ഐപിഎപ്പിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനും രണ്ടാം മത്സരത്തിൽ ചെന്നൈയ്ക്കും ജയം

April 23, 2023, 11:53 p.m.

ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരങ്ങളിൽ രാജസ്ഥാനെതിരെ ബാംഗ്ലൂരിനും,കൊൽക്കത്തക്കെതിരെ ചെന്നൈയ്ക്കും ജയം,ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. ദേവ്ദത്ത് പടിക്കല്‍ (34 പന്തില്‍ 52), യഷസ്വി ജെയ്‌സ്വാള്‍ (37 പന്തില്‍ 47), ധ്രുവ് ജുറല്‍ (16 പന്തില്‍ 34) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. സഞ്ജു സാംസണ്‍ 15 പന്തില്‍ 22 റണ്‍സുമായി മടങ്ങി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് ഫാഫ് ഡു പ്ലെസിസ് (62), ഗ്ലെന്‍ മാക്‌സ്‌വെല്‍ (77) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. വിരാട് കോലി ഗോള്‍ഡന്‍ ഡക്കായി. ഒമ്പത് വിക്കറ്റ് നഷ്ടമായി. ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ക്ക്  രണ്ട് വിക്കറ്റുണ്ട്. ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ ഓരോ വിക്കറ്റ് വീഴ്ത്തി

രണ്ടാം മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തൻ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് ചെന്നൈ സൂപ്പർ ​കിം​ഗ്സ്. 49 റൺസിന്റെ മിന്നുന്ന വിജയമാണ് ധോണിയുടെ ചുണക്കുട്ടികളുടെ പട്ടാളം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് അടിച്ചുകൂട്ടിയത്. കെകെആറിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. ചെന്നൈക്കായി ഡെവോൺ കോൺവെ (56), അജിൻക്യ രഹാനെ (71*), ശിവം ദുബെ (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.  

29 പന്തിൽ 71 റൺസ് നേടിയാണ് രഹാനെ പുറത്താകാതെ നിന്നത്. കെകെആറിനായി കുൽവന്ത് കെജ്‍രോലിയ രണ്ട് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിം​ഗിൽ ജേസൺ റോയ് (61), റിങ്കു സിം​ഗ് (53) എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ, തീക്ഷണ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 

കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പകച്ച കെകെആറിന്റെ തുടക്കം തിരിച്ചടി നേരിട്ട് കൊണ്ടായിരുന്നു. ആദ്യ രണ്ട് ഓവറുകൾ പൂർത്തിയാകും മുമ്പേ ഓപ്പണർമാരായ എൻ ജ​ഗദീഷനും സുനിൽ നരേയ്നും ഡ​ഗ്ഔട്ടിൽ തിരികെയെത്തി. പിന്നീട് ഒത്തുച്ചേർന്ന വെങ്കിടേഷ് അയ്യർ - നിതീഷ് റാണ കൂട്ടുക്കെട്ടാണ് ടീമിന് പ്രതീക്ഷകൾ നൽകിയത്. ഇരുവർക്കും കൂടുതൽ നേരം പിടിച്ച് നിൽക്കാനായില്ല. ജേസൺ റോയിയും റിങ്കും സിം​ഗും ചേർന്നതോടെ കെകെആർ സ്കോർ ബോർഡിലേക്ക് റൺസ് എത്തി. 19 പന്തിൽ 50 അടിച്ച ജേസൺ റോയ് ചെന്നൈയ്ക്ക് വെല്ലുവിളിയായി മാറിക്കൊണ്ടിരുന്നു.

എന്നാൽ തീക്ഷണ ഇം​ഗ്ലീഷ് താരത്തിന്റെ മിഡിൽ സ്റ്റംമ്പ് തന്നെ പിഴുതതോടെ ഈഡൻ വീണ്ടും നിരാശയിലായി. ഒരറ്റത്ത് റിങ്കു സിം​ഗ് പോരാട്ടം നയിച്ചത് മാത്രമാണ് കൊൽക്കത്തയ്ക്ക് ചെറിയ സന്തോഷത്തിന് വക നൽകിയത്. പക്ഷേ, 24 പന്തിൽ 80 റൺസ് വേണമെന്ന നിലയിലേക്ക് അപ്പോഴേക്കും കാര്യങ്ങൾ എത്തിയിരുന്നു. കൂറ്റനടികൾക്ക് പേരുകേട്ട ആന്ദ്രേ റസൽ വീണ്ടും നിരാശപ്പെടുത്തിയതോടെ സിഎസ്കെ വിജയം ഉറപ്പിച്ചു. കൂടുതൽ ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കാനേ റിങ്കു സിംഗിന് സാധിച്ചുള്ളൂ.


MORE LATEST NEWSES
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.
  • ഏറ്റുമാനൂർ പുഴയില്‍ചാടിയ അമ്മയും പെണ്‍മക്കളും മരിച്ചു.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • ബെംഗലൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം.
  • നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 15കാരി മരിച്ചു; 18 പേര്‍ ആശുപത്രിയില്‍
  • സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു.
  • വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
  • മലാപ്പറമ്പ് അടിപ്പാത ഭാഗികമായി തുറന്നു
  • തൃശൂരിൽ കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • നെല്ലാംകണ്ടിയിൽ മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞ് അപകടം
  • വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഉടമയ്‌ക്കെതിരെ കേസ്
  • മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു
  • പെരിന്തൽമണ്ണ ആലിപ്പറമ്പിൽ  യുവാവിനെ അയൽവാസി കുത്തികൊന്നു
  • ബത്തേരിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • മലപ്പുറത്ത് സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം
  • സൈഡ് നല്‍കുന്നതിലെ തര്‍ക്കം വൈരാഗ്യമായി; കൊന്ന് മൃതദേഹം കിണറ്റില്‍ തള്ളി
  • ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
  • വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി
  • വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും
  • സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
  • *വടകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി*
  • യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി .
  • യുവതിയേയും മകളെയും കാണാതായതായി പരാതി
  • മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ ദാരുണാന്ത്യം
  • ഫുഡ് ഡെലിവറിക്ക് ഉപയോഗിച്ചിരുന്ന ബൈക്കിന് തീയിട്ടു; രണ്ടു പേർക്കെതിരെ കേസ്
  • മുടൂരിൽ സ്കൂട്ടർ മതിലിടിച്ച് അപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം.
  • വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്‌ടം
  • മരണ വാർത്ത
  • നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ നൈജീരിയന്‍ പൗരന്‍ അറസ്റ്റിൽ
  • ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, 'ഇത് യുക്തിരാഹിത്യം'; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി
  • ട്രയിൻ തട്ടി യുവാവ് മരിച്ചു.
  • മരണവാർത്ത
  • ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
  • കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ നടപടി വിവാദത്തിൽ.
  • റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു.
  • ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.
  • നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
  • വായ്പ തട്ടിപ്പ് കേസ്; മെഹുല്‍ ചോസ്‌കി അറസ്റ്റില്‍
  • മരണ വാർത്ത
  • ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
  • വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
  • കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി
  • വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
  • ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതിയെ കോഴിക്കോട് നിന്ന് പിടിക്കൂടി
  • പതിനഞ്ചുവയസ്സുകാരിയെ സമപ്രായക്കാര്‍ പീഢിപ്പിച്ച സംഭവം; പ്രതികളെ ഹാജരാക്കാന്‍ നിര്‍ദേശം
  • വയനാട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ യു.പിയിൽ നിന്ന് കണ്ടെത്തി; പ്രലോഭിപ്പിച്ച് കൊണ്ടുപോയ വസ്ത്ര വ്യാപാരി പിടിയിൽ