ഡല്‍ഹിക്ക് തുടർച്ചയായ അഞ്ചാം തോൽവി; ബാംഗ്ലൂർ വിജയവഴിയിൽ

April 15, 2023, 7:54 p.m.

ബംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. വിരാട് കോലിയാണ് (34 പന്തില്‍ 50) ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനാണ് സാധിച്ചത്. 50 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ വിജയ്കുമാര്‍ വൈശാഖാണ് ഡല്‍ഹിയെ തകര്‍ത്തത്. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്.

മോശം തുടക്കാമായിരുന്നു ഡല്‍ഹിക്ക്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. പൃഥ്വി ഷാ (0), മിച്ചല്‍ മാര്‍ഷ് (0) യഷ് ദുള്‍ (1), ഡേവിഡ് വാര്‍ണര്‍ (19) എന്നിവരാണ് നാല് ഓവര്‍ പൂര്‍ത്തിയാവുമുമ്പ് മടങ്ങിയത്. പൃഥ്വി റണ്ണൗട്ടായപ്പോള്‍ മാര്‍ഷിനെ വെയ്ന്‍ പാര്‍നെല്‍ കോലിയുടെ കൈകളിലെത്തിച്ചു. ദുളിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. വാര്‍ണര്‍ വൈശാഖിന്റെ സ്ലോ ബൗണ്‍സറില്‍ കോലിക്ക് ക്യാച്ച് നല്‍കി. അഭിഷേക് പോറല്‍ (5), ലളിത് യാദവ് (4) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. മനീഷിനൊപ്പം അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 21) ക്രീസില്‍ നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നു ഡല്‍ഹിക്ക്. എന്നാല്‍ അക്‌സറിനെ പുറത്താക്കി വൈശാഖ് ആ പ്രതീക്ഷയും കെടുത്തി. വൈകാതെ മനീഷ്, വാനിന്ദു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. അമന്‍ ഹകീം ഖാന്‍ (18) സിറാജിനും വിക്കറ്റ് നല്‍കി. ആന്റിച്ച് നോര്‍ജെ (23), കുല്‍ദീപ് യാദവ് (7) പുറത്താവാതെ നിന്നു.

ആര്‍സിബിക്കും അത്ര നല്ല തുടക്കമായിരുന്നില്ല. നേരത്തെ, അഞ്ചാം ഓവറിലാണ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 22 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിനെ മിച്ചല്‍ മാര്‍ഷ്, ഹകിം ഖാന്റെ കൈകളിലെത്തിച്ചു. ഒന്നാം വിക്കറ്റില്‍ കോലിക്കൊപ്പം 42 റണ്‍സാണ് ഫാഫ് കൂട്ടിചേര്‍ത്തത്. പതിനൊന്നാം ഓവറിന്റെ ആദ്യ പന്തില്‍ കോലിയും മടങ്ങി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ലളിത് യാദവിനായിരുന്നു കോലിയുടെ വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആര്‍സിബിക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. 18 പന്തില്‍ 26 റണ്‍സെടു്ത്ത മഹിപാല്‍ ലോംറോറിനെ മാര്‍ഷ് വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ ആര്‍സിബിക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (14 പന്തില്‍ 24), ഹര്‍ഷല്‍ പട്ടേല്‍ (4 പന്തില്‍ 6), ദിനേശ് കാര്‍ത്തിക് (0) എന്നിവരാണ് മടങ്ങിയത്. രണ്ടിന് 117 നിലയിലായിരുന്ന ആര്‍സിബി ആറിന് 132 എന്ന നിലയിലേക്ക് വീണു. ഷഹ്ബാസ് അഹമ്മദ് (20), അനുജ് റാവത്ത് (15) എന്നിവരാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അക്‌സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. 


MORE LATEST NEWSES
  • ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി
  • വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല
  • ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
  • സി.സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
  • ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
  • പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികൾ അറസ്റ്റില്‍
  • വാടക വീട്ടിൽ 9വയസുകാരനെ നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, സഹായം തേടി വിദേശത്ത് നിന്ന് അമ്മയുടെ ഫോൺ, രക്ഷകരായി പൊലീസ്
  • ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി
  • ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
  • സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
  • ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
  • തെരുവുനായ ആക്രമണ ഭീതിയില്‍ ആവളയും പരിസരപ്രദേശങ്ങളും
  • താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
  • മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
  • മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു.
  • ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
  • സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
  • ചെമ്പുകടവ് വന്യജീവിയെ കണ്ടതായ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം