ഇന്ന് ദേശീയ അധ്യാപക ദിനം

Sept. 5, 2024, 7:54 a.m.

സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമാണ്. രാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ അദ്ദേഹം ജനിച്ചത്  1888 സെപ്റ്റംബർ 5 നാണ്.  ഇതേ സെപ്തംബര്‍ അഞ്ചാണ് ദേശീയ അധ്യാപക ദിനം.ഡോ.എസ്. രാധാകൃഷ്ണനോടുള്ള  ആദരസൂചകമായാണ് എല്ലാ വർഷവും  അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്നത്.  

തത്ത്വചിന്തയിൽ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ’ എന്ന പുസ്തകം രചിച്ചു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെ വൈസ് ചാൻസലറായും 1939-ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിരുന്നു. ,

 ലോക അധ്യാപക ദിനവും ദേശീയ അധ്യാപക ദിനവും വ്യത്യസ്ത ദിനങ്ങളിലാണ്. ആഗോളതലത്തിൽ ഒക്ടോബർ 5-ന് അധ്യാപകദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ 1962 മുതൽ സെപ്റ്റംബർ 5-നാണ് ഈ ദിവസം ആചരിക്കുന്നത്.   അധ്യാപകരെ പ്രത്യേകമായി ആദരിക്കുന്നതിനുള്ള ദിവസമായി ഒക്ടോബർ 5 ഇന്ത്യയില്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ദേശീയ അധ്യാപക ദിനം സെപ്തംബര്‍ അഞ്ചായി തുടരുകയും ചെയ്യുന്നു. 

ഡോ.എസ്.രാധാകൃഷ്ണന്റെ തന്നെ വാക്കുകളില്‍ നിന്നാണ് ദേശീയ അധ്യാപക ദിനപ്പിറവിയും. 1962ൽ, രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളിൽ  ചിലർ അദ്ദേഹത്തെ സമീപിച്ചു. ‌  പകരം അദ്ദേഹം ആവശ്യപ്പെട്ടത്  ഈ ദിവസം അധ്യാപക ദിനമായി ആചരിക്കാനാണ്. . ''എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കിൽ അത് എനിക്ക് അഭിമാനകരമായ നേട്ടമായിരിക്കും'', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കപ്പെട്ടത്. 

ദേശീയ  അധ്യാപക ദിനത്തില്‍ കേരളത്തിലെ അധ്യാപക സമൂഹം ഉത്കണ്ഠയിലാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍ മജീദ്‌. പ്രതിസന്ധിയും പ്രയാസങ്ങളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഇക്കുറി അധ്യാപക ദിനം കടന്നുപോകുന്നത്-അബ്ദുള്‍ മജീദ്‌ ഇന്ത്യാ ടുഡേയോട് പറഞ്ഞു. അധ്യാപകന്റെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്. സ്കൂളുകള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ മൂന്നു വിദ്യാലയങ്ങള്‍ സംയോജിപ്പിച്ച് ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഞങ്ങള്‍ അത് ചോദ്യം ചെയ്ത് സമരമാര്‍ഗത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അത് മരവിപ്പിച്ചു. സര്‍ക്കാര്‍ വീണ്ടും ആ ഉത്തരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വിദ്യാലയങ്ങള്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നതിന് പകരം അടച്ചുപൂട്ടാനാണ് നീക്കം നടത്തുന്നത്. ഇതിനു പിന്നില്‍ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളാണ് നിലനില്‍ക്കുന്നത്. ചെങ്ങന്നൂരിലെ സ്കൂള്‍ അടച്ചു പൂട്ടിയാല്‍ ആ സ്ഥലം മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതൊക്കെയാണ് സ്കൂളുകളുടെ കാര്യത്തില്‍ നടക്കുന്നത്.

കിഫ്ബി ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഉണ്ടെങ്കിലും സ്കൂളുകള്‍ സമുദ്ധരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആണ് നിലവിലുണ്ടായിരുന്നത്. അതിപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 9, 10, ക്ലാസുകളില്‍ ഇത് അവസാനിപ്പിച്ചു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1.45 ആക്കിയാല്‍ പല അധ്യാപകരും പുറത്താകും. സ്റ്റാഫ് ഫിക്സേഷനില്‍ സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധി പ്രകടിപ്പിച്ചതിനാല്‍ ഒട്ടേറെ അധ്യാപകര്‍ പുറത്ത് പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അധ്യാപകര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍  എല്ലാം മരവിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ ഹെഡ്മാസ്റ്റര്‍മാരായപ്പോള്‍ അവര്‍ക്ക് ശമ്പള സ്കെയില്‍ നല്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.വിദ്യാര്‍ഥികള്‍ക്ക്  ഉച്ചഭക്ഷണം നല്‍കുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ജോലിയും ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ്. പലപ്പോഴും ഇതിനുള്ള തുക കണ്ടെത്തുന്നതുപോലും ഹെഡ്മാസ്റ്റര്‍മാരുടെ ബാധ്യതയാണ്. ഉച്ചഭക്ഷണ ഫണ്ട് പോലും കുടിശികയാണ്. ഇതൊന്നും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പോലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും മറുപടിയില്ല. വിദ്യാഭ്യാസത്തിനു മുടക്കുന്ന  ഫണ്ട് ഒരു പാഴ് ചിലവാണ്‌ എന്ന കാഴ്ചപ്പാടിലേക്ക് ഭരണകര്‍ത്താക്കള്‍ നീങ്ങുന്നോ എന്ന സംശയം പോലും ഇപ്പോള്‍ ഉയരുകയാണ്.

വിദ്യാഭ്യാസത്തിനു മുടക്കുന്ന ഫണ്ട്  നാളേയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് എന്ന കാഴ്ചപ്പാടാണ് ഇപ്പോള്‍ മാറുന്നത്. അധ്യാപക സമൂഹം ആശങ്കയിലാണ്. ദിവസവും അധ്യാപകര്‍ പ്രതിസന്ധിയിലാണ് നീങ്ങുന്നത്. അധ്യാപക ദിനം സന്തോഷത്തോടെ ആഘോഷിക്കുന്ന കാലമായിരുന്നു മുന്‍പുണ്ടായിരുന്നത്. ഇപ്പോള്‍ അത് മാറി വിഷമത്തോടെ ആഘോഷിക്കുന്ന സമയമാണ് കടന്നുപോകുന്നത്. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ഒരുഅധ്യാപിക ആത്മഹത്യ ചെയ്തത് കേരളത്തിലെ പൊതുസമൂഹത്തിനു മുന്‍പാകെയുണ്ട്. അധ്യാപക സമൂഹത്തിനു മുന്‍പില്‍ കാറും കോളും നിറഞ്ഞ അന്തരീക്ഷമാണുള്ളത്. 

സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസസംരക്ഷണം ലക്ഷ്യമാക്കി മുന്നോട്ടു പോകണം. ഒരു ഭാഗത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണം പറയുമ്പോള്‍ മറുഭാഗത്ത് അതിനെ തകര്‍ക്കാനുള്ള നീക്കവും നടക്കുകയാണ്. ഇത് അധ്യാപക സമൂഹത്തിനു മുന്നിലുള്ള പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ മതേതര ബെഞ്ചുകളാണ്. ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്തി മുന്നോട്ടു പോകുന്ന സ്ഥാപനങ്ങളാണ് പൊതുവിദ്യാലയങ്ങള്‍.


MORE LATEST NEWSES
  • തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്
  • മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി
  • തലപ്പാറ വെള്ളിമുക്കിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
  • തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി.
  • നിമിഷപ്രിയയുടെ മോചനത്തിന് പുറത്ത് നിന്നും ആരും ഇടപെടേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
  • പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
  • മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • വയോധികയെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • റോഡിൽ നഗ്നതാ പ്രദര്‍ശനം, 55 കാരനെ പിടികൂടി പൊലീസ്
  • കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി
  • പതിനഞ്ചുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം
  • കള്ളക്കടത്ത് സ്വർണം തട്ടാൻ വാഹനം തരപ്പെടുത്തി നൽകിയ ആളെ പിടികൂടി കൊണ്ടോട്ടി പൊലീസ്
  • കൊല്ലത്ത് കോഴിക്കോട് സ്വദേശിയായ തുണിക്കടയുടമയെയും മാനേജരായ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച ഭിന്നശേഷിക്കാരി മരിച്ചതായി പരാതി.
  • യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതിപിടിയിൽ
  • ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
  • മണ്ണാർക്കാട് നിയന്ത്രണങ്ങൾ ശക്തമാക്കി.
  • വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും,
  • കോഴിക്കോട് വീട്ടിൽ മോഷണ നടത്തിയ വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ
  • ഒരു നാടിൻ്റെ ഉറക്കം കെടുത്തിയ കള്ളൻ പിടിയില്‍
  • നടുവണ്ണൂര്‍ വാകയാട് സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി
  • പന്തീരങ്കാവിൽ മൂന്നു പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ
  • ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
  • ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി.
  • മരണ വാർത്ത
  • നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‍യു; '
  • വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി പരാതി
  • പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. 
  • വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി
  • ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസുകാരനോട് മോശം പെരുമാറ്റം; കണ്ടക്ടർക്കും ബസുടമക്കുമെതിരെ കർശന നടപടി
  • നവീകരിച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു
  • പ്രശസ്‌ത ആർക്കിടെക്ട് ആർ കെ രമേഷ് അന്തരിച്ചു
  • ചുരത്തിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം
  • മരണ വാർത്ത
  • *ചുരത്തിൽ വാഹനാപകടം. ദോസ്ത് ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം
  • വിവാഹം മുടങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കാരണക്കാരായ മൂന്നുപേര്‍ അറസ്റ്റില്‍
  • എക്സൈസ് ഓഫിസറെ ആക്രമിച്ച പ്രതികൾ പിടിയിൽ
  • കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈ സ്കൂളിൽ സാഹിത്യ സദസും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
  • ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും
  • ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്ത് പ്രവേശനം നിരോധിച്ചു;
  • വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചു
  • വിദേശമദ്യവുമായി യുവാവ് പിടിയില്‍.
  • ശക്തമായ മഴ;ചുരം റോഡുകളിൽ നിയന്ത്രണം
  • പ്രവാസി കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി
  • സ്വകാര്യ ബസ് സമരം പിൻവലിച്ചു
  • പാലക്കാട് നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം
  • പത്തനംതിട്ട യിൽ‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു