ലാസ്റ്റ് ബോൾ ത്രില്ലറിൽ കൊൽക്കത്ത;പഞ്ചാബിനെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്

May 9, 2023, 12:03 a.m.

കൊല്‍ക്കത്ത: പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക പോരില്‍ വിജയം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഹീറോയിസം. പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഈഡന്‍റെ പ്രിയപ്പെട്ടവര്‍ മറികടന്നത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി നായകൻ നിതീഷ് റാണ (51), ആന്ദ്രേ റസല്‍ (42), റിങ്കു സിംഗ് (21) പോരാട്ടം നയിച്ചു. സമ്മര്‍ദ്ദമേറിയ സമയത്ത് രണ്ട് വിക്കറ്റുകള്‍ നേടിയ രാഹുല്‍ ചഹാറാണ് പഞ്ചാബിനെ പിടിച്ച് നിര്‍ത്തിയത്. അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പഞ്ചാബ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാരുഖ് ഖാനും (21) ഹര്‍പ്രീത് ബ്രാറും (17) നടത്തിയ പോരാട്ടവും കിംഗ്സിനെ തുണച്ചു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ പേരിലാക്കി.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് സ്വപ്നം കണ്ട ഒരു തുടക്കമല്ല ലഭിച്ചത്. ടീം സ്കോര്‍ 21ല്‍ എത്തിയപ്പോള്‍ പ്രഭ്സിമ്രാൻ സിംഗ് മടങ്ങി. മാത്യൂ ഷോര്‍ട്ടിന് പകരമെത്തിയ ഭനുക രജ്പക്സെ വന്നതും നിന്നുതും പോയതുമെല്ലാം അതിവേഗത്തിലായിരുന്നു. സ്കോര്‍ ബോര്‍ഡ‍ില്‍ ഒരു റണ്‍സ് പോലും ചേര്‍ക്കാൻ ഹര്‍ഷിത് റാണ അനുവദിച്ചില്ല. ലിയാം ലിവംഗ്സ്റ്റോണിനും കൂടുതല്‍ സമയം പിടിച്ച് നില്‍ക്കാനുള്ള അവസരം കൊല്‍ക്കത്ത കൊടുത്തില്ല.പക്ഷേ, ഒരറ്റത്ത് പിടിച്ച് നിന്ന് ശിഖര്‍ ധവാനൊപ്പം ജിതേഷ് ശര്‍മ്മ എത്തിയതോടെ പഞ്ചാബ് മെച്ചപ്പെട്ട നിലയിലേക്കെത്തി. ഈ കൂട്ടുക്കെട്ട് ഭീഷണിയാകുമെന്ന ഘട്ടത്തില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു. വരുണ്‍ ചക്രവര്‍ത്തി ജിതേഷിനെയും കൊല്‍ക്കത്തൻ നായകൻ നിതീഷ് റാണ പഞ്ചാബിന്‍റെ കപ്പിത്താൻ ശിഖര്‍ ധാവനെയും വീഴ്ത്തിയതോടെ ഈഡനില്‍ ആരവം ഉയര്‍ന്നു. 47 പന്തില്‍ 57 റണ്‍സാണ് ധവാൻ നേടിയത്. ടീമിനെ രക്ഷിക്കുമെന്ന കരുതിയ സാം കറൻ ഒമ്പത് പന്തില്‍ നാല് റണ്‍സ് മാത്രം നേടി ഡഗ് ഔട്ടില്‍ തിരിച്ചെത്തി. അവസാന ഓവറുകളില്‍ ഷാരുഖ് ഖാനും ഹര്‍പ്രീത് ബ്രാറും മിന്നിയതോടെയാണ് പഞ്ചാബ് മികച്ച സ്കോറിലേക്ക് എത്തിയത്.

ഭേദപ്പെട്ട തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ റഹ്മനുള്ള ഗുര്‍ഭാസ് പുറത്തായെങ്കിലും ഇംപാക്ട് പ്ലെയറായി എത്തിയ ജേസണ്‍ റോയിയും നിതീഷ് റാണയും റണ്‍ റേറ്റ് കുറയാതെ കാത്തു. റോയ് മടങ്ങിയെങ്കിലും നിതീഷ് റാണ ഒരറ്റത്ത് നിലയുറപ്പിച്ചത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായി. അര്‍ധ സെഞ്ചുറി കുറിച്ച റാണയെയും ഒപ്പം നിന്ന വെങ്കിടേഷ് അയ്യരെയും വീഴ്ത്തി രാഹുല്‍ ചഹാര്‍ പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു.

മത്സരം ഇതോടെ ആവേശക്കൊടുമുടിയിലേക്ക് നീങ്ങി. ആന്ദ്രേ റസലിലും റിങ്കു സിംഗിലുമാണ് കൊല്‍ക്കത്ത പ്രതീക്ഷ അര്‍പ്പിച്ചത്. 18 പന്തില്‍ 36 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. രണ്ട് ഫോറുകള്‍ നേടി ഈഡൻ ഗാര്‍ഡൻസിനെ റസലും റിങ്കുവും ത്രസിപ്പിച്ചു. അടുത്ത ഓവറില്‍ മൂന്ന് സിക്സ് പായിച്ച് റസല്‍ സാം കുറാനെ ശിക്ഷിച്ചു. അവസാന ഓവറില്‍ റസല്‍ - റിങ്കു സഖ്യം അനായാസം വിജയം കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഞ്ചാബ് പൊരുതി. ബൈ റണ്‍ ഓടാൻ ശ്രമിച്ച റസല്‍ റണ്‍ ഔട്ട് ആയതോടെ ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്ന നിലയിലായി കൊല്‍ക്കത്ത. ഒരിക്കല്‍ കൂടി റിങ്കു സിംഗ് ഹീറോ ആയതോടെ ഈഡൻ ഗാര്‍ഡൻസ് ആഘോഷത്തിമിര്‍പ്പിലായി. 


MORE LATEST NEWSES
  • ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി
  • വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല
  • ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
  • സി.സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
  • ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
  • പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികൾ അറസ്റ്റില്‍
  • വാടക വീട്ടിൽ 9വയസുകാരനെ നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, സഹായം തേടി വിദേശത്ത് നിന്ന് അമ്മയുടെ ഫോൺ, രക്ഷകരായി പൊലീസ്
  • ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി
  • ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
  • സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
  • ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
  • തെരുവുനായ ആക്രമണ ഭീതിയില്‍ ആവളയും പരിസരപ്രദേശങ്ങളും
  • താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
  • മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
  • മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു.
  • ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
  • സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
  • ചെമ്പുകടവ് വന്യജീവിയെ കണ്ടതായ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം