ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അനായാസ വിജയം

Jan. 22, 2025, 10:16 p.m.

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ്‌ വിജയം. അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറി നേടി. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. 34 പന്തില്‍ നിന്ന്‌ 79 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. തിലക് വര്‍മ 19റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന്‌ റണ്‍സ് നേടി. ഏഴ് ഓവര്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം.

ആദ്യ ഓവറില്‍ ആറ് പന്ത് നേരിട്ട സഞ്ജു അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു എടുത്തത്. എന്നാല്‍ രണ്ടാം ഓവറില്‍ നാല് ഫോറും ഒരു സിക്‌സും പറത്തി സഞ്ജു ഉഗ്രപ്രതാപം പുറത്തെടുത്തു. എന്നാല്‍ അധികം വൈകാതെ തന്നെ ആര്‍ച്ചര്‍ സഞ്ജുവിനെ മടക്കി. 20 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ സഞ്ജു 26 റണ്‍സ് നേടി. സഞ്ജുവിനെ പിന്നാലെയെത്തിയ നായകന്‍ സൂര്യകുമാര്‍ യാദവിനെ പൂജ്യത്തിന് ആര്‍ച്ചര്‍ പുറത്താക്കി

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കൂട്ട ആക്രമണത്തിനെതിരെ നായകന്‍ ജോഷ്് ബട്‌ലറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിന് 132 റണ്‍സ് സമ്മാനിച്ചത്. ബാറ്റെടുത്ത 11 ഇംഗ്ലിഷ് താരങ്ങളില്‍ ഒന്‍പതു പേരും രണ്ടക്കത്തിലെത്താന്‍ പോലും കഴിഞ്ഞില്ല. അവസാന ഓവറുകളില്‍ കണ്ണുംപൂട്ടി അടിച്ച് 10 പന്തില്‍ ഒരു ഫോര്‍ സഹിതം ജോഫ്ര ആര്‍ച്ചര്‍ 12 റണ്‍സെടുത്തു. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തിലൊതുങ്ങിയ റണ്‍സ് കൊണ്ട് തൃപ്തരായി. ആദില്‍ റഷീദ് 11 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി ബട്‌ലറിന്റേത് ഉള്‍പ്പെടെ 3 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. മത്സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, രാജ്യാന്തര ട്വന്റി20യില്‍ 97 വിക്കറ്റുകളുമായി ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി.

ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റ് നഷ്ടമായി. മൂന്നു പന്തു മാത്രം നേരിട്ട സാള്‍ട്ടിനെ അര്‍ഷ്ദീപ് സിങ് വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. ഫോറടിച്ച വരവറിയിച്ച സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ തന്റെ അടുത്ത ഓവറില്‍ അര്‍ഷ്ദീപ് തന്നെ പുറത്താക്കിയതോടെ ഇംഗലണ്ട് രണ്ടിന് 17 റണ്‍സ് എന്ന നിലയിലായി.പിന്നീട് ക്രീസില്‍ ഒരുമിച്ച ബട്‌ലര്‍ ഹാരി ബ്രൂക്ക് സഖ്യമാണ് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്തിയത്. 28 പന്തുകള്‍ ക്രീസില്‍നിന്ന ബട്‌ലര്‍ ബ്രൂക്ക് സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത് 48 റണ്‍സ്. പിന്നീട് ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് ഇന്ത്യന്‍ ബോളര്‍മാരുടെ മേല്‍ മേധാവിത്തം പുലര്‍ത്താനായില്ല.

ലിയാം ലിവിങ്സ്റ്റണ്‍ (0), ജേക്കബ് ബെത്തല്‍ (ഏഴ്), ജാമി ഓവര്‍ട്ടന്‍ (രണ്ട്), ഗസ് അറ്റ്കിന്‍സന്‍ (2), മാര്‍ക്ക് വുഡ് (1)എന്നിവരെല്ലാം നിരാശപ്പെടുത്തി. വരുണ്‍ ചക്രവര്‍ത്തിക്കു പുറമേ, നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്, നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേല്‍, നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ എന്നിവരും തിളങ്ങി.


MORE LATEST NEWSES
  • ഷാർജയിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയിൽ നാലു മരണം
  • വഖഫ് ഭേദഗതി നിയമപ്രകാരമുള്ള ആദ്യനടപടി; മധ്യപ്രദേശിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി
  • ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം;രണ്ട് പേർക്ക് ഗുരുതര പരിക്ക്
  • ചെളിപ്പൊയിൽ-കണ്ണഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു.
  • ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • നരിക്കുനിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • കാരന്തൂരില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ സുപ്രധാന കണ്ണികൾ പിടിയിൽ
  • മ്യാൻമറിൽ വീണ്ടും ഭൂചലനം
  • സ്കൂട്ടർ നിയന്ത്രണം വിട്ട്മറിഞ്ഞ് യുവാവ് മരിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.
  • മലപ്പുറത്ത് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
  • മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണ പെട്ടു
  • അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
  • ഒവുങ്ങരയിൽ നിന്ന് എം. ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.
  • മൈസുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു.
  • കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
  • പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.
  • യുക്രൈനിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കു നേരെ റഷ്യയുടെ മിസൈലാക്രമണം
  • വയോധികൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
  • സിദ്ധനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു
  • മുൻസിപ്പൽ കൗൺസിലർ പി.കെ സുബൈർ മരണപെട്ടു
  • ഇന്ന് ഓശാനപ്പെരുന്നാൾ
  • നമ്പിക്കൊല്ലിയിൽ ലഹരിയുടെ ഉന്മാദത്തിൽ പിതാവും മകനും ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
  • പിക്കപ്പ് സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്
  • വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പ് ഭൂമിയില്‍ നെല്‍സണ്‍ എസ്റ്റേറ്റ് ജീവനക്കാരുടെ സമരം ഇന്ന് മുതല്‍
  • മരണവാര്‍ത്ത
  • ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു
  • കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു
  • വൈദ്യതിലൈനില്‍ മരച്ചില്ല പൊട്ടി വീണിട്ടും നടപടി ഇല്ലാതെ കെ എസ് ഇ ബി,
  • കോഴിക്കോട് രൂപത ഇനി അതിരൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി വത്തിക്കാൻ
  • കാണ്മാനില്ല
  • പഞ്ചായത്ത് ബസാറില്‍ ലഹരിമാഫിയ അക്രമണം,വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
  • കുത്തിവയ്‌പ് എടുത്തതിനെ തുടർന്ന് 9 വയസ്സുകാരി മരിച്ചു; ആശുപത്രിയിൽ സംഘർഷം
  • പയ്യോളിയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം
  • ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് നാട്ടുകാർ
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി:ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.
  • മരണ വീട് സന്ദർശനം നടത്തി വീട്ടിലെത്തിയ അയൽവാസി കുഴഞ്ഞു വീണ് മരിച്ചു
  • മരണവാര്‍ത്ത*
  • നിയമ സഭാ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി
  • ആയഞ്ചേരിയിൽ എംഡിഎംഎയുമായി ബി ജെ പി നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
  • ചരിത്രം കുറിച്ച് സ്വർണം; ഇന്നും വില വർധിച്ചു
  • പോക്‌സോ കേസ് ഇരയുടെ കുടുംബം തെരുവിലേക്ക്
  • മുനമ്പം: വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഹൈകോടതിയുടെ താൽക്കാലിക വിലക്ക്
  • കൊയിലാണ്ടിയിൽ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
  • എടപ്പാളിൽ വാഹനാപകടത്തിൽ വയസുകാരി മരിച്ചു. സ്ത്രീക്ക് ഗുരുതര പരിക്ക്
  • പതിനേഴ്കാരിയെ കാണാതായിട്ട് രണ്ടു ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
  • വയനാട് പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു
  • ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
  • കൈക്കും കഴുത്തിലും വെട്ടേറ്റ പാടുകള്‍; ഷെരീഫിന്റേത് കൊലപാതകം