നിർണായക മത്സരത്തിൽ മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത നിലനിർത്തി ലഖ്‌നൗ

May 17, 2023, 12:14 a.m.

മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിന് അഞ്ച് റണ്‍സ് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരം മുംബൈയുടെ കയ്യില്‍ നിന്ന് ലക്നൌ പിടിച്ചുവാങ്ങുകയായിരുന്നു. ജയത്തോടെ ലക്‌നൗ പ്ലേ ഓഫ് സാധ്യത സജീവമാക്കി. മികച്ച രീതിയി‍ല്‍ പന്തെറിഞ്ഞ രവി ബിഷണോയിയാണ് ലക്‌നൗ വിജയം എളുപ്പമാക്കിയത്. നാല് ഓവറിൽ 26 റൺസ് വിട്ടുകൊടുത്ത് രണ്ട് പ്രധാന വിക്കറ്റുകളാണ് ബിഷണോയ് നേടിയത്. യാഷ് താക്കൂറും രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്‌റ്റോണിസിന്റെ ബാറ്റിങ് മികവിൽ ലക്‌നൗ 177 എന്ന മികച്ച സ്‌കോർ മുംബൈക്ക് മുന്നിൽ ഉയർത്തിയെങ്കിലും വലിയ റൺ ചെയ്‌സ് ചെയ്ത് ജയിക്കുന്ന മുംബൈക്ക് ഇത് ബാലികേറാമാല അല്ലെന്നായിരുന്നു ആരാധകരും കരുതിയത്. മികച്ച തുടക്കം നൽകി ഇഷാൻ കിഷനും രോഹിത് ശർമയും ലക്‌നൗ ബൗളർമാരെ പ്രഹരിച്ചു. പവർ പ്ലേയിൽ ഇരുവരും നന്നായി ബാറ്റ് വീശി. എന്നാൽ ടീം 90 ൽ നിൽക്കെ രോഹിത് വീണു. രവി ബിഷണോയിയാണ് രോഹിതിനെ കൂടാരം കയറ്റിയത്. മറ്റു കളികളിൽ നിന്ന് വ്യത്യസ്തമായി 37 റൺസാണ് രോഹിത് ടീമിന് സംഭവന ചെയ്തത്

കിഷൻ മറുവശത്ത് തകർത്തടിച്ചു. എന്നാൽ അർധ സെഞ്ച്വുറി നേടിയ കിഷനും കൂടാരം കയറി. ഇവിടെയും വില്ലനായത് ബിഷണോയി. പിന്നാലെ എത്തിയ സൂര്യകുമാർ യാദവും നെഹാൽ വധേരയും കളി മുംബൈക്ക് അനുകൂലമാക്കി മാറ്റുമെന്ന് വിചാരിച്ചെങ്കിലും അവിടെ പിഴച്ചു. ഏഴ് റണ്ണിന് സൂര്യയും 16 റണ്ണിന് വധേരയും കൂടാരം കയറി. അവിടെ ലക്‌നൗ കളി തിരിച്ചു പിടിച്ചു. ടിം ഡേവിഡിന്റെയും വിഷ്ണു വിനോദിന്റെയും ഊഴമായിരുന്നു പിന്നീട്. എന്നാൽ രണ്ട് റൺസെടുത്ത് വിഷ്ണു വിനോദ് കൂടാരം കയറി. അവസാന ഓവറുകളില്‍ ടിം ഡേവിഡും ഗ്രീനും പ്രതീക്ഷ നല്‍കിയെങ്കിലും ജയത്തിന് അഞ്ച് റണ്‍സ് അകലെ മുംബൈ വീണു.

ഓപ്പണർമാർ കളിമറന്ന മത്സരത്തിൽ തകർത്തടിച്ച മാർക്കസ് സ്റ്റോണിസാണ് ലക്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്.47 ബോളിൽ 89 റൺസാണ് സ്‌റ്റോയിനിസ് അടിച്ചുകൂട്ടിയത്.ടോസ് നേടിയ മുംബൈ ലക്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ലക്‌നൗ നിരക്ക് കഴിയാതെ പതറുന്നതാണ് കണ്ടത്. മൂന്നാം ഓവറിൽ ബെൻഡ്രോഫിന് വിക്കറ്റ് നൽകി അഞ്ച് റൺസെടുത്ത ദീപക് ഹൂഡ മടങ്ങി. തൊട്ടു പിന്നാലെ ടീം 12 റണ്ണിൽ നിൽക്കെ പൂജ്യത്തിന് പ്രേരക് മങ്കടും കൂടാരം കയറി. മികച്ച തുടക്കവുമായി ഡീകോക്ക് ലക്‌നൗവിന് പ്രതീക്ഷ നൽകി. എന്നാൽ ഏഴാം ഓവറിൽ ചൗള ഡീകോക്കിനെ വീഴ്ത്തി. 15 ബോളിൽ നിന്ന് 16 റൺസാണ് ഡീകോക്കിന്റെ സംഭാവന. പിന്നീടാണ് ക്യാപ്റ്റൻ പാണ്ഡ്യയും സ്റ്റോയിനിസും ലക്‌നൗ സ്‌കോർ പതുക്കെ ഉയർത്തിയത്. സൂക്ഷിച്ച് ബാറ്റ് വീശിയ ഇരുവരും ഇടക്ക് ബൗണ്ടറികൾ കണ്ടെത്തി

49 റൺസിൽ നിൽക്കെ പിരിക്കേറ്റ കൃണാലിന് പകരം പൂരൻ ക്രീസിലെത്തി. പിന്നീട് സ്റ്റോയിനിസും പൂരനും സ്‌കോർ അതിവേഗം ഉയർത്തി. അർധ സെഞ്ച്വുറി നേടിയ സ്‌റ്റോയിനിസ് അപകടകാരിയായിരുന്നു. മുംബൈ ബൗളർമാരെ പ്രഹരിച്ചുകൊണ്ടേയിരുന്നു. ജോർദാൻ എറിഞ്ഞ പതിനെട്ടാം ഓവറിൽ 24റൺസാണ് സ്‌റ്റോയിനിസ് അടിച്ചെടുത്തത്. മുംബൈക്കായി ജേസൻ ബെഹ്റെൻഡോർഫ് രണ്ട് വിക്കറ്റും പിയൂഷ് ചൌള ഒരു വിക്കറ്റും വീഴ്ത്തി.


MORE LATEST NEWSES
  • തോട്ടിലേക്ക് മലിനജലം തള്ളുന്നതിനെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത
  • പുതുപ്പാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാലിനെ സ്ഥലം മാറ്റി.
  • സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്
  • സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി കേരളം ഫൈനലിൽ
  • ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി
  • ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.
  • 2.5 കോടി ആധാർ നമ്പറുകൾ യുഐഡിഎഐ പ്രവർത്തനരഹിതമാക്കി
  • ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍
  • പാലക്കാട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു
  • ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം
  • ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയില്‍
  • മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്‌സിംഗ് വിദ്യാർഥികളുടെ പ്രതിഷേധം
  • ലഹരിക്കെതിരെ സാമൂഹിക സന്ദേശം ഉയർത്തിപ്പിടിച്ച്‌ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു
  • കണ്ണൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ച നിലയിൽ
  • ദോഹയിൽ കാറപകടത്തിൽ പെരുമണ്ണ സ്വദേശി മരിച്ചു
  • ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം
  • കെട്ടിടത്തിന് തീ പിടിച്ചു; പുരുഷമൃതദേഹം കത്തികരിഞ്ഞനിലയിൽ
  • പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം; ക​ക്കാ​ട് സ്വ​ദേ​ശി അറസ്റ്റിൽ
  • കണ്ണൂര്‍ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍.
  • വഖഫ് ബോർഡ്‌ പുനഃ സംഘടിപ്പിച്ചു; അഡ്വ.എം.കെ സക്കീർ വീണ്ടും ചെയർമാൻ,
  • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 47 വര്‍ഷം കഠിനതടവിനും പിഴയും
  • സമസ്‌ത ശതാബ്‌ദി മഹാസമ്മേളനത്തിന് കുണിയയിൽ പ്രൗഢത്തുടക്കം
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പൊന്നാനി കുണ്ടക്കടവില്‍ തെരുവുനായ ശല്യം രൂക്ഷം: പ്രദേശവാസികള്‍ ഭീതിയില്‍
  • കാലാവധി കഴിഞ്ഞ മരുന്ന് നൽകി: രണ്ടു കുട്ടികൾ നിരീക്ഷണത്തിൽ.
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • കാഠ്‌മണ്ഡുവിൽ നിന്നും ഇസ്താംബുള്ളിലേക്ക് പറന്നുയർന്ന വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി
  • തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
  • വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
  • കണ്ണൂർ തളിപ്പറമ്പിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
  • ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികക്ക് മുന്നിൽ ഗേറ്റ് അടച്ചു
  • വയനാട് ബൈപാസ് ഡപിആർ നടപടി ത്വരിതപ്പെടുത്തണം;ആക്ഷൻ കമ്മിറ്റി
  • ശബരിമല നെയ്‌ക്കൊള്ളയില്‍ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ.
  • തിരൂരങ്ങാടിയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു;അനധികൃത കച്ചവടക്കാരില്‍ നിന്നും 1.5 ലക്ഷം പിഴ ഈടാക്കി
  • സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായി; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം
  • സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ച് സപ്ലൈകോ
  • ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്
  • ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല
  • വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു;വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • സ്വർണവിലയിൽ വീണ്ടും വർധന
  • വടകരയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
  • യുവതിയുടെ വയറ്റില്‍ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.
  • ജനവാസമേഖലയിൽ പുലിയെയും രണ്ടു മക്കളെയും കണ്ടതായി പ്രദേശവാസികൾ