സഹതാപത്തിൻ്റെ കഥ പറഞ്ഞ് നാല് കോടി തട്ടിയ പ്രതികൾ പിടിയിൽ

Oct. 2, 2024, 4:28 p.m.

കോഴിക്കോട്: കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. രാജസ്ഥാനിലെ സാദരയിൽ വച്ച് കോഴിക്കോട് സൈബർ പൊലീസാണ് തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തത്. മുഖ്യപ്രതി സുനിൽ ദംഗി, കൂട്ടുപ്രതി ശീതൽ മേഹ്ത്ത എന്നിവരാണ് അറസ്റ്റിലായത്. സൈബർ തട്ടിപ്പിൻ്റെ പുതിയ വേർഷനായിരുന്നു ഇവർ കോഴിക്കോട് സ്വദേശിയിൽ പയറ്റിയത്. ജോലി വാഗാദനമോ, പണം തന്നാൽ, ഇരട്ടി ലാഭം തരാം തുടങ്ങിയ പതിവ് തട്ടിപ്പ് രീതിയോ അല്ല, സഹതാപം മുതലെടുത്താണ് പ്രതികളുടെ തട്ടിപ്പ് സ്റ്റൈൽ.

ജനുവരി ഒന്നിനാണ് കോഴിക്കോട് പൊറ്റമ്മൽ സ്വദേശിക്ക് ഒരു ഫോൺ കാൾ വരുന്നത്. ജൈന മതക്കാരൻ ആണെന്ന് പരിചയപ്പെടുത്തുന്നു. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു, സാമ്പത്തിക ബാധ്യതയുടെ ദുഃഖം താങ്ങാനാകാതെ അമ്മ മരിച്ചു, സഹോദരി ആത്മഹത്യ ചെയ്തു, കടബാധ്യത തീർക്കാൻ സഹായിക്കാമോ എന്നായിരുന്നു ചോദ്യം. പരാതിക്കാരൻ വിശ്വസിച്ചു എന്ന് തിരിച്ചറിഞ്ഞപ്പോൾ, പ്രതികൾ പരിഭവങ്ങളുടെ കെട്ടയച്ചു. ഒപ്പം വിവിധ ഫോട്ടോകളും വിശ്വസിപ്പിക്കാൻ പാകത്തിന്  ശബ്ദ സന്ദേശങ്ങളും കൈമാറി. പാവമെന്ന് കരുതിയ പരാതിക്കാരൻ അകമഴിഞ്ഞ് സഹായിച്ചു. പരാതിക്കാരൻ പണമയച്ചു തുടങ്ങിയതോടെ പ്രതികൾ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്യുകയായിരുന്നു. 

എന്നാൽ പിന്നീട് പണം പരാതിക്കാരൻ തിരികെ ആവശ്യപ്പെട്ടപ്പോൾ, തട്ടിപ്പിൻ്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ഇവർ. പണം തിരികെ തരുന്നതിനായി ആദ്യം പറഞ്ഞത് കുടുംബ സ്വത്ത് വിറ്റു തരാമെന്നാണ്. എന്നാൽ, വിൽപ്പന ഇടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടെന്ന് പറഞ്ഞു പറ്റിച്ചു. കൊലപാതകം ഉൾപ്പെടെയുണ്ടായെന്ന് വിശ്വസിപ്പിച്ചു. പരാതിക്കാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നു ഭീഷണിപ്പെടുത്തി. പൊലീസുകാരെന്ന വ്യാജേനെയും സന്ദേശങ്ങളെത്തി. ഇതിനിടയിൽ തട്ടിപ്പു സംഘം കൈക്കലാക്കിയത് 4,08,80,457 രൂപയാണ്.

പണം തിരികെ കിട്ടില്ലെന്നായപ്പോഴാണ് സെംപ്തംബർ രണ്ടിന് സൈബർ പൊലീസിൽ പരാതി നൽകിയത്. ഫോൺ കോളിൻ്റെയും സന്ദേശങ്ങളുടേയും ഉറവിടം തേടി അന്വേഷണ സംഘം യാത്ര തുടങ്ങി. ചെന്നെത്തിയത് രാജസ്ഥാനിലാണ്. തുടർന്നാണ് പ്രതികൾ പിടിയിലാവുന്നത്. ഇരുവരുടേയും ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ, തട്ടിയെടുത്ത പണം ചൂതാട്ടത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. പ്രതികളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ, ചെക്ക് ബുക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


MORE LATEST NEWSES
  • അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
  • ട്രാവലറിന് മുകളിൽ കയറിയിരുന്ന് വിനോദസഞ്ചാരികളുടെ അപകടയാത്ര
  • ഓസീസിനെതിരേ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
  • കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, വോട്ട് ചോരിക്കെതിരെ കേരളത്തിൽ നിന്ന് 15 ലക്ഷം ഒപ്പുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺ​ഗ്രസ്
  • വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍
  • ഫ്രഷ്‌കട്ട്; പ്ലാൻ്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി
  • ഇടത് സെെബര്‍ പോരാളി അബു അരീക്കോട് മരണപ്പെട്ടു
  • കാണ്മാനില്ല
  • എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഉൾപ്പെടെ നാല് ട്രെയിനുകൾ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
  • തിരുവഞ്ചൂരില്‍ ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ഇരയാക്കിയത് കടുത്ത പീഡനങ്ങള്‍ക്ക്
  • പണവും സ്വർണാഭരണങ്ങളുമായി തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ
  • ബാംഗ്ലൂരുവിൽ ബൈക്ക് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു
  • വൈത്തിരിയിൽ പുലിയിറങ്ങി
  • കടുവയെ ട്രാക്ക് ചെയ്യാനെത്തിച്ച ആന നടുറോഡിൽ ഇറങ്ങി; പരിഭ്രാന്തരായി ജനങ്ങൾ
  • മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ അന്തരിച്ചു
  • യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ
  • മലപ്പുറത്ത് പ്രവാസിക്ക് ക്രൂരമര്‍ദ്ദനം; സംഘം ചേര്‍ന്ന് അക്രമിക്കുന്ന CCTV ദൃശ്യങ്ങള്‍ പുറത്ത്
  • അധ്യാപകനിൽ നിന്ന് 95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ്; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
  • കോട്ടക്കലിൽ വൻ തീപിടുത്തം; കടയ്ക്കുള്ളിൽ 2 പേർ കുടുങ്ങിക്കിടക്കുന്നു
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം നേരിടുന്നു
  • വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കക്കോടി അർബൻ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്
  • ചമൽ നിർമ്മല സ്കൂളിൽ പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
  • വടകരയിൽ വീണ്ടും കുറുനരി ആക്രമണം; യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു
  • പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു
  • സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
  • ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി
  • സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് തുടക്കം.
  • പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയുംപെട്ടെന്ന് നീക്കണം'; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി.
  • ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു
  • കുരുവട്ടൂർ പറമ്പത്ത് - മലേക്കുഴിയിൽ റോഡ് ഉദ്ഘാടാനം ചെയ്തു
  • ഭരണം പിടിക്കാൻ CPIM യുഡിഎഫ് അംഗത്തെ കൂറുമാറ്റിയത് 20 ലക്ഷത്തിനെന്ന് ആരോപണം
  • ലഹരി ഉപയോഗിച്ച് കാറോടിച്ച് വാഹനങ്ങള്‍ തകര്‍ത്തു യുവാക്കള്‍; ഒരു സ്ത്രീ മരണപ്പെട്ടു
  • മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ പതിമൂന്നിന് സമ്പൂർണ്ണ പണിമുടക്ക്
  • സിപിഎം ഭരണസമിതി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്
  • കോടഞ്ചേരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
  • തദ്ദേശ തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് പ്രഖ്യാപിച്ചിട്ടില്ല; എം.കെ മുനീർ
  • റോഡുകളിൽ നിന്നും തെരുവുനായകളെ മാറ്റണം; നിര്‍ണായക ഉത്തരവുമായി സുപ്രിം കോടതി
  • ഉടമയെയും ഡ്രൈവറെയും മർദിച്ച് വാഹനം തട്ടികൊണ്ടുപോയ സംഭവം: സഹായി പിടിയിൽ
  • പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഇരയായവരിൽ ഡോക്ടർമാരും അധ്യാപകരും
  • *മന്ദലാംകുന്ന് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
  • സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്
  • കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ വയനാട്ടിൽ നിന്ന് വിക്രമും ഭരതും എത്തി; ദൗത്യം ഇന്ന് ആരംഭിക്കും
  • വയനാട്ടിൽ കോഴിക്കോട് സ്വദേശിയായ വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച്‌ വാഹനം തട്ടിയെടുത്ത് കവർച്ച
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 
  • മാനന്തവാടിയിൽ കഞ്ചാവ് മിഠായികളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
  • ഓസീസിനെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് 48 റണ്‍സ് ജയം
  • സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കം