മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ.

Feb. 5, 2025, 8:28 a.m.

മുക്കം: മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. മുക്കത്തെ ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ഇരുവരെയും വൈകാതെ പിടികൂടാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇവര്‍ക്കായുളഅള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം,മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട്  റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.

മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ


MORE LATEST NEWSES
  • സ്വർണവില ഇന്നും കുറഞ്ഞു; വെള്ളിക്ക് വൻ ഇടിവ്
  • തിരുവനന്തപുരം നെടുമങ്ങാട് എസ്‌ഡിപിഐ സിപിഎം സംഘർഷം
  • മദ്യപാനത്തിനിടെ വാക്കുതർക്കം; അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
  • ഒടുങ്ങാക്കാട് SKSSF യൂണിറ്റ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉത്ഘാടനവും വിഖായ സമർപ്പണവും ഇന്ന്
  • ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : മുജാഹിദ് പ്രതിനിധി സമ്മേളനം
  • ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : മുജാഹിദ് പ്രതിനിധി സമ്മേളനം
  • കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്
  • ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം
  • പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
  • മൂന്ന് വയസുകാരൻ ഷോപ്പിലെ ഡ്രസിംഗ് റൂമിൽ കുടുങ്ങി ,ഡോർ ബ്രേക്കിം​ഗിലൂടെ രക്ഷകരായി വടകര ഫയർഫോഴ്സ്
  • മരണ വാർത്ത
  • ദീപാവലി ആഘോഷ നിറവിൽ രാജ്യം
  • ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ‌ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
  • ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ കുപ്പി മുഖത്ത് പതിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.
  • മലയാളി സൈനികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
  • പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ നിന്നും തീപടര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • വാഹനാപകടത്തില്‍ പരിക്കേറ്റ് 14 വര്‍ഷമായി കിടപ്പിലായിരുന്നയാള്‍ മരിച്ചു
  • പുണ്യഭൂമി കൺനിറയെ കണ്ട് അൻസിൽ യാത്രയായി
  • കനത്ത മഴയിൽ കാർ ഒലിച്ചു പോയി.
  • രാജ്യത്ത് ആദ്യം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി
  • കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോക്സോ കേസ് പ്രതി പിടിയിൽ.
  • കാറും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
  • ഭാരതപ്പുഴയിൽ 2 വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനായി തിരച്ചിൽ തുടരുന്നു
  • ഇടുക്കിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
  • ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു
  • ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ അടിയന്തര വെടിനിർത്തലിന് സമ്മതിച്ചു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും
  • 2026ലെ പുതുവത്സര സമ്മാനമായി കാസർകോട്-തിരുവനന്തപുരം ദേശീയപാത നാടിന് സമർപ്പിക്കും; പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി
  • പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം;ഭർത്താവിനെതിരെ കേസ്
  • ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടിസി വാങ്ങുന്നു
  • ഔറം​ഗബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തു
  • ഖത്തർ ഓസ്‌ഫോജ്‌നക്ക് പുതിയ സാരഥികൾ
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • തിരൂർ വിവാഹ സൽക്കാരത്തിന് എത്തിയവർ സഞ്ചരിച്ച ഇരുചക്ര വാഹനം ദിശതെറ്റി പുഴയിലേക്ക് പതിച്ചു;ഒരാൾ മരണപ്പെട്ടു
  • പള്ളുരുത്തി ശിരോവസ്ത്ര വിവാദം; വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം
  • ഒന്നരമാസമായി അരി എത്തുന്നില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍
  • മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്
  • കൂടരഞ്ഞിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി
  • മലയോരത്തെ നിർത്തലാക്കിയ കെഎസ്ആർടിസി സർവീസുകൾ പുനഃസ്ഥാപിക്കണം
  • ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സ്വർണം, പണം, സുപ്രധാന രേഖകൾ പിടിച്ചെടുത്തു
  • കുമളിയില്‍ അതിശക്തമായ മഴ; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, വീടുകളില്‍ വെള്ളംകയറി
  • പടിഞ്ഞാറത്തറയിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും, ആദ്യമാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കും; വിഡി സതീശന്‍
  • മരണ വാർത്ത വെട്ടുവരിച്ചാലിൽ വി.സി.അഹമ്മദ്
  • നരിക്കുനിയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു.
  • ഫിഫ ലോകകപ്പ് 2026; ടിക്കറ്റ് വില്‍പ്പന തുടങ്ങി
  • ചുരത്തിൽ ഗതാഗത തടസ്സം
  • കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ
  • കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം നവംബർ ഒന്നിന്