ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ ഫിനിഷിംഗില്‍ രാജസ്ഥാനെതിരെ മുംബൈയ്ക്ക് ആവേശ ജയം

May 1, 2023, 12:22 a.m.

മുംബൈ: ഐപിഎല്‍ ആയിരാം രാവ് മുംബൈ ഇന്ത്യന്‍സിനൊപ്പം. ടൂര്‍ണമെന്‍റ് ചരിത്രത്തിലെ 1000-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ ഫിനിഷിംഗില്‍ ആറ് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം മൂന്ന് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കി. നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് പിറന്നാള്‍ മധുരം നല്‍കുകയായിരുന്നും വെടിക്കെട്ട് ഫിനിഷിംഗിലൂടെ ടിം ഡേവിഡ്. സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ്-212/7 (20), മുംബൈ ഇന്ത്യന്‍സ്-214/4 (19.3). 

മറുപടി ബാറ്റിംഗില്‍ പിറന്നാള്‍ ബോയി രോഹിത് ശര്‍മ്മയെ(5 പന്തില്‍ 3) ഇന്നിംഗ്‌സിലെ രണ്ടാം ഓവറിന്‍റെ അവസാന പന്തില്‍ സന്ദീപ് ശര്‍മ്മ ബൗള്‍ഡാക്കി. എങ്കിലും മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷനും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ പവര്‍പ്ലേയില്‍ 58-1 എന്ന സ്കോറില്‍ എത്തിച്ചു. ഒന്‍പതാം ഓവറില്‍ ഇഷാന്‍ കിഷന്‍(23 പന്തില്‍ 28) അലക്ഷ്യ ഷോട്ട് കളിച്ച് അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ മുംബൈ പ്രതിരോധത്തിലാകുമെന്ന് തോന്നിച്ചു. സംഭവിച്ചത് മറ്റൊന്നാണ്, ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തന്‍റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ച് വന്നപാടെ അടിതുടങ്ങിയതോടെ മുംബൈ കുതിച്ചു.

ഇതിനിടെ കാമറൂണ്‍ ഗ്രീനിനെയും(26 പന്തില്‍ 44) അശ്വിന്‍ മടക്കി,24 പന്തില്‍ ഫിഫ്റ്റി തികച്ച സൂര്യകുമാറിനൊപ്പം തിലക് വര്‍മ്മ ക്രീസില്‍ നില്‍ക്കേ 15 ഓവറില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സ്‌കോര്‍ 150-3. ബോള്‍ട്ട് എറിഞ്ഞ 16-ാം ഓവറിലെ സന്ദീപ് ശര്‍മ്മയുടെ അവിശ്വസനീയ ക്യാച്ച് എല്ലാം മാറ്റിമറിച്ചു. 29 പന്തില്‍ 55 നേടിയ സ്‌കൈ മടങ്ങി. ബോള്‍ട്ട് ഈ ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്തതോടെ അവസാന നാല് ഓവറില്‍ 57 വേണം മുംബൈക്ക് എന്നായി. ജേസന്‍ ഹോള്‍ഡര്‍ പന്തെടുത്തപ്പോള്‍ അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 17 റണ്‍സ് വേണമെന്നായി. ആദ്യ മൂന്ന് പന്തും ഗ്യാലറിയിലെത്തിച്ച് ടിം ഡേവിഡ് മത്സരം മുംബൈയുടേതാക്കി. ടിം ഡേവിഡ് 14 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 45* ഉം തിലക് വര്‍മ്മ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സോടെയും 29* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

വാംഖഡെ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സെടുക്കുകയായിരുന്നു. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചപ്പോള്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കി. 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം യശസ്വി ജയ്‌സ്വാള്‍ 124 റണ്‍സ് നേടി. ബാറ്റിംഗിന് ഇറങ്ങിയ 9 പേരില്‍ മറ്റാരും ഇരുപതിനപ്പുറം കടക്കാതിരുന്നപ്പോള്‍ ജോസ് ബട്‌ലര്‍(18), സഞ്ജു സാംസണ്‍(14), ദേവ്‌ദത്ത് പടിക്കല്‍(2), ജേസന്‍ ഹോള്‍ഡര്‍(11), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(8), ധ്രുവ് ജൂരെല്‍(2), രവിചന്ദ്രന്‍ അശ്വിന്‍(8*), ട്രെന്‍ഡ് ബോള്‍ട്ട്(0*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍. 

മുംബൈ ഇന്ത്യന്‍സിനായി അര്‍ഷാദ് ഖാന്‍ മൂന്നും പീയുഷ് ചൗള രണ്ടും ജോഫ്ര ആര്‍ച്ചറും റിലി മെരിഡിത്തും ഓരോ വിക്കറ്റും നേടി. കാമറൂണ്‍ ഗ്രീനും മെരിഡിത്തും അര്‍ഷാദും 10 റണ്‍സിലധികം ഇക്കോണമിയിലാണ് പന്തെറിഞ്ഞത്.


MORE LATEST NEWSES
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.
  • ഏറ്റുമാനൂർ പുഴയില്‍ചാടിയ അമ്മയും പെണ്‍മക്കളും മരിച്ചു.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • ബെംഗലൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം.
  • നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 15കാരി മരിച്ചു; 18 പേര്‍ ആശുപത്രിയില്‍
  • സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു.
  • വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
  • മലാപ്പറമ്പ് അടിപ്പാത ഭാഗികമായി തുറന്നു
  • തൃശൂരിൽ കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • നെല്ലാംകണ്ടിയിൽ മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞ് അപകടം
  • വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഉടമയ്‌ക്കെതിരെ കേസ്
  • മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു
  • പെരിന്തൽമണ്ണ ആലിപ്പറമ്പിൽ  യുവാവിനെ അയൽവാസി കുത്തികൊന്നു
  • ബത്തേരിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • മലപ്പുറത്ത് സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം
  • സൈഡ് നല്‍കുന്നതിലെ തര്‍ക്കം വൈരാഗ്യമായി; കൊന്ന് മൃതദേഹം കിണറ്റില്‍ തള്ളി
  • ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
  • വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി
  • വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും
  • സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
  • *വടകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി*
  • യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി .
  • യുവതിയേയും മകളെയും കാണാതായതായി പരാതി
  • മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ ദാരുണാന്ത്യം
  • ഫുഡ് ഡെലിവറിക്ക് ഉപയോഗിച്ചിരുന്ന ബൈക്കിന് തീയിട്ടു; രണ്ടു പേർക്കെതിരെ കേസ്
  • മുടൂരിൽ സ്കൂട്ടർ മതിലിടിച്ച് അപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം.
  • വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്‌ടം
  • മരണ വാർത്ത
  • നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ നൈജീരിയന്‍ പൗരന്‍ അറസ്റ്റിൽ
  • ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, 'ഇത് യുക്തിരാഹിത്യം'; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി
  • ട്രയിൻ തട്ടി യുവാവ് മരിച്ചു.
  • മരണവാർത്ത
  • ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
  • കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ നടപടി വിവാദത്തിൽ.
  • റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു.
  • ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.
  • നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
  • വായ്പ തട്ടിപ്പ് കേസ്; മെഹുല്‍ ചോസ്‌കി അറസ്റ്റില്‍
  • മരണ വാർത്ത
  • ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
  • വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
  • കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി
  • വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
  • ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതിയെ കോഴിക്കോട് നിന്ന് പിടിക്കൂടി
  • പതിനഞ്ചുവയസ്സുകാരിയെ സമപ്രായക്കാര്‍ പീഢിപ്പിച്ച സംഭവം; പ്രതികളെ ഹാജരാക്കാന്‍ നിര്‍ദേശം
  • വയനാട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ യു.പിയിൽ നിന്ന് കണ്ടെത്തി; പ്രലോഭിപ്പിച്ച് കൊണ്ടുപോയ വസ്ത്ര വ്യാപാരി പിടിയിൽ