മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ.

Feb. 5, 2025, 8:28 a.m.

മുക്കം: മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. മുക്കത്തെ ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ഇരുവരെയും വൈകാതെ പിടികൂടാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇവര്‍ക്കായുളഅള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം,മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട്  റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.

മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ


MORE LATEST NEWSES
  • വർക്ക് ഷോപ്പ് ജീവനക്കാരനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ജപ്പാൻ ജ്വരത്തിനെതിരെയുള്ള വാക്സിനെടുത്ത കുട്ടികളെ ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് എക്സ്പോയും നടത്തി
  • പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ മീഡിയ – വി പി എസ് ഭവന പദ്ധതി
  • രാസലഹരി കേസിൽ കുറ്റം തെളിഞ്ഞു,5 യുവാക്കൾക്ക് 20 വർഷം വീതം തടവും 2 ലക്ഷം രൂപ പിഴയും
  • രാസലഹരി കേസിൽ കുറ്റം തെളിഞ്ഞു;5 യുവാക്കൾക്ക് 20 വർഷം വീതം തടവും 2 ലക്ഷം രൂപ പിഴയും
  • നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തിൽ ഇളവ്; നാളെ വരെ അപേക്ഷ നല്‍കാം
  • മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള ധനസഹായം തുടരും
  • കുറ്റ്യാടിയിൽ കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
  • പ്രവർത്തക കൺവെൻഷനും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
  • പുതുപ്പാടിയില്‍ കക്കൂസ് മാലിന്യം തള്ളി, നടപടി വേണമെന്ന് പഞ്ചായത്ത്, വാഹനത്തെ പറ്റി സൂചന തന്നാല്‍ പാരിതോഷികം
  • അരുണാചല്‍ മലയാളി സംഘം അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം രണ്ടായി, കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
  • മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന പ്രതിയെ പിടികൂടി.
  • വേദനയെ തോൽപ്പിച്ച ഇച്ഛാശക്തി; കലോത്സവത്തിൽ സിയാ ഫാത്തിമയ്ക്ക് A ഗ്രേഡ്
  • കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്
  • ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ
  • ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളി
  • നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
  • മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
  • യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച; പൂളാടിക്കുന്ന് സ്വദേശി അറസ്റ്റില്‍
  • CPIM സമരത്തിൽ പങ്കെടുത്തില്ല, കണ്ണൂരിൽ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണവില
  • അതിതീവ്ര ലൈറ്റ് ഉപയോഗിച്ച് മീന്‍പിടിത്തം; കൊയിലാണ്ടിയിലെത്തിച്ച ബോട്ടുകളില്‍ നിന്നും പിഴയായി ഈടാക്കിയത് അഞ്ച് ലക്ഷംരൂപ
  • ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • പള്ളിയിൽ നമസ്കരിക്കാൻ കയറിയയാളുടെ ലാപ്ടോപ്പും മൊബൈൽഫോണും മോഷ്ടിച്ചവർ പിടിയിൽ
  • തൊടിയപ്പുലത്തെ14 കാരിയുടെ കൊലപാതകം; തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധത്തിലെന്ന് പ്രതി
  • കുറ്റിപ്പുറത്ത് വാഹനാപകടം; നിലമ്പൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.
  • മുണ്ടക്കൈ ദുരിതാശ്വാസം പണം നേരിട്ട് നൽകാനാവില്ല ലക്ഷ്യം പൂർണ്ണ പുനരധിവാസമെന്ന് കളക്ടർ
  • വടകര താലൂക്കിൽ ജനുവരി 22ന് സ്വകാര്യ ബസ് സമരം
  • നാദാപുരത്ത് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം
  • പതിനാലുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച വയോധികൻ കസ്റ്റഡിയിൽ
  • ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി.
  • ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • പന്ത്രണ്ട് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാളി യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു
  • കൊല്ലപ്പെട്ട പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
  • സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം പിന്നിടുമ്പോ കിരീടപ്പോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
  • *പതിനാലുകാരിയെ കൊന്നത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ
  • 12 അംഗ ക്വട്ടേഷൻ സംഘം റിസോർട്ടിൽ പിടിയിൽ
  • അച്ഛനെയും, മകളെയും മരിച്ചനിലയിൽ കണ്ടെത്തി
  • സ്വർണാഭരണം നഷ്ടപ്പെട്ടു
  • വിസ്ഡം ലീഡേഴ്സ് മീറ്റ് സമാപിച്ചു.
  • ചുരത്തിൽ ബസ് തകരാറിലായി ഗതാഗത തടസം
  • പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ല​ഗേജ് കൊണ്ടുപോകാം
  • എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; 13 സീറ്റ് ആവശ്യപ്പെടും; മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് കെ മാണി
  • ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയിൽ
  • അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്
  • ഈങ്ങാപ്പുഴ മസ്ജിദുന്നൂർ ഉദ്ഘാടനം ചെയ്തു
  • കേരളയാത്ര ഇന്ന് സമാപിക്കും
  • 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് 16കാരന്‍