ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നു

Oct. 1, 2024, 4:05 p.m.

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ അപകടങ്ങൾ തുടർകഥയാകുന്നു . ഇന്ന് 6,7,8 വളവുകൾക്കിടയിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുന്നുണ്ട്

വീതിയില്ലാത്ത റോഡ്, അങ്ങിങ്ങായി കുഴികൾ, ചിതറിക്കിടക്കുന്ന ചെറുകല്ലുകൾ, ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിൽ തൂങ്ങി നിൽക്കുന്ന വൻമരങ്ങളും പാറക്കഷണങ്ങളും... ചുരത്തിലെ ദുരിതക്കാഴ്‌ചകളുടെ പട്ടിക നീളുകയാണ്. ചുരത്തിലൂടെ യാത്ര ചെയ്യണമെങ്കിൽ കുതിരവണ്ടിയും കാളവണ്ടിയുമൊക്കെ ഇറക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. അത്രയ്ക്കു ദുരിതമാണ് ഇതിലൂടെയുള്ള യാത്ര. റോഡിലെ കുഴികളിൽ നിന്നു വാഹനങ്ങൾ കയറാൻ 5 മിനിറ്റ് വൈകിയാൽ മതി അപ്പോഴേക്കും ഗതാഗതക്കുരുക്ക് രൂപപ്പെടും. കോഴിക്കോട് ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങൾ ചുരം കയറുന്നത് കണ്ടാൽ ചങ്കിടിപ്പ് കൂടും. സാഹസികമായി വേണം ഓരോ വളവിനെയും കീഴടക്കാൻ.

വളവുകളുടെ നവീകരണം വൈകുന്നു
ചുരത്തിലെ ഒന്ന്, 3, 6, 7, 8 വളവുകളുടെ വീതി കൂട്ടണമെന്ന നിരന്തര ആവശ്യങ്ങൾക്കൊടുവിൽ 2018 ഏപ്രിൽ 20ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം .9168 ഹെക്ടർ ഭൂമി വിട്ടു നൽകിയിരുന്നു.20 വർഷത്തേക്ക് കർശന വ്യവസ്ഥകളോടെയാണ് വനഭൂമി നൽകിയത്. വിട്ടു നൽകുന്ന ഭൂമിയുടെ ഉടമസ്ഥത വനം പരിസ്ഥിതി മന്ത്രാലയം കൈമാറില്ല, ഇവിടെ നിന്നു വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരമായി പത്തിരട്ടി മരങ്ങൾ സംസ്ഥാനം നട്ടുപിടിപ്പിക്കണം, വനാതിർത്തി കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ച് വേർതിരിക്കുക, ബെംഗളൂരുവിലെ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിർദേശിക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക, അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ടായിരുന്നു.

ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാനായി 2012ലാണ് കേരളം വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. വെട്ടിമാറ്റുന്ന മരങ്ങൾക്കുളള നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.പ്രാഥമിക അനുമതി 2014ൽ നൽകിയ കേന്ദ്രം പക്ഷേ നിർമാണ പ്രവർത്തനങ്ങൾക്കുളള സ്റ്റേജ് ടു ക്ലിയറൻസ് നൽകിയിരുന്നില്ല. തുടർന്ന് ദേശീയപാതാ വിഭാഗവും സംസ്ഥാന സർക്കാരും നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് വനഭൂമി വിട്ടു നൽകി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. തുടർന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വിശദമായ പ്രപ്പോസൽ തയാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. എന്നാൽ, പിന്നീട് തുടർനടപടികളുണ്ടായില്ല.

അധികൃതർ മിണ്ടുന്നില്ല
ദിവസേന നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചുരത്തിൽ ഇന്റർലോക്ക് ചെയ്‌ത വളവുകളൊഴികെ ബാക്കിയുള്ള വളവുകളിലെല്ലാം സാഹസികയാത്രയാണ്. 6, 7, 8 വളവുകൾ പൂർണമായി തകർന്നു‌.താങ്ങാനാവുന്നതിന്റെ പരിധിയിലും കൂടുതൽ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെയാണു ചുരം തകർച്ചയ്ക്കു വേഗം കൂടിയത്. അമിതഭാരം കയറ്റിയ നൂറുക്കണക്കിന് വാഹനങ്ങൾ ദിവസവും ഇതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു.ലക്കിടി പ്രവേശന കവാടം മുതൽ താഴെ ഒന്നാം വളവ് വരെ റോഡിൽ പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടു. താൽക്കാലികമായി അറ്റകുറ്റപ്പണി ചെയ്യാൻ പോലും അധികൃതർ തയാറാവുന്നില്ല. ഒന്ന്, 3, 6, 7, 8 വളവുകൾ കൂടി ഇന്റർലോക്ക് ചെയ്താൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമാകുമെന്നിരിക്കെ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്


MORE LATEST NEWSES
  • യുവതിക്ക് നേരെ ആസിഡൊഴിച്ച പ്രതി പ്രശാന്തിനെതിരെ കൂടുതൽ ആരോപണവുമായി യുവതിയുടെ അമ്മ.
  • സാമ്പത്തിക തർക്കം; അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ.
  • ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
  • ചികിത്സയ്കക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം: ഡോക്ടർക്ക്‌ ജാമ്യം
  • നൈട്രോസെപാം വാങ്ങാനായി ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
  • വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ, സ്കൂളുകൾ പോലീസ് നിരീക്ഷണത്തിൽ
  • ജനം ഒഴുകിയെത്തിയതോടെ നഗരം കുരുക്കിലായി.
  • കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
  • സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; കൂട്ട ഉപവാസം ഇന്ന് മുതൽ
  • ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യ
  • കാറ്റിലും മഴയിലും കനത്ത നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര ധന സഹായം നൽകണമെന്ന് കർഷക കോൺഗ്രസ്
  • മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു.
  • കൂടരഞ്ഞിയിൽ കാട്ടുപൂച്ചയുടെ അക്രമം; 19 ഓളം വളർത്തുകോഴികളെ കൊന്നു*
  • പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
  • നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം മോഷ്ടിച്ച കേസില്‍ ട്വിസ്റ്റ്. പരാതിക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍
  • വാഹനാപകടത്തില്‍ പരിക്കേറ്റ സൂപ്രണ്ട് മരണപ്പെട്ടു
  • വസ്ത്രം മാറ്റിയെടുക്കാൻ എത്തിയ കുട്ടിയെ തള്ളിയിട്ട ടെക്‌സ്റ്റൈല്‍സ് ജീവനക്കാരൻ അറസ്റ്റിൽ
  • രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും*
  • കര്‍ണാടകയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു
  • മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം
  • മരണ വാർത്ത
  • കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന കേസ്; പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയിൽ.
  • സൈബർ ഹെൽപ്പിൽ തിരിച്ചുകിട്ടിയത് 70 മൊബൈൽഫോൺ
  • 'എല്ലാം തകർത്തു കളഞ്ഞില്ലേ', പൊട്ടിക്കരഞ്ഞ് റഹീം; അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ 
  • കൊല്ലത്ത് ബാറില്‍ കത്തികുത്ത്; ഒരാള്‍ മരിച്ചു
  • മൈസൂരില്‍ വാഹനം ആക്രമിച്ചു കൊള്ള നടത്തിയ കേസിലെ മലയാളിയായ പ്രതിയെ പോലീസ് വെടിവെച്ചു
  • വയനാട്ടിൽ മെത്താഫിറ്റമിനും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • ഇന്‍സ്റ്റഗ്രാം പരിചയം; ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്നഫോട്ടോയെടുത്തു;യുവാവ് അറസ്റ്റിൽ
  • ബിജു ജോസഫിന്റെ കൊലപാതകം; ക്രൂര മർദനത്തിന് ഇരയായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
  • കൊണ്ടോട്ടിയിൽ ആളൊഴിഞ്ഞ വീട്ടിൽ 50 കിലോ കഞ്ചാവ്; മൂന്നു പേർ പിടിയിൽ
  • നെല്ലിപ്പൊയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം
  • ഗ്രൈൻഡർ ആപ്പ് വഴി യുവാവിനെ വശീകരിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
  • റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
  • എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
  • ഷിബില കൊലപാതകം,എസ്ഐക്ക് സസ്പെന്‍ഷന്‍
  • മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
  • താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ശില്പശാല സംഘടിപ്പിച്ചു
  • കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി
  • നാടന്‍ ചാരായവുമായി ഗൃഹനാഥന്‍ പിടിയില്‍.
  • പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.
  • കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയിൽ തിരിച്ചെത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടി.
  • വൈത്തിരി താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങിൽ വെടിക്കെട്ടും ചെണ്ടക്കൊട്ടും.
  • റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി.
  • ഷാബ ഷെരീഫ് കൊലക്കേസ് ; ഒന്നാം പ്രതിക്ക് 11 വർഷം 9 മാസവും തടവ്
  • ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു‌.
  • ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച് കുടുംബം.
  • മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ്; യുവാവിന് ഗുരുതര പരുക്ക്
  • കൊല്ലത്ത് മയക്കുമരുന്നുമായി പിടിയിലായ യുവതി പോലീസിന്റെ നോട്ടപ്പുള്ളി.
  • ഷിബില നേരിട്ടത് ക്രൂര പീഡനം; പൊലീസ് നടപടി എടുത്തെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷിബിലയുടെ പിതാവ്.
  • കർണാടകയിൽ ഇന്ന് ഹർത്താൽ