ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു

Dec. 11, 2024, 8:22 a.m.

താമരശ്ശേരി : ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം താമരശ്ശേരി ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ വനംവകുപ്പ് ദ്രുതകർമസേന നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. 2023 ഡിസംബർ ഏഴിന് പുലർച്ചെ കുഞ്ഞുങ്ങളുമായെത്തിയ പെൺകടുവ റോഡ് മുറിച്ചുകടന്ന ഒൻപതാംവളവിലെ കലുങ്കിന് സമീപത്തെ വനഭാഗത്തും തകരപ്പാടിക്ക്‌ സമീപം കഴിഞ്ഞദിവസം കടുവയെ കണ്ട റോഡരികിലുമായാണ് രണ്ട് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. രാത്രി ആർ.ആർ.ടി.യുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. വനംവകുപ്പ് ആർ.ആർ.ടി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ, ആർ.ആർ.ടി. എസ്.എഫ്.ഒ. ഇ. പ്രജീഷ്, ഗ്രേഡ് എസ്.എഫ്.ഒ. മോഹനൻ പൂവൻ, ബി.എഫ്.ഒ. കെ.കെ. അജുൻ, സതീഷ് കുമാർ, അൻഷിത എന്നിവരടങ്ങിയ സംഘമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രദേശത്ത് പരിശോധന നടത്തി നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്.

ചുരത്തിൽ ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി യാത്രക്കാർ കണ്ടത് കടുവയെത്തന്നെയെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. വനത്തിനുള്ളിലൂടെ കടന്നുപോവുന്ന റോഡിൽ പാലിക്കേണ്ട സ്വാഭാവികജാഗ്രത വനമേഖലയുടെ ഭാഗമായ ചുരംപാതയിലൂടെയുള്ള യാത്രയിലും പുലർത്തണം. ഇണചേരൽ സമയമായ നവംബർ-ജനുവരി കാലയളവിൽ മലബാർ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ വനപ്രദേശത്തുകൂടി പതിവ് സഞ്ചാരപാതയിലൂടെയുള്ള യാത്രയ്ക്കിടെയാവാം കടുവകൾ ചുരത്തിലെത്തിയതെന്ന് വനംവകുപ്പ് ദ്രുതകർമസേന ആർ.എഫ്.ഒ. കെ. ഷാജീവ് അറിയിച്ചു.

അതേസമയം എത്ര കടുവകൾ ചുരംപാത വഴി കടന്നുപോയെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. മഴയുള്ള കാലാവസ്ഥയും, ഇലകൾ നിറഞ്ഞ വനമേഖലയിലെ പ്രതലവും കാരണം കാൽപ്പാടുകൾ വ്യക്തമായി നിർണയിക്കാനാവാത്ത സാഹചര്യമുണ്ട്. ശനിയാഴ്ചയും തിങ്കളാഴ്ചയും രാത്രി ചുരത്തിൽ കണ്ടത് പൂർണവളർച്ചയെത്തിയ കടുവകളെയാണെന്നാണ് യാത്രക്കാർ പറയുന്നത്. അതിനാൽത്തന്നെ അവ, കഴിഞ്ഞവർഷം ഡിസംബറിൽ ചുരംപാത മുറിച്ചുകടക്കുകയും പിന്നീട് വയനാട് ചുണ്ടേൽ ആനപ്പാറ ഭാഗത്ത് ഉൾപ്പെടെ ജനവാസമേഖലയിൽ ആശങ്കവിതയ്ക്കുകയും ചെയ്ത പെൺകടുവയും കുഞ്ഞുങ്ങളുമാവാനുള്ള സാധ്യത കുറവാണെന്നാണ് വനംവകുപ്പ് അധികൃതരുടെ പക്ഷം. കർണാടകയിൽനിന്നെത്തിച്ച് വലിയ കൂട് സ്ഥാപിച്ചെങ്കിലും ഈ കടുവകളെ പിടികൂടാനായിരുന്നില്ല. ഒന്നുകിൽ ഏതെങ്കിലുമൊരു കടുവതന്നെ ചുരംപാത മുറിച്ചുകടന്ന് രണ്ടുദിവസങ്ങൾക്കുള്ളിൽ തിരികെമടങ്ങിയതോ, അതല്ലെങ്കിൽ രണ്ട് കടുവകൾ ചുരംപാതയിലൂടെ കടന്നുപോയതോ ആവാമെന്നാണ് പ്രാഥമികനിഗമനം. ക്യാമറകൾ പരിശോധിച്ച് നിരീക്ഷണം തുടരാനും കടുവയിറങ്ങാൻ സാധ്യതയുള്ള ദേശീയപാതയുടെ ഭാഗത്ത് രാത്രി പട്രോളിങ് നടത്താനുമാണ് വനംവകുപ്പിന്റെ തീരുമാനം.

ഇക്കഴിഞ്ഞ ഏഴാം തീയതി വിനോദയാത്ര കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന അടിവാരം സ്വദേശികൾ അന്ന് രാത്രി പത്തുമണിയോടെയാണ് എട്ടാംവളവിന് മുകളിൽ വനഭാഗത്തുനിന്ന് ഇറങ്ങിയ കടുവ ദേശീയപാത മുറിച്ചുകടക്കുന്നത് കണ്ടത്. തിങ്കളാഴ്ച രാത്രി 7.10-ന് എട്ടാംവളവിന് മുകളിലുള്ള വനമേഖലയിൽനിന്ന് സാമാന്യം വലുപ്പമുള്ള കടുവ ദേശീയപാതയിലേക്ക് എടുത്തുചാടുകയും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെട്ടംകണ്ട് തിരിച്ചുകയറുകയും ചെയ്തിരുന്നു.


MORE LATEST NEWSES
  • കൈക്കൂലി വാങ്ങുന്നതിനിടെ ഫസ്റ്റ് ഗ്രേഡ് സര്‍വെയര്‍ വിജിലന്‍സ് പിടിയില്‍
  • വീടിനു സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും
  • ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു
  • വ്യാപാരി വ്യവസായി ഈങ്ങാപ്പുഴ യൂണിറ്റ് യുത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു
  • കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി.
  • കണ്ണൂർ സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു
  • പത്തനംതിട്ട പീഡനക്കേസ്: കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റിൽ
  • ബ്രെയിന്‍ എവിഎം രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം.
  • ആറ് ജില്ലകളിൽ നാളെ കെഎസ്ഇബി ഓഫീസുകള്‍‍ക്ക് അവധി
  • മകരവിളക്ക് മഹോത്സവം; നാളെ തീര്‍ത്ഥാടകരെ കടത്തിവിടുന്നതിൽ നിയന്ത്രണം,
  • *കേരള ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കാമ്പോരിയിൽ ഈങ്ങാപ്പുഴ എം ജി എം എച്ച് എസ് യൂണിറ്റിന് ഓവറോൾ രണ്ടാം സ്ഥാനം
  • നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിന് നിരുപാധിക പിന്തുണ; അൻവറിന്റെ നിർണായക പ്രഖ്യാപനം
  • പീച്ചി ഡാം റിസർവോയറിൽ വീണ് അപകടം: മരിച്ചവരുടെ എണ്ണം രണ്ടായി
  • റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു.
  • എംഡിഎംഎയുമായി ദമ്പതികൾ അടക്കം നാല്പേർ പിടിയിൽ
  • പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • സിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.
  • നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു.
  • ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.
  • പൂനൂർപുഴ സംരക്ഷണ സമിതി പുഴ ശുചീകരണം നടത്തി.
  • കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
  • ജേഴ്‌സി നൽകി ആദരിച്ചു .
  • പിവി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു.
  • പെരുമണ്ണയില്‍ വൻ തീപിടിത്തം ഹോടലിനും,ആ ക്രിക്കടക്കും. പള്ളിക്കും കേട്
  • ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി
  • എംഎല്‍എ സ്ഥാനം ഒഴിയുമോ?; പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം ഇന്ന്
  • പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം
  • പത്തനംതിട്ട പീഡനം: ഇതുവരെ 28 പേർ അറസ്റ്റിൽ 
  • ചുരത്തിൽ ബസ് ഡിവൈനറിൽ ഇടിച്ച് അപകടം
  • വയറ്റിൽ കത്രിക: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന കോടതിയിലേക്ക്
  • പീച്ചി ഡാമില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു;രണ്ട് പേരുടെ നില ഗുരുതരം
  • അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു, രണ്ടു പേര്‍ കസ്റ്റഡിയില്‍
  • പെട്രോൾ പമ്പ് അടച്ചിടൽ സമരം തുടങ്ങി,
  • വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
  • വീട് കത്തിനശിച്ചു
  • എംഡി എം എ വില്പന:യുവാക്കൾ പിടിയിൽ
  • കഞ്ചാവുമായി യുവാക്കൾ പിടിയിൽ
  • പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
  • വയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • ഐ.പി.എൽ 18ാം സീസൺ മാർച്ച് 23 മുതൽ;
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • അരീക്കോട് കൂട്ടബലാത്സം​ഗം; പത്തോളം പേർക്കെതിരെ കേസ്
  • തൃശൂർ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • പിസ്‌ത തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം.
  • പെരിങ്ങത്തൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
  • മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയാതായി പരാതി.
  • *പോക്സോ കേസിൽ സ്‌കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ*.
  • അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയ്ക്കായി തെരച്ചിൽ ഊർജിതം.