സഹതാപത്തിൻ്റെ കഥ പറഞ്ഞ് നാല് കോടി തട്ടിയ പ്രതികൾ പിടിയിൽ

Oct. 2, 2024, 4:28 p.m.

കോഴിക്കോട്: കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. രാജസ്ഥാനിലെ സാദരയിൽ വച്ച് കോഴിക്കോട് സൈബർ പൊലീസാണ് തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തത്. മുഖ്യപ്രതി സുനിൽ ദംഗി, കൂട്ടുപ്രതി ശീതൽ മേഹ്ത്ത എന്നിവരാണ് അറസ്റ്റിലായത്. സൈബർ തട്ടിപ്പിൻ്റെ പുതിയ വേർഷനായിരുന്നു ഇവർ കോഴിക്കോട് സ്വദേശിയിൽ പയറ്റിയത്. ജോലി വാഗാദനമോ, പണം തന്നാൽ, ഇരട്ടി ലാഭം തരാം തുടങ്ങിയ പതിവ് തട്ടിപ്പ് രീതിയോ അല്ല, സഹതാപം മുതലെടുത്താണ് പ്രതികളുടെ തട്ടിപ്പ് സ്റ്റൈൽ.

ജനുവരി ഒന്നിനാണ് കോഴിക്കോട് പൊറ്റമ്മൽ സ്വദേശിക്ക് ഒരു ഫോൺ കാൾ വരുന്നത്. ജൈന മതക്കാരൻ ആണെന്ന് പരിചയപ്പെടുത്തുന്നു. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു, സാമ്പത്തിക ബാധ്യതയുടെ ദുഃഖം താങ്ങാനാകാതെ അമ്മ മരിച്ചു, സഹോദരി ആത്മഹത്യ ചെയ്തു, കടബാധ്യത തീർക്കാൻ സഹായിക്കാമോ എന്നായിരുന്നു ചോദ്യം. പരാതിക്കാരൻ വിശ്വസിച്ചു എന്ന് തിരിച്ചറിഞ്ഞപ്പോൾ, പ്രതികൾ പരിഭവങ്ങളുടെ കെട്ടയച്ചു. ഒപ്പം വിവിധ ഫോട്ടോകളും വിശ്വസിപ്പിക്കാൻ പാകത്തിന്  ശബ്ദ സന്ദേശങ്ങളും കൈമാറി. പാവമെന്ന് കരുതിയ പരാതിക്കാരൻ അകമഴിഞ്ഞ് സഹായിച്ചു. പരാതിക്കാരൻ പണമയച്ചു തുടങ്ങിയതോടെ പ്രതികൾ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്യുകയായിരുന്നു. 

എന്നാൽ പിന്നീട് പണം പരാതിക്കാരൻ തിരികെ ആവശ്യപ്പെട്ടപ്പോൾ, തട്ടിപ്പിൻ്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ഇവർ. പണം തിരികെ തരുന്നതിനായി ആദ്യം പറഞ്ഞത് കുടുംബ സ്വത്ത് വിറ്റു തരാമെന്നാണ്. എന്നാൽ, വിൽപ്പന ഇടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടെന്ന് പറഞ്ഞു പറ്റിച്ചു. കൊലപാതകം ഉൾപ്പെടെയുണ്ടായെന്ന് വിശ്വസിപ്പിച്ചു. പരാതിക്കാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നു ഭീഷണിപ്പെടുത്തി. പൊലീസുകാരെന്ന വ്യാജേനെയും സന്ദേശങ്ങളെത്തി. ഇതിനിടയിൽ തട്ടിപ്പു സംഘം കൈക്കലാക്കിയത് 4,08,80,457 രൂപയാണ്.

പണം തിരികെ കിട്ടില്ലെന്നായപ്പോഴാണ് സെംപ്തംബർ രണ്ടിന് സൈബർ പൊലീസിൽ പരാതി നൽകിയത്. ഫോൺ കോളിൻ്റെയും സന്ദേശങ്ങളുടേയും ഉറവിടം തേടി അന്വേഷണ സംഘം യാത്ര തുടങ്ങി. ചെന്നെത്തിയത് രാജസ്ഥാനിലാണ്. തുടർന്നാണ് പ്രതികൾ പിടിയിലാവുന്നത്. ഇരുവരുടേയും ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ, തട്ടിയെടുത്ത പണം ചൂതാട്ടത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. പ്രതികളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ, ചെക്ക് ബുക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


MORE LATEST NEWSES
  • കോഴിക്കോട് വീണ്ടും നിപ; പതിനെട്ടുകാരിയുടെ മരണം നിപ മൂലമെന്ന് പ്രാഥമിക പരിശോധനാ ഫലം
  • ഒറ്റപ്പാലത്ത് ഭർതൃവീട്ടിൽ 22 കാരിയുടെ മരണം: ദുരൂഹത,പരാതിയുമായി ബന്ധുകൾ
  • അമ്പായത്തോട് വീട് കുത്തിതുറന്ന് കവർച്ച-കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
  • ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; ആറ് പേർ താമരശ്ശേരി പോലീസിൻ്റെ പിടിയിൽ
  • എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്'; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം
  • വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയവർ അറസ്റ്റിൽ
  • കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
  • സംഘടനയില്‍ നിന്ന് പുറത്ത് പോയതിന് മലപ്പുറത്ത് കുടുംബത്തെ ഊരുവിലക്കിയതായി പരാതി
  • മകളെ അച്ഛൻ കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം.
  • പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം
  • ഓൺലൈൻ ടാക്സി നിരക്ക് കൂടും​; കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകി
  • തട്ടാന്‍തൊടുകയിൽ ടി.ടി. അഹമ്മദ് ചെമ്പ്ര
  • അക്ഷരവെളിച്ചം പകർന്ന് 'ദീപിക ഭാഷാ പദ്ധതി' കട്ടിപ്പാറ നസ്രത്ത് എ എൽ പി സ്കൂളില്‍
  • പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
  • അക്ഷരവെളിച്ചം പകർന്ന് 'ദീപിക ഭാഷാ പദ്ധതി' കട്ടിപ്പാറ നസ്രത്ത് എൽപി സ്കൂളില്‍*
  • ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക് .
  • വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ഉന്നത വിജയികളെ ആദരിക്കലും.
  • നിർത്തിയിട്ട സ്കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയിൽ.
  • എം.വി.ഡി.കണ്ടുകെട്ടുന്ന വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നു.
  • പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖർ രാജ്ഭവനിലെത്തി.
  • മുടൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം
  • ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി
  • മരണവാർത്ത
  • ഡോക്ടേഴ്സ് ദിനം ആചരിച്ചു
  • സ്‌കൂൾ ബസ് ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം.
  • പെൺസുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
  • ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന പ്രതി നൗഷാദിന്റെ വാദം തള്ളി അന്വേഷണസംഘം.
  • യുവാവിനെ ഹോട്ടലിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് കുടുംബം.
  • വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു
  • വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.
  • ലയൺസ് ക്ലബ് വൃക്ഷത്തൈകൾ നട്ടു
  • കരിദിനാചരണത്തിന്റെ ഭാഗമായി കൊടുവള്ളി ട്രഷറിക്ക് മുമ്പിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടന്നു
  • തണലിൽ ഡോക്ടർമാരുടെ സൗഹൃദ സംഗമം നടന്നു
  • മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കിമാറ്റിയെങ്കിലും അത്യാസന്ന രോഗികൾക്ക് ചികിത്സയ്ക്ക് ചുരമിറങ്ങേണ്ട ഗതികേടുതന്നെ.
  • കൊടിഞ്ഞി ഫൈസൽ കൊലക്കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു.
  • ദശപുഷ്പ പ്രദർശനം
  • മരണ വാർത്ത
  • ട്രെയിനിന്റെ സ്റ്റെപ്പിൽ ഇരുന്ന് യാത്ര; യുവാവിന്റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽപ്പെട്ട് അറ്റു വീണു
  • അച്ഛനും മകനും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മിനിറ്റുകളുടെ വ്യത്യാസത്തില്‍.
  • കരിദിനാചരണം സംഘടിപ്പിച്ചു
  • എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്.
  • സ്‌കൂട്ടർ യാത്രികനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് കണ്ടെത്തി
  • ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു മുങ്ങിയ പ്രതി പിടിയിൽ
  • സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്
  • യോഗ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
  • കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഡോർമെട്രിയിലെ നിരക്കുകൾ കൂട്ടിയ തീരുമാനം മരവിപ്പിച്ചു
  • പരീക്ഷാ പേടിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
  • മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ.
  • താമരശ്ശേരിയില്‍ വിവാഹത്തിനെന്ന വ്യാചേന വാടകക്കെടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വില്‍പ്പന നടത്തി
  • റവഡ ചന്ദ്രശേഖറിന്‍റെ ആദ്യ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; മാധ്യമപ്രവർത്തകനെന്ന പേരിൽ പരാതിക്കാരൻ ഹാളിൽ പ്രവേശിച്ചു, സുരക്ഷാവീഴ്ച