ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നരകം തുറക്കുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്.

Feb. 11, 2025, 2:16 p.m.

വാഷിംഗ്ടണ്‍ – വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായില്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവെച്ചെന്ന ഹമാസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഹമാസിനെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായിലി ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന ഹമാസിന്റെ ഭീഷണിയെ ഭയാനകമെന്ന് വിശേഷിപ്പിച്ച ട്രംപ്, ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ ഹമാസ് യഥാര്‍ഥ നരകം കാണുമെന്ന് ഭീഷണി മുഴക്കി.

അടുത്ത ശനിയാഴ്ച ഉച്ചക്കകം ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ജനുവരി 19 മുതല്‍ ഗാസയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ റദ്ദാക്കണമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് നിര്‍ദേശിച്ചു. തങ്ങള്‍ക്കും ഹമാസിനും ഇടയിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തലിന് എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കാന്‍ ഈ വിഷയം ഇസ്രായിലിന് വിടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളില്‍ എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ – അതൊരു ന്യായമായ സമയപരിധിയാണെന്ന് ഞാന്‍ കരുതുന്നു – വെടിനിര്‍ത്തല്‍ റദ്ദാക്കാനും എല്ലാ നരകയാതനകളും അഴിച്ചുവിടാനും ഞാന്‍ ആവശ്യപ്പെടുന്നു – ട്രംപ് പറഞ്ഞു.

ഹമാസ് ഇപ്പോഴും ഗാസയില്‍ തടവില്‍ വച്ചിരിക്കുന്ന മുഴുവന്‍ ഇസ്രായിലി ബന്ദികളെയും ബാച്ചുകളായിട്ടല്ല, ഉടന്‍ ഒറ്റയടിക്ക് വിട്ടയക്കണം. രണ്ടും ഒന്നും മൂന്നും നാലും രണ്ടും ബന്ദികളെ വീതമല്ല വിട്ടയക്കേണ്ടത്. ഞങ്ങള്‍ക്ക് അവരെയെല്ലാം തിരികെ വേണം. എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നു. ഇസ്രായിലിന് വേണമെങ്കില്‍ ഇക്കാര്യം അവഗണിക്കാവുന്നതാണ്. പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം, ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബന്ദികള്‍ ഇവിടെ ഇല്ലെങ്കില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കും.

താന്‍ ഇപ്പോള്‍ പറഞ്ഞ ഈ സമയപരിധിയെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ ഭീഷണി കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് കൃത്യമായി വ്യക്തമാക്കിയില്ല. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് നേരില്‍ കാണാനാകുമെന്ന് ഇതിന് മറുപടിയായി ട്രംപ് പറഞ്ഞു. ഹമാസിനെതിരെ നേരിട്ടുള്ള സൈനിക ഇടപെടല്‍ അമേരിക്ക തള്ളിക്കളയുമോ എന്ന ചോദ്യത്തിന്, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം എന്ന് ട്രംപ് മറുപടി നല്‍കി.

ഫലസ്തീനികളെ സ്വീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും സമ്മതിച്ചില്ലെങ്കില്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തലാക്കാനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് സംസാരിച്ചു, ജോര്‍ദാന്‍ ഗാസയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കും എന്ന തന്റെ വിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് വികസനം നടപ്പാക്കുന്നതിന് ഗാസയിലെ മുഴുവന്‍ നിവാസികളെയും മാറ്റിപ്പാര്‍പ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള അഭൂതപൂര്‍വമായ പദ്ധതിയാണ് ട്രംപ് നിര്‍ദേശിച്ചത്.

ട്രംപിന്റെ പദ്ധതി പ്രകാരം ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങള്‍ ഗാസക്കാരെ സ്വീകരിക്കണം. എന്നാല്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആതിയും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും തമ്മില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചക്കു പിന്നാലെ, സ്വയം നിര്‍ണയാവകാശം, ഭൂമിയില്‍ തുടരാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് നിരാകരിക്കുക എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച് വ്യക്തമാക്കി.dd


MORE LATEST NEWSES
  • ഷഹബാസ് വധം: കുറ്റക്കാരായ വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം മാറ്റി
  • മീൻ തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ
  • താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
  • കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം:യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
  • മുണ്ടക്കൈ, ചൂരല്‍മല മുഴുവന്‍ ദുരിതബാധിതര്‍ക്കും മുസ്‌ലിം ലീഗ് റമദാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു
  • റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് തട്ടി അപകടം; കാൽനടയാത്രക്കാരന് ദാരുണാന്ത്യം
  • റിയാദിൽ വാഹനമിടിച്ച്​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു
  • മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് ഇന്നോവ കാർ സമ്മാനിച്ചു; വിവാദമായതോടെ തിരിച്ചുനൽകി
  • ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്,
  • ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു
  • റോഡ് ഉൽഘാടനം ചെയ്തു
  • പെരുമ്പള്ളിയിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്
  • വയനാട്ടിലെ തേയില തോട്ടത്തിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി
  • കുന്നമംഗലത്ത് വാഹനാപകടം;യുവാവിന് ദാരുണാന്ത്യം
  • ഷഹബാസ് കൊലപാതക കേസിൽ പിടിയിലായ കുട്ടികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി.
  • ബ്രിട്ടിഷ് കാലത്തെ ഉരുക്കുകട്ടകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ
  • മലപ്പുറം സ്വദേശി അൽ ഐനിൽ അന്തരിച്ചു.
  • റെയിൽ പാതയ്ക്കരികിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു
  • സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി.
  • തേനീച്ചകളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക്‌ പരിക്ക്
  • നിർത്തിയിട്ട കാർ കത്തിനശിച്ചു.
  • ഐടിഐ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സഹപാഠിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു.
  • വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
  • രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടിരുന്നതായി അഫാന്റെ മൊഴി.
  • ഷഹബാസിൻ്റെ മരണം; 'പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ, രക്ഷപ്പെടാൻ അനുവദിയ്ക്കരുത്'; പിതാവ് ഇക്ബാൽ
  • കഞ്ചാവുമായി കർണ്ണാടക സ്വദേശികൾ പിടിയിൽ
  • ആശവർക്കർമാർക്ക് നീതിക്ക് പകരം കേരള സർക്കാറിൽ നിന്ന് ലഭിച്ചത് നിസംഗതയും നിശബ്ദമാക്കാനുള്ള ശ്രമവും, പ്രിയങ്ക ഗാന്ധി
  • കുടുംബത്തിനു വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് അഫാന്റെ പിതാവ് അബ്ദുൽ റഹീം.
  • ചരിഞ്ഞ കാട്ടാനയുടെ ‍ ആനകൊമ്പുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
  • യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ.
  • ബൈക്കിൽ പിന്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
  • മുസ്‌ലിം ലീഗിൻ്റെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി 
  • പഠനം നിര്‍ത്തിയതിന് വഴക്ക് പറഞ്ഞു; അച്ഛനെ വെട്ടിക്കൊന്നതിന്‍റെ കാരണം പറഞ്ഞ് മകന്‍
  • നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം-രാസപരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍
  • സഹപാഠിയുടെ മർദ്ദനത്തിൽ ഐടിഐയിലെ വിദ്യാർത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി
  • പി. ഭാസ്കരൻ അനുസ്മരണവും ഗാനസന്ധ്യയും നടത്തി
  • എംഡിഎംഎയുമായി ഓട്ടോ ഡ്രൈവര്‍ പിടില്‍.
  • കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി കേസില്‍ യുവതി
  • കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
  • മദ്യലഹരിയിൽ പുഴയിലേക്ക് കാറ് ഓടിച്ചിറക്കി യുവാവ്
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ പിതാവിന്റെ മൊഴി എടുത്തു.
  • സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് പ്രതിഷേധ ധരണ നടത്തി.
  • തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു
  • ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; താമരശ്ശേരി സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
  • സൗദിയിലെ സമസ്ത ഇസ്ലാമിക് സെൻറർ നേതാവ് നാട്ടിൽ നിര്യാതനായി
  • യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ വ്ലോഗർ അറസ്റ്റിൽ.
  • ഷഹബാസിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
  • യുവാവിനെ റെയിൽവേ ഇലക്ട്രിക് പോസ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ബാലുശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥിക്ക് മർദനമേറ്റെന്ന് പരാതി
  • റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി