ഇഷാൻ സൂര്യകുമാർ വെടിക്കെട്ട്; പഞ്ചാബിനോട് പകരം വീട്ടി മുംബൈ

May 4, 2023, 12:41 a.m.

മൊഹാലി: കൂറ്റനടികളുമായി കളംനിറഞ്ഞ ഇഷാന്‍ കിഷന്‍റേയും സൂര്യകുമാര്‍യാദവിന്‍റേയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവില്‍ പഞ്ചാബ് ഉയര്‍ത്തിയ റണ്‍മല മറികടന്ന് മുംബൈ. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒരോവര്‍ ബാക്കി നില്‍ക്കേ മറികടന്നു. ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. മൊഹാലിയില്‍ ഇതാദ്യമായാണ് ഒരു ടീം ഐ.പി.എല്ലില്‍ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങിയെങ്കിലും പിന്നീടെത്തിയ ബാറ്റര്‍മാരെല്ലാം മുംബൈക്കായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കാമറൂണ്‍ ഗ്രീന്‍ പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഇഷാന്‍ സൂര്യ ജോഡി നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അര്‍ഷദീപ് സിങ് അടക്കം പഞ്ചാബ് നിരയിലെ പേര് കേട്ട ബൌളര്‍മാരൊക്കെ മുംബൈ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. നാലോവറില്‍ അര്‍ഷദീപ് സിങ് 66 റണ്‍സാണ് വിട്ട് നല്‍കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡും തിലക് വര്‍മയും ചേര്‍ന്ന് മുംബൈ വിജയം രാജകീയമാക്കി.

ഇഷാന്‍ കിഷന്‍ 41 പന്തില്‍ 75 റണ്‍സ് എടുത്തപ്പോള്‍ സൂര്യ 31 പന്തില്‍ 66 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്നാണ് മുംബൈയെ വിജയതീരമണച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ മുംബൈ ആറാം സ്ഥാനത്തേക്ക് കയറി.

നേരത്തേ അര്‍ധ സെഞ്ച്വറി നേടി ലിയാം ലിവിങ്‌സ്റ്റണിന്റെ പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് കിങ്‌സ് കൂറ്റൻ സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 214 റൺസെടുത്തു. ലിയാം ലിവിങ്സ്റ്റൺ വെറും 42 പന്തിൽ നാല് സിക്‌സിന്റേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്നു. അഞ്ചാമനായിറങ്ങിയ ജിതേഷ് ശർമ ലിവിങ്സ്റ്റണ് മികച്ച് പിന്തുണയാണ് നൽകിയത്. ജിതേഷ് 49 റൺസെടുത്ത് പുറത്താവാതെ നിന്നു.

നേരത്തേ ടോസ് നേടിയ മുംബൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ പ്രഭ്‌സിംറാൻ സിങ്ങിനെ അർഷദ് ഖാൻ കൂടാരം കയറ്റി. പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ശിഖർ ധവാനും മാത്യു ഷോർട്ടും ചേർന്ന് സ്‌കോർബോർഡ് വേഗത്തില്‍ ചലിപ്പിച്ചു. ഏഴാം ഓവറിൽ ധവാൻ ചൗളക്ക് വിക്കറ്റ് നൽകി മടങ്ങി. 11ാം ഓവറിൽ ഷോർട്ടിനേയും ചൗള കൂടാരം കയറ്റി.

പിന്നീട് ക്രീസിലൊന്നിച്ച ലിവിങ്സ്റ്റണും ജിതേഷ് ശർമയും മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇരുവരും നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ സീസണിൽ തുടർച്ചയായി നാലാം മത്സരത്തിലാണ് പഞ്ചാബ് സ്‌കോർ 200 കടക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഇത് റെക്കോർഡാണ്.

*ചെന്നൈ-ലഖ്‌നൗ മത്സരം മഴമൂലം ഉപേക്ഷിച്ചു*

ലഖ്‌നൗ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ലഖ്‌നൗ ഇന്നിങ്‌സിനിടെ മഴപെയ്തതിനെ തുടർന്ന് നിർത്തി വച്ച കളി പുനരാരംഭിക്കാൻ കഴിയാത്തതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ലഖ്‌നൗ ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് രസംകൊല്ലിയായി മഴയെത്തിയത്.


MORE LATEST NEWSES
  • തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ CPIM, CPI നേതൃയോഗങ്ങൾ ഇന്ന്
  • കട്ടിപ്പാറ ചമലിൽ അജ്ഞാത ജീവിയെ കണ്ടതായി സംശയം; വനപാലകർ പരിശോധന നടത്തി.
  • ഒമാനിൽ വൻ കവർച്ച ;ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു,
  • ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്
  • ശബരിമല സ്വർണ്ണക്കൊള്ള: നാളെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും
  • *അറബി - ദേശങ്ങളെയും സംസ്കാരങ്ങളെയും കോർത്തിണക്കിയ ഭാഷ : ഫലസ്തീൻ അംബാസിഡർ*
  • അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 90 റണ്‍സ് ജയം.
  • ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
  • പയ്യന്നൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബെറ്;കേസ്
  • UDF വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മുഖംമൂടി ധരിച്ചെത്തി ആക്രമിച്ചു; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  • തൃശൂരിൽ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി
  • പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവില്ല; അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമർശനം
  • കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാർഡുകളില്‍ മിന്നും വിജയം
  • എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല; പാലക്കാട് വിജയിച്ച് കോൺഗ്രസ് വിമതൻ
  • മരണ വാർത്ത
  • വി.വി. രാജേഷ് തിരുവനന്തപുരം മേയറായേയ്ക്കും; ശ്രീലേഖയ്ക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം
  • ഈ അപ്ഡേഷൻ നടത്തിയോ?; ജനുവരി ഒന്നുമുതൽ നിങ്ങളുടെ ആധാർ കാർഡും പാൻ കാർഡും നിർജ്ജീവമാകും
  • തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു
  • താമരശ്ശേരി നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്
  • താമരശ്ശേരി നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്
  • പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്.
  • വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്
  • കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദിച്ചു
  • കോഴിക്കോടിന് യുഡിഎഫിന്റെ ഞെട്ടിക്കൽ ബിരിയാണി
  • അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം
  • തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം ഇങ്ങനെ
  • ബാലുശ്ശേരിയിൽ ആഹ്ലാദപ്രകടനത്തിനിടെ സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ചു അപകടം; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്.
  • പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.
  • വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം
  • വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തേരോട്ടം
  • കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ
  • ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടർ മറിഞ്ഞ് അപകടം; രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു
  • ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു. യുവാവിനു ദാരുണാന്ത്യം
  • യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി
  • ഉള്ളിയേരിയിൽ യുഡിഎഫ് സ്ഥാനാർഥി റീമ കുന്നുമ്മലിന് വിജയം
  • ഒളിവിലിരുന്ന് മല്‍സരിച്ചു; ഫ്രഷ്കട്ട് സമരനായകന്‍ ബാബു കുടുക്കിലിന് ജയം
  • വയനാട്ടില്‍ യു.ഡി.എഫ് തേരോട്ടം
  • സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
  • ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്
  • ആകാംക്ഷയിൽ രാഷ്ട്രീയ കേരളം വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും
  • താക്കോൽ തിരിച്ചുകിട്ടിയില്ല; പോളിങ് ബൂത്തായ സ്കൂൾ തുറന്നത് പൂട്ടുപൊളിച്ചശേഷം
  • ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; വിധിപ്പകർപ്പ് പുറത്ത്
  • മെഡിക്കൽ കോളേജ്-ദേവഗിരി റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം -മനുഷ്യാവകാശ കമ്മിഷൻ
  • വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിൻ്റേത്
  • നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
  • പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
  • ആക്രമിക്കപ്പെട്ടയാൾ പ്രതിയായി മേപ്പാടി പോലീസിനെതിരെ പരാതിക്കാരൻ
  • സ്വര്‍ണത്തില്‍ വീണ്ടും റെക്കോഡ്: പവന് 97,680 രൂപയായി, കൂടിയത് 1,800 രൂപ
  • നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ
  • ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ*