പത്തനംതിട്ട പീഡനക്കേസ്: കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റിൽ

Jan. 13, 2025, 6:39 p.m.

പത്തനംതിട്ട: കായികതാരമായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ നാലുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി. കേസിൽ ആകെ 58 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.പെൺകുട്ടിയെ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ചൂഷണത്തിന് ഇരയാക്കിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ പീഡന ദൃശ്യങ്ങളും നമ്പരും ഉൾപ്പെടെ പ്രചരിപ്പിച്ചവരാണ് ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയും പിടിയിലായത്.
ഇവരുടെ അറസ്റ്റ് പിന്നാലെ രേഖപ്പെടുത്തുകയായിരുന്നു. നാല് പൊലീസ് സ്റ്റേഷനുകളിലായി 29 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.62 പേർ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി മൊഴി നൽകിയത്. ഇതിൽനിന്ന് ഇരട്ടിപ്പുകളും അവ്യക്തതകളും ഒഴിവാക്കിയാണ് 58 പ്രതികളാണുള്ളതെന്ന് പൊലീസ് കണ്ടെത്തിയത്.

ഫോൺ നമ്പരുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ശേഷിക്കുന്നവരെ വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

പ്രതികളിൽ ചിലർ വിദേശത്താണുളളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

13 -ാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി.
വിശദമായ അന്വേഷനം നടത്തിയ പോലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിൽ ആകെ 43 പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർ കസ്റ്റഡിയിലുണ്ട്.അതിനിടെ 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും പൊലീസ് കണ്ടെത്തി.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്.

തുടർന്ന് ഇയാൾ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കാഴ്ചവെച്ചെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.

അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടർ പീഡനം. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയെന്നും പൊലീസ് പറയുന്നു
https://thamarasseryvarthakal.in/news_view/40235/


MORE LATEST NEWSES
  • സൗദിയിലേക്ക് മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകൾ താൽക്കാലികമായി നിര്‍ത്തി
  • മുക്കം ഫെസ്റ്റിന് തുടക്കം, മലയോരത്തിന് ഇനി ആഘോഷ നാളുകൾ
  • വിവാദ പരാമർശം: മുസ്തഫൽ ഫൈസിയെ സമസ്ത സസ്പെന്‍ഡ് ചെയ്തു
  • നഴ്സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
  • അടൂർ ബൈപാസിൽ വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം.
  • മുക്കത്ത് യുവാവിനെ വീട്ടില്‍കയറി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
  • വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു.
  • അംഗനവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി.
  • കാക്കവയലിൽ ബിൽഡിംഗ്‌ തീപിടിച്ചത് മുസ്‌ലിം ലീഗ് പ്രതിനിധികൾ സന്ദർശിച്ചു
  • ബസ് ജീവനക്കാർ തമ്മിൽ സംഘർഷം യുവാവിന് ഗുരുതര പരിക്ക്‌
  • പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.
  • കോഴിക്കോട് വൻ ആയുധ ശേഖരം കണ്ടെത്തി. 
  • വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല
  • കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു
  • കഞ്ചാവ് വലിച്ചശേഷം ബസ് ഓടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍
  • ഗ്രീഷ്മയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു
  • ചുരത്തിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്
  • മാരക മയക്കുമരുന്നായ മെത്താഫെറ്റാമിനുമായി യുവാവ് പിടിയിൽ
  • ചുരം കയറുകയായിരുന്ന ലോറി ഓട്ടോയിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്
  • യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ.
  • ബസ്സിൽ നിന്ന് വീണ് വിമുക്തഭടൻ മരിച്ച സംഭവത്തിന്റെ വീഡിയോ പുറത്ത്.
  • കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
  • മോഷണക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം.
  • മുക്കം പീഡനശ്രമം ; ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
  • സി എസ് ആർ തട്ടിപ്പിൽ അനന്തു കൃഷ്‌ണനെതിരെ തൃശ്ശൂരിലും പൊലീസ് കേസെടുത്തു
  • സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് എട്ട് വയസുകാരി മരിച്ചു
  • മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
  • മെഡിക്കൽ കോളജിൽ റാഗിങ്; പതിനൊന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
  • വന്യമൃഗ ആക്രമണം: റവന്യു, കൃഷി, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കും ഉത്തരവാദിത്തമെന്ന് വനംവകുപ്പ്
  • രാജ്യ തലസ്ഥാനം ആര് ഭരിക്കും, കൂടുതൽ സർവെ ഫലങ്ങൾ ഇന്ന്
  • സോഫ്റ്റ്‍വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് രാസലഹരികള്‍ വിറ്റഴിക്കുന്ന എഞ്ചിനീയര്‍ പിടിയില്‍.
  • കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
  • വിലവർധനക്ക് പിന്നാലെ, സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം.
  • പ്രിയങ്ക ഗാന്ധി ഫെബ്രുവരി എട്ട് മുതൽ മൂന്ന് ദിവസം വയനാട്ടിൽ
  • പൊലീസ് ‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം പൊലീസ് അന്വേഷണം തുടങ്ങി.
  • ലഹരിക്കെതിരെ ബോധവൽക്കരണം : വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു.
  • ലഹരിമരുന്ന് വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി.
  • യാത്രക്കാരെ പൊലീസ് മർദിച്ച സംഭവത്തിൽ എസ്ഐക്കും രണ്ടു പോലീസുകാർക്കും സസ്പെൻഷൻ
  • ബാന്റ് സംഘം സഞ്ചരിച്ചിരികുന്ന ജീപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്.
  • എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കലും ഇനി ചെലവേറിയതാകും
  • ഹോട്ടലിലെ വരുമാനം ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ അക്കൗണ്ടന്റ് അറസ്റ്റില്‍
  • വയനാട്ടില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി വിദഗ്ധ പരിശോധന
  • വയനാട്ടിൽ ഓട്ടോറിക്ഷ നിയന്ത്രണം  വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
  • എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.
  • പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ് അപകടം
  • കാണ്മാനില്ല
  • മലയാളി നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം;അസ്വാഭാവിക മരണത്തിനു കേസെടുത്തു
  • മരണവാർത്ത
  • മേചേരികുന്നേൽ തോമസ് ചാണ്ടി