ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നരകം തുറക്കുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്.

Feb. 11, 2025, 2:16 p.m.

വാഷിംഗ്ടണ്‍ – വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായില്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവെച്ചെന്ന ഹമാസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഹമാസിനെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായിലി ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന ഹമാസിന്റെ ഭീഷണിയെ ഭയാനകമെന്ന് വിശേഷിപ്പിച്ച ട്രംപ്, ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ ഹമാസ് യഥാര്‍ഥ നരകം കാണുമെന്ന് ഭീഷണി മുഴക്കി.

അടുത്ത ശനിയാഴ്ച ഉച്ചക്കകം ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ജനുവരി 19 മുതല്‍ ഗാസയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ റദ്ദാക്കണമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് നിര്‍ദേശിച്ചു. തങ്ങള്‍ക്കും ഹമാസിനും ഇടയിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തലിന് എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കാന്‍ ഈ വിഷയം ഇസ്രായിലിന് വിടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളില്‍ എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ – അതൊരു ന്യായമായ സമയപരിധിയാണെന്ന് ഞാന്‍ കരുതുന്നു – വെടിനിര്‍ത്തല്‍ റദ്ദാക്കാനും എല്ലാ നരകയാതനകളും അഴിച്ചുവിടാനും ഞാന്‍ ആവശ്യപ്പെടുന്നു – ട്രംപ് പറഞ്ഞു.

ഹമാസ് ഇപ്പോഴും ഗാസയില്‍ തടവില്‍ വച്ചിരിക്കുന്ന മുഴുവന്‍ ഇസ്രായിലി ബന്ദികളെയും ബാച്ചുകളായിട്ടല്ല, ഉടന്‍ ഒറ്റയടിക്ക് വിട്ടയക്കണം. രണ്ടും ഒന്നും മൂന്നും നാലും രണ്ടും ബന്ദികളെ വീതമല്ല വിട്ടയക്കേണ്ടത്. ഞങ്ങള്‍ക്ക് അവരെയെല്ലാം തിരികെ വേണം. എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നു. ഇസ്രായിലിന് വേണമെങ്കില്‍ ഇക്കാര്യം അവഗണിക്കാവുന്നതാണ്. പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം, ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബന്ദികള്‍ ഇവിടെ ഇല്ലെങ്കില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കും.

താന്‍ ഇപ്പോള്‍ പറഞ്ഞ ഈ സമയപരിധിയെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ ഭീഷണി കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് കൃത്യമായി വ്യക്തമാക്കിയില്ല. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് നേരില്‍ കാണാനാകുമെന്ന് ഇതിന് മറുപടിയായി ട്രംപ് പറഞ്ഞു. ഹമാസിനെതിരെ നേരിട്ടുള്ള സൈനിക ഇടപെടല്‍ അമേരിക്ക തള്ളിക്കളയുമോ എന്ന ചോദ്യത്തിന്, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം എന്ന് ട്രംപ് മറുപടി നല്‍കി.

ഫലസ്തീനികളെ സ്വീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും സമ്മതിച്ചില്ലെങ്കില്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തലാക്കാനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് സംസാരിച്ചു, ജോര്‍ദാന്‍ ഗാസയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കും എന്ന തന്റെ വിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് വികസനം നടപ്പാക്കുന്നതിന് ഗാസയിലെ മുഴുവന്‍ നിവാസികളെയും മാറ്റിപ്പാര്‍പ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള അഭൂതപൂര്‍വമായ പദ്ധതിയാണ് ട്രംപ് നിര്‍ദേശിച്ചത്.

ട്രംപിന്റെ പദ്ധതി പ്രകാരം ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങള്‍ ഗാസക്കാരെ സ്വീകരിക്കണം. എന്നാല്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആതിയും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും തമ്മില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചക്കു പിന്നാലെ, സ്വയം നിര്‍ണയാവകാശം, ഭൂമിയില്‍ തുടരാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് നിരാകരിക്കുക എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച് വ്യക്തമാക്കി.dd


MORE LATEST NEWSES
  • തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്
  • ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം;ഒരാൾ പിടിയിൽ
  • പാലക്കാട് നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ച് കയറി തിരൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
  • സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ ടയറുകൾ മോഷ്ടിച്ചു
  • പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.
  • ലഹരി വിരുദ്ധ സമിതി പ്രവർത്തകനു നേരെ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം
  • പിഎഫ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ്; കസ്റ്റഡിയില്‍ നിന്ന് ചാടിയ അധ്യാപകന്‍ വീണ്ടും പിടിയില്‍
  • വഖഫ്​ ഭേദഗതി നിയമത്തിനെതിരെ താക്കീതായി മുസ്​ലിം ലീഗ്​ മഹാറാലി
  • അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ; ഇന്ന് പെസഹ വ്യാഴം
  • വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;സാദിഖലി തങ്ങൾ
  • സഊദിയിലേക്കുള്ള വിസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു;
  • ഇന്ത്യയിലാദ്യമായി ട്രെയിനിലും എ.ടി.എം എ.ടി.എം സ്ഥാപിച്ച് റെയിൽവേ
  • എ പ്ലസ് അക്കാദമി ട്യൂഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
  • എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • വഖഫ് ഭേദ​ഗതി നിയമത്തിൽ കേന്ദ്രത്തിന് നിർണായക നിർദേശവുമായി സുപ്രിംകോടതി.
  • മലപ്പുറം നഗരത്തിൽ വ്യാപകമായി അജ്ഞാത പോസ്റ്റർ; അന്വേഷണമാരംഭിച്ച് പൊലീസ്
  • ആശാ വർക്കേഴ്സ് സമരം; ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി
  • കോട്ടയത്ത് യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേന കടകളിലെത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
  • പയ്യോളിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • പോലീസുകാരനെ ആക്രമിച്ച നേപ്പാള്‍ സ്വദേശികള്‍ പിടിയിലായി
  • അബ്‌ദുൽ റഹീമിന്റെ മോചനം വൈകുന്നതിൽ വിശദീകരണവുമായി നിയമസഹായ സമിതി
  • കഞ്ചാവ് കലർത്തിയ ചോക്ളേറ്റുകളുമായി ഡൽഹി സ്വദേശി കുറ്റ്യാടിയിൽ പിടിയിൽ
  • ഇരുമ്പന്‍പുളി പറിക്കാനായി മരത്തില്‍ കയറിയ എട്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു
  • മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി:കോഴിക്കോട് ഇന്ന് ഗതാഗത ക്രമീകരണം
  • സ്വർണവില കുതിച്ചുയിരുന്നു
  • സ്വകാര്യ ബസ് തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗർ തൊപ്പിയെ വിട്ടയച്ചു
  • പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് യുവതി ആത്മഹത്യ ചെയ്‌തത്‌ ഇന്ന് ഭർത്താവ് ഗൾഫിൽ നിന്ന് എത്താനിരിക്കെ.
  • മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി.
  • അനധികൃത സ്വത്ത് സമ്പാദനം; എം ആര്‍ അജിത് കുമാര്‍ കുറ്റവിമുക്തൻ
  • എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം
  • മദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
  • അഫ്​ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; 5.9 തീവ്രത, ഡൽഹിയിലും പ്രകമ്പനം
  • ബൈക്കിൽ പടക്കമുള്ളത് ശ്രദ്ധിച്ചില്ല പെട്രോൾ അടിക്കാൻ പമ്പിൽ കയറിയപ്പോൾ പൊട്ടിത്തെറിച്ചു
  • നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇന്ന് രാജ്യവ്യാപക പ്രതിഷേധം
  • ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി പടുതാ കുളത്തിൽ വീണ് മരിച്ചു
  • തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ രണ്ട് പെണ്‍കുഞ്ഞുങ്ങളും മരിച്ചു
  • ഹജ്ജ് ക്വാട്ട: വെട്ടിക്കുറച്ച 10,000 സീറ്റുകൾ പുനഃസ്ഥാപിച്ചു
  • ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി കസ്റ്റഡിയിൽ
  • കുന്ദമംഗലത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു.
  • അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ``` നിർബന്ധമാക്കി ഉത്തരവ്
  • വിദ്യാർത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
  • വളയത്ത് വീട് നിർമാണത്തിന് സൂക്ഷിച്ച മര ഉരുപ്പടികൾ തീവെച്ച് നശിപ്പിച്ച നിലയിൽ
  • കോഴിക്കോട് സ്വദേശി വാഹനാപകടത്തിൽ റിയാദിൽ മരണപ്പെട്ടു
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.
  • ഏറ്റുമാനൂർ പുഴയില്‍ചാടിയ അമ്മയും പെണ്‍മക്കളും മരിച്ചു.