കൊൽക്കത്തക്കെതിരെ മുംബൈയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം

April 16, 2023, 9:02 p.m.

വാങ്കഡെ: ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിയുടെ ആഘാതത്തിൽനിന്ന് പതിവുപോലെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ച് മുംബൈ ഇന്ത്യൻസ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന് മുംബൈ കൊൽക്കത്തയെ തോൽപിച്ചു. വെങ്കിടേഷ് അയ്യരുടെ ശതകം വിഫലമായപ്പോൾ അർധശതകം കുറിച്ച ഇഷൻ കിഷനും നീണ്ട ഇടവേളയ്ക്കുശേഷം താളം കണ്ടെത്തിയ സൂര്യകുമാർ യാദവുമാണ് മുംബൈയുടെ രക്ഷകരായത്.

186 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് പവർപ്ലേയിൽ നായകൻ രോഹിത് ശർമയും ഓപണർ ഇഷൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രോഹിത് 20 റൺസിനു പുറത്തായെങ്കിലും സൂര്യയെ കൂട്ടുപിടിച്ച് ഇഷൻ ടീമിനെ മികച്ച നിലയിലെത്തി. അർധസെഞ്ച്വറിക്കു പിന്നാലെ വരുൺ ചക്രവർത്തിയുടെ മികച്ചൊരു പന്തിൽ ബൗൾഡായി കിഷൻ

അഞ്ചാം ഓവറിൽ ടീം 65 ൽ നിൽക്കെ രോഹിത് വീണു. 13 പന്തിൽ 20 റൺസെടുത്ത് ഫോമിലേക്ക് കടക്കവെയാണ് സുയേഷ് ശർമയുടെ ബോളിൽ രോഹിത് ഉമേഷ് യാദവിന്റെ കയ്യിൽ അവസാനിക്കുന്നത്. രോഹിത് കൂടാരം കയറിയെങ്കിലും കിഷൻ തന്റെ റൺവേട്ട നിർത്തിയില്ല. സൂര്യകുമാറിനൊപ്പം ചേർന്ന് അടിച്ചു. പക്ഷേ ടീം 87ൽ നിൽക്കെ അർദ്ധ സെഞ്ചുറി തികച്ച നിൽക്കെ കിഷനെ ചക്രവർത്തി വീഴ്ത്തി. സ്‌കോർ 7.3 ഓവറിൽ 87-2. തുടർന്ന് തിലക് വർമയും സൂര്യകുമാറും ചേർന്ന് പതുക്കെ റൺ ഉയർത്തി. 25 ബോളിൽ 30 റൺസിന് തിലക് പുറത്തായി. ഒരറ്റത്ത് സൂര്യ നിലയുറപ്പിച്ചു. 25 ബോളിൽ 43 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്. സൂര്യക്ക് തിലക് വർമയും 30 ടിം ഡേവിഡ് 24 റൺസുമെടുത്ത് മികച്ച പിന്തുണ നൽകിയതോടെ 14 ബോൾ ബാക്കി നിൽക്കെ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചു. കൊൽക്കത്തയ്ക്കായി സുയേഷ് ശർമ രണ്ട് വിക്കറ്റും ഷർദുൽ ഠാക്കൂർ വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

വെങ്കിടേഷ് അയ്യരുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 185 എന്ന സ്‌കോർ കണ്ടെത്തിയത്.കളിയുടെ തുടക്കത്തിലെ ആക്രമിച്ച് കളിക്കാൻ കൊൽക്കത്ത ശ്രമിച്ചെങ്കിലും രണ്ടാം ഓവറിൽ റഹ്മാനുള്ള ഗുർബാസിനെ ദുഅൻ ജാൻസെൻ വീഴ്ത്തി. അവിടുംമുതലാണ് മുംബൈയുടെ കഷ്ടകാലം ആരംഭിച്ചത്. ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ മുംബൈ ഫീൽഡർമാരെ തലങ്ങും വിലങ്ങും പായിച്ചു. കൂടെയുള്ളർ കുറഞ്ഞ റൺസിന് കളിമതിയാക്കി തിരിച്ചുകയറിയപ്പോഴെല്ലാം വെങ്കിടേഷ് തന്റെ റൺവേട്ട തുടർന്നു. ടീം 57ൽ നിൽക്കെ അഞ്ച് ബോൾ നേരിട്ട് ജഗതീശൻ കൂടാരം കയറി. ഗ്രീനാണ് വില്ലനായത്. വെങ്കിടേഷിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും ഉയർത്തിയടിച്ച റാണ രമൺദീപിന്റെ കയ്യിൽ അവസാനിച്ചു.


MORE LATEST NEWSES
  • വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയവർ അറസ്റ്റിൽ
  • കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
  • സംഘടനയില്‍ നിന്ന് പുറത്ത് പോയതിന് മലപ്പുറത്ത് കുടുംബത്തെ ഊരുവിലക്കിയതായി പരാതി
  • മകളെ അച്ഛൻ കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം.
  • പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം
  • ഓൺലൈൻ ടാക്സി നിരക്ക് കൂടും​; കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകി
  • തട്ടാന്‍തൊടുകയിൽ ടി.ടി. അഹമ്മദ് ചെമ്പ്ര
  • അക്ഷരവെളിച്ചം പകർന്ന് 'ദീപിക ഭാഷാ പദ്ധതി' കട്ടിപ്പാറ നസ്രത്ത് എ എൽ പി സ്കൂളില്‍
  • പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
  • അക്ഷരവെളിച്ചം പകർന്ന് 'ദീപിക ഭാഷാ പദ്ധതി' കട്ടിപ്പാറ നസ്രത്ത് എൽപി സ്കൂളില്‍*
  • ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക് .
  • വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ഉന്നത വിജയികളെ ആദരിക്കലും.
  • നിർത്തിയിട്ട സ്കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയിൽ.
  • എം.വി.ഡി.കണ്ടുകെട്ടുന്ന വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നു.
  • പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖർ രാജ്ഭവനിലെത്തി.
  • മുടൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം
  • ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി
  • മരണവാർത്ത
  • ഡോക്ടേഴ്സ് ദിനം ആചരിച്ചു
  • സ്‌കൂൾ ബസ് ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം.
  • പെൺസുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
  • ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന പ്രതി നൗഷാദിന്റെ വാദം തള്ളി അന്വേഷണസംഘം.
  • യുവാവിനെ ഹോട്ടലിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് കുടുംബം.
  • വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു
  • വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.
  • ലയൺസ് ക്ലബ് വൃക്ഷത്തൈകൾ നട്ടു
  • കരിദിനാചരണത്തിന്റെ ഭാഗമായി കൊടുവള്ളി ട്രഷറിക്ക് മുമ്പിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടന്നു
  • തണലിൽ ഡോക്ടർമാരുടെ സൗഹൃദ സംഗമം നടന്നു
  • മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കിമാറ്റിയെങ്കിലും അത്യാസന്ന രോഗികൾക്ക് ചികിത്സയ്ക്ക് ചുരമിറങ്ങേണ്ട ഗതികേടുതന്നെ.
  • കൊടിഞ്ഞി ഫൈസൽ കൊലക്കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു.
  • ദശപുഷ്പ പ്രദർശനം
  • മരണ വാർത്ത
  • ട്രെയിനിന്റെ സ്റ്റെപ്പിൽ ഇരുന്ന് യാത്ര; യുവാവിന്റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽപ്പെട്ട് അറ്റു വീണു
  • അച്ഛനും മകനും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മിനിറ്റുകളുടെ വ്യത്യാസത്തില്‍.
  • കരിദിനാചരണം സംഘടിപ്പിച്ചു
  • എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്.
  • സ്‌കൂട്ടർ യാത്രികനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് കണ്ടെത്തി
  • ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു മുങ്ങിയ പ്രതി പിടിയിൽ
  • സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്
  • യോഗ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
  • കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഡോർമെട്രിയിലെ നിരക്കുകൾ കൂട്ടിയ തീരുമാനം മരവിപ്പിച്ചു
  • പരീക്ഷാ പേടിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
  • മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ.
  • താമരശ്ശേരിയില്‍ വിവാഹത്തിനെന്ന വ്യാചേന വാടകക്കെടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വില്‍പ്പന നടത്തി
  • റവഡ ചന്ദ്രശേഖറിന്‍റെ ആദ്യ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; മാധ്യമപ്രവർത്തകനെന്ന പേരിൽ പരാതിക്കാരൻ ഹാളിൽ പ്രവേശിച്ചു, സുരക്ഷാവീഴ്ച
  • നമ്പ്യാർകുന്നിൽ ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി
  • പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതി രക്ഷപ്പെട്ടു,യുവാവിനായി തിരച്ചില്‍
  • വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം
  • ഒരു വയസ്സുകാരന്റെ മരണം;തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതിനാലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
  • കോട്ടയത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം