പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍; വീടുവിട്ടിറങ്ങിയ താമരശ്ശേരി സ്വദേശിനിയും പിഞ്ചുകുഞ്ഞും സുരക്ഷിതര്‍

Aug. 28, 2024, 7:02 a.m.

താമരശ്ശേരി.: വീടുവിട്ടിറങ്ങിയ ഇരുപത്തിമൂന്നുകാരിയെയും ഒന്നര വയസുള്ള കുഞ്ഞിനെയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്. താമരശ്ശേരി, അത്തോളി, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിലെയും പിങ്ക് പൊലീസിന്റെയും അവസരോചിതമായ ഇടപെടലാണ് യുവതിയെ കണ്ടെത്താന്‍ സഹായകരമായത്.

ഇന്നലെ ഉച്ചയോടെ താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ഉടനെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഉള്ള്യേരി ഭാഗത്തായാണ് കണ്ടത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും അത്തോളി പൊലീസിന് ഈ വിവരം ലഭിച്ചു. എസ്.ഐയുടെ നിര്‍ദേശ പ്രകാരം സ്റ്റേഷനിലെ ജീവക്കാര്‍ നടത്തിയ അന്വേഷണത്തില്‍ യുവതി ഉള്ള്യേരിയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി മനസിലായി.

അത്തോളി സ്‌റ്റേഷനിലെ പൊലീസ് ഓഫീസറായ അനൂപ് യുവതിയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചെങ്കിലും ആദ്യം ഫോണ്‍ എടുത്തില്ല. പിന്നീട് തിരികെ വിളിക്കുകയും രോഷത്തോടെ സംസാരിക്കുകയും ചെയ്തു. കുഞ്ഞുമായി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നാണ് യുവതി പറഞ്ഞത്. ഏറെ പണിപ്പെട്ട് പൊലീസുകാരന്‍ ഇവരെ അനുനയിപ്പിക്കുകയും ലൊക്കേഷന്‍ മനസിലാക്കുകയും ചെയ്തു. യുവതി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടെന്ന് പൊലീസുകാരനോട് പറഞ്ഞു. വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതനുസരിച്ച് അത്തോളിയിലെയും കൊയിലാണ്ടിയിലെയും പൊലീസുകാര്‍ പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.

അത്തോളിയില്‍ നിന്നും ഇടയ്ക്കിടെ ഇവരുടെ നമ്പറുകളിലേക്ക് വിളിച്ചു നോക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഫോണ്‍ വീണ്ടും ഓണാവുകയും യുവതിയോട് പൊലീസുകാരന്‍ അനുനയ സ്വരത്തില്‍ തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.  പിന്നീട് ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇവർ താമരശ്ശേരിയിലേക്ക് ബസ് യാത്രയിലാണെന്ന് മനസിലാവുകയും താമരശ്ശേരി ആനക്കാംപൊയിലില്‍ വെച്ച് ബസില്‍ നിന്നും യുവതിയെയും കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് ഇവര്‍ പറഞ്ഞതെന്ന് താമരശ്ശേരി പൊലീസ് പറഞ്ഞു


MORE LATEST NEWSES
  • സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം.
  • കൺട്രോൾ റൂം തുറന്നു.
  • ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു
  • സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു.
  • ജമ്മുവിൽ വീണ്ടും പാകിസ്താൻ പ്രകോപനം; ഡ്രോണുകൾ തകർത്തു
  • അയല്‍വാസികളായ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
  • കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ
  • എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം
  • സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
  • അപകടം തുടർക്കഥ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ
  • യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; മുങ്ങിയ യുവാവ് പിടിയിലായി
  • ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം
  • യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകം'; ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
  • ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം; സാംബയിൽ രൂക്ഷമായ ഷെൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
  • വേട്ടക്ക് പോയ യുവാവിന് വേടിയേറ്റു
  • എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ബ്രേക്ക് നഷ്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം
  • നിപ; മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണം
  • സൗദിയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുബം
  • മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ.
  • സണ്ണി ജോസഫ് പുതിയ KPCC പ്രസിഡൻ്റ്
  • രാവിലെ കൂടിയ സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ ഇടിഞ്ഞു
  • നിലമ്പൂര്‍ കരിമ്പുഴയില്‍ ‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
  • റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോൺ ആക്രമണം; ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
  • നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
  • സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
  • ജെയ്ഷെ മുഹമ്മദിന്റെ തലവൻ അബ്ദുൽ റഊഫ് അസ്ഹർ ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
  • മരണവാർത്ത
  • മലപ്പുറം സ്വദേശി അജ്‌മാനിൽ ഹൃദയാഘാതംമൂലം മരണപെട്ടു
  • സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി അയ്യാരിൽ എ.കെ. അബ്ദുറഹ്മാൻ അന്തരിച്ചു
  • ഇന്ത്യയുടെ തിരിച്ചടി പൂർണത്തെ വിട്ടയച്ച ശേഷം മതിയായിരുന്നു; ആശങ്കയറിയിച്ച് പാക് കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യ
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
  • അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കുപ് വാര അടക്കം നാലിടത്ത് ഷെല്ലാക്രമണം;
  • ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ഡ്രെെവര്‍ക്ക് രക്ഷകരായി ചുരം ബ്രിഗേഡ് പ്രവര്‍ത്തകര്‍*
  • മകൻ പിതാവിനെ വെട്ടിക്കൊന്നു
  • പതങ്കയത്ത് ഇതുവരെ പൊലിഞ്ഞത് ഇരുപത്തിനാലുപേരുടെ ജീവനെന്ന് കണക്ക്.
  • വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല
  • പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
  • രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
  • ഇനി ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചിടിക്കും, നിലപാട് അറിയിച്ച് ഇന്ത്യ
  • വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്
  • യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്തെ മോക് ഡ്രിൽ അവസാനിച്ചു കോഴിക്കോട് കോർപ്പറേഷനിൽ ആശയകുഴപ്പം
  • വടകരയിൽ കുറുക്കന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി
  • വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മുൻ സുഹൃത്ത് കസ്റ്റഡിയിൽ
  • ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി
  • ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ച യുവാവി നെ ചോദ്യം ചെയ്‌ത കൗൺസിലർക്ക് ക്രൂരമർദ്ദനം.