കുപ്രസിദ്ധ ഗുണ്ട ഒന്നര മാസത്തോളം ഒളിവിൽ താമസിച്ചത് പേരാമ്പ്രയിൽ.

Sept. 19, 2024, 10:26 p.m.

പേരാമ്പ്ര: തമിഴ്‌നാട് പൊലീസ് കഴിഞ്ഞദിവസം വെടിവെച്ചു കൊന്ന കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒന്നരമാസത്തോളം ഒളിവിൽ താമസിച്ചത് പേരാമ്പ്രയിൽ. ഇക്കഴിഞ്ഞ ജൂലൈയിൽ പൊലീസ് അന്വേഷിച്ചെത്തിയതോടെയാണ് ഇയാൾ ഇവിടംവിട്ടത്. കർക്കിടകത്തിലെ ഉഴിച്ചിലിന് എന്ന പേരിലാണ് ഇയാൾ വെള്ളിയൂരിലെത്തി വാടക വീടെടുത്ത് താമസിച്ചത്.

വെള്ളിയൂർ വലിയ പറമ്പിലെ രണ്ടുനില വീട്ടിലാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇയാൾ. പേരാമ്പ്രയിലെ ഒരു കേന്ദ്രത്തിൽ ഉഴിച്ചിലെനെത്തിയതാണെന്നാണ് നാട്ടുകാരോട് പറഞ്ഞത്. വലിയ പറമ്പുകാരനായ രാജേഷാണ് ബാലാജിക്ക് വീടൊരുക്കി കൊടുത്തത്. ചെന്നൈയിലുള്ള സുഹൃത്തു വഴിയാണ് ബാലാജിയെ പരിചയപ്പെട്ടതെന്നാണ് രാജേഷ് പറഞ്ഞത്. ഇയാളെ മുമ്പ് ചെന്നൈയിൽ പോയപ്പോൾ നേരിട്ട് പരിചയപ്പെട്ടിരുന്നെങ്കിലും കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയാണെന്നോ, തമിഴ്‌നാട് പൊലീസിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ഗുണ്ടയെന്നോ ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് രാജേഷ് പറഞ്ഞത്.

സാധാരണ ഉഴിച്ചിൽ 14 ദിവസം കൊണ്ട് അവസാനിക്കും. കൂടാതെ ഉഴിച്ചിൽ നടത്തുന്നയാൾ മത്സ്യമാംസാദികൾ കഴിക്കാറുമില്ല. പതിനാലുദിവസം കഴിഞ്ഞിട്ടും പോകാതെ വാടകവീട്ടിൽ തുടർന്നത് ചിലരിൽ സംശയമുണ്ടാക്കിയിരുന്നു. കൂടാതെ ഇയാൾ പലപ്പോഴും സമീപത്തെ ചിക്കൻ സ്റ്റാളിൽ നിന്നും കോഴിയിറച്ചി വാങ്ങിപ്പോകുന്നത് ചിലർ കാണുകയും ചെയ്തിരുന്നു. സംശയം തോന്നി ചോദിച്ചവരോടെല്ലാം പല ഒഴിവുകഴിവുകളും പറഞ്ഞ് ബാലാജി തടിതപ്പുകയായിരുന്നു.

ഇതിനിടെ ഇയാൾ പേരാമ്പ്ര കേന്ദ്രീകരിച്ച് ഒരു ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നതായി രാജേഷ് പറയുന്നു. ഹരിതകർമ്മ സേന സേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കണ്ടപ്പോൾ ഇതിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുകയും ഇത് മൊത്തമായി വാങ്ങി ചെന്നൈയിലേക്ക് കയറ്റി അയക്കാനുമായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളുമായും ബാലാജി ബന്ധപ്പെട്ടിരുന്നു എന്ന് രാജേഷ് തന്നെ സമ്മതിക്കുന്നു. അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസ് ബാലാജിയെ തേടി വെള്ളിയൂരിലെത്തിയത്

ജൂലൈ 27ന് രാവിലെയാണ് പൊലീസ് ഇയാളെ തേടി വെള്ളിയൂരിലെ വലിയ പറമ്പിൽ എത്തിയത്. ബാലാജി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തെത്തിയ സംഘം ഇയാളെക്കുറിച്ച് അന്വേഷിച്ചു. തൊക്കുധാരികളെ കണ്ട് വീട്ടുകാരി ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതിനിടെ ആരോ ബാലാജിയെ വിവരം അറിയിക്കുകയും അയാൾ രക്ഷപ്പെടുകയുമായിരുന്നു. പൊലീസ് സംഘത്തിൽ നിന്നാണ് ബാലാജിയെന്ന ക്രിമിനലിനെക്കുറിച്ച് വെള്ളിയൂരുകാർ അറിയുന്നത്.

ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടൽ ഉൾപ്പെടെ അറുപതോളം കേസുകളിൽ പ്രതിയാണ് കാക്കാത്തോപ്പ് ബാലാജി. തമിഴ്നാട് ചെന്നൈയിലെ മണ്ണടി കാക്കത്തോപ്പ് സ്വദേശിയായ ബാലാജി, കാക്കാത്തോപ്പ് ബാലാജിയെന്ന വിളിപ്പേരിലാണ് അറിയപ്പെട്ടത്. എന്നൂരിലെ ജെംയിസ് കൊലക്കേസ്, കാമരാജ് കൊലക്കേസ് എന്നിവയിലും ബാലാജി പ്രതിയാണ്. കൂട്ടാളിയായിരുന്ന നാഗേന്ദ്രനും മറ്റൊരു ഗുണ്ടയായ ധനശേഖരും ജയിലിൽ ആയതിന് പിറകെയാണ് കാക്കാത്തോപ്പ് ബാലാജി ചെന്നൈയിൽ ഗുണ്ടകൾക്കിടയിൽ സ്വാധീനം നേടിയത്.


MORE LATEST NEWSES
  • പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്
  • കരിപ്പൂരില്‍ വെള്ളിയാഴ്ച യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ പാസ്
  • അതിവേഗമെത്തിയ കാർ ബൈക്കിലിടിച്ച സംഭവം; ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി; രണ്ടുപേർ റിമാൻഡിൽ
  • എ.കെ. ശശീന്ദ്രൻ ഒഴിഞ്ഞേക്കും, തോമസ്.കെ.തോമസ് മന്ത്രിയാകും
  • സൗദിയിൽ വാഹനാപകടം: മലപ്പുറം അരീക്കോട് സ്വദേശിയായ യുവതിയും കുട്ടിയും മരിച്ചു
  • ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മലയോര ഹൈ വെയുടെ പണി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
  • ഫ്ലാറ്റ് നൽകാമെന്നു വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി മുങ്ങി അറസ്റ്റിലായ പ്രതി സമാഹരിച്ചത് കോടിക്കണക്കിനു രൂപ
  • ഇഎസ്എ ആശങ്ക പരിഹരിക്കണം: യൂത്ത് ഫ്രണ്ട് (എം)
  • ബംഗ്ലദേശ് സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ.
  • കണ്ണൂരിൽ യുവതിക്ക് എം പോക്സ് സംശയം
  • മലയാള സിനിമയുടെ അമ്മ അന്തരിച്ചു
  • മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം
  • മരണ വാർത്ത
  • മുതുവണ്ണാച്ചയിൽ പുലിയോടു സാദൃശ്യമുള്ള ജീവി; നാട്ടുകാർ ഭീതിയിൽ
  • കോഴിക്കോട് നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു.
  • നെൽപാടം'24' നെൽകൃഷി പ്രൊജക്റ്റിന് തുടക്കം കുറിച്ചു .
  • പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി നൽകും.
  • അപകടത്തിൽ മാതൃഭൂമി ജീവനക്കാരൻ മരിച്ചു
  • വട്ടോളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു*.
  • വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡുമായി യുവാവ് പിടിയിൽ.
  • ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി
  • കർണാടകയിലെ ബസ് അപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സമീപം മൃതദേഹം കണ്ടെത്തി.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്
  • മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി അറിയാക്കാനുള്ള വാട്‌സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്.
  • വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മഞ്ഞപ്പിത്തം ബാധിച്ച് കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി കമറുദീൻ അന്തരിച്ചു
  • വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം
  • കെഎസ്ആ‌ർടിസുടെ ബ്രേക്ക് പോയി, ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു
  • പതിനഞ്ചുകാരനെ ദുരുപയോഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടി ടൂർ പോയ സംഘം പിടിയിൽ
  • *ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്
  • മരണ വാർത്ത
  • മലപ്പുറത്ത് ഏഴ് പേർക്ക് നിപ രോഗലക്ഷണം ; എംപോക‌്സ് സമ്പർക്ക പട്ടികയിൽ ഇരുത്തിമൂന്ന് . പേർ
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു
  • വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥി ക്രൂരമായ റാഗിങിന് ഇരയായി
  • തുഷാരഗിരി റോഡിൽ നിയന്ത്രണം വിട്ടകാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
  • ചുരത്തിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
  • അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
  • തട്ടുകടയിൽ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം.
  • അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
  • ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കൾ നൽകിയ വിടുതൽ ഹർജി തള്ളി.
  • യുവാവിനെ മർദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ
  • ഭാര്യയെ ഭർത്താവ് ശ്വാസം കഴുത്തറുത്ത് കൊന്നു
  • യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ.
  • വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.
  • സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
  • വിവാഹാഘോഷം അതിര് വിട്ടു, വരന്‍റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും