ഗില്ല്- സാഹ വെടിക്കെട്ട്;ലഖ്നൗവിനെതിരെ ഗുജറാത്തിന് വമ്പൻ ജയം

May 7, 2023, 7:51 p.m.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി മിന്നുന്ന വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. അഹമ്മദാബാദില്‍ 56 റണ്‍സിന്‍റെ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പേരില്‍ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 227 റണ്‍സാണ് കുറിച്ചത്. ലഖ്നൗവിന്‍റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്‍റെയും വൃദ്ധിമാന്‍ സാഹയുടെയും വെടിക്കെട്ട് അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ടൈറ്റൻസ് കുതിച്ചത്. സാഹ 43 പന്തില്‍ 81 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഗില്‍ 51 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടിയില്‍ ക്വന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധ സെഞ്ചുറിയാണ് ലഖ്നൗവിന് തുണയായത്. 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ മോഹിത് ശര്‍മ്മ ലഖ്നൗവിനെ തകര്‍ത്തിട്ടു,ടോസിലെ നഷ്ടം ഗുജറാത്തിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. തുടക്കം മുതല്‍ തകര്‍ത്തടിച്ച സാഹയുടെ മികവിലാണ് ഗുജറാത്ത് പവര്‍ പ്ലേയില്‍ പവർ കാട്ടിയത്. ആറോവറില്‍ 78 റണ്‍സടിച്ചപ്പോള്‍ സാഹ 20 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയിരുന്നു. സാഹ തകര്‍ത്തടിക്കുമ്പോള്‍ കാഴ്ചക്കാരനായി നിന്ന ഗില്‍ പവര്‍ പ്ലേക്ക് ശേഷം കടിഞ്ഞാണ്‍ ഏറ്റെടുത്തു. ഒമ്പതാം ഓവറില്‍ ഗുജറാത്ത് 100 കടന്നതിന് പിന്നാലെ 29 പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറിയിലെത്തി.

പതിമൂന്നാം ഓവറിലാണ് സാഹയെ വീഴ്ത്തി ആവേശ് ഖാന്‍ ലഖ്നൗവിന് ആശ്വസിക്കാന്‍ വക നല്‍കിയത്. 43 പന്തില്‍ 10 ഫോറും നാലു സിക്സും പറത്തിയാണ് സാഹ 81 റണ്‍സടിച്ചത്. സാഹ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല. മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ഒരോവറില്‍ സാഹയും പാണ്ഡ്യയും ചേര്‍ന്ന് 20 റണ്‍സ് അടിച്ചുകൂട്ടി ഗുജറാത്തിനെ 150 കടത്തി. പതിനഞ്ചാം ഓവറില്‍ 176 റണ്‍സിലെത്തിയ ഗുജറാത്തിന് പതിനാറാം ഓവറില്‍ 15 പന്തില്‍ 25 റണ്‍സെടുത്ത ഹാര്‍ദ്ദിക്കിനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ മില്ലറും ഗില്ലും ചേര്‍ന്ന് അവരെ 227 റണ്‍സിലെത്തിച്ചു.

അര്‍ഹിച്ച സെഞ്ചുറി ഗില്ലിന് നഷ്ടമായങ്കിലും 51 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും പറത്തിയ ഗില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്ന. ഡേവിഡ് മില്ലര്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 12 പന്തില്‍ 21 റണ്‍സെടുത്തു. ലഖ്നൗവിനായി മൊഹ്സിന്‍ ഖാനും ആവേശ് ഖാനും ഓരോ വിക്കറ്റെടുത്തു.

വമ്പൻ വിജയലക്ഷ്യം മുന്നിലുള്ളതിനാല്‍ തകര്‍ത്തടിച്ചാണ് ലഖ്നൗവും തുടങ്ങിയത്. കൈല്‍ മയേഴ്സിനൊപ്പം ഈ സീസണില്‍ ആദ്യമായി അവസരം കിട്ടിയ ക്വന്‍റണ്‍ ഡി കോക്കും മുഹമ്മദ് ഷമിയെയും ഹാര്‍ദിക് പാണ്ഡ്യയെയും നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തു. ലഖ്നൗ രണ്ടു കല്‍പ്പിച്ചാണെന്ന് കരുതിയിരിക്കുമ്പോള്‍ മയേഴ്സിനെ പുറത്താക്കി കൊണ്ട് മോഹിത് ശര്‍മ്മ ഗുജറാത്തിന് ആശ്വാസം നല്‍കി. 32 പന്തില്‍ 48 റണ്‍സാണ് മയേഴ്സ് കുറിച്ചത്. ദീപക് ഹൂഡയെ ഷമിയും വീഴ്ത്തിയതോടെ ഗുജറാത്ത് ആധിപത്യം ഉറപ്പിച്ചു.

ആദ്യ ഓവറുകളിലെ റണ്‍ റേറ്റ് റാഷിദ് ഖാൻ, നൂര്‍ അഹമ്മദ് എന്നിവര്‍ എത്തിയതോടെ നിലനിര്‍ത്താനും ലഖ്നൗവിന് സാധിച്ചില്ല. പ്രതീക്ഷകളുടെ അമിത ഭാരവുമായി എത്തിയ മാര്‍ക്കസ് സ്റ്റോയിനിസിനെയും വളരാൻ അനുവദിക്കാതെ മോഹിത് ശര്‍മ്മ മടക്കിയതോടെ ലഖ്നൗവില്‍ നിന്ന് വിജയ സ്വപ്നങ്ങള്‍ അകന്നു. റാഷിദ് ഖാൻ ഡി കോക്കിനും നൂര്‍ അഹമ്മദ് നിക്കോളാസ് പുരാനും മടക്ക ടിക്കറ്റ് നല്‍കിയതോടെ ഗുജറാത്ത് വിജയം ഉറപ്പിച്ചു. 41 പന്തില്‍ 70 റണ്‍സാണ് ഡി കോക്ക് കുറിച്ചത്. 10 പന്തില്‍ 21 റണ്‍സുമായി ആയുഷ് ബദോണി ഒരിക്കല്‍ കൂടി പ്രതിഭ തെളിയിച്ചു. 


MORE LATEST NEWSES
  • ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി
  • വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല
  • ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
  • സി.സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
  • ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
  • പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികൾ അറസ്റ്റില്‍
  • വാടക വീട്ടിൽ 9വയസുകാരനെ നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, സഹായം തേടി വിദേശത്ത് നിന്ന് അമ്മയുടെ ഫോൺ, രക്ഷകരായി പൊലീസ്
  • ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി
  • ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
  • സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
  • ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
  • തെരുവുനായ ആക്രമണ ഭീതിയില്‍ ആവളയും പരിസരപ്രദേശങ്ങളും
  • താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
  • മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
  • മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു.
  • ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
  • സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
  • ചെമ്പുകടവ് വന്യജീവിയെ കണ്ടതായ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം