റൺമല കയറാനാകാതെ പഞ്ചാബ് വീണു; ലഖ്നൗവിന് തകർപ്പൻ ജയം

April 29, 2023, 12:35 a.m.

മൊഹാലി: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പതറിയ പഞ്ചാബ് കിംഗ്സിന് 56 റണ്‍സിന്‍റെ തോല്‍വി. 258 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി അഥർവ തൈഡയും സിക്കന്ദർ റാസയും ലിയാം ലിവിംഗ്സ്റ്റണും സാം കറനും ജിതേഷ് ശർമ്മയും പൊരുതിയെങ്കിലും ഇന്നിംഗ്സ് തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 201ല്‍ എല്ലാവരും പുറത്തായി. യാഷ് താക്കൂർ നാലും നവീന്‍ ഉള്‍ ഹഖ് മൂന്നും രവി ബിഷ്ണോയി രണ്ടും മാർക്കസ് സ്റ്റോയിനിസ് ഒന്നും വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ പഞ്ചാബ് കിംഗ്‌സിന് തുടക്കം പാളി. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍(2 പന്തില്‍ 1) സ്റ്റോയിനിസിന്‍റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളിലെത്തി. പിന്നാലെ മറ്റൊരു ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ(13 പന്തില്‍ 9) നവീന്‍ ഉള്‍ ഹഖ് പുറത്താക്കി. സിക്കന്ദര്‍ റാസയ്‌ക്കൊപ്പം ക്രീസില്‍ ഒന്നിച്ച അഥര്‍വ തൈഡെ തകര്‍ത്തടിച്ചതോടെ പഞ്ചാബ് പവര്‍പ്ലേയില്‍ 55-2 എന്ന സ്കോറിലേക്ക് ഉയര്‍ന്നു. സിക്കന്ദർ റാസ 22 പന്തില്‍ 36 ഉം അഥർവ തൈഡെ 36 പന്തില്‍ 66 ഉം റണ്‍സെടുത്ത് പുറത്താവുമ്പോള്‍ പഞ്ചാബിന്‍റെ സ്കോർ 13 ഓവറില്‍ 127. പിന്നാലെ ലിയാം ലിവിംഗ്സ്റ്റണും സാം കറനും ചേർന്ന് 15 ഓവറില്‍ 150 കടത്തി.എന്നാല്‍ രവി ബിഷ്ണോയിയുടെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ലിവിംഗ്സ്റ്റണ്‍(14 പന്തില്‍ 23) എല്‍ബിയായി മടങ്ങി. ജിതേഷ് ശർമ്മ നേരിട്ട ആദ്യ പന്തില്‍ സിക്സ് നേടി തുടങ്ങിയെങ്കിലും 17-ാം ഓവറിലെ അവസാന പന്തില്‍ നവീന്‍-ഉള്‍ ഹഖ്, സാം കറനെ(11 പന്തില്‍ 21) മടക്കി. 10 പന്തില്‍ 24 എടുത്ത് നില്‍ക്കേ ജിതേഷിനെ യാഷ് താക്കൂർ പറഞ്ഞയച്ചു. അവസാന പന്തില്‍ രാഹുല്‍ ചഹാർ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. നവീന്‍റെ 19-ാം ഓവറില്‍ കാഗിസോ റബാഡയുടെ സ്റ്റംപ് നേരിട്ട ആദ്യ പന്തില്‍ തെറിച്ചപ്പോള്‍ അവസാന ഓവറില്‍ ഒരു വിക്കറ്റ് കയ്യിലിരിക്കേ പഞ്ചാബിന് 59 റണ്‍സ് വേണമെന്നായി. ടീം സ്കോർ 201ല്‍ എത്തിച്ച് ഷാരൂഖ് ഖാനും(6) മടങ്ങി. അർഷ്ദീപ് സിംഗ്(2*) പുറത്താവാതെ നിന്നു. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌‌ത ലഖ്‌നൗ 20 ഓവറില്‍ 5 വിക്കറ്റിന് 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 

നാടകീയമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ബാറ്റിംഗിന്‍റെ തുടക്കം. അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം ബോളില്‍ കെ എല്‍ രാഹുലിന്‍റെ ക്യാച്ച് പാഴായി. ഇതോടെ ആദ്യ ഓവര്‍ മെയ്‌ഡനാക്കുക എന്ന പതിവ് നാണക്കേട് രാഹുല്‍ മാറ്റി. ഒരുവശത്ത് തകര്‍ത്തടിച്ച കെയ്‌ല്‍ മെയേഴ്‌സ് 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 74-2 എന്ന സ്‌കോറിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 9 പന്തില്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെയും 24 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 54 എടുത്ത കെയ്‌ല്‍ മെയേഴ്‌സിനേയും ആറ് ഓവറിനിടെ പുറത്താക്കി കാഗിസോ റബാഡ മടങ്ങിവരവ് അറിയിച്ചു. ഇതിന് ശേഷം ക്രീസിലൊന്നിച്ച ആയുഷ് ബദോനിയും മാര്‍ക്കസ് സ്റ്റോയിനിസും 26 പന്തില്‍ അമ്പത് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ലഖ്‌നൗ 11 ഓവറില്‍ 136/2 എന്ന സ്‌കോറിലെത്തി. 13 ഓവറില്‍ ഇരുവരും 150 കടത്തി. 24 ബോളില്‍ മൂന്ന് വീതം ഫോറും സിക്‌സും ഉള്‍പ്പടെ 43 റണ്‍സെടുത്ത ബദോനിയെ ലിയാം ലിവിംഗ്‌സ്റ്റണ്‍ മടക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസ്-നിക്കോളാസ് പുരാന്‍ സഖ്യം 16 ഓവറില്‍ ടീമിനെ 200 കടത്തി. 19-ാം ഓവറിലെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 40 ബോളില്‍ 72 എടുത്ത സ്റ്റോയിനിസിനെ സാം കറന്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. അര്‍ഷ്‌ദീപിന്‍റെ അവസാന ഓവറില്‍ നിക്കോളാസ് പുരാന്‍(19 പന്തില്‍ 45) എല്‍ബിയില്‍ പുറത്തായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രുനാല്‍ പാണ്ഡ്യയും(2 പന്തില്‍ 5*), ദീപക് ഹൂഡയും(6 പന്തില്‍ 11*) പുറത്താവാതെ നിന്നു.


MORE LATEST NEWSES
  • ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി
  • വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല
  • ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
  • സി.സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
  • ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
  • പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികൾ അറസ്റ്റില്‍
  • വാടക വീട്ടിൽ 9വയസുകാരനെ നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, സഹായം തേടി വിദേശത്ത് നിന്ന് അമ്മയുടെ ഫോൺ, രക്ഷകരായി പൊലീസ്
  • ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി
  • ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
  • സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
  • ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
  • തെരുവുനായ ആക്രമണ ഭീതിയില്‍ ആവളയും പരിസരപ്രദേശങ്ങളും
  • താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
  • മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
  • മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു.
  • ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
  • സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
  • ചെമ്പുകടവ് വന്യജീവിയെ കണ്ടതായ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം