മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീ​ഗ്

Oct. 1, 2024, 6:57 a.m.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീ​ഗ്. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വിമർശിച്ച പിഎംഎ സലാം മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്നും പറഞ്ഞു.

എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ എന്നും സലാം ചോദിച്ചു. കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന സ്വർണ്ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. കണ്ണൂർ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയിൽ ഇടാമോ എന്നും പിഎംഎ സലാം ചോദിച്ചു. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാൻ ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

തറ നേതാവിൽ നിന്ന് അല്പമെങ്കിലും ഉയരാൻ മുഖ്യമന്ത്രി ശ്രമിക്കണം. മുഖ്യമന്ത്രിയുടേത് ജുഗുപ്സാവഹമായ പ്രസ്താവനയാണ്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവർക്കുമേൽ ആരോപണങ്ങൾ കെട്ടിവച്ചല്ല. മലപ്പുറം ജില്ലക്കാരനായ അൻവർ ഒരു ആരോപണം ഉന്നയിക്കുമ്പോൾ ഉത്തരവാദി മലപ്പുറം ജില്ലയാണോ? ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുമെന്നും മാസപ്പടി വിവാദത്തിൽ കുടുങ്ങിക്കിടക്കുകയാണ് മകളും കുടുംബവുമെന്നും സലാം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

രമേശ് ചെന്നിത്തല പറഞ്ഞത്

പിവി അന്‍വറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോടു തീര്‍ക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞത്. അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്തു പിഴച്ചു. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്. ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷസമുദായത്തിൽ പെട്ടവരാണ്   ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണ് എന്നും മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കണം. അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുത് - ചെന്നിത്തല പറഞ്ഞു.


MORE LATEST NEWSES
  • രാഹുൽ ഗാന്ധിക്കും 25 പ്രതിപക്ഷ എംപിമാർക്കും നേരെ വെടിയുതിർക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
  • ശസ്ത്രക്രിയക്കിടെ വയോധികയുടെ വയറ്റില്‍ കത്രിക കുടുങ്ങി
  • കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തോടെ; ഫിലിപ്പ് മമ്പാടിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
  • തിരുവനന്തപുരം പൂങ്കുളത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തലയോട്ടികളും എല്ലുകളും കണ്ടെത്തി
  • മാവിൻചുവടിൽ തേനീച്ചയുടെ ആക്രമണം; വൃദ്ധദമ്പതികൾക്കും വാർഡ് മെമ്പർക്കും ഗുരുതരമായി പരിക്കേറ്റു
  • ഒരു ലക്ഷം രൂപ വീതം 1000 പേർക്ക് സ്കോളർഷിപ്പ്; മുഖ്യമന്ത്രി വിദ്യാർഥി പ്രതിഭ പുരസ്കാരത്തിന് 26 വരെ അപേക്ഷിക്കാം
  • ഷാർജയിൽ രണ്ട് വയസുകാരൻ കാറിടിച്ച് മരിച്ച സംഭവം; വാഹനം ഓടിച്ചയാൾക്ക് മാപ്പ് നൽകി മലയാളി കുടുംബം
  • മെഡിക്കൽ കോളെജ് ഡോക്‌ടർമാരുടെ സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
  • മെഡിക്കൽ കോളെജ് ഡോക്‌ടർമാരുടെ സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
  • വാട്സാപ്പിലൂടെ പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ.
  • സ്വീകരണം നൽകി*
  • കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ്‌ ആയി സജി മണ്ഡലത്തിനെ നിയമിച്ചു
  • വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്
  • പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു
  • വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു
  • അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
  • കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ പിക്കപ്പ് വണ്ടി ഓവുചാലിൽ താണു കൊയിലാണ്ടി
  • മലപുറത്ത് സാനിറ്ററി വെയറിൽ കവർച്ച; 120,000 രൂപകവർന്നു
  • ആറൻമുളയിലെ ഇലക്ട്രോണിക്സ് സിറ്റി പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറി
  • ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി ഹൈക്കോടതി
  • ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • വീണ്ടും കുതിച്ച് സ്വർണ വില; പവന് 1,680 രൂപ കൂടി
  • മരണ വാർത്ത
  • ഭാരം കുറയ്ക്കാൻ ചികിത്സ തേടി കേരളത്തിലെത്തി; റഷ്യൻ സ്വദേശി ആയുർവേദ കേന്ദ്രത്തിൽ മരിച്ചു
  • മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ കൊലക്കേസ് പ്രതി ഹോട്ടല്‍ തൊഴിലാളിയായി
  • മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു
  • മരണ വാർത്ത
  • കട്ടിപ്പാറ ടൗണിൽ വെച്ച് ഉണ്ടായ അക്രമത്തിൽ യുവാവിന് പരിക്കേറ്റു
  • സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതൽ കടുത്ത പ്രതിസന്ധിയിലാകും
  • എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
  • ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
  • എംഡിഎംഎ കേസിൽ ദമ്പതികൾ അറസ്റ്റിൽ
  • അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്
  • സബ്ജില്ലാ ജേതാക്കൾക്ക് കന്നൂട്ടിപ്പാറയിൽ സ്വീകരണം നൽകി
  • കൊല്ലം കുളത്തൂപ്പുഴയിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ
  • 52 ലിറ്റർ മദ്യവുമായി 'ആക്ഷൻ ഹീറോ ബിജു' താരം പിടിയിൽ
  • മരണ വാർത്ത
  • കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു
  • വനിതാ ഏകദിന ക്രിക്കറ്റ്: ഗോവയെ 102 റൺസിന് തകർത്ത് കേരളം
  • ശമ്പളം നിഷേധിക്കില്ല; രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് നേടണം: വിദ്യാഭ്യാസമന്ത്രി
  • കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ.
  • തിരൂരിൽ പട്ടാപകൽ കുട്ടിയുടെ മാല മോഷ്ടിച്ചു
  • എരഞ്ഞിപ്പാലത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ ഓടയിലേക്ക് തെറിച്ചുവീണു.
  • വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ
  • വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കടയിലേക്ക് ഇടിച്ച് കയറി; യുവതിക്ക് പരിക്ക്
  • നന്തിയില്‍ വാഗാഡ് ലോറിയ്ക്കു മുകളില്‍ ടോറസ് ലോറി മറിഞ്ഞ് അപകടം
  • ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം അന്തരിച്ചു
  • ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം
  • അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങൾ സമാപിച്ചു
  • അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ച പ്രതിയെ പോലീസ് വിട്ടയച്ചു; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ