ജിദ്ദയിൽ ഇന്നലെ പെയ്തത് കനത്ത മഴ

Sept. 3, 2024, 2:59 p.m.

ജിദ്ദ – ജിദ്ദയിലും മക്കയിലും ജനജീവിതം നിശ്ചലമാക്കി കനത്ത മഴ. സമീപകാലത്തെ ഏറ്റവും വലിയ മഴക്കാണ് ഇന്നലെ രാത്രി ജിദ്ദ സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. സബ്ഈന്‍ സ്ട്രീറ്റിലെ അടിപ്പാത വെള്ളത്തില്‍ മുങ്ങി. പ്രിന്‍സ് മാജിദ് റോഡും ഫലസ്തീന്‍ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് താല്‍ക്കാലികമായി പൂര്‍ണമായും അടച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നഗരത്തിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സും ട്രാഫിക് പോലീസും ജിദ്ദ നഗരസഭയും അടക്കമുള്ള വകുപ്പുകള്‍ക്കു കീഴിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നഗരത്തില്‍ വിന്യസിച്ചിരുന്നു. പുലര്‍ച്ചെ രണ്ടര വരെ ജിദ്ദയില്‍ മഴ നീണ്ടുനിന്നു. ഇന്നലെ അര്‍ധരാത്രിയോടെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് ജിദ്ദയില്‍ മഴ ആരംഭിച്ചത്.മക്കയിലും ഇന്നലെ രാത്രി കനത്ത മഴ പെയ്തു. ശക്തമായ മഴ വകവെക്കാതെ വിശുദ്ധ ഹറമില്‍ കഅ്ബാലയത്തോടു ചേര്‍ന്ന തുറന്ന മതാഫില്‍ വിശ്വാസികള്‍ ഇശാ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മക്കയില്‍ ചില ഡിസ്ട്രിക്ടുകളില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മക്കയില്‍ മഴ പെയ്തത്.മക്ക, ബഹ്‌റ, അല്‍കാമില്‍, ജുമൂം, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്ന് സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു.
മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്ക് കിഴക്കുള്ള ഏതാനും പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇവിടങ്ങളില്‍ ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ ശൃംഖലകളും പ്രവര്‍ത്തനരഹിതമാണ്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചതാണ് പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. സബ്തല്‍ജാറ, ഖമീസ് ഹറബ്, സലസാ അല്‍ഖറം, അല്‍മുദൈലിഫ് എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കെല്ലാം വൈദ്യുതി വിതരണം ചെയ്യുന്നത് സബ്തല്‍ജാറ വൈദ്യുതി നിലയത്തില്‍ നിന്നാണ്.

വൈദ്യുതി മുടങ്ങിയതോടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും നിലക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ മുടങ്ങിയ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. തകരാറ് എത്രയും വേഗം പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പകല്‍ സമയത്ത് ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വൈദ്യുതിയും ടെലികോം സേവനങ്ങളുമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ സൗദി ഇലക് ട്രിസിറ്റി എമര്‍ജന്‍സി സംഘങ്ങള്‍ തീവ്രശ്രമം നടത്തിവരികയാണ്.


MORE LATEST NEWSES
  • ട്രാക്ടർ സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ വാഹനം ദേഹത്തേക്ക് മറിഞ്ഞു കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • വീടിനടുത്തുള്ള കുളത്തിൽ വീണ് രണ്ട് വയസുകാരി മരിച്ചു
  • ഒരു ലക്ഷം കടന്ന് കുതിച്ച് സ്വര്‍ണവില
  • കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
  • വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
  • നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു
  • ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം ;ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു
  • തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍
  • യുഎസിൽ കാണാതായ ഇന്ത്യൻ യുവതി മരിച്ച നിലയിൽ; മൃതദേഹം മുൻ ആണ്‍സുഹൃത്തിന്‍റെ ഫ്ലാറ്റിൽ
  • ചോമ്പാലയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിക്ക് വിള്ളല്‍
  • വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റിൽ.
  • ഗുരുവായൂരില്‍ ഇന്ന് ദര്‍ശന നിയന്ത്രണം
  • അബുദാബിയിൽ വാഹനാപകടം. നാലുപേർ മരണപ്പെട്ടു
  • പ്രമുഖ ഗ്രാഫിക്സ് ഡിസൈനർ സുശാന്ത് സരിഗ അന്തരിച്ചു
  • കക്കാടംപൊയിൽ ബസ്സ്‌ അപകടം;നിരവധി പേർക് പരിക്ക്
  • മലമ്പുഴയിൽ 12 വയസ്സുള്ള വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
  • പാല എന്നും സ്വന്തം; ഇത്തവണ 13 സീറ്റിൽ മത്സരിക്കും, കൂടുതല്‍ കിട്ടിയാല്‍ സന്തോഷം: ജോസ് കെ മാണി
  • പാല എന്നും സ്വന്തം; ഇത്തവണ 13 സീറ്റിൽ മത്സരിക്കും, കൂടുതല്‍ കിട്ടിയാല്‍ സന്തോഷം: ജോസ് കെ മാണി
  • കാട്ടുപന്നിയുടെ ആക്രമണത്തില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്
  • വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം': വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
  • ജനവാസ മേഖലയിൽ പുലി:ദൃശ്യങ്ങൾ പുറത്ത്
  • വെനസ്വേലയെ അമേരിക്ക ഏറ്റൈടുത്തെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
  • സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ സര്‍വീസ് ചാര്‍ജ് 40 രൂപ
  • കീം പ്രവേശന പരീക്ഷ : നാളെ മുതൽ അപേക്ഷിക്കാം
  • അമിത ഭാരം കയറ്റി വന്ന ലോറികൾ പിടി കൂടി പിഴയിട്ടു
  • നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു;കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് പരികേറ്റു
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു
  • തൊണ്ടിമുതൽ കേസിൽ അപ്പീൽ സാധ്യത തേടി ആൻ്റണി രാജു
  • ഇൻഡോർ മലിനജല ദുരന്തം: കുടിവെള്ളത്തിൽ മരണകാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്
  • കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കമാകും
  • സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.
  • മരണ വാർത്ത
  • പ്രവാസികൾക്ക് ആശ്വാസം: എയർ ഇന്ത്യ എക്സ്പ്രസിൽ കുറഞ്ഞ നിരക്കിൽ 10 കിലോ വരെ അധിക ബാഗേജ്
  • MDMA കേസ്; രണ്ടുപേർ കൂടി പിടിയിൽ
  • പുതുവർഷത്തിൽ സർചാർജ് അടിച്ചേൽപ്പിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി
  • പുതുവർഷത്തിൽ സർചാർജ് അടിച്ചേൽപ്പിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി
  • മകൻ ഓടിച്ച ബൈക്ക് കുഴിയിൽ ചാടി പിറകോട്ടു മറിഞ്ഞു വീണ അമ്മ മരണപ്പെട്ടു
  • ഫറോക്കിൽ ഭർത്താവിന്‍റെ വീട്ടുപടിക്കൽ യുവതിയുടെ ഒറ്റയാൾ സമരം
  • മകൻ ഓടിച്ച ബൈക്ക് കുഴിയിൽ ചാടി പിറകോട്ടു മറിഞ്ഞു വീണ അമ്മ മരണപ്പെട്ടു
  • കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചു : മന്ത്രി വി ശിവൻകുട്ടി
  • വെനസ്വേലയിൽ അമേരിക്കൻ വ്യോമാക്രമണം; പ്രസിഡൻ്റ് നിക്കോളാസ് മദൂറോ യുഎസ് കസ്റ്റഡിയിൽ.
  • ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ
  • പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ സിപിഎം കൗൺസിലറുടെ പരോൾ നീട്ട
  • ചന്ദന മോഷണം നടത്തുന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളിയെ അതിസാഹസികമായി പിടികൂടി;
  • റോഡ് ഗതാഗതയോഗ്യമാക്കി
  • കൈതപ്പൊയിലില്‍ മരിച്ച ഹസ്‌നയുടെ ശബ്ദസന്ദേശം പുറത്ത്.
  • കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു
  • മരണ വാർത്ത
  • വെളിച്ചെണ്ണ വില കുറഞ്ഞു; 400 രൂപയില്‍ താഴെ