മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീ​ഗ്

Oct. 1, 2024, 6:57 a.m.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീ​ഗ്. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വിമർശിച്ച പിഎംഎ സലാം മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്നും പറഞ്ഞു.

എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ എന്നും സലാം ചോദിച്ചു. കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന സ്വർണ്ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. കണ്ണൂർ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയിൽ ഇടാമോ എന്നും പിഎംഎ സലാം ചോദിച്ചു. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാൻ ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

തറ നേതാവിൽ നിന്ന് അല്പമെങ്കിലും ഉയരാൻ മുഖ്യമന്ത്രി ശ്രമിക്കണം. മുഖ്യമന്ത്രിയുടേത് ജുഗുപ്സാവഹമായ പ്രസ്താവനയാണ്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവർക്കുമേൽ ആരോപണങ്ങൾ കെട്ടിവച്ചല്ല. മലപ്പുറം ജില്ലക്കാരനായ അൻവർ ഒരു ആരോപണം ഉന്നയിക്കുമ്പോൾ ഉത്തരവാദി മലപ്പുറം ജില്ലയാണോ? ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുമെന്നും മാസപ്പടി വിവാദത്തിൽ കുടുങ്ങിക്കിടക്കുകയാണ് മകളും കുടുംബവുമെന്നും സലാം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

രമേശ് ചെന്നിത്തല പറഞ്ഞത്

പിവി അന്‍വറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോടു തീര്‍ക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞത്. അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്തു പിഴച്ചു. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്. ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷസമുദായത്തിൽ പെട്ടവരാണ്   ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണ് എന്നും മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കണം. അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുത് - ചെന്നിത്തല പറഞ്ഞു.


MORE LATEST NEWSES
  • വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 14 കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ
  • മരണ വാർത്ത
  • ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
  • നിര്യാതയായി
  • മാൻവേട്ട സംഘം വനംവകുപ്പിന്റെ പിടിയിൽ
  • ചുരത്തിൽ ഗതാഗത തടസ്സം
  • കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ.
  • തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • സ്വർണവില വീണ്ടും മുന്നോട് തന്നെ: കുറയുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ
  • അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
  • നിയന്ത്രണം വിട്ട ബൈക്ക് റോഡിനരികിലുള്ള മരത്തിൽ ഇടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
  • അമേരിക്കയിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ
  • ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  • സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനായി അന്വേഷണം ഊർജിതം
  • ഉംറയ്ക്ക് പുറപ്പെടാനെത്തിയ തീര്‍ഥാടകരുടെ യാത്ര മുടങ്ങി
  • അന്യ സംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി
  • അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു.
  • നിർത്തിയിട്ട വാഹനം ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു
  • ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം: അതിർത്തി കടന്നെത്തിയ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു
  • ട്രെക്കിങ് പാതകൾ അടച്ച് കർണാടക വനംവകുപ്പ്
  • ഇറാൻ - യു.എസ് സംഘർഷം: ഇറാനെ ആക്രമിക്കാൻ സഊദി വ്യോമാതിർത്തി വിട്ടുനൽകില്ല
  • വഴക്ക് തടയാനെത്തിയ അമ്മാവനെ യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.
  • അങ്കണവാടിയിൽ കുട്ടിയെ വിളിക്കാൻ പോയ വീട്ടമ്മയ്ക്ക് കാറിടിച്ച് ഗുരുതര പരിക്ക്
  • ഇഞ്ചോടിഞ്ച് ; കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം തൊട്ടു പിന്നിൽ തൃശൂർ
  • പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു
  • വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി
  • വീട്ടുമുറ്റത്തെ കാപ്പിമരത്തിൽ രാജവെമ്പാല;പാമ്പിനെ പിടികൂടി
  • ലോറിക്ക് നേരെ കല്ലെറിയുകയും. ഡ്രൈവറെ വലിച്ചിഴച്ച് മർദ്ദിച്ചതായും പോലീസിനെതിരെ പരാതി
  • ശബരിമലയിലെ സ്വർണ മോഷണക്കേസ്: രണ്ടാമത്തെ കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു
  • ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
  • സ്പേസ് എക്സിന്റെ ക്രൂ–11 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചിറങ്ങി
  • എസ്‌ഐആര്‍; കരട് പട്ടികയിൽ പേരില്ലാത്തവർക്ക് രേഖകൾ ചേർക്കാൻ സമയം നീട്ടിനൽകി സുപ്രിംകോടതി
  • സൗജന്യ പരിശീലന ക്ലാസ്
  • കാട്ടുതീക്കെതിരെ പ്രതിരോധ ബോധവൽക്കരണ മിനി മരത്തോൺ സംഘടിപ്പിച്ചു.
  • സത്യപ്രതിജ്ഞാ വിവാദം: ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
  • ശബരിമലയിലെ നെയ്യ് വിൽപന ക്രമക്കേട്; വിജിലൻസ് കേസെടുത്തു
  • കുന്നുംപുറത്ത് വാഹനാപകടം; സ്കൂ‌ട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
  • സൗദിയില്‍ മരണപ്പെട്ട പുതുപ്പാടി സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തും
  • വിജയയുടെ ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി
  • ബൈക്കുകൾ കൂട്ടിയിടിച്ചു
  • വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം
  • മോഷ്ടിച്ച ബൈക്കുമായി കറക്കം; സ്ഥിരം മോഷ്ടാവ് പിടിയിൽ
  • അതീവ ജാഗ്രത; മലപ്പുറം ജില്ലയിൽ ജപ്പാൻ ജ്വരം വർധിക്കുന്നു.
  • റെക്കോഡിൽനിന്ന് പിന്നിലേക്ക്; സ്വർണവിലയിൽ നേരിയ ഇടിവ്
  • താമരശ്ശേരിയിൽ മിനിലോറി ഇടിച്ച് ഹോം ഗാർഡിന് ഗുരുതര പരിക്ക്.
  • ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനം; കണ്ണൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വിദ്യാർത്ഥിനിയുടെ അവയവം തിരുവനന്തപുരത്തെത്തിക്കും
  • ഒളവണ്ണ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം
  • പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ വോട്ട് ചേർക്കാനാകുന്നില്ല
  • കൊല്ലത്ത് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ
  • 75 രാജ്യങ്ങൾക്ക് വിസ വിലക്കേർപ്പെടുത്തി യു​.എസ്