ആദ്യ ടി20യില്‍ ഇന്ത്യക്ക് തകർപ്പൻ ജയം

Oct. 7, 2024, 7:12 a.m.

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ (29) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും 29 റണ്‍സെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. 

ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് ശര്‍മ (16) സഖ്യം 25 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അഭിഷേക് റണ്ണൗട്ടായി. മൂന്നാമതെത്തിയ സൂര്യ വേഗത്തില്‍ റണ്‍സുയര്‍ത്തി. സഞ്ജുവിനൊപ്പം 40 റണ്‍സാണ് സൂര്യ ചേര്‍ത്തത്. 14 പന്തുകള്‍ മാത്രം നേരിട്ട സൂര്യ മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. എട്ടാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. മെഹിദി ഹസന്‍ മിറാസിനെ കൂറ്റനടിക്ക് ശ്രമിച്ച് റിഷാദ് ഹുസൈന്‍ ക്യാച്ച് നല്‍കുയായിരുന്നു സഞ്ജു. 19 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. സഞ്ജു മടങ്ങിയെങ്കിലും നിതീഷ് റെഡ്ഡിയെ (15 പന്തില്‍ 16) കൂട്ടുപിടിച്ച് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്‌സും അഞ്ച് ഫോറും ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് തകര്‍ത്തത്. 19.5 ഓവറില്‍ അരങ്ങേറ്റക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തടുക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27) - തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് കൂട്ടിചേര്‍്ത്തു. എന്നാല്‍ ഹൃദോയിയെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മഹ്മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. 

ഇതിനിടെ ഷാന്റോയും മടങ്ങിയതോടെ ബംഗ്ലാദേശ് ആറിന് 75 എന്ന നിലയിലായി. പിന്നീട് റിഷാദ് ഹുസൈന്‍ (11), ടസ്‌കിന്‍ ്അഹമ്മദ് (12) എന്നിവരെ കൂട്ടുപിടിച്ച് മെഹിദി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 120 കടത്തിയത്. ഷൊറിഫുള്‍ ഇസ്ലാമാണ് (0) പുറത്തായ മറ്റൊരു താരം. മുസ്തഫിസുര്‍ റഹ്മാന്‍ (1) അര്‍ഷ്ദീപിന്റെ യോര്‍ക്കറില്‍ ബൗള്‍ഡായി. മായങ്കിനൊപ്പം വാഷിംഗ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.


MORE LATEST NEWSES
  • റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി
  • ബുള്ളറ്റിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
  • നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും 8 യാത്രക്കാർക്കും പരിക്ക്
  • കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് മരണം; രണ്ടു പേർക്ക് ​ഗുരുതര പരിക്ക്
  • ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
  • ബാലുശ്ശേരിഎക്കോ വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം,രണ്ടു പേർക്ക് പരിക്ക്
  • 77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ
  • കൊളങ്ങരാംപൊയിൽ മജീദ് കുടുംബ സംരക്ഷണ കമ്മിറ്റി: ഭൂമി രേഖ കൈമാറി
  • യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു
  • കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ച് കൊലപ്പെടുത്തി
  • നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
  • താമരശ്ശേരി ഫെസ്റ്റിന് നാളെ തുടക്കം.
  • കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം
  • എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
  • ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്; പൊലീസ് റിപ്പോർട്ട്‌
  • ഒരു വയസുള്ള കുഞ്ഞിനെ കൊന്ന പിതാവ് കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ്
  • ശ്വാസം മുട്ടലുമായി എത്തിയ രോഗി മരിച്ചു; തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ പരാതി
  • ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
  • ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം;30 പേർക്ക് പരിക്ക്
  • എസ്.ഐ.ആറിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത് സുപ്രീംകോടതി
  • രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക്
  • കുവൈത്തിൽ ബാലുശ്ശേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
  • എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു
  • കാക്കവയൽ സാന്ത്വന കേന്ദ്രം പത്താം വാർഷികം സമ്മേളനം
  • മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട;സ്വകാര്യ ബസ് യാത്രക്കാരനിൽ നിന്ന് 31 ലക്ഷത്തിലേറെ രൂപ പിടികൂടി
  • മഞ്ഞിൽ പുതഞ്ഞ് ഉത്തരേന്ത്യ: വിമാന സർവീസുകൾ റദ്ദാക്കി; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം
  • നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിൻ്റെ ചുറ്റുമതിലും, ഗേറ്റും തകർന്നു.
  • പട്ടാപ്പകൽ വീട്ടിൽ കയറി കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ചു മോഷണം
  • ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല, ഫിസിയോതെറാപ്പിസ്റ്റുകൾക്കടക്കം ഉപയോഗിക്കാം ,ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്
  • യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
  • കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു
  • കന്യാസ്ത്രീക്ക് പീഡനം; അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ
  • വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ; നടപടി ഭൂമി തരംമാറ്റലിലെ വീഴ്ചയെ തുടർന്ന്
  • അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് മൂന്നാം ജയം
  • ചീരാലിൽ വീണ്ടും പുലി ഭീതി*
  • കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ ഇൻസൈറ്റ് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം ചെയ്തു
  • ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും
  • താമരശ്ശേരിയിൽ വിവിധ വീടുകളിൽ മോഷണശ്രമം
  • കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ചാടിപ്പോയ സംഭവത്തിൽ നാല് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി
  • സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു
  • തേങ്ങവലിക്കുന്നതിനി ടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു
  • തിരുവമ്പാടി ഐ.ടി.ഐയിൽ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടി
  • ആദരിച്ചു
  • ഷിംജിത മുസ്തഫക്കെതിരെ പോലീസിൽ പുതിയ പരാതി; വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപണം
  • തേങ്ങവലിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു
  • ഐ.ടി.ഐയിൽ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടി
  • വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം;ഇന്ന് ഔദ്യോഗിക തുടക്കം
  • ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷം