ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം, മറുപടിയുമായി മനാഫ്

Oct. 2, 2024, 5:27 p.m.

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകൾ.

അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.  ഇങ്ങനെയൊരു കൂടിക്കാഴ്ച അര്‍ജുനെ കാണാതായ സംഭവം നടന്ന അന്ന് മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു.

എംകെ രാഘവൻ എംപി, കെസി വേണുഗോപാല്‍ എംപി, എകെഎം അഷ്റഫ് എംഎല്‍എ, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, കേരളത്തിലെ മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, മറ്റു മുങ്ങല്‍ വിദഗ്ധര്‍, ലോറി ഉടമ മനാഫ്, ആര്‍സി ഉടമ മുബീൻ, മാധ്യമങ്ങള്‍, കര്‍ണാടക സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണ്. ഒന്നാം ഘട്ടത്തിൽ നടത്തിയ തെരച്ചിലിൽ കാലാവസ്ഥ ഉള്‍പ്പെടെ വെല്ലുവിളിയായിരുന്നു.

ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കാലതാമസം ഉണ്ടായെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്കൊന്നും കടക്കുന്നില്ല.കെസി വേണുഗോപാലിനെ നേരിട്ട് ബന്ധപ്പെട്ടാണ് തെരച്ചിൽ വീണ്ടും തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചത്. തുടര്‍ന്നാണ് രണ്ടാം ഘട്ട തെരച്ചിൽ ആരംഭിച്ചത്. നേവിയും ഈശ്വര്‍ മല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തെരച്ചിൽ മാത്രമാണ് രണ്ടാം ഘട്ടത്തിൽ നടന്നത്.പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അ‍ഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ഇത്തരത്തിൽ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ല.

കുടുംബം നടത്തിയ ശ്രമങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ജിതിൻ സംസാരിച്ചത്. രണ്ടു സർക്കാരിന്‍റെയും ശ്രമത്തിന്‍റെയും ഫലം ആണ് അർജുനെ കിട്ടിയത്. പല ആളുകളും കുടുംബത്തിന്‍റെ വൈകരിക്കാത്ത ചൂഷണം ചെയ്യുകയാണ്. വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണ്. അഞ്ജുവിന് എതിരെ സൈബർ ആക്രമണം ഉണ്ടായി. കുടുംബത്തെ ആക്ഷേപിക്കുകയാണ്. 
അർജുന് 750000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി.  ഇതിന്‍റെ പേരിൽ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. പല കോണിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങൾക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതിൽ നിന്നും പിന്മാറണം.

അർജുന്‍റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. മനാഫ് ആണ് ഇതിനു പിറകിലെന്നും ജിതിൻ ആരോപിച്ചു. ഫണ്ട് പിരിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പലരും വീണു പോകുകയാണ്. അര്‍ജുൻ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുകയാണെന്ന് അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.

ഈ വ്യക്തിയുടെ കൂടെ വന്ന സംഘം ആയി 2000 രൂപ തന്നു. അതും പ്രചരിപ്പിക്കുകയാണ്. അർജുന്‍റെ  ബൈക്ക് നേരത്തെ നന്നാക്കാൻ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്ന് പ്രചരിപ്പിക്കുകയാണ്. അത് യൂട്യൂബിലൂടെ പ്രചരിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടർന്നാൽ പ്രതികരിക്കും. തെരച്ചിൽ ഘട്ടത്തിൽ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശനങ്ങൾ അവരോട് പറഞ്ഞിരുന്നു.  

ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് ഞങ്ങൾ അവിടെ നിന്നത്. മലപെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎൽഎ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനൽ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചർച്ച. ഇതെല്ലാം ഈശ്വര മലപെയും നടത്തിയ നാടകമാണെന്നും  ജിതിൻ ആരോപിച്ചു.

എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി. യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു.  ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനലിൽ  ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അർജുന്റെ ചിത അണയും മുമ്പ്  ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.

താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നും മനാഫ് ആവര്‍ത്തിച്ചു പറഞ്ഞു. ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോൾ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നായിരുന്നു മനാഫിന്‍റെ വിശദീകരണം. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്.

ഇനി യൂട്യൂബ് ചാനൽ  ഉഷാറാക്കും. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു. എന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.


MORE LATEST NEWSES
  • നിർമ്മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയിൽ വീണു ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു
  • മന്ത്രവാദത്തിന് തയ്യാറായില്ല;ഭർത്താവ് ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു
  • രഹസ്യ ആണവ വിവരങ്ങളും നിര്‍ണായക 14 മാപ്പുകളും കയ്യിൽ; വ്യാജ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
  • വ്യാജരേഖ ഉണ്ടാക്കി തട്ടിപ്പ്; പാനൂരിൽ ന​ഗരസഭ ഉദ്യോ​ഗസ്ഥനെതിരെ കേസ്
  • കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
  • അമിബിക് ജ്വരം ബാധിച്ച് വീണ്ടും മരണം
  • പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹം വഴിതെറ്റി; അഗസ്ത്യൻമുഴിയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങി
  • കലൂർ സ്റ്റേഡിയം നവീകരണത്തിന് നൽകിയത് ഒപ്പുവെച്ച കരാറില്ലാതെ; വൻ ക്രമക്കേട്
  • സ്വർണവില കുത്തനെ കുറഞ്ഞു
  • കെട്ടിട നിർമാണ ചട്ടങ്ങളിൽ സർക്കാർ വ്യാപക ഭേദഗതികൾ വരുത്തി വിജ്ഞാപനമിറക്കി
  • സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യാത്രക്കാരനെ വിമാനത്തിൽനിന്ന്​ ഇറക്കിവിട്ട ഇൻഡിഗോ എയർലൈൻസിനു പിഴ
  • കോഴിക്കോട് റവന്യൂ ജില്ലാ മേളകളിൽ തിളങ്ങി കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ; സംസ്ഥാന തല മത്സരങ്ങളിലേക്ക്...
  • മരണ വാർത്ത
  • ഗതാഗത നിയമലംഘനങ്ങൾക്കെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും നിയമനടപടി തുടരുന്നു
  • അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മൂന്നാറില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
  • അമ്പലവയലിൽ വാഹനാപകടം യുവാക്കൾക്ക് ദാരുണാന്ത്യം
  • പുല്‍പ്പള്ളിയില്‍ അഭിഭാഷകന്‍ മരിച്ച നിലയില്‍
  • ഫ്രഷ് കട്ട് സമരം; എസ്ഡിപിഐ നേതാവ് പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 13 ആയി
  • പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
  • എംഡിഎംഎ കൈവശം വെച്ചതിന് അത്തോളിയിൽ ബസ് ഡ്രൈവർ പിടിയിൽ.
  • ജനകീയ മെമ്പർക്ക് ഗ്രാമസഭയുടെ സ്നേഹാദരം
  • മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി; ജനുവരി 21 മുതൽ 24 വരെ
  • മടത്തും പൊയിൽ കുഞ്ഞോതി ഹാജി
  • *മരണ വാർത്ത
  • ചെമ്പുകടവ് ചലിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു
  • കുടിവെള്ളം നിറച്ച കൃത്രിമ യമുന പരിഹാസ്യമായി; ഛഠ് പൂജാ സ്നാനത്തിന് പ്രധാന​മന്ത്രിയെത്തിയില്ല
  • എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്
  • കണ്ണൂർ കോർപ്പറേഷനിൽ പിഎം ശ്രീക്കെതിരായ അടിയന്തരപ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് സിപിഐ
  • കർണാടക ബേഗൂരിലെ കാർ അപകടം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരനും മരണപ്പെട്ടു
  • പിഎം ശ്രീ: സി.പി.ഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും
  • പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
  • ഒടുങ്ങാക്കാട് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും ന്യായ വില മെഡിക്കൽ ഷോപ്പ് ഉത്ഘാടനവും നാളെ
  • ഇടവേളക്കു ശേഷം സ്വർണവിലയിൽ വർധന
  • കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • അന്യ സംസ്ഥാന തൊഴിലാളികൾ ഓടിച്ച ജീപ്പ് കടയിലേക്ക് പാഞ്ഞു കയറി അപകടം;ഒരാള്‍ക്ക് പരുക്ക്
  • ബിഹാറില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ നിന്നും ശശി തരൂര്‍ പൂറത്ത്.
  • ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 30 ഫലസ്തീനികൾ കൊല്ലപ്പെട്ടു
  • കടലുണ്ടി റെയിൽവേ ലെവൽ ക്രോസിലെ ഓട്ടോമാറ്റിക് ഗേറ്റ് തകരാറിലായതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി
  • നമ്പർ പ്ലേറ്റിൽ മണ്ണ് തേച്ച് കറങ്ങി; ഷേത്രക്കവർച്ചാ സംഘം പിടിയിൽ
  • വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു.
  • ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയയാൾ അറസ്റ്റിൽ
  • മരണ വാർത്ത
  • മോന്‍താ' കരതൊട്ടു; ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു, ആന്ധ്രയില്‍ 6 മരണം
  • ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും
  • യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ
  • കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത് പോക്‌സോ കേസ് പ്രതി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • വയനാട് സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി