മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീ​ഗ്

Oct. 1, 2024, 6:57 a.m.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീ​ഗ്. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വിമർശിച്ച പിഎംഎ സലാം മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്നും പറഞ്ഞു.

എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ എന്നും സലാം ചോദിച്ചു. കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന സ്വർണ്ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. കണ്ണൂർ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയിൽ ഇടാമോ എന്നും പിഎംഎ സലാം ചോദിച്ചു. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാൻ ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

തറ നേതാവിൽ നിന്ന് അല്പമെങ്കിലും ഉയരാൻ മുഖ്യമന്ത്രി ശ്രമിക്കണം. മുഖ്യമന്ത്രിയുടേത് ജുഗുപ്സാവഹമായ പ്രസ്താവനയാണ്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവർക്കുമേൽ ആരോപണങ്ങൾ കെട്ടിവച്ചല്ല. മലപ്പുറം ജില്ലക്കാരനായ അൻവർ ഒരു ആരോപണം ഉന്നയിക്കുമ്പോൾ ഉത്തരവാദി മലപ്പുറം ജില്ലയാണോ? ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുമെന്നും മാസപ്പടി വിവാദത്തിൽ കുടുങ്ങിക്കിടക്കുകയാണ് മകളും കുടുംബവുമെന്നും സലാം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

രമേശ് ചെന്നിത്തല പറഞ്ഞത്

പിവി അന്‍വറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോടു തീര്‍ക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞത്. അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്തു പിഴച്ചു. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്. ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷസമുദായത്തിൽ പെട്ടവരാണ്   ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണ് എന്നും മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കണം. അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുത് - ചെന്നിത്തല പറഞ്ഞു.


MORE LATEST NEWSES
  • കോഴിക്കോട് സ്വദേശി യുഎഇയിൽ വാഹനപകടത്തിൽ മരണപ്പെട്ടു
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്ക്, മകൻ അറസ്റ്റിൽ
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • ദുബായിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
  • ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികളിൽ പ്രഖ്യാപിച്ചു
  • കയാക്കിങ് മത്സരക്രമം തയ്യാറായി.
  • ന്യൂസിലാൻഡിൽ മാസം 2 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിനി പിടിയിൽ
  • പോക്സോ കേസ്: നരിക്കുനി സ്വദേശി പിടിയിൽ*
  • അടുത്ത വർഷത്തെ സ്കൂൾ കലോത്സവ, കായിക മേള, ശാസ്ത്ര മേള വിവരങ്ങൾ പ്രഖ്യാപിച്ചു*
  • മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
  • ടെക്സസിൽ മിന്നൽ പ്രളയം; 13 മരണം
  • സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
  • മിനിമം ബാലന്‍സിന് പിഴയില്ല; നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍
  • സുൽത്താന്റെ ഓർമകളിൽ ചമൽ
  • ദേശീയ പാതയിൽ ലോറി നിയത്രണം വിട്ട് അപകടം
  • ഒന്നല്ല രണ്ടു പേരെ കൊന്നു’: മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി
  • വയനാട് സ്വദേശിയെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി
  • രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച തുടക്കം, 244 റൺസിന്റെ ലീഡ്
  • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • കാക്കൂരിൽ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • മരണ വാർത്ത
  • ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു
  • അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
  • വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേദിച്ചു.
  • നിപ മരണം; മലപ്പുറം ജില്ലയിലെ ഈ ഗ്രാമ പഞ്ചായത്തുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ*
  • വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ:കപ്പല്‍ മുങ്ങാൻ സാധ്യത
  • വയനാട് ചുരത്തിൽവനമഹോൽസവം സംഘടിപ്പിച്ചു.
  • അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.
  • കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് ശക്തമായ ഒറ്റപ്പട്ട മഴക്ക് സാദ്യത
  • വി എസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു .
  • വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കടുത്ത പിഴയും രക്ഷിതാവിന് ശിക്ഷയും കിട്ടും, ലാസ്റ്റ് ബെല്ലിൽ പിടിച്ചത് 200 വണ്ടികൾ
  • ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
  • നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം.
  • സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.
  • പിടിഎ ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
  • ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ
  • വീണുകിട്ടിയ നാലേമുക്കാൽ പവൻ പാദസരം തിരിച്ചേൽപ്പിച്ച് യുവാക്കൾ.
  • ബസ് യാത്രയ്ക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം നടത്തി ഒളിവിൽ പോയ കണ്ടക്ടർ പിടിയിൽ.
  • പതിനാലാം വയസിൽ നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞു മധ്യവയസ്കൻ
  • സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടങ്ങി
  • കോഴിക്കോട് വീണ്ടും നിപ; പതിനെട്ടുകാരിയുടെ മരണം നിപ മൂലമെന്ന് പ്രാഥമിക പരിശോധനാ ഫലം
  • ഒറ്റപ്പാലത്ത് ഭർതൃവീട്ടിൽ 22 കാരിയുടെ മരണം: ദുരൂഹത,പരാതിയുമായി ബന്ധുകൾ
  • അമ്പായത്തോട് വീട് കുത്തിതുറന്ന് കവർച്ച-കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
  • ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; ആറ് പേർ താമരശ്ശേരി പോലീസിൻ്റെ പിടിയിൽ
  • എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്'; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം
  • വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയവർ അറസ്റ്റിൽ
  • കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
  • സംഘടനയില്‍ നിന്ന് പുറത്ത് പോയതിന് മലപ്പുറത്ത് കുടുംബത്തെ ഊരുവിലക്കിയതായി പരാതി
  • മകളെ അച്ഛൻ കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം.