ഇന്ത്യ ലോക ചാമ്പ്യന്‍മാർ തൊട്ടുപിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും കോഹ്ലിയും

June 30, 2024, 6:53 a.m.

ആവേശം അവസാനപന്തുവരെ നീണ്ട കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് കീഴടക്കി ഇന്ത്യ ലോകകിരീടം വീണ്ടെടുത്തു. അവസാനഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യപന്ത് ഡേവിഡ് മില്ലർ ബൗണ്ടറിക്ക് മുകളിലേക്ക് പറത്തി. റോപ്പിന് തൊട്ടടുത്തുനിന്ന സൂര്യകുമാർ യാദവ് പന്ത് കൈക്കലാക്കുമ്പോഴേക്കും നിലതെറ്റി. എന്നാൽ കയ്യിലൊതുങ്ങിയ പന്ത് വായുവിലേക്കെറിഞ്ഞ സൂര്യ തിരികെ ഗ്രൌണ്ടിലേക്ക് ചാടുമ്പോൾത്തന്നെ പന്ത് വീണ്ടും കൈക്കലാക്കി. സമ്മർദത്തിന്റെ പരകോടിയിൽ നിൽക്കേ അതിമനോഹരമായ ക്യാച്ച്. ഇന്ത്യയുടെ ജയമുറപ്പിച്ച നിമിഷം. അവസാന ഓവറിലെ അഞ്ചാം പന്തിൽ റബാഡയെ പാണ്ഡ്യ കുൽദീപ് യാദവിന്റെ കയ്യിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു. 2007നുശേഷം ഇന്ത്യ ആദ്യമായി ലോകചാംപ്യന്മാർ

ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിച്ച് വിരാട് കോഹ്ല‌ിയും നായകൻ രോഹിത് ശർമയും. ഇംഗ്ലണ്ടിനെ തോൽപിച്ച് കിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുവരും ടി20യിൽ നിന്ന് വിരമിച്ചത്. ടി20 159 മത്സരങ്ങളിൽ 4231 റൺസാണ് രോഹിത്തിൻ്റെ സമ്പാദ്യം. ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമാണ് രോഹിത്. 124 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 4188 റൺസാണ് നേടിയത്. ഒരു സെഞ്ചുറിയും 37 അർധ സെഞ്ചുറിയും കോലി നേടി.

177 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ബുമ്രയുടെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് ഓപ്പണർ റീസ ഹെൻറിക്സിന്റെ ഓഫ് സ്റ്റംപ് ഇളക്കി കടന്നുപോയി. അർഷ്ദീപ് സിങ്ങിന്റെ രണ്ടാം ഓവറിലെ മൂന്നാംപന്തിൽ ബാറ്റുവച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനും പിഴച്ചു. വൈഡ് ലൈനിൽ വന്ന പന്ത് ബാറ്റിലുരസി നേരെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ കൈകളിലേക്ക്. ദക്ഷിണാഫ്രിക്ക രണ്ടുവിക്കറ്റിന് 12 റൺസ്! സ്റ്റേഡിയത്തിൽ വുവുസേലകളുടെ ആരവം. എന്നാൽ തുടർന്നുവന്ന ട്രിസ്റ്റൻ സ്റ്റബ്സ് ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കി. 21 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത സ്റ്റബ്സിനെ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കിയതോടെ ഇന്ത്യ മൽസരത്തിലേക്ക് തിരിച്ചുവന്നു. 

എന്നാൽ ഓപ്പണർ ക്വിൻ്റൺ ഡി കോക്ക് ഒരുവശത്ത് ഉറച്ചുനിന്നു. അപകടകാരിയായ ഹെൻറിച്ച് ക്ലാസൻ ഒപ്പമെത്തിയതോടെ കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി. തുടരെ സിക്സറുകൾ പറത്തി ക്ലാസൻ ഇന്ത്യയെ വിറപ്പിച്ചു. രോഹിത് ശർമ ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പന്ത്രണ്ടാം ഓവറിൽ അർഷ്ദീപ് സിങ്ങിനെ തിരിച്ചുവിളിച്ച രോഹിത്തിന്റെ നീക്കം ഫലം കണ്ടു. ഡി കോക്ക് തേഡ് മാനിലേക്ക് ഉയർത്തിവിട്ട പന്ത് കുൽദീപ് യാദവിന്റെ കൈകളിൽ! ദക്ഷിണാഫ്രിക്ക നാലിന് 106. ഡേവിഡ് മില്ലറിനൊപ്പം ക്ലാസ്സൻ കടന്നാക്രമണം തുടർന്നപ്പോൾ ഇന്ത്യ പതറി. എന്നാൽ പതിനാറാം ഓവറിലെ ആദ്യപന്തിൽ ഹാർദിക് പാണ്ഡ്യ ക്ലാസിനെ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തിരിച്ചെത്തി.ഡേവിഡ് മില്ലറെയും പാണ്ഡ്യ തന്നെ മടക്കിയതോടെ ഇന്ത്യ വിജയം മണത്തു. മാർക്കോ ജാൻസണെ ബുമ്ര ക്ലീൻ ബോൾഡാക്കി. കേശവ് മഹാരാജും ആൻറിച് നോർജ്യെയും പുറത്താകാതെ നിന്നു.

ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ ഏഴുവിക്കറ്റിന് 176 റൺസെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്. ഇന്ത്യൻ ഇന്നിങ്സിന്റെ ആദ്യ 9 പന്തുകളിൽ വിരാട് കോലിയും രോഹിത് ശർമയുടെ മോഹിപ്പിക്കുന്ന തുടക്കം നൽകിയെങ്കിലും രണ്ടാമത്തോ ഓവറിൽത്തന്നെ എല്ലാം കീഴ്മേൽ മറിഞ്ഞു. പത്താം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഷോട്ട് പിഴച്ചു. കേശവ് മഹാരാജിൻ്റെ പന്തിൽ ഹെൻറിച്ച് ക്ലാസന് ക്യാച്ച്. അതേ ഓവറിലെ അവസാനപന്തിൽ സ്വീപ്പിന് ശ്രമിച്ച ഋഷഭ് പന്തിനും അടിതെറ്റി. കീപ്പർ ക്വിന്റൻ ഡി കോക്കിന് ക്യാച്ച്! പവർ ഹിറ്റർ സൂര്യകുമാർ യാദവിലായിരുന്നു പിന്നീട് ഇന്ത്യയുടെ പ്രതീക്ഷയത്രയും. എന്നാൽ നാലുപന്തിൽ മൂന്ന് റൺ മാത്രമെടുത്ത സൂര്യ റബാഡയെ സിക്സിന് തൂക്കാൻ ശ്രമിച്ചെങ്കിലും ടൈമിങ് പിഴച്ചു. വീണ്ടും ക്ലാസന് ക്യാച്ച്. 

ഈ സമയമത്രയും ഒരറ്റത്ത് വിരാട് കോലി റൺറേറ്റ് താഴാതെ പിടിച്ചുനിർത്തി. ആദ്യ പവർപ്ലേയിൽ ഇന്ത്യ നേടിയത് 3 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ അക്ഷർ പട്ടേൽ കോലിക്ക് മികച്ച പിന്തുണ നൽകി. 42 പന്തിൽ ഇരുവരും ചേർന്ന് നാലാംവിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. നാല് സിക്സറടക്കം 47 റൺസെടുത്ത അക്ഷർ പട്ടേലാണ് ഇന്ത്യയെ മൽസരത്തിൽ തിരിച്ചെത്തിച്ചത്. അർധസെഞ്ചുറി തികച്ചശേഷം ആഞ്ഞടിച്ച കോലി ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ ഉറപ്പിച്ചാണ് മടങ്ങിയത്. മാർക്കോ ജാൻസന്റെ പന്തിൽ റബാഡയ്ക്ക് ക്യാച്ച്. 59 പന്തിൽ 2 സിക്സും 6 ഫോറുമടക്കം കോലി 76 റൺസെടുത്തു.

ശിവം ദുബെ 16 പന്തിൽ 27 റൺസെടുത്തു. 5 റൺസോടെ ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ അവസാനപന്തിൽ നോർജെയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. ഇന്ത്യയുടെ മൂന്നാം ടി ട്വന്റി ലോകകപ്പ് ഫൈനലാണിത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തേതും.


MORE LATEST NEWSES
  • വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണം :* *നൗഷാദ് ചെമ്പ്
  • വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണം ;നൗഷാദ് ചെമ്പ്ര
  • ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • തിരുവനന്തപുരം കോര്‍പ്പറേഷന്‍: കവടിയാറില്‍ ശബരീനാഥന്‍ തന്നെ; പ്രഖ്യാപിച്ച് കെ മുരളീധരന്‍
  • യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി, വ്യക്തത വരുത്തി അധികൃതർ
  • നോർക്ക കെയർ പ്രവാസി ​ ഇൻഷുറൻസ്​ ​നിലവിൽ വന്നു
  • സഊദി ഫാമിലി വിസിറ്റിങ് വിസ നിയമത്തിലും സുപ്രധാന മാറ്റങ്ങൾ നിലവിൽ വന്നു
  • കണ്ണൂർ പയ്യാമ്പലം തീരത്ത് തിരയിൽ പെട്ട് മൂന്ന് യുവാക്കൾ മരിച്ചു
  • നാവിക സേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം: എൽവിഎം3 എം5 വിക്ഷേപണം ഇന്ന്
  • കലൂർ സ്‌റ്റേഡിയത്തിലെ ചുറ്റുമതിൽ നിർമാണത്തിൽ നിയമലംഘനം; നിർത്തിവെക്കാൻ നിർദേശം
  • ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരങ്ങളിൽ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
  • സ്വപ്നങ്ങളെയും ജോലിയെയും കൂട്ടിചേർക്കുന്ന ഒരു പുതുചിന്ത: മൈ അസ്ലി ഫ്രെഷിന്റെ ‘എക്സ്പ്ലോർ ബെംഗളൂരു’
  • കൊടുവള്ളി നഗരസഭയിൽ വോട്ടർപട്ടികയിലെ ക്രമക്കേട്; പട്ടികയിൽ പേരില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം
  • കെ.സുരേന്ദ്രന്‍റെ പദയാത്രയ്ക്ക് വാഹനം വാങ്ങിയിട്ട് തിരികെ നല്‍കിയില്ല; ശിവസേന നേതാവിനെതിരെ കേസ്
  • കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു
  • എറണാകുളം -ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍
  • ചിറ്റൂരില്‍ പതിനാലുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനായി തിരച്ചില്‍ തുടരുന്നു
  • സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു
  • കൊടുവള്ളിയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്.
  • കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം
  • വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം
  • ഫ്രഷ് കട്ട്‌ സമരം: ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് പരാതി
  • നിർഭയ എൻട്രി ഹോമിലെ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
  • വാര്‍ഡ് വിഭജനത്തിൽ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി
  • മരണ വാർത്ത
  • ഫീസ് പുതുക്കി നിശ്ചയിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ണായക തീരുമാനം
  • കാൻസർ പ്രതിരോധത്തിനായി വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷൻ
  • തിരൂരിൽ അജ്ഞാത യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • ആന്ധ്രയിൽ ഏകാദശി ഉത്സവത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും 10 മരണം
  • ഹൃദയാഘാതം, ദുബൈയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി
  • വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
  • പേരാമ്പ്രയിൽ വീണ്ടും യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം; രണ്ടു പോലീസുകാർക്ക് പരിക്ക്.
  • പേരാമ്പ്ര സംഘര്‍ഷം; ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍
  • താമരശ്ശേരി ബിഷപ്പിന് വധഭീഷണി; പൊലീസ് അന്വേഷണം
  • അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിനെത്തില്ല
  • ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; ആശ്വാസ വാര്‍ത്ത പങ്കുവെച്ച് ബിസിസിഐ
  • സാമ്പത്തിക തട്ടിപ്പ് ദക്ഷിണേന്ത്യയിൽ കോഴിക്കോട് ജില്ല ഏഴാംസ്ഥാനത്ത്; ജില്ല സാമ്പത്തിക സൈബർ ഹോട്ട് സ്പോട്ടായി
  • സെൻട്രൽ ജയിലിൽ വീണ്ടും കൊടിയ അനാസ്ഥ; സെല്ലിനകത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി
  • കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗമായത്; എന്റെ അവസ്ഥയും അതു തന്നെ; ബിജെപി നേതാവ് എം എസ് കുമാർ
  • കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
  • മരണ വാർത്ത
  • ഇന്ത്യയില്‍ ബാങ്കിംഗ്, ജിഎസ്ടി, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ തുടങ്ങി പല മേഖലകളിലും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍
  • വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി
  • ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം
  • ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍
  • കേരളത്തിൽ സ്വർണവില കുറഞ്ഞു
  • ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും
  • വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു
  • ഇന്ന് കേരളപ്പിറവി ദിനം; 69ന്റെ നിറവിൽ മലയാള നാട്