ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നരകം തുറക്കുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്.

Feb. 11, 2025, 2:16 p.m.

വാഷിംഗ്ടണ്‍ – വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായില്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവെച്ചെന്ന ഹമാസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഹമാസിനെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായിലി ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന ഹമാസിന്റെ ഭീഷണിയെ ഭയാനകമെന്ന് വിശേഷിപ്പിച്ച ട്രംപ്, ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ ഹമാസ് യഥാര്‍ഥ നരകം കാണുമെന്ന് ഭീഷണി മുഴക്കി.

അടുത്ത ശനിയാഴ്ച ഉച്ചക്കകം ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ജനുവരി 19 മുതല്‍ ഗാസയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ റദ്ദാക്കണമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് നിര്‍ദേശിച്ചു. തങ്ങള്‍ക്കും ഹമാസിനും ഇടയിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തലിന് എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കാന്‍ ഈ വിഷയം ഇസ്രായിലിന് വിടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളില്‍ എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ – അതൊരു ന്യായമായ സമയപരിധിയാണെന്ന് ഞാന്‍ കരുതുന്നു – വെടിനിര്‍ത്തല്‍ റദ്ദാക്കാനും എല്ലാ നരകയാതനകളും അഴിച്ചുവിടാനും ഞാന്‍ ആവശ്യപ്പെടുന്നു – ട്രംപ് പറഞ്ഞു.

ഹമാസ് ഇപ്പോഴും ഗാസയില്‍ തടവില്‍ വച്ചിരിക്കുന്ന മുഴുവന്‍ ഇസ്രായിലി ബന്ദികളെയും ബാച്ചുകളായിട്ടല്ല, ഉടന്‍ ഒറ്റയടിക്ക് വിട്ടയക്കണം. രണ്ടും ഒന്നും മൂന്നും നാലും രണ്ടും ബന്ദികളെ വീതമല്ല വിട്ടയക്കേണ്ടത്. ഞങ്ങള്‍ക്ക് അവരെയെല്ലാം തിരികെ വേണം. എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നു. ഇസ്രായിലിന് വേണമെങ്കില്‍ ഇക്കാര്യം അവഗണിക്കാവുന്നതാണ്. പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം, ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബന്ദികള്‍ ഇവിടെ ഇല്ലെങ്കില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കും.

താന്‍ ഇപ്പോള്‍ പറഞ്ഞ ഈ സമയപരിധിയെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ ഭീഷണി കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് കൃത്യമായി വ്യക്തമാക്കിയില്ല. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് നേരില്‍ കാണാനാകുമെന്ന് ഇതിന് മറുപടിയായി ട്രംപ് പറഞ്ഞു. ഹമാസിനെതിരെ നേരിട്ടുള്ള സൈനിക ഇടപെടല്‍ അമേരിക്ക തള്ളിക്കളയുമോ എന്ന ചോദ്യത്തിന്, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം എന്ന് ട്രംപ് മറുപടി നല്‍കി.

ഫലസ്തീനികളെ സ്വീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും സമ്മതിച്ചില്ലെങ്കില്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തലാക്കാനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് സംസാരിച്ചു, ജോര്‍ദാന്‍ ഗാസയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കും എന്ന തന്റെ വിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് വികസനം നടപ്പാക്കുന്നതിന് ഗാസയിലെ മുഴുവന്‍ നിവാസികളെയും മാറ്റിപ്പാര്‍പ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള അഭൂതപൂര്‍വമായ പദ്ധതിയാണ് ട്രംപ് നിര്‍ദേശിച്ചത്.

ട്രംപിന്റെ പദ്ധതി പ്രകാരം ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങള്‍ ഗാസക്കാരെ സ്വീകരിക്കണം. എന്നാല്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആതിയും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും തമ്മില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചക്കു പിന്നാലെ, സ്വയം നിര്‍ണയാവകാശം, ഭൂമിയില്‍ തുടരാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് നിരാകരിക്കുക എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച് വ്യക്തമാക്കി.dd


MORE LATEST NEWSES
  • ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ ഡ്രൈവിങ്; അടിപ്പാതയുടെ മുകളിൽ നിന്ന് കാർ താഴേക്ക് വീണു
  • തിരുവനന്തപുരത്ത് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ
  • കാസർകോട് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
  • ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
  • ബിഎൽഒയുടെ ആത്മഹത്യ: വ്യാപക പ്രതിഷേധവുമായി സർവീസ് സംഘടനകൾ
  • ആർബിഐ സ്വർണ വായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നു; പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് പണയം വെക്കാനാകില്ല
  • വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ അഗ്നിബാധ
  • പരപ്പനങ്ങാടിയിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങി കടലിൽ കാണാതായ യുവാവ് മരിച്ചു
  • വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പ്രധാന സാക്ഷിയെ കണ്ടെത്തി
  • പരപ്പനങ്ങാടി ഹാർബറിന് പരിസരത്ത് കടുക്ക വാരാൻ മുങ്ങുന്നതിനിടെ ആളെ കാണ്മാനില്ല
  • പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി ട്രാൻസ്ജെൻഡർ യുവതി
  • പേരാമ്പ്രയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി; എസ്‌ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി കുടുംബം
  • അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ തയ്യാറാക്കും
  • ചുരത്തിൽ മറിഞ്ഞ പിക്കപ്പ് നിവർത്തി; ഗതാഗത തടസ്സം തുടരുന്നു
  • ചുരത്തിൽ വൻ ഗതാഗത കുരുക്ക്
  • നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വരൻ അറസ്‌റ്റിൽ
  • ട്രെയിനില്‍ വെച്ച് അരക്കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അന്തര്‍ സംസ്ഥാന മോഷണ സംഘം പിടിയിൽ
  • ബിജെപിയെ പ്രതിസന്ധിയിലാക്കി വീണ്ടും ആത്മഹത്യാശ്രമം
  • കണ്ണൂർ മാതമംഗലം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു
  • പുതുപ്പാടിയിൽ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു
  • IUMLP യിൽ രക്ഷകർത്താക്കൾക്കുള്ള ക്വിസ് മത്സരം ശ്രദ്ധേയമായി*
  • മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
  • ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്ന് നിര്‍ണായക വിവരങ്ങള്‍
  • കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ  ബൈക്ക് അപകടം: ഒരാൾ മരണപ്പെട്ടു
  • പാലത്തായി പീഡനക്കേസ്: പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്
  • ആനന്ദ് തിരുമല ശിവസേനയില്‍ അംഗത്വമെടുത്തത് കഴിഞ്ഞ ദിവസം; ദൃശ്യങ്ങള്‍ പുറത്ത്
  • പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടിയില്ല; സൽക്കാരത്തിന് എത്തിയവര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
  • എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ.
  • പാലക്കാട് സിഐയെ മരിച്ച നിലയിൽ കണ്ടെത്തി
  • തൃശൂരില്‍ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍
  • ബിജെപി നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി
  • ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി; രൂക്ഷമായ ഗതാഗത തടസം
  • കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ
  • നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
  • കൊയിലാണ്ടി കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം
  • പാലത്തായി പീഡനക്കേസ്;പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവ്
  • കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; പുതിയ ഭരണസമിതി ചുമതലയേറ്റു
  • എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
  • അമാന ഹോസ്പിറ്റൽ കൈതപ്പൊയിൽ പ്രവർത്തനം ആരംഭിച്ചു
  • ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ
  • വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റിൽ നിന്നും വീണു കെഎസ്‌ഇബി ജീവനക്കാരൻ മരണപ്പെട്ടു
  • കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടയിൽ കടലിലേക്ക് വീണു മരിച്ചു
  • ഒടുവില്‍ എല്ലാം ഔദ്യോഗികം; സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
  • മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കിട്ടു പിന്നാലെ സ്ഥാനാര്‍ഥിത്വം നഷ്ടമായി; ഇനി സ്വതന്ത്രന്‍
  • തെരുവുനായ ആക്രമണത്തില്‍ ഉള്ളാള്‍ സ്വദേശി മരണപ്പെട്ടു
  • സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1140 രൂപ
  • കുട്ടികളുടെ കൂട്ടുകാരന്റെ പിറന്നാൾ ആഘോഷിച്ച് MGM ലെ കുരുന്നുകൾ.
  • തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു
  • വിദ്യാര്‍ഥികളുമായി വിനോദയാത്ര; ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്