ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നരകം തുറക്കുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്.

Feb. 11, 2025, 2:16 p.m.

വാഷിംഗ്ടണ്‍ – വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായില്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവെച്ചെന്ന ഹമാസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഹമാസിനെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായിലി ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന ഹമാസിന്റെ ഭീഷണിയെ ഭയാനകമെന്ന് വിശേഷിപ്പിച്ച ട്രംപ്, ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ ഹമാസ് യഥാര്‍ഥ നരകം കാണുമെന്ന് ഭീഷണി മുഴക്കി.

അടുത്ത ശനിയാഴ്ച ഉച്ചക്കകം ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ജനുവരി 19 മുതല്‍ ഗാസയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ റദ്ദാക്കണമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് നിര്‍ദേശിച്ചു. തങ്ങള്‍ക്കും ഹമാസിനും ഇടയിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തലിന് എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കാന്‍ ഈ വിഷയം ഇസ്രായിലിന് വിടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളില്‍ എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ – അതൊരു ന്യായമായ സമയപരിധിയാണെന്ന് ഞാന്‍ കരുതുന്നു – വെടിനിര്‍ത്തല്‍ റദ്ദാക്കാനും എല്ലാ നരകയാതനകളും അഴിച്ചുവിടാനും ഞാന്‍ ആവശ്യപ്പെടുന്നു – ട്രംപ് പറഞ്ഞു.

ഹമാസ് ഇപ്പോഴും ഗാസയില്‍ തടവില്‍ വച്ചിരിക്കുന്ന മുഴുവന്‍ ഇസ്രായിലി ബന്ദികളെയും ബാച്ചുകളായിട്ടല്ല, ഉടന്‍ ഒറ്റയടിക്ക് വിട്ടയക്കണം. രണ്ടും ഒന്നും മൂന്നും നാലും രണ്ടും ബന്ദികളെ വീതമല്ല വിട്ടയക്കേണ്ടത്. ഞങ്ങള്‍ക്ക് അവരെയെല്ലാം തിരികെ വേണം. എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നു. ഇസ്രായിലിന് വേണമെങ്കില്‍ ഇക്കാര്യം അവഗണിക്കാവുന്നതാണ്. പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം, ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബന്ദികള്‍ ഇവിടെ ഇല്ലെങ്കില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കും.

താന്‍ ഇപ്പോള്‍ പറഞ്ഞ ഈ സമയപരിധിയെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ ഭീഷണി കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് കൃത്യമായി വ്യക്തമാക്കിയില്ല. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് നേരില്‍ കാണാനാകുമെന്ന് ഇതിന് മറുപടിയായി ട്രംപ് പറഞ്ഞു. ഹമാസിനെതിരെ നേരിട്ടുള്ള സൈനിക ഇടപെടല്‍ അമേരിക്ക തള്ളിക്കളയുമോ എന്ന ചോദ്യത്തിന്, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം എന്ന് ട്രംപ് മറുപടി നല്‍കി.

ഫലസ്തീനികളെ സ്വീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും സമ്മതിച്ചില്ലെങ്കില്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തലാക്കാനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് സംസാരിച്ചു, ജോര്‍ദാന്‍ ഗാസയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കും എന്ന തന്റെ വിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് വികസനം നടപ്പാക്കുന്നതിന് ഗാസയിലെ മുഴുവന്‍ നിവാസികളെയും മാറ്റിപ്പാര്‍പ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള അഭൂതപൂര്‍വമായ പദ്ധതിയാണ് ട്രംപ് നിര്‍ദേശിച്ചത്.

ട്രംപിന്റെ പദ്ധതി പ്രകാരം ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങള്‍ ഗാസക്കാരെ സ്വീകരിക്കണം. എന്നാല്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആതിയും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും തമ്മില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചക്കു പിന്നാലെ, സ്വയം നിര്‍ണയാവകാശം, ഭൂമിയില്‍ തുടരാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് നിരാകരിക്കുക എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച് വ്യക്തമാക്കി.dd


MORE LATEST NEWSES
  • പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രവും സഞ്ചാരികൾക്കായി സമർപ്പിച്ചു.
  • മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദൈവത്തിന്റെ പകിട കളിയല്ല; മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിക്കപ്പെട്ട ‘ഗ്രേ റിനോ’ സംഭവമെന്ന് ജനകീയ ശാസ്ത്ര പഠനം
  • ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
  • മദ്യലഹരിയിൽ മകൻ അച്ഛനെ തള്ളിയിട്ടു, തലയിടിച്ചു വീണ അച്ഛന് ദാരുണാന്ത്യം; പ്രതി പൊലിസ് കസ്റ്റഡിയില്‍
  • പെരുവണ്ണാമൂഴിയിൽ വയോധികയുടെ മാല കവര്‍ന്ന യുവാവ് പിടിയിൽ
  • ഡോ.എം.കെ.മുനീറിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
  • റീല്‍സിനായി ലൈറ്റ് ഹൗസിന് മുകളില്‍ ഗുണ്ട് പൊട്ടിച്ചു; സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
  • ബാലുശ്ശേരിയില്‍ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പ്രതിഷേധം; നിയമസഭയ്ക്ക് സമീപം വാഹനം തടഞ്ഞു
  • അരിക്കുളം സ്വദേശി മുത്താമ്പി പുഴയിൽ ചാടി മരിച്ചു
  • വഖഫ് ഭേദഗതിക്ക് ഭാഗികമായി സ്റ്റേ.
  • യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
  • ചുരത്തിൽ ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടം,യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
  • വിവാദങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി, രാഹുൽ ഇരിക്കുക പ്രത്യേക ബ്ലോക്കിൽ
  • തിരുവോണ നാളിൽ കാണാതായ പതിനാല്കാരനെ കണ്ടെത്തി.
  • ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
  • കണ്ണൂരിൽ വാഹനാപകടത്തിൽ കോട്ടത്തറ സ്വദേശിനിയായ അധ്യാപിക മരിച്ചു.
  • യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസ്സ്,രശ്മിയുടെ ഫോണില്‍ അഞ്ചു വിഡിയോ ക്ലിപ്പുകള്‍ കണ്ടെത്തി
  • ഇസ്രായേൽ ആക്രമണം: ദോഹ അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്ക് തുടക്കം
  • വിജിൽ തിരോധാന കേസ്; രണ്ടാം പ്രതിയുമായി അന്വേഷണ സംഘം കോഴിക്കോട്ടേക്ക്
  • അടിമാലിയിൽ കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്
  • ഏഷ്യാ കപ്പ് 2025: പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
  • ഏഷ്യാ കപ്പ് 2025: പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
  • കാറിൻ്റെ ചാവി നഷ്ടപ്പെട്ടു
  • ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് പാകിസ്താൻ.
  • 14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍
  • മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
  • മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
  • കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.
  • ഹണിട്രാപ് കേസില്‍ ട്വിസ്റ്റ്,യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടെന്നാണ് ‍ പുറത്തുവരുന്ന വിവരം
  • യുപിഐ ഇടപാട് പരിധി പത്തുലക്ഷം, നാളെ മുതല്‍ പ്രാബല്യത്തില്‍
  • ഈങ്ങാപ്പുഴ ഫെസ്റ്റ് ബംബർ നറുക്കെടുപ്പും, ഓണാഘോഷവും നടത്തി
  • വാട്‌സാപ്പ് ഹാക്കിങ് വർദ്ദിക്കുന്നു; ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
  • ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • താമരശ്ശേരിയില്‍ 13കാരനെ കാണാതായിട്ട് പത്ത് ദിവസം; കണ്ടെത്താനാകാതെ പൊലീസ്
  • മസ്‌കറ്റിൽ കാറിന് തീപിടിച്ചു പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു
  • വടകര അഴിയൂരിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 6 കിലയോളം കഞ്ചാവും രണ്ടേകാൽ ലക്ഷം രൂപയും
  • വയോധികനെ ഇടിച്ചു കൊന്ന വാഹനം ഓടിച്ചത് പാറശാല സിഐ തന്നെ
  • കേരളത്തിൽ നിന്ന് പതിമൂവായിരത്തിലധികം ഹജ്ജ് യാത്രക്കാർ; കരിപ്പൂരിൽ നിന്നും 920 യാത്രക്കാർ
  • ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
  • കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു
  • മൂടാടിയിൽ ട്രെയിൻതട്ടി യുവാവ് മരിച്ചു
  • യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി യുവ ദമ്പതികളുടെ ക്രൂരപീഡനം
  • കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • കണ്ണൂരിൽ വിവാഹിതയായ യുവതിയും കൂട്ടുകാരനുമായുള്ള കിടപ്പറരംഗം ഒളിച്ചിരുന്നു പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടി: 2 പേർ അറസ്റ്റിൽ
  • മീനച്ചിലാറ്റില്‍ യുവാക്കള്‍ മുങ്ങിമരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
  • കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം: ഇടിച്ചത് പാറശ്ശാല എസ്.എച്ച്.ഒയുടെ കാർ
  • എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ
  • ഓട്ടോ മറിഞ്ഞ് വയോധികന് ദാരുണാന്ത്യം.