സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ.

Feb. 4, 2025, 11:35 a.m.

കോഴിക്കോട് :രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ.കഴിഞ്ഞ ദിവസം ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വൈദ്യരങ്ങാടി പെട്ടെന്നങ്ങാടി പൂവഞ്ചേരി മുഹമ്മദ് ഇജാസിനെ (25) ആണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇയാൾക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ കൊലപാതകത്തിൽ പങ്കില്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു.മലപ്പുറം കൊണ്ടോട്ടി നീറാട് നെല്ലിക്കുന്ന് ഷിബിൻ(31) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് രാത്രി 7ന് രാമനാട്ടുകര ബൈപാസ് ജംക്ഷനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഷിബിനും ഇജാസും മറ്റ് 2 സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കയ്യാങ്കളിയിലേക്കു നീങ്ങുകയും ഷിബിനെ ഇജാസ് സ്ക്രൂ ഡ്രൈവർ കൊണ്ടു കഴുത്തിനു കുത്തി വീഴ്ത്തിയ ശേഷം ചെങ്കല്ല് ഉപയോഗിച്ച് തലയിൽ ഇടിച്ച് കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മദ്യപാനത്തിനിടെ താൻ ഒരാളെ അടിച്ചിട്ടെന്ന് ഇജാസ് അടുപ്പക്കാരോട് പറഞ്ഞിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു പൊലീസ് മൃതദേഹം കണ്ടെത്തിയത്.സംശയം തോന്നിയ 3 സുഹൃത്തുക്കളെയും ഉടൻ തന്നെ പൊലീസ് പിടികൂടുകയും ചെയ്. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നു ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ് പറഞ്ഞു. അറസ്റ്റിലായ ഇജാസിന്റെ പേരിൽ ഫറോക്ക്, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുകളിലായി ലഹരി, അടിപിടി കേസുകളുമുണ്ട്.


MORE LATEST NEWSES
  • വീണ് കിട്ടിയ പണവും രേഖകളും ഉടമസ്ഥന് നൽകി നാടിന് മാതൃകയായി യുവാവ്
  • ഹരിതകർമസേനാംഗത്തെ ഇടിച്ചിട്ട് കെഎസ്ആർടിസി; ബസിന്റെ നമ്പർ കണ്ടുപിടിച്ച് കൊണ്ടുവരാൻ പരാതിക്കാരിയോട് പൊലീസ്
  • പീഡനശ്രമം ചെറുത്ത യുവതി ഹോട്ടലിൽനിന്ന് ചാടിയ സംഭവത്തിൽ ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകൾ പുറത്ത്
  • പന്നിയൂക്കിൽ സി.കെ ഇബ്രാഹിം
  • കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത്കുമാറിനെ മാറ്റി.
  • മിഹിർ സ്ഥിരം പ്രശ്നക്കാരൻ, ആരോപണ വിധേയരായ വിദ്യാർഥികൾക്കെതിരെ തെളിവില്ല'; ന്യായീകരിച്ച് സ്കൂൾ അധികൃതർ
  • ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി, ആറിന് അവധി
  • തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനാല്കാരന് ദാരുണാന്ത്യം
  • കേപ് കപ്പ് AWH എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിന്
  • കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി.
  • കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് കേടായ പന്നിമാംസമെന്ന പേരിൽ പായയിൽ പൊതിഞ്ഞ് റോഡരികിൽ തള്ളി.
  • ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി
  • എസ്എഫ്ഐയുടെ മര്‍ദന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി
  • നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ യുവതി ജീവനൊടുക്കി; ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു
  • സി.പി.എം ജില്ലാ കമ്മിറ്റിയില്‍നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിനെതിരെ വടകരയില്‍ പ്രതിഷേധം.
  • ചെറുവണ്ണൂർ സ്വദേശി ചികിത്സാസഹായം തേടുന്നു
  • ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
  • വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി
  • ഹൃദയാഘാതം, കാർ പോസ്റ്റിൽ ഇടിച്ച് കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു
  • യുവതിയുടെ ആത്മഹത്യ; ഭർത്താവ് പ്രഭിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
  • വഴിയോരക്കച്ചവടക്കാരൻ്റെ ഉന്തുവണ്ടിയടക്കം സാമൂഹികവിരുദ്ധർ തീ വെച്ചു നശിപ്പിച്ചു
  • ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി
  • കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
  • കുന്നിപ്പറമ്പിൽ ചാക്കോ
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
  • ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും
  • ഫർണിച്ചർ നിർമാണ യൂണിറ്റിലുണ്ടാ തീപിടിത്തത്തിൽ വൻ നാശനഷ്ടം.
  • മകളേയും വെച്ച് ബെെക്കില്‍ അപകട യാത്ര,പോലീസ് കേസെടുത്തു
  • വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ചു
  • ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു.
  • മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും.
  • വടകരയിൽ റെയിൽവെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ.
  • ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ നാലുപേർ കൂടി പിടിയിൽ
  • നേത്ര പരിശോധന ക്യാമ്പ് നടത്തി
  • മരണ വാർത്ത *കൊടക്കാട്ടിൽ കുഞ്ഞിക്കമ്മു* കൊട്ടാരക്കോത്ത്:കൊടക്കാട്ടിൽകുഞ്ഞിക്കമ്മു നിര്യാതനായി ഭാര്യമാർ: പാത്തുമ്മ Late, നഫീസ മക്കൾ: ആസ്യ , സുഹറ , സഫിയ, ആയിഷ, റുഖിയ സാജിത മരുമക്കൾ: അബ്ദുൽ അലി മുസ്തഫ എഴുകളത്തിൽ ഇബ്രാഹിം വയനാട് ജബ്ബാർ മലപുറം ഷാജിർ, സാദിഖ് മയ്യത്ത് നിസ്കാരം ഒരു മണിക്ക് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ
  • കരുവാരകുണ്ട് ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. 
  • ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
  • കരുളായി വനമേഖലയിൽ പുലി ചത്തനിലയിൽ
  • ഉയർന്ന ചൂട്: ജാഗ്രതാ നിർദേശം
  • യുവാവിനെ തലയ്ക്ക് അടിച്ചു കൊന്നത് ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന്
  • പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരിക്ക്.
  • കവുങ്ങില്‍ കയറിയ വയോധികൻ തലകീഴായി കുടുങ്ങി. അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോഴിക്കോട്∙ അടയ്ക്ക പറിക്കാൻ മെഷീൻ ഉപയോഗിച്ച് കവുങ്ങില്‍ കയറിയ വയോധികൻ തലകീഴായി കുടുങ്ങി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. ചങ്ങരോത്ത് തെക്കേടത്ത് കടവിനടുത്ത് പുറവൂരിൽ സ്വന്തം തോട്ടത്തിലെ കവുങ്ങില്‍ അടയ്ക്ക പറിക്കാൻ കയറിയ അമ്മദ് ഹാജി (60) ആണ് കുടുങ്ങിയത്. മെഷീൻ ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ മെഷീനിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങിനിൽക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. അമ്മദ് ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവുങ്ങിൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് കയറാനാകാത്തതിനാൻ സമീപത്തെ ഒരു കവുങ്ങിനെ കൂട്ടി കെട്ടി അതിൽ ലാഡർ സെറ്റ് ചെയ്ത ശേഷം സമീപത്തെ തേക്ക്, മാവ് എന്നീ മരങ്ങളിൽ രക്ഷാനെറ്റിന്റെ കയർ കപ്പികളിൽ സെറ്റ് ചെയ്താണ് അമ്മദ് ഹാജിയെ താഴെയിറക്കിയത്. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ എം.പ്രദീപൻ, പി.സി.പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആന്‍‍ഡ് റെസ്ക്യൂ ഓഫിസർമാരായ കെ.ശ്രീകാന്ത്, ജി.ബി.സനൽരാജ്, വി.വിനീത്, പി.പി.രജീഷ്, ആർ.ജിനേഷ്, എസ്.എസ്.ഹൃതിൻ, ഹോം ഗാർഡുമാരായ വി.കെ.ബാബു, പി.മുരളീധരൻ, വി.എൻ.വിജേഷ്, അഗ്നിരക്ഷാസേനയുടെ വൊളന്റിയർ പരിശീലനം ലഭിച്ച കെ.ഡി.റിജേഷ്, നാഗത്ത് കടിയങ്ങാട്, നാട്ടുകാരായ മുനീർ മലയില്‍, റിയാസ് നാഗത്ത് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
  • പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
  • രാമനാട്ടുകരയിൽ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി.
  • സാമ്പത്തിക തട്ടിപ്പ് കേസ്: ശ്രീതു അറസ്റ്റിൽ
  • ഒഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;പ്രതി പിടിയിൽ
  • വാർഷികാഘോഷത്തിനിടെ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍
  • കുന്ദമംഗലത്ത് യുവതിയ്ക്ക് വെട്ടേറ്റു
  • കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു.