ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നരകം തുറക്കുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്.

Feb. 11, 2025, 2:16 p.m.

വാഷിംഗ്ടണ്‍ – വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായില്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവെച്ചെന്ന ഹമാസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഹമാസിനെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായിലി ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന ഹമാസിന്റെ ഭീഷണിയെ ഭയാനകമെന്ന് വിശേഷിപ്പിച്ച ട്രംപ്, ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ ഹമാസ് യഥാര്‍ഥ നരകം കാണുമെന്ന് ഭീഷണി മുഴക്കി.

അടുത്ത ശനിയാഴ്ച ഉച്ചക്കകം ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ജനുവരി 19 മുതല്‍ ഗാസയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ റദ്ദാക്കണമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് നിര്‍ദേശിച്ചു. തങ്ങള്‍ക്കും ഹമാസിനും ഇടയിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തലിന് എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കാന്‍ ഈ വിഷയം ഇസ്രായിലിന് വിടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളില്‍ എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ – അതൊരു ന്യായമായ സമയപരിധിയാണെന്ന് ഞാന്‍ കരുതുന്നു – വെടിനിര്‍ത്തല്‍ റദ്ദാക്കാനും എല്ലാ നരകയാതനകളും അഴിച്ചുവിടാനും ഞാന്‍ ആവശ്യപ്പെടുന്നു – ട്രംപ് പറഞ്ഞു.

ഹമാസ് ഇപ്പോഴും ഗാസയില്‍ തടവില്‍ വച്ചിരിക്കുന്ന മുഴുവന്‍ ഇസ്രായിലി ബന്ദികളെയും ബാച്ചുകളായിട്ടല്ല, ഉടന്‍ ഒറ്റയടിക്ക് വിട്ടയക്കണം. രണ്ടും ഒന്നും മൂന്നും നാലും രണ്ടും ബന്ദികളെ വീതമല്ല വിട്ടയക്കേണ്ടത്. ഞങ്ങള്‍ക്ക് അവരെയെല്ലാം തിരികെ വേണം. എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നു. ഇസ്രായിലിന് വേണമെങ്കില്‍ ഇക്കാര്യം അവഗണിക്കാവുന്നതാണ്. പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം, ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബന്ദികള്‍ ഇവിടെ ഇല്ലെങ്കില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കും.

താന്‍ ഇപ്പോള്‍ പറഞ്ഞ ഈ സമയപരിധിയെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ ഭീഷണി കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് കൃത്യമായി വ്യക്തമാക്കിയില്ല. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് നേരില്‍ കാണാനാകുമെന്ന് ഇതിന് മറുപടിയായി ട്രംപ് പറഞ്ഞു. ഹമാസിനെതിരെ നേരിട്ടുള്ള സൈനിക ഇടപെടല്‍ അമേരിക്ക തള്ളിക്കളയുമോ എന്ന ചോദ്യത്തിന്, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം എന്ന് ട്രംപ് മറുപടി നല്‍കി.

ഫലസ്തീനികളെ സ്വീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും സമ്മതിച്ചില്ലെങ്കില്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തലാക്കാനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് സംസാരിച്ചു, ജോര്‍ദാന്‍ ഗാസയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കും എന്ന തന്റെ വിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് വികസനം നടപ്പാക്കുന്നതിന് ഗാസയിലെ മുഴുവന്‍ നിവാസികളെയും മാറ്റിപ്പാര്‍പ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള അഭൂതപൂര്‍വമായ പദ്ധതിയാണ് ട്രംപ് നിര്‍ദേശിച്ചത്.

ട്രംപിന്റെ പദ്ധതി പ്രകാരം ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങള്‍ ഗാസക്കാരെ സ്വീകരിക്കണം. എന്നാല്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആതിയും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും തമ്മില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചക്കു പിന്നാലെ, സ്വയം നിര്‍ണയാവകാശം, ഭൂമിയില്‍ തുടരാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് നിരാകരിക്കുക എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച് വ്യക്തമാക്കി.dd


MORE LATEST NEWSES
  • മരണ വാർത്ത
  • മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു
  • രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ പ്രതികൾ കോഴിക്കോട് പിടിയിൽ
  • ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പോലീസിനെതിരേ കലാപാഹ്വാനം നടത്തിയ ആൾക്കെതിരേ പോലീസ് കേസെടുത്തു.
  • ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ
  • മുത്തങ്ങയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • മുതിർന്ന സൈനിക മേധാവി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹൂതികൾ; തക്കതായ മറുപടി തരുമെന്ന് ഇസ്രയേലിന് ഭീഷണി
  • ഉണ്ണികൃഷ്ണൻ പോറ്റിക്കു നേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവർത്തകൻ
  • ബസ് ഫീസടക്കാന്‍ വൈകി; അഞ്ചുവയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ അധികൃതര്‍
  • ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
  • ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട അധ്യാപിക വിദ്യാഭ്യാസ മന്ത്രി; കാരണക്കാർ മറുപടിപറയേണ്ടിവരും
  • നിരക്ക് കൂട്ടരുത്; പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിവിന് അനുമതി
  • പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്ത സംഭവം; കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ സ്ഥലംമാറ്റം റദ്ദാക്കി ഹൈക്കോടതി
  • ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്
  • ലക്ഷത്തോടടുത്ത് സ്വർണവില;പവന് 97000 കടന്നു
  • ലോകത്തെ ഏറ്റവും മോശം പെൻഷൻ സംവിധാനം ഇന്ത്യയിൽ
  • ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു
  • ഇടവഴി ഉത്ഘാടനം ചെയ്തു
  • ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
  • സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി സ്വർണം മോഷ്ടിച്ച് വിദേശത്തേക്കു കടന്ന യുവതി പിടിയിൽ
  • തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേള വിജയത്തേരിൽ നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ
  • താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • കോഴിക്കോട് ജില്ലാ ഫുട്ബോൾ ടീമിൽ ഇടം നേടി ഈങ്ങാപ്പുഴ എം.ജി.എം സ്കൂളിലെ വിദ്യാർഥികൾ
  • ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി; നിധീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം
  • മദ്യലഹരിയിൽ സ്വകാര്യ വാഹനത്തിലെത്തി മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; വിളപ്പിൽശാല എസ്എച്ച്ഒ പൊലീസ് കസ്റ്റഡിയിൽ
  • ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ മുറ്റത്ത് പ്രതിഷേധവുമായി വിദ്യാർഥികൾ
  • സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും
  • കൂൺ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം; ആറ് പേർ ആശുപത്രിയിൽ; മൂന്ന് പേരുടെ നില ഗുരുതരം
  • തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
  • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ
  • ചമ്രവട്ടം പാലത്തിനടുത്ത് പുഴയിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
  • നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ബസ്സിനടിയിലേക്ക് തെറിച്ച യുവാവിന് ദാരുണാന്ത്യം.
  • ഫ്രഷ് കട്ട് സമര സമിതി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു
  • സ്‌ഫോടകവസ്തു എറിഞ്ഞത് പൊലീസ് നിന്ന ഭാഗത്തു നിന്ന്; പേരാമ്പ്ര സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്
  • സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി താമരശ്ശേരി ജി.യു.പി. സ്കൂൾ
  • മരണ വാർത്ത.
  • ഒമാനിൽ ബസ് അപകടം: 42 പേര്‍ക്ക് പരുക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
  • കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍
  • പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ കിരീടം നേടി എംജിഎം എച്ച്എസ്എസ് ഈങ്ങാപുഴ*
  • ഡയാലിസിസ് സെന്റർ സന്ദർശിച്ചു.
  • കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു
  • മലപ്പുറം ജില്ലാ സ്കൂൾ വാട്ടർപോളോ മത്സരത്തിനിടെ താരങ്ങളുടെ കൂട്ടത്തല്ല്
  • ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം; മരണം മൂന്നായി
  • കോട്ടയത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
  • പോഷൻമാ;ഭക്ഷ്യമേളയും പാചകമത്സരവും സംഘടിപ്പിച്ച് ജി എം യു പി എസ് കൈതപ്പൊയിൽ
  • പന്ത്രണ്ട്കാരന് നേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ
  • താമരശ്ശേരി ഉപജില്ലാ മേളകളിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് മികവിന്റെ മികച്ച ചുവട്
  • കൊടുവള്ളിയിൽ ക്ഷേത്ര കവർച്ച; സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ.