ഇന്ന് ദേശീയ അധ്യാപക ദിനം

Sept. 5, 2024, 7:54 a.m.

സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമാണ്. രാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ അദ്ദേഹം ജനിച്ചത്  1888 സെപ്റ്റംബർ 5 നാണ്.  ഇതേ സെപ്തംബര്‍ അഞ്ചാണ് ദേശീയ അധ്യാപക ദിനം.ഡോ.എസ്. രാധാകൃഷ്ണനോടുള്ള  ആദരസൂചകമായാണ് എല്ലാ വർഷവും  അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്നത്.  

തത്ത്വചിന്തയിൽ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ’ എന്ന പുസ്തകം രചിച്ചു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെ വൈസ് ചാൻസലറായും 1939-ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിരുന്നു. ,

 ലോക അധ്യാപക ദിനവും ദേശീയ അധ്യാപക ദിനവും വ്യത്യസ്ത ദിനങ്ങളിലാണ്. ആഗോളതലത്തിൽ ഒക്ടോബർ 5-ന് അധ്യാപകദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ 1962 മുതൽ സെപ്റ്റംബർ 5-നാണ് ഈ ദിവസം ആചരിക്കുന്നത്.   അധ്യാപകരെ പ്രത്യേകമായി ആദരിക്കുന്നതിനുള്ള ദിവസമായി ഒക്ടോബർ 5 ഇന്ത്യയില്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ദേശീയ അധ്യാപക ദിനം സെപ്തംബര്‍ അഞ്ചായി തുടരുകയും ചെയ്യുന്നു. 

ഡോ.എസ്.രാധാകൃഷ്ണന്റെ തന്നെ വാക്കുകളില്‍ നിന്നാണ് ദേശീയ അധ്യാപക ദിനപ്പിറവിയും. 1962ൽ, രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളിൽ  ചിലർ അദ്ദേഹത്തെ സമീപിച്ചു. ‌  പകരം അദ്ദേഹം ആവശ്യപ്പെട്ടത്  ഈ ദിവസം അധ്യാപക ദിനമായി ആചരിക്കാനാണ്. . ''എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കിൽ അത് എനിക്ക് അഭിമാനകരമായ നേട്ടമായിരിക്കും'', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കപ്പെട്ടത്. 

ദേശീയ  അധ്യാപക ദിനത്തില്‍ കേരളത്തിലെ അധ്യാപക സമൂഹം ഉത്കണ്ഠയിലാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍ മജീദ്‌. പ്രതിസന്ധിയും പ്രയാസങ്ങളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഇക്കുറി അധ്യാപക ദിനം കടന്നുപോകുന്നത്-അബ്ദുള്‍ മജീദ്‌ ഇന്ത്യാ ടുഡേയോട് പറഞ്ഞു. അധ്യാപകന്റെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്. സ്കൂളുകള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ മൂന്നു വിദ്യാലയങ്ങള്‍ സംയോജിപ്പിച്ച് ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഞങ്ങള്‍ അത് ചോദ്യം ചെയ്ത് സമരമാര്‍ഗത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അത് മരവിപ്പിച്ചു. സര്‍ക്കാര്‍ വീണ്ടും ആ ഉത്തരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വിദ്യാലയങ്ങള്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നതിന് പകരം അടച്ചുപൂട്ടാനാണ് നീക്കം നടത്തുന്നത്. ഇതിനു പിന്നില്‍ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളാണ് നിലനില്‍ക്കുന്നത്. ചെങ്ങന്നൂരിലെ സ്കൂള്‍ അടച്ചു പൂട്ടിയാല്‍ ആ സ്ഥലം മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതൊക്കെയാണ് സ്കൂളുകളുടെ കാര്യത്തില്‍ നടക്കുന്നത്.

കിഫ്ബി ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഉണ്ടെങ്കിലും സ്കൂളുകള്‍ സമുദ്ധരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആണ് നിലവിലുണ്ടായിരുന്നത്. അതിപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 9, 10, ക്ലാസുകളില്‍ ഇത് അവസാനിപ്പിച്ചു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1.45 ആക്കിയാല്‍ പല അധ്യാപകരും പുറത്താകും. സ്റ്റാഫ് ഫിക്സേഷനില്‍ സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധി പ്രകടിപ്പിച്ചതിനാല്‍ ഒട്ടേറെ അധ്യാപകര്‍ പുറത്ത് പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അധ്യാപകര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍  എല്ലാം മരവിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ ഹെഡ്മാസ്റ്റര്‍മാരായപ്പോള്‍ അവര്‍ക്ക് ശമ്പള സ്കെയില്‍ നല്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.വിദ്യാര്‍ഥികള്‍ക്ക്  ഉച്ചഭക്ഷണം നല്‍കുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ജോലിയും ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ്. പലപ്പോഴും ഇതിനുള്ള തുക കണ്ടെത്തുന്നതുപോലും ഹെഡ്മാസ്റ്റര്‍മാരുടെ ബാധ്യതയാണ്. ഉച്ചഭക്ഷണ ഫണ്ട് പോലും കുടിശികയാണ്. ഇതൊന്നും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പോലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും മറുപടിയില്ല. വിദ്യാഭ്യാസത്തിനു മുടക്കുന്ന  ഫണ്ട് ഒരു പാഴ് ചിലവാണ്‌ എന്ന കാഴ്ചപ്പാടിലേക്ക് ഭരണകര്‍ത്താക്കള്‍ നീങ്ങുന്നോ എന്ന സംശയം പോലും ഇപ്പോള്‍ ഉയരുകയാണ്.

വിദ്യാഭ്യാസത്തിനു മുടക്കുന്ന ഫണ്ട്  നാളേയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് എന്ന കാഴ്ചപ്പാടാണ് ഇപ്പോള്‍ മാറുന്നത്. അധ്യാപക സമൂഹം ആശങ്കയിലാണ്. ദിവസവും അധ്യാപകര്‍ പ്രതിസന്ധിയിലാണ് നീങ്ങുന്നത്. അധ്യാപക ദിനം സന്തോഷത്തോടെ ആഘോഷിക്കുന്ന കാലമായിരുന്നു മുന്‍പുണ്ടായിരുന്നത്. ഇപ്പോള്‍ അത് മാറി വിഷമത്തോടെ ആഘോഷിക്കുന്ന സമയമാണ് കടന്നുപോകുന്നത്. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ഒരുഅധ്യാപിക ആത്മഹത്യ ചെയ്തത് കേരളത്തിലെ പൊതുസമൂഹത്തിനു മുന്‍പാകെയുണ്ട്. അധ്യാപക സമൂഹത്തിനു മുന്‍പില്‍ കാറും കോളും നിറഞ്ഞ അന്തരീക്ഷമാണുള്ളത്. 

സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസസംരക്ഷണം ലക്ഷ്യമാക്കി മുന്നോട്ടു പോകണം. ഒരു ഭാഗത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണം പറയുമ്പോള്‍ മറുഭാഗത്ത് അതിനെ തകര്‍ക്കാനുള്ള നീക്കവും നടക്കുകയാണ്. ഇത് അധ്യാപക സമൂഹത്തിനു മുന്നിലുള്ള പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ മതേതര ബെഞ്ചുകളാണ്. ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്തി മുന്നോട്ടു പോകുന്ന സ്ഥാപനങ്ങളാണ് പൊതുവിദ്യാലയങ്ങള്‍.


MORE LATEST NEWSES
  • സ്വർണവിലയിൽ ഇന്നും വർധനവ്.
  • ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മക്കെതിരെ കേസെടുത്തു.
  • ഒമാനിൽ വി​സ​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ള്‍ക്ക് പി​ഴ​ക​ളി​ല്ലാ​തെ ക​രാ​ര്‍ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ലൈ 31ന് ​അ​വ​സാ​നി​ക്കും
  • റിന്‍സി മുംതാസിന്റെ ലഹരിക്കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
  • പൊതുമധ്യത്തിൽ യുവതിയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ
  • മുഹമ്മദലിയുടെ വെളിപ്പെടുത്തൽ 1991-ൽ കമ്മിഷണർ ഓഫീസിലേക്ക് അയച്ച റിപ്പോർട്ട് ലഭിച്ചു
  • സൈബര്‍ തട്ടിപ്പ്: 286 പേർ അറസ്റ്റിൽ
  • താമരശ്ശേരിയില്‍ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
  • വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു
  • നിർത്തിവെച്ച മസ്കറ്റ്-കോഴിക്കോട് സർവീസ് സലാം എയർ പുനരാരംഭിക്കുന്നു
  • മരണ വാർത്ത
  • ഉളിയിൽ ഖദീജ കൊലക്കേസ്:പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
  • കീമിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി
  • മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവം; നാലു പേർക്കെതിരെ കേസ്
  • തറോൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
  • ദേശീയപാതയില്‍ വെങ്ങളത്ത് സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; നിരവധി പേര്‍ക്ക് പരിക്ക്
  • ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
  • എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിനി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ
  • ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം
  • ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി
  • വനിത ഫോറസ്റ്റ് വാച്ചര്‍ നിയമനം
  • കണ്ണൂരിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക പരത്തി
  • എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ.
  • കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം
  • ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്
  • അഖിലേന്ത്യാ പണിമുടക്കിന് സമാപനം
  • അത്തോളിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • രണ്ട് തവണ എം.ഡി.എം.എയുമായി പിടിയിലായയാൾ ഉൾപ്പെ​ടെ മൂന്നുപേർ വീണ്ടും അറസ്റ്റിൽ; പിടിയിലായത് 72 ഗ്രാം എം.ഡി.എം.എയുമായി
  • വടകരയിൽ പാചക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു
  • കക്കയം പഞ്ചവടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു.
  • എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു
  • മർകസിൽ ഐ.ടി.ഐ യിൽ ദേശീയ സ്കിൽഡേ ദിനാഘോഷം 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു
  • മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തിൻ്റെ താമസസ്ഥലത്ത് ജീവനൊടുക്കി
  • നിപ ; ചികിത്സയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു
  • രണ്ടരവയസുകാരന്റെ തലയില്‍ അലുമിനിയം പാത്രം കുടുങ്ങി; രക്ഷകരായി മുക്കം അഗ്നിരക്ഷാ സേന*
  • റഹീമിന് 20 വര്‍ഷം തടവ് തന്നെ; വിധി അപ്പീല്‍ കോടതി ശരിവെച്ചു
  • കാസർകോട് 22കാരന്റെ മൃതദേഹം പുഴയിൽ നിന്ന്, കണ്ടെത്തി
  • കാറിടിച്ച് യുവാവ് മരിച്ചു; നാട്ടുകാർ തടഞ്ഞിട്ട കാർ കത്തിക്കരിഞ്ഞ നിലയിൽ.
  • ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു;കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍,
  • ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു
  • ബാലുശ്ശേരിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
  • പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ
  • ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
  • ഉന്നത വിജയികളെ ആദരിച്ചു
  • സ്‌കൂൾ സമയമാറ്റം: രേഖാമൂലം അറിയിച്ചിട്ടും സർക്കാർ പരിഗണിച്ചില്ല, പ്രത്യക്ഷ സമരത്തിനൊരുങ്ങി സമസ്ത
  • മെത്താഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ
  • ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി
  • കെഎസ്ആർടിസി, സർവീസ് നടത്തും; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു, കോഴിക്കോട് ഡിപ്പോയിൽ പൊലീസിനെ വിന്യസിച്ചു
  • മണിയൂരില്‍ ആശുപത്രിയിലെത്തിയ ആറംഗസംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു
  • കോന്നി ക്വാറി അപകടം: രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു