ഗുജറാത്തിനെ തകർത്ത് അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കി ധോണിപ്പട

May 30, 2023, 7:30 a.m.

ആദ്യം മഴ കളിച്ചു പിന്നാലെ അഹമദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാർ തകർത്തുപെയ്തപ്പോൾ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് 2023 ഐപിഎൽകിരീടം സ്വന്തമാക്കി ചെന്നൈ. ഇതോടെ അഞ്ചാം ഐപിഎൽ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിന്റെ ആരംഭത്തിൽ തന്നെ മഴ വീണ്ടും വില്ലനായി എത്തിയിരുന്നു. 12.05 ന് കളി പുനരാരംഭിച്ചെങ്കിലും ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 എന്നാക്കി മാറ്റി. മഴ മാറി എത്തിയ ചെന്നൈ, ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രകനമാണ് കാഴ്ചവെച്ചത്. ഓപ്പണർമാരായ കോൺവെയും ഗെയിക് വാദും ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ബൗണ്ടറികൾ ഒന്നിനു പിറകെ ഒന്നായി പറന്നു. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ചെന്നൈയുടെ സ്‌കോർ 70 റൺസിന് മുകളിലായിരുന്നു

എന്നാൽ ഏഴാം ഓവറിൽ നൂർ അഹമദ് ചെന്നൈ കിരീടസ്വപ്‌നത്തിന് കരിനിഴൽ വീഴ്ത്തി പിഴുതെടുത്തത് രണ്ട് പ്രധാന വിക്കറ്റുകളാണ്. 25 ബോളിൽ 47 റൺസെടുത്ത കോൺവെയും 16 ബൗളിൽ 26 റൺസെടുത്ത ഗെയ്ക്‌വാദിനെയുമാണ് നൂർ കൂടാരം കയറ്റിയത്. എന്നാൽ പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെ കളി ഏറ്റെടുത്തു. ആദ്യ നാല് ബോളിൽ തന്നെ രണ്ട് സിക്‌സറുകൾ പറത്തി കളി വീണ്ടും ചെന്നൈക്ക് അനുകൂലമാക്കി. നൂറിന്റെ ഓവർ പിന്നെയും ചെന്നൈയെ വരിഞ്ഞുമുറുക്കി. റൺവേഗം കുറഞ്ഞു. വീണ്ടും രഹാനെ കളി തിരിച്ച് ചെന്നൈക്ക് അനുകൂലമാക്കി മാറ്റി. അതിന് മോഹിത്തിന്റെ ഓവർ വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു. വിജയ് ശങ്കറിന്റെ കയ്യിലവാസാനിച്ച രഹാനെ 13 ബോളിൽ നിന്ന് 27 റൺസാണ് സംഭാവന ചെയ്തത്.

12-ാം ഓവറിൽ ശിവം ദുബെ റാഷിദ് ഖാനെ തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി കളി ചെന്നൈക്ക് അനുകൂലമാക്കി. 18 ബോളില്‍ 39 റണ്‍സ് എന്ന ജയിക്കാനാവുമെന്ന സ്ഥിതിയിലേക്ക് ചെന്നൈ എത്തി. മോഹിത്തിനെ തുടരെ തുടരെ സിക്സറിന് പറത്തി റായുഡുവും ദുബെക്ക് കൂട്ടായി തകർത്തടിച്ചു. എട്ട് ബോളില്‍ നിന്ന് 19 റണ്‍സെടുത്ത് റായുദു മടങ്ങി. പിന്നാലെ എത്തിയ ധോണിയെ വന്നവേഗത്തില്‍ തന്നെ മോഹിത് മടക്കി. ഇതോടെ ഗുജറാത്ത് കളി തിരിച്ചുപിടിച്ചു. പക്ഷേ ക്രീസില്‍ ജഡേജയുണ്ടായിരുന്നുവെന്ന് അവർ മറന്നു. അവസാന ബോളും ബൌണ്ടറി പറത്തി അയാള്‍ വിജയം ചെന്നൈക്ക് അനുകൂലമാക്കി മാറ്റി.

നേരത്തെ ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദർശന്റെ ബാറ്റിങ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തത്.രണ്ടാം ക്വാളിഫെയറിൽ മുംബൈക്കെതിരെ നിർത്തിയിടത്ത് നിന്ന് തന്നെ ഗിൽ തുടർന്നു. കൂടെ സാഹയും. ചെന്നൈ ഫീൽഡർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 62 റൺസാണ് ഗുജറാത്ത് അടിച്ചെടുത്തത്. എന്നാൽ ഗുജറാത്തിന്റെ സ്വപ്‌നങ്ങൾക്ക് മേൽ തലയുടെ മിന്നൽ വേഗത്തിലുള്ള നീക്കം. ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ ഗുജറാത്തിന്റെ സ്റ്റാർ പ്ലയർ ഗില്‍ കൂടാരം കയറി. 20 ബോളില്‍ നിന്ന് 39 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഗിൽ ക്രീസ് വിട്ടതോടെ ഗുജറാത്തിന്റെ റൺവേഗം കുറഞ്ഞു. സാഹയും സായി സുദർശനും പിന്നീട് ബാറ്റ് വീശിയത് സൂക്ഷിച്ചായിരുന്നു. പതിമൂന്നാം ഓവറില്‍ സാഹ തന്റെ അർധ സെഞ്ച്വുറി തികച്ചു. പക്ഷേ അതിന് വലിയ ആയുസുണ്ടായില്ല. 39 ബോളില്‍ 54 റണ്‍സില്‍ നില്‍ക്കെ ചാഹർ സാഹയെ വീഴ്ത്തി.

രണ്ട് വിക്കറ്റ് പോയിനിൽക്കുന്ന സമയത്ത് ക്യാപ്റ്റൻ പാണ്ഡ്യ തന്നെ ക്രീസിലെത്തി. സുദർശൻ മറുതലക്കൽ തകർപ്പനടികൾക്ക് തുടക്കമിട്ടു. നിരന്തരം ബൗണ്ടറികൾ പായിച്ച് സുദർശൻ ചെന്നൈ ആരാധകർക്ക് നിരാശ സമ്മാനിച്ചു. അവസാന ഓവറില്‍ തകർത്തടിച്ച് നില്‍ക്കെ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദർശന്‍ വീണു. പതിരാനയുടെ ബോളില്‍ എല്‍ബിഡബ്ല്യു. ടീമിന്റെ സ്കോർ 212 ല്‍ നില്‍ക്കെ 96 റണ്‍സ് സംഭാവന ചെയ്താണ് സുദർശന്‍ കളം വിട്ടത്


MORE LATEST NEWSES
  • ഐടി പാര്‍ക്കുകളില്‍ മദ്യം: ഇടതു സര്‍ക്കാറിനെ മദ്യ മാഫിയ വിഴുങ്ങി : റിയാസ് അട്ടശ്ശേരി വയനാട്
  • എംഡിഎംഎ പിടികൂടിയ സംഭവം; അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
  • കൊടുവള്ളിയിൽ വിവാഹാവശ്യത്തിന് എത്തിയ ബസിന് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ
  • രണ്ട് പേർ എം ഡി എം എ യുമായി പിടിയിൽ
  • യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിൽ
  • യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വിവരങ്ങൾ പുറത്ത്.
  • മരണ വാർത്ത
  • അമ്മയെയും മകനെയും കാണ്മാനില്ലെന്ന് പരാതി
  • അപകടത്തിൽപ്പെട്ട കാറിൽനിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞ, സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
  • വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ലഹരിവസ്തുക്കൾ കണ്ടെടുത്തു.
  • ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു.
  • അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
  • ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും സസ്പെൻഷൻ; നടപടി ഫെഫ്കയുടേത്
  • സാമ്പത്തിക തർക്കം; കോട്ടയത്ത് ഒരാൾ കുത്തേറ്റു മരിച്ചു
  • മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടിത്തം
  • പഹൽ​ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തു വിട്ട് ഐബി, സഹായം നൽകിയ 60 പേ‍‌ർ കസ്റ്റ‍ഡിയിൽ
  • പാലക്കോട്ടുവയലില്‍ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ
  • ജാമ്യത്തിലിറങ്ങി വീണ്ടും ജയിലിലേക്ക്, വീട്ടിൽ സുക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചു
  • ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിൽ
  • മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • പഹൽഗാം ഭീകരാക്രമണം; തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു, ഝലം നദിയിൽ വെള്ളപ്പൊക്കം
  • കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
  • കഞ്ചാവുമായി യുവാവ് പിടിയിൽ
  • റിസോർട്ടിലെ നീന്തൽക്കുളത്തിൽ ആറു വയസ്സുകാരൻ മുങ്ങിമരിച്ചു.
  • ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സംസ്കരിച്ചു*
  • ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്.
  • അഞ്ച് വയസുകാരന്‍ സ്വിമിംഗ് പൂളില്‍ മുങ്ങിമരിച്ചു
  • ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം
  • കൂരാച്ചുണ്ടിൽ കിണറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി
  • എംഡി എം എയുമായി യുവാവ് പിടിയിൽ
  • മലപ്പുറം സ്വദേശി ബഹ്റൈനിൽ കുഴഞ്ഞു വീണു മരിച്ചു
  • ജനവാസ മേഖലയിലെ കരിങ്കൽ ക്വാറിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം
  • യുവതിയെ ഭർത്താവ് വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി.
  • പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.
  • പ്രമുഖ എഴുത്തുകാരന്‍ എംജിഎസ് നാരായണന്‍ അന്തരിച്ചു
  • സാമൂഹിക വിപത്തായ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണം:സോൾ മേറ്റ്‌ കൾച്ചറൽ ഫൌണ്ടേഷൻ വനിതാ വിംഗ്
  • കൊച്ചി വിമാനത്താവളം വഴി റാസൽഖൈമയിലേക്ക് കടത്താൻ ശ്രമിച്ച ഹൈഡ്രോ കഞ്ചാവ് പിടികൂടി
  • അനധികൃത സ്വത്ത് സമ്പാദനം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറികെതിരെ സി.ബി.ഐ കേസ്
  • ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍.
  • ആനയാംകുന്നില്‍ എക്‌സൈസ് പരിശോധനയിൽ അരിയില്‍ പൊതിഞ്ഞ നിലയില്‍ ബ്രൗണ്‍ഷുഗര്‍ കണ്ടെത്തി
  • ഹജ്ജ് യാത്ര അനിശ്ചിതത്വം നീങ്ങിയില്ല; കേ​ര​ള​ത്തി​ൽ യാ​ത്ര മു​ട​ങ്ങു​ന്ന​ത് 11,000 പേ​ർ​ക്ക്
  • ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു.
  • ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ
  • കോഴി ഫാം;ഈച്ച ശല്യത്തിൽ പെറുതിമുട്ടി നാട്ടുകാർ*
  • പത്തനംതിട്ടയില്‍ 3 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പതിനേഴുകാരന്‍ പിടിയില്‍ .
  • കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു
  • ട്രേഡിങ് ആപ്പിന്‍റെ മറവിൽ 3.25 കോടി തട്ടിയ യുവാക്കൾ അറസ്റ്റിൽ
  • മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ടേയ്‌ഡ് എസ്.ഐക്ക് ദാരുണാന്ത്യം.
  • ശക്തമായ ഇടിമിന്നലിൽ വീടിന് വൻ നാശനഷ്ടം