യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷം: 11 പേർക്കെതിരെ കേസെടുത്തു,

Sept. 5, 2024, 10:25 p.m.

തിരുവനന്തപുരം: എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാർച്ചിലെ സംഘ‍ഷർഷത്തിൽ 11 പേരെ പ്രതികളാക്കി പൊലീസ് കെസേടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്ക് പൊലീസിന്‍റെ ലാത്തിയടിയില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസിനെ തെരുവില്‍ നേരിടുമെന്ന് സംഘര്‍ഷ സ്ഥലത്തെത്തിയ കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി

എഡിജിപി എം.അര്‍ അജിത്ത് കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേ‍ഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാന്‍ നാലുതവണ പൊലീസ് ശ്രമം. സ്റ്റാച്യു ഭാഗത്തെ മതിലുചാടാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കൊടികെട്ടിയ പൈപ്പുകള്‍ എറിഞ്ഞും പൊലീസ് വാഹനങ്ങളില്‍ ഇടിച്ചും പലതവണ പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. വീണ്ടും മൂന്നുതവണ കൂടി ജലപീരങ്കി പ്രയോഗിച്ചു.

പൊലീസിന്‍റെ ഷീല്‍ഡ് പിടിച്ചുവാങ്ങി നിലത്തടിച്ചു പൊട്ടിച്ചതോടെ ഉദ്യോഗസ്ഥരില്‍ ചിലര്‍ സംയമനം അവസാനിപ്പിച്ചു. പിന്നീട് ലാത്തിവീശി. പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്ന അബിന്‍ വര്‍ക്കിയെ പൊലീസുകാർ വളഞ്ഞിട്ട് അടിച്ചു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ കന്‍റോൺമെന്‍റ് എസ്ഐയെ സ്ഥലത്ത് നിന്ന് മാറ്റാതെ ആശുപത്രിയില്‍ പോകില്ലെന്ന് അബിന്‍ വർക്കി നിലപാടെടുത്തു. വിവരമറിഞ്ഞ് കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി എം.ലിജു ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി.

ഇതിനിടെ സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലെയും കുറച്ച് നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തുനീക്കി. തൊട്ടു പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും അടൂര്‍ പ്രകാശ് എംപിയും സെക്രട്ടറിയേറ്റിന് മുന്നിലെത്തി. പൊലീസിന് നേരെ കെ സുധാകരന്‍  ഭീഷണി മുഴക്കി. നേതാക്കളുടെ നിര്‍ദേശം വന്നതോടെ അബിന്‍ ഉള്‍പ്പടെയുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  നാളെ കെ സുധാകരനും വിഡി സതീശനും നേതൃത്വം കൊടുക്കുന്ന കെപിസിസി മാർച്ച് നടക്കും.


MORE LATEST NEWSES
  • ഫ്രഷ് കട്ട് വിരുദ്ധ സമരം; താമരശ്ശേരിയിൽ 12ന് സർവകക്ഷി റാലി
  • കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു
  • സ്​പോൺസർഷിപ്പിന് ആരുമില്ല; നടത്തിപ്പിന് ആളില്ലാതെ ഐ.എസ്.എൽ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസം
  • ഭോപ്പാലിൽ ബൈക്ക് അപകടം; മലയാളികളായ കയാക്കിങ് താരങ്ങൾക്ക് ദാരുണാന്ത്യം
  • വന്ദേഭാരതിൽ വിദ്യാർത്ഥികൾ RSS ഗണഗീതം പാടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
  • കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് പിതാവ്
  • മലപ്പുറത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
  • ആലപ്പുഴ ബീച്ചിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ടൂറിസം പൊലീസ്
  • *പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു*
  • ബിസിനസ് പങ്കാളിത്തം വഴി വന്‍ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടി രൂപയോളം തട്ടിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍.
  • ഫുട്ബോളിൽ ചരിത്രം കുറിച്ച് സൂപ്പർ താരം ലയണൽ മെസി.
  • കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം.
  • പരപ്പൻപൊയിൽ നുസ് റത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ മാർഷ്യൽ ആർട്സ് & സെൽഫ് ഡിഫൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
  • ഫ്രഷ് കട്ട് ഭാ​ഗികമായി തുറന്നു; പൊലീസ് സുരക്ഷയിൽ മാലിന്യ സംസ്കരണം തുടങ്ങി,
  • സ്‌കൂളിൽ ഉച്ചഭക്ഷണം കടലാസിൽ; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
  • കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ കേസ്
  • മരണ വാർത്ത
  • പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
  • വാഹനത്തിന്റെ ഉടമസ്ഥത മാറി, രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ നഷ്ടപരിഹാരം നിഷേധിക്കാനാവില്ല- ഹൈക്കോടതി.
  • എക്‌സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന ഒരു കോടി മുപ്പത്തൊന്നു ലക്ഷം രൂപ പിടികൂടി.
  • അബു അരീക്കോടിൻ്റെ മരണം,അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്; അന്വേഷണം ആരംഭിച്ചു
  • അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
  • ട്രാവലറിന് മുകളിൽ കയറിയിരുന്ന് വിനോദസഞ്ചാരികളുടെ അപകടയാത്ര
  • ഓസീസിനെതിരേ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
  • കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, വോട്ട് ചോരിക്കെതിരെ കേരളത്തിൽ നിന്ന് 15 ലക്ഷം ഒപ്പുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺ​ഗ്രസ്
  • വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍
  • ഫ്രഷ്‌കട്ട്; പ്ലാൻ്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി
  • ഇടത് സെെബര്‍ പോരാളി അബു അരീക്കോട് മരണപ്പെട്ടു
  • കാണ്മാനില്ല
  • എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഉൾപ്പെടെ നാല് ട്രെയിനുകൾ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
  • തിരുവഞ്ചൂരില്‍ ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ഇരയാക്കിയത് കടുത്ത പീഡനങ്ങള്‍ക്ക്
  • പണവും സ്വർണാഭരണങ്ങളുമായി തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ
  • ബാംഗ്ലൂരുവിൽ ബൈക്ക് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു
  • വൈത്തിരിയിൽ പുലിയിറങ്ങി
  • കടുവയെ ട്രാക്ക് ചെയ്യാനെത്തിച്ച ആന നടുറോഡിൽ ഇറങ്ങി; പരിഭ്രാന്തരായി ജനങ്ങൾ
  • മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ അന്തരിച്ചു
  • യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ
  • മലപ്പുറത്ത് പ്രവാസിക്ക് ക്രൂരമര്‍ദ്ദനം; സംഘം ചേര്‍ന്ന് അക്രമിക്കുന്ന CCTV ദൃശ്യങ്ങള്‍ പുറത്ത്
  • അധ്യാപകനിൽ നിന്ന് 95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ്; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
  • കോട്ടക്കലിൽ വൻ തീപിടുത്തം; കടയ്ക്കുള്ളിൽ 2 പേർ കുടുങ്ങിക്കിടക്കുന്നു
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം നേരിടുന്നു
  • വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കക്കോടി അർബൻ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്
  • ചമൽ നിർമ്മല സ്കൂളിൽ പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
  • വടകരയിൽ വീണ്ടും കുറുനരി ആക്രമണം; യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു
  • പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു
  • സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
  • ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി