മറുവശത്ത് മിന്നലടികളുമായി മാക്‌സ്വെല്‍ ആളിക്കത്തിയതോടെ ആര്‍സിബി 200 കടന്ന് കുതിച്ചു.ഉനദ്ഘട്ട് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 23 റണ്‍സടിച്ച ആര്‍സിബി 200 കടന്നു. പത്തൊമ്പതാം ഓവറില്‍ ആവേശ് ഖാനെ തുടര്‍ച്ചയായി സിക്‌സിന് പറത്തി 24 പന്തില്‍ മാക്‌സ്വെല്‍ അര്‍ധസെഞ്ചുറി തികച്ചു.

ആവേശ് ഖാന്റെ ആ ഓവറില്‍ പിറന്നത് 20 റണ്‍സ്. മാര്‍ക്ക് വുഡ് എറിഞ്ഞ അവസാന ഓവറില്‍ മാക്‌സ്വെല്‍(29 പന്തില്‍ 59) പുറത്തായെങ്കിലും ആര്‍സിബി 212ല്‍ എത്തിയിരുന്നു. 46 പന്തല്‍ 79 റണ്‍സുമായി ഡൂപ്ലെസിയും ദിനേശ് കാര്‍ത്തിക്കും(1) പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി മാര്‍ക് വുഡ് നാലോവറില്‍ 32 റണ്‍സിനും അമിത് മിശ്ര രണ്ടോവറില്‍ 18 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. അവസാന അഞ്ചോവറില്‍ മാത്രം ആര്‍സിബി 75 റണ്‍സാണ് അടിച്ചെടുത്തത്.


MORE LATEST NEWSES
  • ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി
  • വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല
  • ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
  • സി.സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
  • ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
  • പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികൾ അറസ്റ്റില്‍
  • വാടക വീട്ടിൽ 9വയസുകാരനെ നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, സഹായം തേടി വിദേശത്ത് നിന്ന് അമ്മയുടെ ഫോൺ, രക്ഷകരായി പൊലീസ്
  • ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി
  • ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
  • സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
  • ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
  • തെരുവുനായ ആക്രമണ ഭീതിയില്‍ ആവളയും പരിസരപ്രദേശങ്ങളും
  • താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
  • മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
  • മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു.
  • ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
  • സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
  • ചെമ്പുകടവ് വന്യജീവിയെ കണ്ടതായ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം