ജിദ്ദയിൽ ഇന്നലെ പെയ്തത് കനത്ത മഴ

Sept. 3, 2024, 2:59 p.m.

ജിദ്ദ – ജിദ്ദയിലും മക്കയിലും ജനജീവിതം നിശ്ചലമാക്കി കനത്ത മഴ. സമീപകാലത്തെ ഏറ്റവും വലിയ മഴക്കാണ് ഇന്നലെ രാത്രി ജിദ്ദ സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. സബ്ഈന്‍ സ്ട്രീറ്റിലെ അടിപ്പാത വെള്ളത്തില്‍ മുങ്ങി. പ്രിന്‍സ് മാജിദ് റോഡും ഫലസ്തീന്‍ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് താല്‍ക്കാലികമായി പൂര്‍ണമായും അടച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നഗരത്തിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സും ട്രാഫിക് പോലീസും ജിദ്ദ നഗരസഭയും അടക്കമുള്ള വകുപ്പുകള്‍ക്കു കീഴിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നഗരത്തില്‍ വിന്യസിച്ചിരുന്നു. പുലര്‍ച്ചെ രണ്ടര വരെ ജിദ്ദയില്‍ മഴ നീണ്ടുനിന്നു. ഇന്നലെ അര്‍ധരാത്രിയോടെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് ജിദ്ദയില്‍ മഴ ആരംഭിച്ചത്.മക്കയിലും ഇന്നലെ രാത്രി കനത്ത മഴ പെയ്തു. ശക്തമായ മഴ വകവെക്കാതെ വിശുദ്ധ ഹറമില്‍ കഅ്ബാലയത്തോടു ചേര്‍ന്ന തുറന്ന മതാഫില്‍ വിശ്വാസികള്‍ ഇശാ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മക്കയില്‍ ചില ഡിസ്ട്രിക്ടുകളില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മക്കയില്‍ മഴ പെയ്തത്.മക്ക, ബഹ്‌റ, അല്‍കാമില്‍, ജുമൂം, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്ന് സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു.
മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്ക് കിഴക്കുള്ള ഏതാനും പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇവിടങ്ങളില്‍ ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ ശൃംഖലകളും പ്രവര്‍ത്തനരഹിതമാണ്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചതാണ് പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. സബ്തല്‍ജാറ, ഖമീസ് ഹറബ്, സലസാ അല്‍ഖറം, അല്‍മുദൈലിഫ് എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കെല്ലാം വൈദ്യുതി വിതരണം ചെയ്യുന്നത് സബ്തല്‍ജാറ വൈദ്യുതി നിലയത്തില്‍ നിന്നാണ്.

വൈദ്യുതി മുടങ്ങിയതോടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും നിലക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ മുടങ്ങിയ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. തകരാറ് എത്രയും വേഗം പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പകല്‍ സമയത്ത് ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വൈദ്യുതിയും ടെലികോം സേവനങ്ങളുമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ സൗദി ഇലക് ട്രിസിറ്റി എമര്‍ജന്‍സി സംഘങ്ങള്‍ തീവ്രശ്രമം നടത്തിവരികയാണ്.


MORE LATEST NEWSES
  • കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ്‌ ആയി സജി മണ്ഡലത്തിനെ നിയമിച്ചു
  • വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്
  • പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു
  • വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു
  • അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
  • കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ പിക്കപ്പ് വണ്ടി ഓവുചാലിൽ താണു കൊയിലാണ്ടി
  • മലപുറത്ത് സാനിറ്ററി വെയറിൽ കവർച്ച; 120,000 രൂപകവർന്നു
  • ആറൻമുളയിലെ ഇലക്ട്രോണിക്സ് സിറ്റി പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറി
  • ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി ഹൈക്കോടതി
  • ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • വീണ്ടും കുതിച്ച് സ്വർണ വില; പവന് 1,680 രൂപ കൂടി
  • മരണ വാർത്ത
  • ഭാരം കുറയ്ക്കാൻ ചികിത്സ തേടി കേരളത്തിലെത്തി; റഷ്യൻ സ്വദേശി ആയുർവേദ കേന്ദ്രത്തിൽ മരിച്ചു
  • മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ കൊലക്കേസ് പ്രതി ഹോട്ടല്‍ തൊഴിലാളിയായി
  • മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു
  • മരണ വാർത്ത
  • കട്ടിപ്പാറ ടൗണിൽ വെച്ച് ഉണ്ടായ അക്രമത്തിൽ യുവാവിന് പരിക്കേറ്റു
  • സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതൽ കടുത്ത പ്രതിസന്ധിയിലാകും
  • എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
  • ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
  • എംഡിഎംഎ കേസിൽ ദമ്പതികൾ അറസ്റ്റിൽ
  • അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്
  • സബ്ജില്ലാ ജേതാക്കൾക്ക് കന്നൂട്ടിപ്പാറയിൽ സ്വീകരണം നൽകി
  • കൊല്ലം കുളത്തൂപ്പുഴയിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ
  • 52 ലിറ്റർ മദ്യവുമായി 'ആക്ഷൻ ഹീറോ ബിജു' താരം പിടിയിൽ
  • മരണ വാർത്ത
  • കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു
  • വനിതാ ഏകദിന ക്രിക്കറ്റ്: ഗോവയെ 102 റൺസിന് തകർത്ത് കേരളം
  • ശമ്പളം നിഷേധിക്കില്ല; രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് നേടണം: വിദ്യാഭ്യാസമന്ത്രി
  • കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ.
  • തിരൂരിൽ പട്ടാപകൽ കുട്ടിയുടെ മാല മോഷ്ടിച്ചു
  • എരഞ്ഞിപ്പാലത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ ഓടയിലേക്ക് തെറിച്ചുവീണു.
  • വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ
  • വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കടയിലേക്ക് ഇടിച്ച് കയറി; യുവതിക്ക് പരിക്ക്
  • നന്തിയില്‍ വാഗാഡ് ലോറിയ്ക്കു മുകളില്‍ ടോറസ് ലോറി മറിഞ്ഞ് അപകടം
  • ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം അന്തരിച്ചു
  • ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം
  • അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങൾ സമാപിച്ചു
  • അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ച പ്രതിയെ പോലീസ് വിട്ടയച്ചു; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ
  • ഓൺലൈൻ വ്യാപാരത്തിന്റെ്റെ മറവിൽ ലക്ഷങ്ങൾ തട്ടിപ്പ്; യുവാവും യുവതിയും പിടിയിൽ
  • ആകാശ നിരീക്ഷണവും അഭിനയ കളരിയും നടത്തി
  • പേരാമ്പ്ര സി.കെ.ജി കോളേജില്‍ സംഘര്‍ഷം; എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയ്ക്കുനേരെ മർദ്ദനം
  • നിലമ്പൂർ വനത്തിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ സംഭവം; രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
  • ഒപി ബഹിഷ്‌കരണം ആരംഭിച്ച് മൂന്നാം ദിവസം; സമരം ശക്തമാക്കാൻ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ
  • കോഴിക്കോട് ജയലക്ഷ്മി സിൽക്സ‌ിലെ തീപിടിത്തം; വിദഗ്‌ധ സംഘം ഇന്ന് പരിശോധന നടത്തും
  • എസ്ഐആർ; പ്രവാസികൾ നൽകിയ അപേക്ഷകൾ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
  • ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചു; സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ
  • കോഴിക്കോട്ടെ തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന
  • ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി