എറണാകുളം ഉദയം പേരൂരിൽ യാത്രക്കാരൻ ബസ് കണ്ടക്‌ടറെ ബിയർ കുപ്പിയുടെ കഷ്ണം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു.വയറിന് കുത്തേറ്റ കണ്ടക്ടർ ജയിൻ ചികിത്സയിലാണ്. ബസ്സിൽ മുന്നിലേക്ക് കയറി നിൽക്കാൻ പറഞ്ഞതിനാണ് യാത്രക്കാരനായ വിനു ആക്രമണം നടത്തിയത്.
സംഭവത്തിൽ പ്രതിയായ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവംനടക്കാവ് പാലത്തിൽവെച്ച് ഹൈക്കോർട്ട്-പൂത്തോട്ട റോഡിൽ ഓടുന്ന വേളാങ്കണ്ണി മാത എന്ന ബസിന്റെ കണ്ടക്ടറാണ് ജെയിൻ. ബസിൽ തിരക്ക് അനുഭവപ്പെട്ടപ്പോൾ വിനുവിനോട് കണ്ടക്‌ടർ മുന്നിലേക്ക് കയറി നിൽക്കാൻ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ബസിൽ തർക്കം ഉണ്ടാകുകയും ചെയ്‌തു. ശേഷം വിനു ബസിന് പുറത്തേക്ക് ഇറങ്ങുകയും ബിയറിന്റെ കുപ്പിയുടെ കഷ്ണം എടുത്ത് വീണ്ടും തിരിച്ചുവന്ന് ജയിനെ കുത്തുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റ ജയിൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി മദ്യപിച്ചിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം