ഇന്ന് ദേശീയ അധ്യാപക ദിനം

Sept. 5, 2024, 7:54 a.m.

സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമാണ്. രാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ അദ്ദേഹം ജനിച്ചത്  1888 സെപ്റ്റംബർ 5 നാണ്.  ഇതേ സെപ്തംബര്‍ അഞ്ചാണ് ദേശീയ അധ്യാപക ദിനം.ഡോ.എസ്. രാധാകൃഷ്ണനോടുള്ള  ആദരസൂചകമായാണ് എല്ലാ വർഷവും  അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്നത്.  

തത്ത്വചിന്തയിൽ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ’ എന്ന പുസ്തകം രചിച്ചു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെ വൈസ് ചാൻസലറായും 1939-ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിരുന്നു. ,

 ലോക അധ്യാപക ദിനവും ദേശീയ അധ്യാപക ദിനവും വ്യത്യസ്ത ദിനങ്ങളിലാണ്. ആഗോളതലത്തിൽ ഒക്ടോബർ 5-ന് അധ്യാപകദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ 1962 മുതൽ സെപ്റ്റംബർ 5-നാണ് ഈ ദിവസം ആചരിക്കുന്നത്.   അധ്യാപകരെ പ്രത്യേകമായി ആദരിക്കുന്നതിനുള്ള ദിവസമായി ഒക്ടോബർ 5 ഇന്ത്യയില്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ദേശീയ അധ്യാപക ദിനം സെപ്തംബര്‍ അഞ്ചായി തുടരുകയും ചെയ്യുന്നു. 

ഡോ.എസ്.രാധാകൃഷ്ണന്റെ തന്നെ വാക്കുകളില്‍ നിന്നാണ് ദേശീയ അധ്യാപക ദിനപ്പിറവിയും. 1962ൽ, രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളിൽ  ചിലർ അദ്ദേഹത്തെ സമീപിച്ചു. ‌  പകരം അദ്ദേഹം ആവശ്യപ്പെട്ടത്  ഈ ദിവസം അധ്യാപക ദിനമായി ആചരിക്കാനാണ്. . ''എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കിൽ അത് എനിക്ക് അഭിമാനകരമായ നേട്ടമായിരിക്കും'', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കപ്പെട്ടത്. 

ദേശീയ  അധ്യാപക ദിനത്തില്‍ കേരളത്തിലെ അധ്യാപക സമൂഹം ഉത്കണ്ഠയിലാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍ മജീദ്‌. പ്രതിസന്ധിയും പ്രയാസങ്ങളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഇക്കുറി അധ്യാപക ദിനം കടന്നുപോകുന്നത്-അബ്ദുള്‍ മജീദ്‌ ഇന്ത്യാ ടുഡേയോട് പറഞ്ഞു. അധ്യാപകന്റെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്. സ്കൂളുകള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ മൂന്നു വിദ്യാലയങ്ങള്‍ സംയോജിപ്പിച്ച് ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഞങ്ങള്‍ അത് ചോദ്യം ചെയ്ത് സമരമാര്‍ഗത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അത് മരവിപ്പിച്ചു. സര്‍ക്കാര്‍ വീണ്ടും ആ ഉത്തരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വിദ്യാലയങ്ങള്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നതിന് പകരം അടച്ചുപൂട്ടാനാണ് നീക്കം നടത്തുന്നത്. ഇതിനു പിന്നില്‍ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളാണ് നിലനില്‍ക്കുന്നത്. ചെങ്ങന്നൂരിലെ സ്കൂള്‍ അടച്ചു പൂട്ടിയാല്‍ ആ സ്ഥലം മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതൊക്കെയാണ് സ്കൂളുകളുടെ കാര്യത്തില്‍ നടക്കുന്നത്.

കിഫ്ബി ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഉണ്ടെങ്കിലും സ്കൂളുകള്‍ സമുദ്ധരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആണ് നിലവിലുണ്ടായിരുന്നത്. അതിപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 9, 10, ക്ലാസുകളില്‍ ഇത് അവസാനിപ്പിച്ചു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1.45 ആക്കിയാല്‍ പല അധ്യാപകരും പുറത്താകും. സ്റ്റാഫ് ഫിക്സേഷനില്‍ സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധി പ്രകടിപ്പിച്ചതിനാല്‍ ഒട്ടേറെ അധ്യാപകര്‍ പുറത്ത് പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അധ്യാപകര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍  എല്ലാം മരവിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ ഹെഡ്മാസ്റ്റര്‍മാരായപ്പോള്‍ അവര്‍ക്ക് ശമ്പള സ്കെയില്‍ നല്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.വിദ്യാര്‍ഥികള്‍ക്ക്  ഉച്ചഭക്ഷണം നല്‍കുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ജോലിയും ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ്. പലപ്പോഴും ഇതിനുള്ള തുക കണ്ടെത്തുന്നതുപോലും ഹെഡ്മാസ്റ്റര്‍മാരുടെ ബാധ്യതയാണ്. ഉച്ചഭക്ഷണ ഫണ്ട് പോലും കുടിശികയാണ്. ഇതൊന്നും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പോലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും മറുപടിയില്ല. വിദ്യാഭ്യാസത്തിനു മുടക്കുന്ന  ഫണ്ട് ഒരു പാഴ് ചിലവാണ്‌ എന്ന കാഴ്ചപ്പാടിലേക്ക് ഭരണകര്‍ത്താക്കള്‍ നീങ്ങുന്നോ എന്ന സംശയം പോലും ഇപ്പോള്‍ ഉയരുകയാണ്.

വിദ്യാഭ്യാസത്തിനു മുടക്കുന്ന ഫണ്ട്  നാളേയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് എന്ന കാഴ്ചപ്പാടാണ് ഇപ്പോള്‍ മാറുന്നത്. അധ്യാപക സമൂഹം ആശങ്കയിലാണ്. ദിവസവും അധ്യാപകര്‍ പ്രതിസന്ധിയിലാണ് നീങ്ങുന്നത്. അധ്യാപക ദിനം സന്തോഷത്തോടെ ആഘോഷിക്കുന്ന കാലമായിരുന്നു മുന്‍പുണ്ടായിരുന്നത്. ഇപ്പോള്‍ അത് മാറി വിഷമത്തോടെ ആഘോഷിക്കുന്ന സമയമാണ് കടന്നുപോകുന്നത്. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ഒരുഅധ്യാപിക ആത്മഹത്യ ചെയ്തത് കേരളത്തിലെ പൊതുസമൂഹത്തിനു മുന്‍പാകെയുണ്ട്. അധ്യാപക സമൂഹത്തിനു മുന്‍പില്‍ കാറും കോളും നിറഞ്ഞ അന്തരീക്ഷമാണുള്ളത്. 

സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസസംരക്ഷണം ലക്ഷ്യമാക്കി മുന്നോട്ടു പോകണം. ഒരു ഭാഗത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണം പറയുമ്പോള്‍ മറുഭാഗത്ത് അതിനെ തകര്‍ക്കാനുള്ള നീക്കവും നടക്കുകയാണ്. ഇത് അധ്യാപക സമൂഹത്തിനു മുന്നിലുള്ള പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ മതേതര ബെഞ്ചുകളാണ്. ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്തി മുന്നോട്ടു പോകുന്ന സ്ഥാപനങ്ങളാണ് പൊതുവിദ്യാലയങ്ങള്‍.


MORE LATEST NEWSES
  • പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരൻ മരിച്ചു.
  • കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം
  • ഇടുക്കിയില്‍ നാല് വയസ്സുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി
  • ഇടുക്കിയില്‍ നാല് വയസ്സുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
  • മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 3.15 കോടി രൂപ കസ്റ്റംസ് പിടിച്ചെടുത്തു
  • കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം 24 മുതൽ കൊയിലാണ്ടിയിൽ
  • കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ 69കാരന് ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു
  • മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
  • ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാര്‍ അറസ്റ്റില്‍
  • ജ്വല്ലറിയിൽ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യ ഭീഷണി; പന്തീരാങ്കാവിൽ യുവതി കസ്റ്റഡിയിൽ
  • തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയ പരിധി നാളെ വൈകിട്ട് അവസാനിക്കും
  • ശബരിമല സ്വർണ്ണക്കൊള്ള കേസ്;മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
  • ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്
  • തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • വി എം വിനുവിന് പകരം കാളക്കണ്ടി ബൈജു: കല്ലായിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ
  • രാഷ്ട്രപതിയുടെ റഫറൻസിന് മറുപടിയുമായി സുപ്രീംകോടതി
  • കോഴിക്കോട് സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി.
  • മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി
  • സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
  • കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, 12 പേർക്ക് പരിക്കേറ്റു
  • രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു.
  • സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
  • ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിം​ഗ് 5000 പേർക്ക് മാത്രം
  • ബിഎൽഒയെ തൊട്ടാൽ കളിമാറും; മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • കലാ ഉത്സവിന്റെ സംസ്ഥാനതല മത്സരത്തിന് നാളെ കോഴിക്കോട് വേദിയാകും.
  • പത്മശ്രീ ചെറുവയൽ രാമനുമായി അഭിമുഖംനടത്തി
  • ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം
  • രഞ്ജി ട്രോഫി ;കേരളത്തിന് സമനില
  • മുക്കത്ത് ആദിവാസികൾ പന്നിവേട്ട നടത്തിയപ്പോൾ ഒറ്റ ദിവസം കൊണ്ട് കൊന്നത് 22 പന്നികളെ.
  • ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം
  • വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ ബസ് അപകടത്തിൽപ്പെട്ടു
  • മുഖ്യമന്ത്രിക്കെതിരായ കൊലവിളി; അഭിഭാഷക ടീന ജോസിനെതിരെ പൊലീസ് അന്വേഷണം
  • സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു
  • ആളുകളെ തിരുകിക്കയറ്റുന്നത് എന്തിന്? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി
  • ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; എസ്.ഐ.ആർ നീട്ടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
  • 125 സി.സിയുള്ള ഇരുചക്രവാഹനങ്ങളിൽ എ.ബി.എസ് നിർബന്ധം; സമയ പരിധി ജനുവരി വരെ നീട്ടാൻ സാധ്യത
  • സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന
  • ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കും; വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടറുടെ പരസ്യശാസന
  • കോഴിക്കോട് മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പിന്നാലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി
  • മരണ വാർത്ത
  • 1996ലെ ഗാസിയാബാദ് സ്ഫോടനക്കേസ്; 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസ് കുറ്റവിമുക്തൻ
  • സ്‌കൂള്‍ ബസ് കയറി മൂന്നു വയസ്സുകാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കേരളത്തിലെ എസ്ഐആറിനെതിരെ സിപിഎം സുപ്രീം കോടതിയിൽ, റദ്ദാക്കണമെന്ന് ഹര്‍ജി