ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നു

Oct. 1, 2024, 4:05 p.m.

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ അപകടങ്ങൾ തുടർകഥയാകുന്നു . ഇന്ന് 6,7,8 വളവുകൾക്കിടയിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുന്നുണ്ട്

വീതിയില്ലാത്ത റോഡ്, അങ്ങിങ്ങായി കുഴികൾ, ചിതറിക്കിടക്കുന്ന ചെറുകല്ലുകൾ, ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിൽ തൂങ്ങി നിൽക്കുന്ന വൻമരങ്ങളും പാറക്കഷണങ്ങളും... ചുരത്തിലെ ദുരിതക്കാഴ്‌ചകളുടെ പട്ടിക നീളുകയാണ്. ചുരത്തിലൂടെ യാത്ര ചെയ്യണമെങ്കിൽ കുതിരവണ്ടിയും കാളവണ്ടിയുമൊക്കെ ഇറക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. അത്രയ്ക്കു ദുരിതമാണ് ഇതിലൂടെയുള്ള യാത്ര. റോഡിലെ കുഴികളിൽ നിന്നു വാഹനങ്ങൾ കയറാൻ 5 മിനിറ്റ് വൈകിയാൽ മതി അപ്പോഴേക്കും ഗതാഗതക്കുരുക്ക് രൂപപ്പെടും. കോഴിക്കോട് ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങൾ ചുരം കയറുന്നത് കണ്ടാൽ ചങ്കിടിപ്പ് കൂടും. സാഹസികമായി വേണം ഓരോ വളവിനെയും കീഴടക്കാൻ.

വളവുകളുടെ നവീകരണം വൈകുന്നു
ചുരത്തിലെ ഒന്ന്, 3, 6, 7, 8 വളവുകളുടെ വീതി കൂട്ടണമെന്ന നിരന്തര ആവശ്യങ്ങൾക്കൊടുവിൽ 2018 ഏപ്രിൽ 20ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം .9168 ഹെക്ടർ ഭൂമി വിട്ടു നൽകിയിരുന്നു.20 വർഷത്തേക്ക് കർശന വ്യവസ്ഥകളോടെയാണ് വനഭൂമി നൽകിയത്. വിട്ടു നൽകുന്ന ഭൂമിയുടെ ഉടമസ്ഥത വനം പരിസ്ഥിതി മന്ത്രാലയം കൈമാറില്ല, ഇവിടെ നിന്നു വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരമായി പത്തിരട്ടി മരങ്ങൾ സംസ്ഥാനം നട്ടുപിടിപ്പിക്കണം, വനാതിർത്തി കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ച് വേർതിരിക്കുക, ബെംഗളൂരുവിലെ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിർദേശിക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക, അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ടായിരുന്നു.

ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാനായി 2012ലാണ് കേരളം വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. വെട്ടിമാറ്റുന്ന മരങ്ങൾക്കുളള നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.പ്രാഥമിക അനുമതി 2014ൽ നൽകിയ കേന്ദ്രം പക്ഷേ നിർമാണ പ്രവർത്തനങ്ങൾക്കുളള സ്റ്റേജ് ടു ക്ലിയറൻസ് നൽകിയിരുന്നില്ല. തുടർന്ന് ദേശീയപാതാ വിഭാഗവും സംസ്ഥാന സർക്കാരും നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് വനഭൂമി വിട്ടു നൽകി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. തുടർന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വിശദമായ പ്രപ്പോസൽ തയാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. എന്നാൽ, പിന്നീട് തുടർനടപടികളുണ്ടായില്ല.

അധികൃതർ മിണ്ടുന്നില്ല
ദിവസേന നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചുരത്തിൽ ഇന്റർലോക്ക് ചെയ്‌ത വളവുകളൊഴികെ ബാക്കിയുള്ള വളവുകളിലെല്ലാം സാഹസികയാത്രയാണ്. 6, 7, 8 വളവുകൾ പൂർണമായി തകർന്നു‌.താങ്ങാനാവുന്നതിന്റെ പരിധിയിലും കൂടുതൽ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെയാണു ചുരം തകർച്ചയ്ക്കു വേഗം കൂടിയത്. അമിതഭാരം കയറ്റിയ നൂറുക്കണക്കിന് വാഹനങ്ങൾ ദിവസവും ഇതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു.ലക്കിടി പ്രവേശന കവാടം മുതൽ താഴെ ഒന്നാം വളവ് വരെ റോഡിൽ പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടു. താൽക്കാലികമായി അറ്റകുറ്റപ്പണി ചെയ്യാൻ പോലും അധികൃതർ തയാറാവുന്നില്ല. ഒന്ന്, 3, 6, 7, 8 വളവുകൾ കൂടി ഇന്റർലോക്ക് ചെയ്താൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമാകുമെന്നിരിക്കെ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്


MORE LATEST NEWSES
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്ക്, മകൻ അറസ്റ്റിൽ
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • ദുബായിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
  • ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികളിൽ പ്രഖ്യാപിച്ചു
  • കയാക്കിങ് മത്സരക്രമം തയ്യാറായി.
  • ന്യൂസിലാൻഡിൽ മാസം 2 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിനി പിടിയിൽ
  • പോക്സോ കേസ്: നരിക്കുനി സ്വദേശി പിടിയിൽ*
  • അടുത്ത വർഷത്തെ സ്കൂൾ കലോത്സവ, കായിക മേള, ശാസ്ത്ര മേള വിവരങ്ങൾ പ്രഖ്യാപിച്ചു*
  • മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
  • ടെക്സസിൽ മിന്നൽ പ്രളയം; 13 മരണം
  • സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
  • മിനിമം ബാലന്‍സിന് പിഴയില്ല; നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍
  • സുൽത്താന്റെ ഓർമകളിൽ ചമൽ
  • ദേശീയ പാതയിൽ ലോറി നിയത്രണം വിട്ട് അപകടം
  • ഒന്നല്ല രണ്ടു പേരെ കൊന്നു’: മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി
  • വയനാട് സ്വദേശിയെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി
  • രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച തുടക്കം, 244 റൺസിന്റെ ലീഡ്
  • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • കാക്കൂരിൽ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • മരണ വാർത്ത
  • ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു
  • അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
  • വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേദിച്ചു.
  • നിപ മരണം; മലപ്പുറം ജില്ലയിലെ ഈ ഗ്രാമ പഞ്ചായത്തുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ*
  • വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ:കപ്പല്‍ മുങ്ങാൻ സാധ്യത
  • വയനാട് ചുരത്തിൽവനമഹോൽസവം സംഘടിപ്പിച്ചു.
  • അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.
  • കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് ശക്തമായ ഒറ്റപ്പട്ട മഴക്ക് സാദ്യത
  • വി എസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു .
  • വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കടുത്ത പിഴയും രക്ഷിതാവിന് ശിക്ഷയും കിട്ടും, ലാസ്റ്റ് ബെല്ലിൽ പിടിച്ചത് 200 വണ്ടികൾ
  • ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
  • നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം.
  • സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.
  • പിടിഎ ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
  • ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ
  • വീണുകിട്ടിയ നാലേമുക്കാൽ പവൻ പാദസരം തിരിച്ചേൽപ്പിച്ച് യുവാക്കൾ.
  • ബസ് യാത്രയ്ക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം നടത്തി ഒളിവിൽ പോയ കണ്ടക്ടർ പിടിയിൽ.
  • പതിനാലാം വയസിൽ നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞു മധ്യവയസ്കൻ
  • സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടങ്ങി
  • കോഴിക്കോട് വീണ്ടും നിപ; പതിനെട്ടുകാരിയുടെ മരണം നിപ മൂലമെന്ന് പ്രാഥമിക പരിശോധനാ ഫലം
  • ഒറ്റപ്പാലത്ത് ഭർതൃവീട്ടിൽ 22 കാരിയുടെ മരണം: ദുരൂഹത,പരാതിയുമായി ബന്ധുകൾ
  • അമ്പായത്തോട് വീട് കുത്തിതുറന്ന് കവർച്ച-കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
  • ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; ആറ് പേർ താമരശ്ശേരി പോലീസിൻ്റെ പിടിയിൽ
  • എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്'; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം
  • വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയവർ അറസ്റ്റിൽ
  • കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
  • സംഘടനയില്‍ നിന്ന് പുറത്ത് പോയതിന് മലപ്പുറത്ത് കുടുംബത്തെ ഊരുവിലക്കിയതായി പരാതി
  • മകളെ അച്ഛൻ കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം.
  • പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം