കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ദില്ലി സർവകലാശാലയിലെ കോളേജുകൾ പ്രവേശനം നിഷേധിക്കുന്നതായി പരാതി

Sept. 5, 2024, 9:58 a.m.

ദില്ലി: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ദില്ലി സർവകലാശാലയിലെ കോളേജുകൾ പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ കേരള ഹയർ സെക്കന്‍ഡറി ബോർഡില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവേശനം തടയുന്നത്. ഇതോടെ നിരവധി വിദ്യാർത്ഥികളാണ് പ്രവേശനം കിട്ടാതെ മടങ്ങുന്നത്. രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നിൽ നിന്ന് പഠിച്ചിറങ്ങാമെന്ന വിദ്യാർത്ഥികളുടെ മോഹത്തിനാണ് ഒരു വാക്ക് മാറിപ്പോയതിന്‍റെ ചെറിയ സാങ്കേതിക പിഴവ് മൂലം തിരിച്ചടി നേരിടേണ്ടിവരുന്നത്.

കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതി മികച്ച മാർക്കു നേടിയ വിദ്യാർഥികളാണ് ദില്ലി സര്‍വകാലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ പ്രവേശനം കിട്ടാതെ മടങ്ങുന്നത്. രാജ്യത്തെ സ്‌കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്‌സ് ഓഫ് സ്‌കൂൾ എജ്യുക്കേഷന്‍റെ വെബ്സൈറ്റിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി 'എജ്യുക്കേഷൻ' എന്നാണുള്ളത്. ദില്ലി സര്‍വകലാശാലക്ക് കീഴിലുള്ള ചില കോളേജുകളിലാണ് പ്രവേശനം നിഷേധിക്കപ്പെടുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എന്നാൽ പ്ലസ് ടു സർട്ടിഫിക്കറ്റിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി 'എക്സാമിനേഷൻ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പേരിലെ ഈ വ്യത്യാസമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രവേശനം നിഷേധിക്കുന്ന കോളേജുകൾ.സർവകലാശാലയെ കാര്യങ്ങൾ ധരിപ്പിച്ച് കേരള സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കത്ത് കിട്ടിയാൽ പ്രവേശനം നൽകുമെന്നാണ് കോളേജധികൃതർ പറയുന്നത്. ഡൽഹി സർവകലാശാലയിലെ മലയാളി കൂട്ടായ്മയായ മൈത്രി ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കത്തയക്കുകയും വിദ്യാഭ്യാസമന്ത്രിയെ ഇക്കാര്യം നേരിട്ട് അറിയിക്കുകയും ചെയ്തെങ്കിലും തുടര്‍ നടപടിയായിട്ടില്ല.

മൂന്നാം ഘട്ട അലോട്മെന്‍റായിട്ടും ആദ്യഘട്ടത്തിൽ പേര് വന്നവർക്ക് പോലും പ്രവേശനം കിട്ടാത്തതിന്‍റെ ആശങ്കയിലാണ് വിദ്യാർഥികൾ. ദില്ലി സർവകലാശാലയുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ ഇനിയും സംസ്ഥാന സർക്കാർ നടപടിയെടുത്തിട്ടില്ല. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ നിരവധി മലയാളി വിദ്യാർത്ഥികൾ ഇനിയും സർവകലാശാലയുടെ പടിക്കുപുറത്താകും.


MORE LATEST NEWSES
  • മീനങ്ങാടിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; നാല് പേർക്ക് പരിക്ക്
  • വാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ വിരലുകളറ്റു; വിരലുകൾ മാലിന്യക്കുട്ടയിൽ ഉപേക്ഷിച്ച് അധ്യാപകർ
  • ചുരത്തിൽ ഗതാഗത തടസ്സം
  • കടബാധ്യത; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി
  • കോഴിക്കോട് അരയിടത്തുപാലത്തെ കാറപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
  • താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിന് നീല നിറം
  • ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തിങ്കളാഴ്ച മുതൽ
  • കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സങ്കേതിനെ മരിച്ച നിലയിൽ കണ്ടെത്തി
  • കൊതുകുശല്യം; ദുരിതത്തിലായി നാട്ടുകാർ.
  • സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്.
  • തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തി
  • എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
  • എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം
  • ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
  • ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
  • ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് മറുപടിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.
  • സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്
  • 14 വയസുകാരിക്ക് നേരെ ലൈം​ഗികപീഡനം; അച്ഛനും ബന്ധുക്കൾക്കും അറസ്റ്റ്
  • കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ
  • മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ സി.ടി സ്കാൻ മുടങ്ങി; രോഗികൾക്ക് ദുരിതം
  • നിക്ഷേപ തട്ടിപ്പ്: സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
  • കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
  • അടവ് മുടങ്ങിയതിൻറെ പേരിൽ നിരന്തരം ഉപദ്രവം; പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി
  • മലപ്പുറം അമരമ്പലത്ത് പുലി ശല്യം; രണ്ട് ദിവസമായി പ്രദേശവാസികൾ ഭീതിയിൽ
  • വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം; ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ
  • 500,100 രൂപ നോട്ടുകള്‍ മാറുന്നു
  • ദിവസം മൂന്നായി, സമീന വിഴുങ്ങിയ സ്വർണമാല പുറത്തുവന്നില്ല; മെഡിക്കൽ കോളജിൽ പൊലീസ് കാത്തിരിപ്പ്
  • എസ്റ്റേറ്റ് മുക്കിൽ വാഹന അപകടം; തച്ചംപൊയിൽ സ്വദേശി മരണപ്പെട്ടു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
  • വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും നഷ്ടമായി
  • വെയിൽ കടുത്തു; സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു
  • പൊലിസ് 'കേസ് അട്ടിമറിക്കാൻ ശ്രമിച്ചു': പോക്സോ കേസിൽ നീതി തേടി കുടുംബം
  • ഏറ്റക്കുറച്ചിലുകൾ തുടർന്ന് സ്വർണവില; ഇന്ന് സ്വർണവിലയിൽ വർധനവ്
  • അടിവാരത്ത് അർദ്ധരാത്രി വീട് ആക്രമിച്ചു
  • വാഹന ബാഹുല്യം;ചുരത്തിൽ ഗതാഗത തടസം
  • മരണ വാർത്ത
  • തോൽപ്പെട്ടിയിൽ ഓടുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
  • സമസ്ത ശതാബ്ദി വിളംബരസമ്മേളനം ഇന്ന്
  • എംഡിഎംഎ യുമായി മൂന്നു പേർ പിടിയിൽ
  • മതിയായ അനുമതിയില്ലാതെ വിമാനം പറത്തി; എയർ ഇന്ത്യക്ക് ഒരു കോടി പിഴ
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും
  • ക്യൂബയിലെ പ്രതിസന്ധി: കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്‌ട്രസഭ
  • പെട്രോൾ പമ്പിലെ സിസിടിവിയിൽ കുടുങ്ങി;വെളിമണ്ണയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
  • അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ
  • മരണ വാർത്ത
  • തിരുവമ്പാടി സീറ്റ് വെച്ചുമാറ്റം; യുഡിഎഫിൽ അനിശ്ചിതത്വം തുടരുന്നു
  • സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു
  • രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: വയോധികന് ആറുവര്‍ഷം കഠിനതടവും പിഴയും
  • കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
  • സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്