ഇന്ത്യ ലോക ചാമ്പ്യന്‍മാർ തൊട്ടുപിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും കോഹ്ലിയും

June 30, 2024, 6:53 a.m.

ആവേശം അവസാനപന്തുവരെ നീണ്ട കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് കീഴടക്കി ഇന്ത്യ ലോകകിരീടം വീണ്ടെടുത്തു. അവസാനഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യപന്ത് ഡേവിഡ് മില്ലർ ബൗണ്ടറിക്ക് മുകളിലേക്ക് പറത്തി. റോപ്പിന് തൊട്ടടുത്തുനിന്ന സൂര്യകുമാർ യാദവ് പന്ത് കൈക്കലാക്കുമ്പോഴേക്കും നിലതെറ്റി. എന്നാൽ കയ്യിലൊതുങ്ങിയ പന്ത് വായുവിലേക്കെറിഞ്ഞ സൂര്യ തിരികെ ഗ്രൌണ്ടിലേക്ക് ചാടുമ്പോൾത്തന്നെ പന്ത് വീണ്ടും കൈക്കലാക്കി. സമ്മർദത്തിന്റെ പരകോടിയിൽ നിൽക്കേ അതിമനോഹരമായ ക്യാച്ച്. ഇന്ത്യയുടെ ജയമുറപ്പിച്ച നിമിഷം. അവസാന ഓവറിലെ അഞ്ചാം പന്തിൽ റബാഡയെ പാണ്ഡ്യ കുൽദീപ് യാദവിന്റെ കയ്യിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു. 2007നുശേഷം ഇന്ത്യ ആദ്യമായി ലോകചാംപ്യന്മാർ

ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിച്ച് വിരാട് കോഹ്ല‌ിയും നായകൻ രോഹിത് ശർമയും. ഇംഗ്ലണ്ടിനെ തോൽപിച്ച് കിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുവരും ടി20യിൽ നിന്ന് വിരമിച്ചത്. ടി20 159 മത്സരങ്ങളിൽ 4231 റൺസാണ് രോഹിത്തിൻ്റെ സമ്പാദ്യം. ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമാണ് രോഹിത്. 124 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 4188 റൺസാണ് നേടിയത്. ഒരു സെഞ്ചുറിയും 37 അർധ സെഞ്ചുറിയും കോലി നേടി.

177 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ബുമ്രയുടെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് ഓപ്പണർ റീസ ഹെൻറിക്സിന്റെ ഓഫ് സ്റ്റംപ് ഇളക്കി കടന്നുപോയി. അർഷ്ദീപ് സിങ്ങിന്റെ രണ്ടാം ഓവറിലെ മൂന്നാംപന്തിൽ ബാറ്റുവച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനും പിഴച്ചു. വൈഡ് ലൈനിൽ വന്ന പന്ത് ബാറ്റിലുരസി നേരെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ കൈകളിലേക്ക്. ദക്ഷിണാഫ്രിക്ക രണ്ടുവിക്കറ്റിന് 12 റൺസ്! സ്റ്റേഡിയത്തിൽ വുവുസേലകളുടെ ആരവം. എന്നാൽ തുടർന്നുവന്ന ട്രിസ്റ്റൻ സ്റ്റബ്സ് ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കി. 21 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത സ്റ്റബ്സിനെ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കിയതോടെ ഇന്ത്യ മൽസരത്തിലേക്ക് തിരിച്ചുവന്നു. 

എന്നാൽ ഓപ്പണർ ക്വിൻ്റൺ ഡി കോക്ക് ഒരുവശത്ത് ഉറച്ചുനിന്നു. അപകടകാരിയായ ഹെൻറിച്ച് ക്ലാസൻ ഒപ്പമെത്തിയതോടെ കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി. തുടരെ സിക്സറുകൾ പറത്തി ക്ലാസൻ ഇന്ത്യയെ വിറപ്പിച്ചു. രോഹിത് ശർമ ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പന്ത്രണ്ടാം ഓവറിൽ അർഷ്ദീപ് സിങ്ങിനെ തിരിച്ചുവിളിച്ച രോഹിത്തിന്റെ നീക്കം ഫലം കണ്ടു. ഡി കോക്ക് തേഡ് മാനിലേക്ക് ഉയർത്തിവിട്ട പന്ത് കുൽദീപ് യാദവിന്റെ കൈകളിൽ! ദക്ഷിണാഫ്രിക്ക നാലിന് 106. ഡേവിഡ് മില്ലറിനൊപ്പം ക്ലാസ്സൻ കടന്നാക്രമണം തുടർന്നപ്പോൾ ഇന്ത്യ പതറി. എന്നാൽ പതിനാറാം ഓവറിലെ ആദ്യപന്തിൽ ഹാർദിക് പാണ്ഡ്യ ക്ലാസിനെ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തിരിച്ചെത്തി.ഡേവിഡ് മില്ലറെയും പാണ്ഡ്യ തന്നെ മടക്കിയതോടെ ഇന്ത്യ വിജയം മണത്തു. മാർക്കോ ജാൻസണെ ബുമ്ര ക്ലീൻ ബോൾഡാക്കി. കേശവ് മഹാരാജും ആൻറിച് നോർജ്യെയും പുറത്താകാതെ നിന്നു.

ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ ഏഴുവിക്കറ്റിന് 176 റൺസെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്. ഇന്ത്യൻ ഇന്നിങ്സിന്റെ ആദ്യ 9 പന്തുകളിൽ വിരാട് കോലിയും രോഹിത് ശർമയുടെ മോഹിപ്പിക്കുന്ന തുടക്കം നൽകിയെങ്കിലും രണ്ടാമത്തോ ഓവറിൽത്തന്നെ എല്ലാം കീഴ്മേൽ മറിഞ്ഞു. പത്താം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഷോട്ട് പിഴച്ചു. കേശവ് മഹാരാജിൻ്റെ പന്തിൽ ഹെൻറിച്ച് ക്ലാസന് ക്യാച്ച്. അതേ ഓവറിലെ അവസാനപന്തിൽ സ്വീപ്പിന് ശ്രമിച്ച ഋഷഭ് പന്തിനും അടിതെറ്റി. കീപ്പർ ക്വിന്റൻ ഡി കോക്കിന് ക്യാച്ച്! പവർ ഹിറ്റർ സൂര്യകുമാർ യാദവിലായിരുന്നു പിന്നീട് ഇന്ത്യയുടെ പ്രതീക്ഷയത്രയും. എന്നാൽ നാലുപന്തിൽ മൂന്ന് റൺ മാത്രമെടുത്ത സൂര്യ റബാഡയെ സിക്സിന് തൂക്കാൻ ശ്രമിച്ചെങ്കിലും ടൈമിങ് പിഴച്ചു. വീണ്ടും ക്ലാസന് ക്യാച്ച്. 

ഈ സമയമത്രയും ഒരറ്റത്ത് വിരാട് കോലി റൺറേറ്റ് താഴാതെ പിടിച്ചുനിർത്തി. ആദ്യ പവർപ്ലേയിൽ ഇന്ത്യ നേടിയത് 3 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ അക്ഷർ പട്ടേൽ കോലിക്ക് മികച്ച പിന്തുണ നൽകി. 42 പന്തിൽ ഇരുവരും ചേർന്ന് നാലാംവിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. നാല് സിക്സറടക്കം 47 റൺസെടുത്ത അക്ഷർ പട്ടേലാണ് ഇന്ത്യയെ മൽസരത്തിൽ തിരിച്ചെത്തിച്ചത്. അർധസെഞ്ചുറി തികച്ചശേഷം ആഞ്ഞടിച്ച കോലി ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ ഉറപ്പിച്ചാണ് മടങ്ങിയത്. മാർക്കോ ജാൻസന്റെ പന്തിൽ റബാഡയ്ക്ക് ക്യാച്ച്. 59 പന്തിൽ 2 സിക്സും 6 ഫോറുമടക്കം കോലി 76 റൺസെടുത്തു.

ശിവം ദുബെ 16 പന്തിൽ 27 റൺസെടുത്തു. 5 റൺസോടെ ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ അവസാനപന്തിൽ നോർജെയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. ഇന്ത്യയുടെ മൂന്നാം ടി ട്വന്റി ലോകകപ്പ് ഫൈനലാണിത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തേതും.


MORE LATEST NEWSES
  • അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട
  • പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി
  • പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ
  • ജമ്മു കശ്മീരിലെ സൈനിക വാഹനപകടം ;മരണം പത്തായി
  • ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
  • സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു
  • സിപിഎം നേതാവ് ലീഗില്‍; അംഗത്വം നല്‍കി സാദിഖലി തങ്ങള്
  • കോളജ് ക്യാമ്പസിലെ അടിക്കാടിന് തീപിടിച്ചു
  • 44 റൺസിനിടെ കേരളത്തിന് നഷ്ടമായത് 8 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ഛണ്ഡിഗഢിന് മേൽക്കൈ
  • രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ കാളിങ്ബെൽ,ടാപ്പ് തുറന്ന ശബ്ദമോ കേട്ടാൽ പുറത്തിറങ്ങരുത്; സുരക്ഷാ നിർദേശങ്ങളുമായി പോലീസ്
  • സൗജന്യ വസ്ത്രങ്ങളും സ്കൂൾ കിറ്റും വിതരണം ചെയ്തു
  • ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
  • ലൈംഗിക അതിക്രമം നേരിട്ടുവെന്ന മൊഴിയില്‍ ഉറച്ച് ഷിംജിത
  • കാപ്പാട് ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്
  • സീബ്രാ ക്രോസിലുടെ റോഡുമുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച്‌ വിദ്യാർത്ഥിനിക്ക് പരുക്ക്
  • ഒന്നരവയസുകാരനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി
  • സ്വർണവില റെക്കോഡിലെത്തിയതിന് പിന്നാലെ കുറഞ്ഞു.
  • ശബരിമല സ്വർണമോഷണക്കേസിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം
  • പുഴയിൽനിന്ന് അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി
  • കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ചെയ്സ് വീണ്ടും പൊട്ടി; യാത്രക്കാരുടെ ജീവന്‍ പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി സര്‍വീസ്
  • രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ചണ്ഡിഗഢിനെ നേരിടും
  • ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും
  • എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
  • ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം
  • ചുരത്തിൽ ഗതാഗത നിയന്ത്രണം
  • വീടുമാറി കൂടോത്രം, ചെയ്തയാൾ പിടിയിൽ
  • കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ചു നൽകി മാതൃകയായി ഹോട്ടൽ ജീവനക്കാർ
  • കോറി മാഫിയക്ക് വേണ്ടി വില്ലേജ് അതിർത്തികൾ മാറ്റുവാനുള്ള നടപടിക്കെതിരെ പ്രതിഷേധ മാർച്ചുo ധരണയും നടത്തി
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൽ മരണപ്പെട്ടു
  • വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു,
  • എസ് ഐആര്‍: പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് ആവശ്യത്തിനു മാത്രമെന്ന് കമ്മീഷന്‍
  • കല്‍പ്പറ്റയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു
  • ദീപക് ആത്മഹത്യാ- ഷിംജിത മുസ്തഫ വടകരയില്‍ അറസ്റ്റില്‍
  • നടൻ കമൽ റോയ് അന്തരിച്ചു
  • രണ്ടാം തവണയും കുതിച്ചുയർന്ന് സ്വർണവില
  • ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് ദാരുണന്ത്യം
  • മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
  • വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
  • വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
  • ശബരിമല സ്വർണക്കൊള്ള;ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായ ആക്രമണം
  • വെടിനിർത്തൽ കരാർ ലംഘനം;ഗസ്സയിലെ ജനങ്ങൾ ഉടൻ ഒഴിയണമെന്ന് ഇസ്‌റാഈൽ സൈന്യത്തിന്റെ താക്കീത്
  • 3 വർഷം പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 33 കാരനായ എഞ്ചിനീയർ അറസ്റ്റിൽ
  • ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, ബസിലെ വീഡിയോ എഡിറ്റ് ചെയ്തു
  • ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണത്തിന് ഇന്ന് വർധിച്ചത് ഗ്രാമിന് 460 രൂപ
  • ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . യുവാക്കൾക്ക് ദാരുണാന്ത്യം
  • ദീപകിന്റെ മരണം: സോഷ്യൽ മീഡിയ ദുരുപയോഗത്തിനും വർഗീയ മുതലെടുപ്പിനുമെതിരെ ജാഗ്രത വേണം - എസ്കെഎസ്എസ്എഫ്