പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ആറ് വിക്കറ്റിന്റെ ജയം

April 14, 2023, 12:05 a.m.

ബൗളിങ്ങിൽ പഞ്ചാബിനെ എറിഞ്ഞിട്ട ഗുജറാത്ത് മികച്ച ബാറ്റിങ്ങും പുറത്തെടുത്തതോടെ 154 റൺസ് എന്ന വിജയലക്ഷ്യം ഒരുബോള് ബാക്കി നിൽക്കെ മറികടന്നു. ശുഭ്മാൻ ഗിൽ തിളങ്ങിയ മത്സരം ആറ് വിക്കറ്റിനാണ് ഗുജറാത്ത് കൈപ്പിടിയിലൊതുക്കിയത്. 49 പന്തിൽ 67 റൺസാണ് ഗിൽ അടിച്ചെടുത്തത്.

പഞ്ചാബ് ഉയർത്തിയ 153 എന്ന സ്‌കോർ ഈസിയായി മറികടക്കാമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ഗുജറാത്ത് പവർപ്ലെയിൽ ബാറ്റ് വീശിയത്. എന്നാൽ അഞ്ചാം ഓവറിൽ ടീം 48ൽ നിൽക്കെ 30 റൺസെടുത്ത വൃദ്ധിമാൻ സാഹ പുറത്തായി. തുടർന്ന് ക്രീസിലെത്തി സായി സുദർശനൊപ്പം ചേർന്ന് ഓപ്പണർ ഗിൽ റൺ അതിവേഗം ഉയർത്തി. എന്നാൽ 19 റൺസിന് സായി സുദർശൻ കളം വിട്ടു. അർഷദീപ് ആണ് സായിയെ പുറത്താക്കിയത്. ക്രീസിലെത്തിയ ഗുജറാത്ത് നായകൻ ഹർദിത് പാണ്ഡ്യ കളി ഏറ്റെടുക്കുമെന്നും ഗില്ലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഹർപ്രീത് ബ്രാർ വില്ലനായി. എട്ട് റൺസെടുത്ത ഹർദിക് പുറത്ത്. അവസാന ഓവറിലേക്ക് നീണ്ട മത്സരം ഒരുവേള കൈവിട്ടുപോവുമെന്ന് ഗുജറാത്ത് സംശയിച്ചു. സാം കരൻ ഗില്ലിനെ കൂടാരം കയറ്റി, വേണ്ടത് നാല് ബോളിൽ അഞ്ച് റൺസ്. കളി വീണ്ടും മുറുകി രണ്ട് ബോളിൽ വേണ്ടത് നാല് റൺസ് ക്രീസിൽ തിവാട്ടിയ. പന്ത് ബൗണ്ടറി കടത്തി മികച്ച ഫിനിഷറാണെന്ന് തിവാട്ടിയ വീണ്ടും തെളിയിച്ചു.

നേരത്തെ ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസ് നേടിയത്. പഞ്ചാബിന്റെ ഒപ്പണർമർ കളിമറന്ന മത്സരത്തിൽ മധ്യനിരയും വാലറ്റവുമാണ് ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിലുണ്ടായിരുന്ന ശിഖർ ധവാനിൽ തന്നെയായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാൽ കളിയുടെ തുടക്കത്തിൽ തന്നെ ഓപ്പണർ പ്രഭസിംറാൻ കൂടാരം കയറി. ടീം പൂജ്യത്തിൽ നിൽക്കവെയായിരുന്നു റാഷിദ് ഖാൻ ആദ്യവിക്കറ്റ് നേടുന്നത്. തൊട്ടുപിറകെ എട്ട് റൺസെടുത്ത് നിൽക്കെ ശിഖർ ധവാനും കളി മതിയാക്കി. തുടർന്ന് ക്രീസിലെത്തിയ മാത്യു ഷോർട്ടും രജപക്‌സയും റൺ പതുക്കെ ഉയർത്തി. എന്നാൽ 36 റൺസിൽ നിൽക്കെ ഷോർട്ട് പുറത്താവുമ്പോള് സ്‌കോർ 55-3,രജപക്‌സെയും ജിതേഷ് ശർമയും പതുക്കെ ബാറ്റ് വീശി. ബൗണ്ടറികൾ അകലെയായ മത്സരത്തിൽ സിംഗിളുകൾ മാത്രം പിറന്നു. 20 റൺസിന് രജപക്‌സെയും 25 റൺസിൽ ജിതേശ് ശർമയും വീണു. വാലറ്റത്ത സാം കരനും 22 റൺസെടുത്ത് കൂടാരം കയറി. പിന്നീട് ഷാരൂഖ് ഖാന്റെയും ഹർപീത് ബ്രാറിന്റെയും ഊഴമായിരുന്നു. റൺ ഇഴഞ്ഞ് മാത്രം നീങ്ങിയ മത്സത്തിൽ പന്ത് ബൌണ്ടറി കടത്തി ഷാരൂഖ് കളി അനുകൂലമാക്കി. ഒൻപത് പന്തിൽ നിന്ന് 22 റൺസാണ് ഷാരൂഖിന്റെ സംഭാവന. അവസാന ഓവറിൽ ഷാരൂഖ് ഖാനും റണ്ണൗട്ടിലൂടെ കളം വിട്ടു. ഒരു റൺസ് എടുത്ത് റിഷി ധവാനും പുറത്തതോടെ പഞ്ചാബിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസിന് അവസാനിച്ചു.

നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി മോഹിത് ശർമയ ഗുജറാത്തിന് കളി അനുകൂലമാക്കിയത്. മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, അൽസാരി ജോസഫ്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.


MORE LATEST NEWSES
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • ബെംഗലൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം.
  • നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 15കാരി മരിച്ചു; 18 പേര്‍ ആശുപത്രിയില്‍
  • സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു.
  • വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
  • മലാപ്പറമ്പ് അടിപ്പാത ഭാഗികമായി തുറന്നു
  • തൃശൂരിൽ കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • നെല്ലാംകണ്ടിയിൽ മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞ് അപകടം
  • വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഉടമയ്‌ക്കെതിരെ കേസ്
  • മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു
  • പെരിന്തൽമണ്ണ ആലിപ്പറമ്പിൽ  യുവാവിനെ അയൽവാസി കുത്തികൊന്നു
  • ബത്തേരിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • മലപ്പുറത്ത് സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം
  • സൈഡ് നല്‍കുന്നതിലെ തര്‍ക്കം വൈരാഗ്യമായി; കൊന്ന് മൃതദേഹം കിണറ്റില്‍ തള്ളി
  • ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
  • വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി
  • വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും
  • സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
  • *വടകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി*
  • യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി .
  • യുവതിയേയും മകളെയും കാണാതായതായി പരാതി
  • മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ ദാരുണാന്ത്യം
  • ഫുഡ് ഡെലിവറിക്ക് ഉപയോഗിച്ചിരുന്ന ബൈക്കിന് തീയിട്ടു; രണ്ടു പേർക്കെതിരെ കേസ്
  • മുടൂരിൽ സ്കൂട്ടർ മതിലിടിച്ച് അപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം.
  • വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്‌ടം
  • മരണ വാർത്ത
  • നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ നൈജീരിയന്‍ പൗരന്‍ അറസ്റ്റിൽ
  • ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, 'ഇത് യുക്തിരാഹിത്യം'; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി
  • ട്രയിൻ തട്ടി യുവാവ് മരിച്ചു.
  • മരണവാർത്ത
  • ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
  • കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ നടപടി വിവാദത്തിൽ.
  • റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു.
  • ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.
  • നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
  • വായ്പ തട്ടിപ്പ് കേസ്; മെഹുല്‍ ചോസ്‌കി അറസ്റ്റില്‍
  • മരണ വാർത്ത
  • ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
  • വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
  • കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി
  • വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
  • ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതിയെ കോഴിക്കോട് നിന്ന് പിടിക്കൂടി
  • പതിനഞ്ചുവയസ്സുകാരിയെ സമപ്രായക്കാര്‍ പീഢിപ്പിച്ച സംഭവം; പ്രതികളെ ഹാജരാക്കാന്‍ നിര്‍ദേശം
  • വയനാട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ യു.പിയിൽ നിന്ന് കണ്ടെത്തി; പ്രലോഭിപ്പിച്ച് കൊണ്ടുപോയ വസ്ത്ര വ്യാപാരി പിടിയിൽ
  • ഷാർജയിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയിൽ നാലു മരണം
  • വഖഫ് ഭേദഗതി നിയമപ്രകാരമുള്ള ആദ്യനടപടി; മധ്യപ്രദേശിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി