ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു

Dec. 11, 2024, 8:22 a.m.

താമരശ്ശേരി : ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം താമരശ്ശേരി ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ വനംവകുപ്പ് ദ്രുതകർമസേന നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. 2023 ഡിസംബർ ഏഴിന് പുലർച്ചെ കുഞ്ഞുങ്ങളുമായെത്തിയ പെൺകടുവ റോഡ് മുറിച്ചുകടന്ന ഒൻപതാംവളവിലെ കലുങ്കിന് സമീപത്തെ വനഭാഗത്തും തകരപ്പാടിക്ക്‌ സമീപം കഴിഞ്ഞദിവസം കടുവയെ കണ്ട റോഡരികിലുമായാണ് രണ്ട് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. രാത്രി ആർ.ആർ.ടി.യുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. വനംവകുപ്പ് ആർ.ആർ.ടി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ, ആർ.ആർ.ടി. എസ്.എഫ്.ഒ. ഇ. പ്രജീഷ്, ഗ്രേഡ് എസ്.എഫ്.ഒ. മോഹനൻ പൂവൻ, ബി.എഫ്.ഒ. കെ.കെ. അജുൻ, സതീഷ് കുമാർ, അൻഷിത എന്നിവരടങ്ങിയ സംഘമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രദേശത്ത് പരിശോധന നടത്തി നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്.

ചുരത്തിൽ ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി യാത്രക്കാർ കണ്ടത് കടുവയെത്തന്നെയെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. വനത്തിനുള്ളിലൂടെ കടന്നുപോവുന്ന റോഡിൽ പാലിക്കേണ്ട സ്വാഭാവികജാഗ്രത വനമേഖലയുടെ ഭാഗമായ ചുരംപാതയിലൂടെയുള്ള യാത്രയിലും പുലർത്തണം. ഇണചേരൽ സമയമായ നവംബർ-ജനുവരി കാലയളവിൽ മലബാർ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ വനപ്രദേശത്തുകൂടി പതിവ് സഞ്ചാരപാതയിലൂടെയുള്ള യാത്രയ്ക്കിടെയാവാം കടുവകൾ ചുരത്തിലെത്തിയതെന്ന് വനംവകുപ്പ് ദ്രുതകർമസേന ആർ.എഫ്.ഒ. കെ. ഷാജീവ് അറിയിച്ചു.

അതേസമയം എത്ര കടുവകൾ ചുരംപാത വഴി കടന്നുപോയെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. മഴയുള്ള കാലാവസ്ഥയും, ഇലകൾ നിറഞ്ഞ വനമേഖലയിലെ പ്രതലവും കാരണം കാൽപ്പാടുകൾ വ്യക്തമായി നിർണയിക്കാനാവാത്ത സാഹചര്യമുണ്ട്. ശനിയാഴ്ചയും തിങ്കളാഴ്ചയും രാത്രി ചുരത്തിൽ കണ്ടത് പൂർണവളർച്ചയെത്തിയ കടുവകളെയാണെന്നാണ് യാത്രക്കാർ പറയുന്നത്. അതിനാൽത്തന്നെ അവ, കഴിഞ്ഞവർഷം ഡിസംബറിൽ ചുരംപാത മുറിച്ചുകടക്കുകയും പിന്നീട് വയനാട് ചുണ്ടേൽ ആനപ്പാറ ഭാഗത്ത് ഉൾപ്പെടെ ജനവാസമേഖലയിൽ ആശങ്കവിതയ്ക്കുകയും ചെയ്ത പെൺകടുവയും കുഞ്ഞുങ്ങളുമാവാനുള്ള സാധ്യത കുറവാണെന്നാണ് വനംവകുപ്പ് അധികൃതരുടെ പക്ഷം. കർണാടകയിൽനിന്നെത്തിച്ച് വലിയ കൂട് സ്ഥാപിച്ചെങ്കിലും ഈ കടുവകളെ പിടികൂടാനായിരുന്നില്ല. ഒന്നുകിൽ ഏതെങ്കിലുമൊരു കടുവതന്നെ ചുരംപാത മുറിച്ചുകടന്ന് രണ്ടുദിവസങ്ങൾക്കുള്ളിൽ തിരികെമടങ്ങിയതോ, അതല്ലെങ്കിൽ രണ്ട് കടുവകൾ ചുരംപാതയിലൂടെ കടന്നുപോയതോ ആവാമെന്നാണ് പ്രാഥമികനിഗമനം. ക്യാമറകൾ പരിശോധിച്ച് നിരീക്ഷണം തുടരാനും കടുവയിറങ്ങാൻ സാധ്യതയുള്ള ദേശീയപാതയുടെ ഭാഗത്ത് രാത്രി പട്രോളിങ് നടത്താനുമാണ് വനംവകുപ്പിന്റെ തീരുമാനം.

ഇക്കഴിഞ്ഞ ഏഴാം തീയതി വിനോദയാത്ര കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന അടിവാരം സ്വദേശികൾ അന്ന് രാത്രി പത്തുമണിയോടെയാണ് എട്ടാംവളവിന് മുകളിൽ വനഭാഗത്തുനിന്ന് ഇറങ്ങിയ കടുവ ദേശീയപാത മുറിച്ചുകടക്കുന്നത് കണ്ടത്. തിങ്കളാഴ്ച രാത്രി 7.10-ന് എട്ടാംവളവിന് മുകളിലുള്ള വനമേഖലയിൽനിന്ന് സാമാന്യം വലുപ്പമുള്ള കടുവ ദേശീയപാതയിലേക്ക് എടുത്തുചാടുകയും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെട്ടംകണ്ട് തിരിച്ചുകയറുകയും ചെയ്തിരുന്നു.


MORE LATEST NEWSES
  • അയ്യപ്പസംഗമം :ലക്ഷ്യം വാണിജ്യ താൽപര്യം; വിശ്വ സനാതന ധർമ്മ വേദി
  • ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്‌ണൻ അന്തരിച്ചു.
  • തമിഴ്‌നാട്ടിൽ പർദധരിച്ച സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച് കണ്ടക്ടർ; ലൈസെൻസ് സസ്‌പെൻഡ് ചെയ്തു
  • കണ്ണൂർ വിമാനത്താവള വികസനം; എട്ടു വർഷം കഴിഞ്ഞിട്ടും നല്‍കിയില്ല നൂറുക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ
  • സ്വർണവില വീണ്ടും കുറഞ്ഞു
  • ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: കാസർകോട് സ്വദേശി പിടിയിൽ
  • രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
  • മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സംസ്കാരംകാത്ത് 16 മൃതദേഹങ്ങൾ
  • വിദ്യാർഥിനിക്ക് അശ്ലീലസന്ദേശമയച്ചയാൾ പിടിയിൽ
  • ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ കേസിൽ ട്രിപ്പിൾ ജീവപര്യന്തം
  • കൽപ്പറ്റയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു
  • സീനിയറെന്ന വ്യാജേന അശ്ലീല വീഡിയോ അയച്ചു, ഭീഷണി; യുവാവ് അറസ്റ്റിൽ
  • ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • ആധുനിക യുഗത്തിൽ പ്രവാചക ദർശനങ്ങളുടെ പരിപ്രേഷ്യം: ദേശീയ സെമിനാർ നടത്തി.
  • താമരശ്ശേരി രൂപത മുൻ മെത്രാൻ മാർ. ജേക്കബ് തൂങ്കുഴി നിര്യാതനായി
  • തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
  • മദ്യപിച്ച് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സ്കൂളിന്റെ അഭിനന്ദനം
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ അന്തരിച്ചു
  • വൈദ്യുതി ബില്ല്; ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം
  • കോഴിക്കോട് വനിതകൾ നടത്തുന്ന ഹോട്ടലിൽ തീപിടുത്തം
  • നബിദിനം: ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ നിരവധി പേർക്കെതിരേ കേസെടുത്ത് യു.പി പോലീസ്
  • ജയിലിൽ ക്രൂരമർദനം; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ‍
  • സ്പോർട്സ് കിറ്റ് വിതരണം
  • പെരിക്കല്ലൂർ സംഭവം: മുഖ്യപ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
  • വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സെക്ഷന്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
  • തനിയലത്ത് റോഡ് ഉദ്ഘാടനം ചെയ്തു
  • പുതുപ്പാടിയില്‍ ''പോത്തുകുട്ടി വിതരണ'' ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു
  • മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേർ അറസ്റ്റിൽ.
  • പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ
  • എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
  • യുവതിയെ പീഡിപ്പിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
  • എംഡിഎംഎയുമായി തിരൂരങ്ങാടി സ്വദേശികൾ പിടിയിൽ
  • സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ബ്ളോക്ക് കൗൺസിൽ സംഗമം നടത്തി
  • ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവം; പ്രതി തൊട്ടില്‍പ്പാലത്ത് പിടിയിൽ
  • രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്.
  • വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പാലക്കാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു
  • കായിക ഉപകരണ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
  • ഈങ്ങാപ്പുഴയിൽ ആക്ടീവയടക്കം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം'; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം
  • വടകര ആർജെഡി നേതിന് വെട്ടേറ്റ സംഭവം; അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
  • കൊല്ലത്ത് മധുര സ്വദേശിനിയായ കന്യാസ്ത്രീ ജീവനൊടുക്കി
  • പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • കേരളത്തില്‍ എസ്‌ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
  • ഒമ്പതാംക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു; രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി