ഇന്ത്യ ലോക ചാമ്പ്യന്‍മാർ തൊട്ടുപിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും കോഹ്ലിയും

June 30, 2024, 6:53 a.m.

ആവേശം അവസാനപന്തുവരെ നീണ്ട കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് കീഴടക്കി ഇന്ത്യ ലോകകിരീടം വീണ്ടെടുത്തു. അവസാനഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യപന്ത് ഡേവിഡ് മില്ലർ ബൗണ്ടറിക്ക് മുകളിലേക്ക് പറത്തി. റോപ്പിന് തൊട്ടടുത്തുനിന്ന സൂര്യകുമാർ യാദവ് പന്ത് കൈക്കലാക്കുമ്പോഴേക്കും നിലതെറ്റി. എന്നാൽ കയ്യിലൊതുങ്ങിയ പന്ത് വായുവിലേക്കെറിഞ്ഞ സൂര്യ തിരികെ ഗ്രൌണ്ടിലേക്ക് ചാടുമ്പോൾത്തന്നെ പന്ത് വീണ്ടും കൈക്കലാക്കി. സമ്മർദത്തിന്റെ പരകോടിയിൽ നിൽക്കേ അതിമനോഹരമായ ക്യാച്ച്. ഇന്ത്യയുടെ ജയമുറപ്പിച്ച നിമിഷം. അവസാന ഓവറിലെ അഞ്ചാം പന്തിൽ റബാഡയെ പാണ്ഡ്യ കുൽദീപ് യാദവിന്റെ കയ്യിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു. 2007നുശേഷം ഇന്ത്യ ആദ്യമായി ലോകചാംപ്യന്മാർ

ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിച്ച് വിരാട് കോഹ്ല‌ിയും നായകൻ രോഹിത് ശർമയും. ഇംഗ്ലണ്ടിനെ തോൽപിച്ച് കിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുവരും ടി20യിൽ നിന്ന് വിരമിച്ചത്. ടി20 159 മത്സരങ്ങളിൽ 4231 റൺസാണ് രോഹിത്തിൻ്റെ സമ്പാദ്യം. ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമാണ് രോഹിത്. 124 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 4188 റൺസാണ് നേടിയത്. ഒരു സെഞ്ചുറിയും 37 അർധ സെഞ്ചുറിയും കോലി നേടി.

177 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ബുമ്രയുടെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് ഓപ്പണർ റീസ ഹെൻറിക്സിന്റെ ഓഫ് സ്റ്റംപ് ഇളക്കി കടന്നുപോയി. അർഷ്ദീപ് സിങ്ങിന്റെ രണ്ടാം ഓവറിലെ മൂന്നാംപന്തിൽ ബാറ്റുവച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനും പിഴച്ചു. വൈഡ് ലൈനിൽ വന്ന പന്ത് ബാറ്റിലുരസി നേരെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ കൈകളിലേക്ക്. ദക്ഷിണാഫ്രിക്ക രണ്ടുവിക്കറ്റിന് 12 റൺസ്! സ്റ്റേഡിയത്തിൽ വുവുസേലകളുടെ ആരവം. എന്നാൽ തുടർന്നുവന്ന ട്രിസ്റ്റൻ സ്റ്റബ്സ് ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കി. 21 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത സ്റ്റബ്സിനെ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കിയതോടെ ഇന്ത്യ മൽസരത്തിലേക്ക് തിരിച്ചുവന്നു. 

എന്നാൽ ഓപ്പണർ ക്വിൻ്റൺ ഡി കോക്ക് ഒരുവശത്ത് ഉറച്ചുനിന്നു. അപകടകാരിയായ ഹെൻറിച്ച് ക്ലാസൻ ഒപ്പമെത്തിയതോടെ കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി. തുടരെ സിക്സറുകൾ പറത്തി ക്ലാസൻ ഇന്ത്യയെ വിറപ്പിച്ചു. രോഹിത് ശർമ ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പന്ത്രണ്ടാം ഓവറിൽ അർഷ്ദീപ് സിങ്ങിനെ തിരിച്ചുവിളിച്ച രോഹിത്തിന്റെ നീക്കം ഫലം കണ്ടു. ഡി കോക്ക് തേഡ് മാനിലേക്ക് ഉയർത്തിവിട്ട പന്ത് കുൽദീപ് യാദവിന്റെ കൈകളിൽ! ദക്ഷിണാഫ്രിക്ക നാലിന് 106. ഡേവിഡ് മില്ലറിനൊപ്പം ക്ലാസ്സൻ കടന്നാക്രമണം തുടർന്നപ്പോൾ ഇന്ത്യ പതറി. എന്നാൽ പതിനാറാം ഓവറിലെ ആദ്യപന്തിൽ ഹാർദിക് പാണ്ഡ്യ ക്ലാസിനെ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തിരിച്ചെത്തി.ഡേവിഡ് മില്ലറെയും പാണ്ഡ്യ തന്നെ മടക്കിയതോടെ ഇന്ത്യ വിജയം മണത്തു. മാർക്കോ ജാൻസണെ ബുമ്ര ക്ലീൻ ബോൾഡാക്കി. കേശവ് മഹാരാജും ആൻറിച് നോർജ്യെയും പുറത്താകാതെ നിന്നു.

ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ ഏഴുവിക്കറ്റിന് 176 റൺസെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്. ഇന്ത്യൻ ഇന്നിങ്സിന്റെ ആദ്യ 9 പന്തുകളിൽ വിരാട് കോലിയും രോഹിത് ശർമയുടെ മോഹിപ്പിക്കുന്ന തുടക്കം നൽകിയെങ്കിലും രണ്ടാമത്തോ ഓവറിൽത്തന്നെ എല്ലാം കീഴ്മേൽ മറിഞ്ഞു. പത്താം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഷോട്ട് പിഴച്ചു. കേശവ് മഹാരാജിൻ്റെ പന്തിൽ ഹെൻറിച്ച് ക്ലാസന് ക്യാച്ച്. അതേ ഓവറിലെ അവസാനപന്തിൽ സ്വീപ്പിന് ശ്രമിച്ച ഋഷഭ് പന്തിനും അടിതെറ്റി. കീപ്പർ ക്വിന്റൻ ഡി കോക്കിന് ക്യാച്ച്! പവർ ഹിറ്റർ സൂര്യകുമാർ യാദവിലായിരുന്നു പിന്നീട് ഇന്ത്യയുടെ പ്രതീക്ഷയത്രയും. എന്നാൽ നാലുപന്തിൽ മൂന്ന് റൺ മാത്രമെടുത്ത സൂര്യ റബാഡയെ സിക്സിന് തൂക്കാൻ ശ്രമിച്ചെങ്കിലും ടൈമിങ് പിഴച്ചു. വീണ്ടും ക്ലാസന് ക്യാച്ച്. 

ഈ സമയമത്രയും ഒരറ്റത്ത് വിരാട് കോലി റൺറേറ്റ് താഴാതെ പിടിച്ചുനിർത്തി. ആദ്യ പവർപ്ലേയിൽ ഇന്ത്യ നേടിയത് 3 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ അക്ഷർ പട്ടേൽ കോലിക്ക് മികച്ച പിന്തുണ നൽകി. 42 പന്തിൽ ഇരുവരും ചേർന്ന് നാലാംവിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. നാല് സിക്സറടക്കം 47 റൺസെടുത്ത അക്ഷർ പട്ടേലാണ് ഇന്ത്യയെ മൽസരത്തിൽ തിരിച്ചെത്തിച്ചത്. അർധസെഞ്ചുറി തികച്ചശേഷം ആഞ്ഞടിച്ച കോലി ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ ഉറപ്പിച്ചാണ് മടങ്ങിയത്. മാർക്കോ ജാൻസന്റെ പന്തിൽ റബാഡയ്ക്ക് ക്യാച്ച്. 59 പന്തിൽ 2 സിക്സും 6 ഫോറുമടക്കം കോലി 76 റൺസെടുത്തു.

ശിവം ദുബെ 16 പന്തിൽ 27 റൺസെടുത്തു. 5 റൺസോടെ ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ അവസാനപന്തിൽ നോർജെയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. ഇന്ത്യയുടെ മൂന്നാം ടി ട്വന്റി ലോകകപ്പ് ഫൈനലാണിത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തേതും.


MORE LATEST NEWSES
  • അഞ്ച് വയസുകാരന്‍ സ്വിമിംഗ് പൂളില്‍ മുങ്ങിമരിച്ചു
  • ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം
  • കൂരാച്ചുണ്ടിൽ കിണറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി
  • എംഡി എം എയുമായി യുവാവ് പിടിയിൽ
  • മലപ്പുറം സ്വദേശി ബഹ്റൈനിൽ കുഴഞ്ഞു വീണു മരിച്ചു
  • ജനവാസ മേഖലയിലെ കരിങ്കൽ ക്വാറിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം
  • യുവതിയെ ഭർത്താവ് വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി.
  • പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.
  • പ്രമുഖ എഴുത്തുകാരന്‍ എംജിഎസ് നാരായണന്‍ അന്തരിച്ചു
  • സാമൂഹിക വിപത്തായ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണം:സോൾ മേറ്റ്‌ കൾച്ചറൽ ഫൌണ്ടേഷൻ വനിതാ വിംഗ്
  • കൊച്ചി വിമാനത്താവളം വഴി റാസൽഖൈമയിലേക്ക് കടത്താൻ ശ്രമിച്ച ഹൈഡ്രോ കഞ്ചാവ് പിടികൂടി
  • അനധികൃത സ്വത്ത് സമ്പാദനം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറികെതിരെ സി.ബി.ഐ കേസ്
  • ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍.
  • ആനയാംകുന്നില്‍ എക്‌സൈസ് പരിശോധനയിൽ അരിയില്‍ പൊതിഞ്ഞ നിലയില്‍ ബ്രൗണ്‍ഷുഗര്‍ കണ്ടെത്തി
  • ഹജ്ജ് യാത്ര അനിശ്ചിതത്വം നീങ്ങിയില്ല; കേ​ര​ള​ത്തി​ൽ യാ​ത്ര മു​ട​ങ്ങു​ന്ന​ത് 11,000 പേ​ർ​ക്ക്
  • ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു.
  • ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ
  • കോഴി ഫാം;ഈച്ച ശല്യത്തിൽ പെറുതിമുട്ടി നാട്ടുകാർ*
  • പത്തനംതിട്ടയില്‍ 3 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പതിനേഴുകാരന്‍ പിടിയില്‍ .
  • കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു
  • ട്രേഡിങ് ആപ്പിന്‍റെ മറവിൽ 3.25 കോടി തട്ടിയ യുവാക്കൾ അറസ്റ്റിൽ
  • മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ടേയ്‌ഡ് എസ്.ഐക്ക് ദാരുണാന്ത്യം.
  • ശക്തമായ ഇടിമിന്നലിൽ വീടിന് വൻ നാശനഷ്ടം
  • തുമ്പക്കോട്ട് മലയിൽ കരിങ്കൽക്വാറി അനുവദിക്കില്ല കർഷക കോൺഗ്രസ്
  • മാർപ്പാപ്പയ്ക്ക് വിട നൽകാൻ ഒരുങ്ങി ലോകം;സംസ്കാരം നാളെ
  • ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ
  • സോഷ്യല്‍ മീഡിയ താരം'ആറാട്ടണ്ണന്‍' അറസ്റ്റില്‍
  • ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
  • പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകൾ തകർത്തു
  • മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ മരുമകൻ പിടിയിൽ
  • പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ
  • കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം
  • അഞ്ചില്‍ നാലു ഭീകരരെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ പാകിസ്ഥാനികള്‍; തിരച്ചില്‍ തുടരുന്നു
  • തൂവൽകൊട്ടാരം' എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ വീട്ടമ്മയില്‍നിന്ന് തട്ടിയത് ആറുലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • വാഗമണിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്
  • ദമ്മാമിൽ കെട്ടിടത്തിൽനിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു
  • മതം നോക്കി ആദായ നികുതി വിവരങ്ങള്‍ തേടൽ; നാല്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ
  • കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാര്‍, പ്രതിഷേധം
  • സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ
  • സൗദി അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകിയേക്കും
  • വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം ഒരാൾ കൊല്ലപ്പെട്ടു
  • നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
  • റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ ജെയിൻ തിരിച്ചെത്തി
  • ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേർന്ന സർവകക്ഷി യോഗം സമാപിച്ചു.
  • ജമ്മു കാശ്മീർ പഹൽഗ്രാം ഭീകരാക്രമണം പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി
  • കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
  • ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ.
  • യുദ്ധക്കപ്പലിൽ നിന്ന് മിസൈൽ തൊടുത്ത് ഇന്ത്യൻ നാവികസേന; പാകിസ്താനുള്ള മുന്നറിയിപ്പ് ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് നാവികസേന. കടലിനു മുകളില്‍ ശത്രുവിമാനത്തെയോ മിസൈലിനേയോ ആക്രമിച്ച് തകർക്കുന്ന ‘സീ സ്കിമ്മിങ്’ പരീക്ഷണമാണ് നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ നാവികസേന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്് പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികൾ കൈക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് മിസൈൽ വിക്ഷേപണം. ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തുന്നതാണ് ഐ.എൻ.എസ് സൂറത്തിൽ നിന്നുള്ള മിസൈൽ വിക്ഷേപണമെന്ന് നാവികസേന പറഞ്ഞു. 7400 ടൺ കേവ് ഭാരമുള്ള കപ്പലാണ് സൂറത്ത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന യുദ്ധക്കപ്പൽകൂടിയാണ് ഐ.എൻ.എസ്. സൂറത്ത്. കടലിനു മുകളില്‍ 70 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യത്തെയാണ് ഐ.എൻ.എസ്. സൂറത്തിൽ നിന്നുള്ള മിസൈൽ കൃത്യമായി തകർത്തത്. കറാച്ചിയിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തുമെന്ന് പാക്കിസ്താൻ പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയുടെ പരീക്ഷണം. ഏപ്രില്‍ 24, 25 തിയതികളില്‍ കറാച്ചി തീരത്ത് നിന്ന് കരയിലേക്ക് മിസൈല്‍ പരീക്ഷണം നടത്തുമെന്നായിരുന്നു പാകിസ്താന്‍റെ വിജ്ഞാപനം. ഇന്ത്യ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇതിനാണ് മിസൈൽവേധ മിസൈൽ തൊടുത്ത് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്.
  • അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി മന്ത്രവാദിനി ജിന്നുമ്മയ്ക്കും കൂട്ടാളിക്കും ജാമ്യം
  • പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാനികൾക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചു