ജിദ്ദയിൽ ഇന്നലെ പെയ്തത് കനത്ത മഴ

Sept. 3, 2024, 2:59 p.m.

ജിദ്ദ – ജിദ്ദയിലും മക്കയിലും ജനജീവിതം നിശ്ചലമാക്കി കനത്ത മഴ. സമീപകാലത്തെ ഏറ്റവും വലിയ മഴക്കാണ് ഇന്നലെ രാത്രി ജിദ്ദ സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. സബ്ഈന്‍ സ്ട്രീറ്റിലെ അടിപ്പാത വെള്ളത്തില്‍ മുങ്ങി. പ്രിന്‍സ് മാജിദ് റോഡും ഫലസ്തീന്‍ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് താല്‍ക്കാലികമായി പൂര്‍ണമായും അടച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നഗരത്തിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സും ട്രാഫിക് പോലീസും ജിദ്ദ നഗരസഭയും അടക്കമുള്ള വകുപ്പുകള്‍ക്കു കീഴിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നഗരത്തില്‍ വിന്യസിച്ചിരുന്നു. പുലര്‍ച്ചെ രണ്ടര വരെ ജിദ്ദയില്‍ മഴ നീണ്ടുനിന്നു. ഇന്നലെ അര്‍ധരാത്രിയോടെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് ജിദ്ദയില്‍ മഴ ആരംഭിച്ചത്.മക്കയിലും ഇന്നലെ രാത്രി കനത്ത മഴ പെയ്തു. ശക്തമായ മഴ വകവെക്കാതെ വിശുദ്ധ ഹറമില്‍ കഅ്ബാലയത്തോടു ചേര്‍ന്ന തുറന്ന മതാഫില്‍ വിശ്വാസികള്‍ ഇശാ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മക്കയില്‍ ചില ഡിസ്ട്രിക്ടുകളില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മക്കയില്‍ മഴ പെയ്തത്.മക്ക, ബഹ്‌റ, അല്‍കാമില്‍, ജുമൂം, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്ന് സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു.
മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്ക് കിഴക്കുള്ള ഏതാനും പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇവിടങ്ങളില്‍ ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ ശൃംഖലകളും പ്രവര്‍ത്തനരഹിതമാണ്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചതാണ് പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. സബ്തല്‍ജാറ, ഖമീസ് ഹറബ്, സലസാ അല്‍ഖറം, അല്‍മുദൈലിഫ് എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കെല്ലാം വൈദ്യുതി വിതരണം ചെയ്യുന്നത് സബ്തല്‍ജാറ വൈദ്യുതി നിലയത്തില്‍ നിന്നാണ്.

വൈദ്യുതി മുടങ്ങിയതോടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും നിലക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ മുടങ്ങിയ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. തകരാറ് എത്രയും വേഗം പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പകല്‍ സമയത്ത് ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വൈദ്യുതിയും ടെലികോം സേവനങ്ങളുമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ സൗദി ഇലക് ട്രിസിറ്റി എമര്‍ജന്‍സി സംഘങ്ങള്‍ തീവ്രശ്രമം നടത്തിവരികയാണ്.


MORE LATEST NEWSES
  • മരണ വാർത്ത
  • ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
  • നിര്യാതയായി
  • മാൻവേട്ട സംഘം വനംവകുപ്പിന്റെ പിടിയിൽ
  • ചുരത്തിൽ ഗതാഗത തടസ്സം
  • കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ.
  • തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • സ്വർണവില വീണ്ടും മുന്നോട് തന്നെ: കുറയുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ
  • അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
  • നിയന്ത്രണം വിട്ട ബൈക്ക് റോഡിനരികിലുള്ള മരത്തിൽ ഇടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
  • അമേരിക്കയിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ
  • ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  • സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനായി അന്വേഷണം ഊർജിതം
  • ഉംറയ്ക്ക് പുറപ്പെടാനെത്തിയ തീര്‍ഥാടകരുടെ യാത്ര മുടങ്ങി
  • അന്യ സംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി
  • അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു.
  • നിർത്തിയിട്ട വാഹനം ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു
  • ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം: അതിർത്തി കടന്നെത്തിയ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു
  • ട്രെക്കിങ് പാതകൾ അടച്ച് കർണാടക വനംവകുപ്പ്
  • ഇറാൻ - യു.എസ് സംഘർഷം: ഇറാനെ ആക്രമിക്കാൻ സഊദി വ്യോമാതിർത്തി വിട്ടുനൽകില്ല
  • വഴക്ക് തടയാനെത്തിയ അമ്മാവനെ യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.
  • അങ്കണവാടിയിൽ കുട്ടിയെ വിളിക്കാൻ പോയ വീട്ടമ്മയ്ക്ക് കാറിടിച്ച് ഗുരുതര പരിക്ക്
  • ഇഞ്ചോടിഞ്ച് ; കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം തൊട്ടു പിന്നിൽ തൃശൂർ
  • പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു
  • വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി
  • വീട്ടുമുറ്റത്തെ കാപ്പിമരത്തിൽ രാജവെമ്പാല;പാമ്പിനെ പിടികൂടി
  • ലോറിക്ക് നേരെ കല്ലെറിയുകയും. ഡ്രൈവറെ വലിച്ചിഴച്ച് മർദ്ദിച്ചതായും പോലീസിനെതിരെ പരാതി
  • ശബരിമലയിലെ സ്വർണ മോഷണക്കേസ്: രണ്ടാമത്തെ കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു
  • ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
  • സ്പേസ് എക്സിന്റെ ക്രൂ–11 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചിറങ്ങി
  • എസ്‌ഐആര്‍; കരട് പട്ടികയിൽ പേരില്ലാത്തവർക്ക് രേഖകൾ ചേർക്കാൻ സമയം നീട്ടിനൽകി സുപ്രിംകോടതി
  • സൗജന്യ പരിശീലന ക്ലാസ്
  • കാട്ടുതീക്കെതിരെ പ്രതിരോധ ബോധവൽക്കരണ മിനി മരത്തോൺ സംഘടിപ്പിച്ചു.
  • സത്യപ്രതിജ്ഞാ വിവാദം: ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
  • ശബരിമലയിലെ നെയ്യ് വിൽപന ക്രമക്കേട്; വിജിലൻസ് കേസെടുത്തു
  • കുന്നുംപുറത്ത് വാഹനാപകടം; സ്കൂ‌ട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
  • സൗദിയില്‍ മരണപ്പെട്ട പുതുപ്പാടി സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തും
  • വിജയയുടെ ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി
  • ബൈക്കുകൾ കൂട്ടിയിടിച്ചു
  • വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം
  • മോഷ്ടിച്ച ബൈക്കുമായി കറക്കം; സ്ഥിരം മോഷ്ടാവ് പിടിയിൽ
  • അതീവ ജാഗ്രത; മലപ്പുറം ജില്ലയിൽ ജപ്പാൻ ജ്വരം വർധിക്കുന്നു.
  • റെക്കോഡിൽനിന്ന് പിന്നിലേക്ക്; സ്വർണവിലയിൽ നേരിയ ഇടിവ്
  • താമരശ്ശേരിയിൽ മിനിലോറി ഇടിച്ച് ഹോം ഗാർഡിന് ഗുരുതര പരിക്ക്.
  • ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനം; കണ്ണൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വിദ്യാർത്ഥിനിയുടെ അവയവം തിരുവനന്തപുരത്തെത്തിക്കും
  • ഒളവണ്ണ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം
  • പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ വോട്ട് ചേർക്കാനാകുന്നില്ല
  • കൊല്ലത്ത് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ
  • 75 രാജ്യങ്ങൾക്ക് വിസ വിലക്കേർപ്പെടുത്തി യു​.എസ്
  • റോഡിലെ കുഴികളെക്കുറിച്ച് ഫോണിൽ വിളിച്ച് പരാതിപ്പെട്ട കെഎസ്ഇബി ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി തടഞ്ഞു