ജിദ്ദയിൽ ഇന്നലെ പെയ്തത് കനത്ത മഴ

Sept. 3, 2024, 2:59 p.m.

ജിദ്ദ – ജിദ്ദയിലും മക്കയിലും ജനജീവിതം നിശ്ചലമാക്കി കനത്ത മഴ. സമീപകാലത്തെ ഏറ്റവും വലിയ മഴക്കാണ് ഇന്നലെ രാത്രി ജിദ്ദ സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. സബ്ഈന്‍ സ്ട്രീറ്റിലെ അടിപ്പാത വെള്ളത്തില്‍ മുങ്ങി. പ്രിന്‍സ് മാജിദ് റോഡും ഫലസ്തീന്‍ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് താല്‍ക്കാലികമായി പൂര്‍ണമായും അടച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നഗരത്തിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സും ട്രാഫിക് പോലീസും ജിദ്ദ നഗരസഭയും അടക്കമുള്ള വകുപ്പുകള്‍ക്കു കീഴിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നഗരത്തില്‍ വിന്യസിച്ചിരുന്നു. പുലര്‍ച്ചെ രണ്ടര വരെ ജിദ്ദയില്‍ മഴ നീണ്ടുനിന്നു. ഇന്നലെ അര്‍ധരാത്രിയോടെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് ജിദ്ദയില്‍ മഴ ആരംഭിച്ചത്.മക്കയിലും ഇന്നലെ രാത്രി കനത്ത മഴ പെയ്തു. ശക്തമായ മഴ വകവെക്കാതെ വിശുദ്ധ ഹറമില്‍ കഅ്ബാലയത്തോടു ചേര്‍ന്ന തുറന്ന മതാഫില്‍ വിശ്വാസികള്‍ ഇശാ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മക്കയില്‍ ചില ഡിസ്ട്രിക്ടുകളില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മക്കയില്‍ മഴ പെയ്തത്.മക്ക, ബഹ്‌റ, അല്‍കാമില്‍, ജുമൂം, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്ന് സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു.
മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്ക് കിഴക്കുള്ള ഏതാനും പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇവിടങ്ങളില്‍ ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ ശൃംഖലകളും പ്രവര്‍ത്തനരഹിതമാണ്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചതാണ് പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. സബ്തല്‍ജാറ, ഖമീസ് ഹറബ്, സലസാ അല്‍ഖറം, അല്‍മുദൈലിഫ് എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കെല്ലാം വൈദ്യുതി വിതരണം ചെയ്യുന്നത് സബ്തല്‍ജാറ വൈദ്യുതി നിലയത്തില്‍ നിന്നാണ്.

വൈദ്യുതി മുടങ്ങിയതോടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും നിലക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ മുടങ്ങിയ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. തകരാറ് എത്രയും വേഗം പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പകല്‍ സമയത്ത് ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വൈദ്യുതിയും ടെലികോം സേവനങ്ങളുമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ സൗദി ഇലക് ട്രിസിറ്റി എമര്‍ജന്‍സി സംഘങ്ങള്‍ തീവ്രശ്രമം നടത്തിവരികയാണ്.


MORE LATEST NEWSES
  • പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ
  • ജമ്മു കശ്മീരിലെ സൈനിക വാഹനപകടം ;മരണം പത്തായി
  • ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
  • സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു
  • സിപിഎം നേതാവ് ലീഗില്‍; അംഗത്വം നല്‍കി സാദിഖലി തങ്ങള്
  • കോളജ് ക്യാമ്പസിലെ അടിക്കാടിന് തീപിടിച്ചു
  • 44 റൺസിനിടെ കേരളത്തിന് നഷ്ടമായത് 8 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ഛണ്ഡിഗഢിന് മേൽക്കൈ
  • രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ കാളിങ്ബെൽ,ടാപ്പ് തുറന്ന ശബ്ദമോ കേട്ടാൽ പുറത്തിറങ്ങരുത്; സുരക്ഷാ നിർദേശങ്ങളുമായി പോലീസ്
  • സൗജന്യ വസ്ത്രങ്ങളും സ്കൂൾ കിറ്റും വിതരണം ചെയ്തു
  • ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
  • ലൈംഗിക അതിക്രമം നേരിട്ടുവെന്ന മൊഴിയില്‍ ഉറച്ച് ഷിംജിത
  • കാപ്പാട് ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്
  • സീബ്രാ ക്രോസിലുടെ റോഡുമുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച്‌ വിദ്യാർത്ഥിനിക്ക് പരുക്ക്
  • ഒന്നരവയസുകാരനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി
  • സ്വർണവില റെക്കോഡിലെത്തിയതിന് പിന്നാലെ കുറഞ്ഞു.
  • ശബരിമല സ്വർണമോഷണക്കേസിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം
  • പുഴയിൽനിന്ന് അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി
  • കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ചെയ്സ് വീണ്ടും പൊട്ടി; യാത്രക്കാരുടെ ജീവന്‍ പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി സര്‍വീസ്
  • രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ചണ്ഡിഗഢിനെ നേരിടും
  • ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും
  • എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
  • ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം
  • ചുരത്തിൽ ഗതാഗത നിയന്ത്രണം
  • വീടുമാറി കൂടോത്രം, ചെയ്തയാൾ പിടിയിൽ
  • കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ചു നൽകി മാതൃകയായി ഹോട്ടൽ ജീവനക്കാർ
  • കോറി മാഫിയക്ക് വേണ്ടി വില്ലേജ് അതിർത്തികൾ മാറ്റുവാനുള്ള നടപടിക്കെതിരെ പ്രതിഷേധ മാർച്ചുo ധരണയും നടത്തി
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൽ മരണപ്പെട്ടു
  • വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു,
  • എസ് ഐആര്‍: പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് ആവശ്യത്തിനു മാത്രമെന്ന് കമ്മീഷന്‍
  • കല്‍പ്പറ്റയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു
  • ദീപക് ആത്മഹത്യാ- ഷിംജിത മുസ്തഫ വടകരയില്‍ അറസ്റ്റില്‍
  • നടൻ കമൽ റോയ് അന്തരിച്ചു
  • രണ്ടാം തവണയും കുതിച്ചുയർന്ന് സ്വർണവില
  • ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് ദാരുണന്ത്യം
  • മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
  • വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
  • വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
  • ശബരിമല സ്വർണക്കൊള്ള;ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായ ആക്രമണം
  • വെടിനിർത്തൽ കരാർ ലംഘനം;ഗസ്സയിലെ ജനങ്ങൾ ഉടൻ ഒഴിയണമെന്ന് ഇസ്‌റാഈൽ സൈന്യത്തിന്റെ താക്കീത്
  • 3 വർഷം പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 33 കാരനായ എഞ്ചിനീയർ അറസ്റ്റിൽ
  • ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, ബസിലെ വീഡിയോ എഡിറ്റ് ചെയ്തു
  • ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണത്തിന് ഇന്ന് വർധിച്ചത് ഗ്രാമിന് 460 രൂപ
  • ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . യുവാക്കൾക്ക് ദാരുണാന്ത്യം
  • ദീപകിന്റെ മരണം: സോഷ്യൽ മീഡിയ ദുരുപയോഗത്തിനും വർഗീയ മുതലെടുപ്പിനുമെതിരെ ജാഗ്രത വേണം - എസ്കെഎസ്എസ്എഫ്
  • ടോൾ പ്ലാസകളിൽ ടോൾ നൽകാതെ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, എൻഒസി സേവനങ്ങൾ നിഷേധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
  • കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന
  • സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്