ഷാനിദിന്‍റെ മരണകാരണം അമിത അളവില്‍ ലഹരി മരുന്ന് ശരീരത്തിലെത്തിയത് മൂലം

March 10, 2025, 7:06 a.m.

താമരശ്ശേരി.നാട്ടില്‍ ആരോടും മിണ്ടാറില്ല. ജോലിക്കും പോവാറില്ല. ഇങ്ങനെയാണ് താമരശേരിയില്‍ ലഹരിമരുന്ന് പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്. മൈക്കാവിലുള്ള  സാധാരണകുടുംബത്തിലെ മൂത്തകുട്ടിയാണ് ഷാനിദ്.  കുറച്ചുവര്‍ഷമായി മുത്തശിക്കൊപ്പം അമ്പയത്തോടിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശിക്ക് കൂട്ടായാണ് ഷാനിദ് അമ്പയത്തോടില്‍ എത്തുന്നത്. ഇവിടെവെച്ച് സ്ഥിരമായി ലഹരിമരുന്ന്  ഉപയോഗിക്കാറുണ്ടായിരുന്നു. ജോലിക്കായി ദുബായില്‍ പോയിരുന്നെങ്കിലും നാലുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് ലഹരിമരുന്ന് ഉപയോഗം പതിവാക്കി. മാതാവ് ജോലിക്കുപോയി ലഭിച്ചിരുന്ന പണം പോലും പിടിച്ചുവാങ്ങി ലഹരിമരുന്ന് വാങ്ങാനായി ഷാനിദ് കൊണ്ടുപോവാറുണ്ടായിരുന്നുവെന്ന് ബന്ധുകള്‍ പറയുന്നു. ഡ്രൈവറായിരുന്ന പിതാവിനും ഷാനിദിനെ നേര്‍വഴിക്ക് നടത്താനായില്ല. 

മൈക്കാവും അമ്പയത്തോടും ഷാനിദിന് അടുത്ത കൂട്ടുകാരുണ്ടായിരുന്നില്ല. അധികം ആരോടും മിണ്ടാറുമില്ല. പക്ഷേ വീട്ടിലും പരിസരങ്ങളിലും സ്ഥിരമായി ഷാനിദിനെ കാണാന്‍ രാത്രികാലങ്ങളില്‍ പലരും എത്താറുണ്ടായിരുന്നു. ഇവര്‍ ആരാണെന്നോ എന്തിനാണ് വരുന്നതെന്നും കുടുംബത്തിനുമറിയില്ല. ജോലിക്കൊന്നും ഷാനിദ് പോവാറുണ്ടായിരുന്നില്ല. ഷാനിദ് അമ്പയാത്തോട് പ്രദേശത്ത് സ്ഥിരമായി ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷാനിദിന്‍റെ പേരില്‍ ഇതിനുമുമ്പും കോടഞ്ചേരി, താമരശേരി പൊലീസ് സ്റ്റേഷനുകളില്‍ ലഹരി എന്‍ഡിപിഎസ് കേസുകളുണ്ട്. ആവശ്യക്കാര്‍ക്കുള്ള ലഹരിമരുന്ന് പാക്കറ്റുകളിലാക്കി വൈദ്യുതതൂണുകള്‍ക്ക് താഴെ വെച്ചായിരുന്നു ഷാനിദിന്‍റെ ലഹരിവില്‍പ്പനയെന്നാണ് പൊലീസ് പറയുന്നത്. പണമിടപാടുകള്‍ ഗൂഗിള്‍ പേയിലൂടെയും. ഇത്തരത്തില്‍ ആവശ്യക്കാര്‍ക്കുള്ള പാക്കറ്റുമായി എത്തിയപ്പോഴാണ് ഷാനിദ് പിടിയിലായത്. മരണശേഷം ഷാനിദിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിഴുങ്ങിയത് രണ്ട് പാക്കറ്റ് 

വെള്ളിയാഴ്ച  പതിവുപരിശോധനയ്ക്കിടെയാണ് സംശയസ്പദമായ സാഹചര്യത്തില്‍    ഷാനിദിനെ അമ്പയത്തോടെ മേലെ പള്ളിക്ക് സമീപത്തുവെച്ച് താമരശേരി പൊലീസ് കാണുന്നത്. ക പൊലീസിനെ കണ്ടയുടന്‍ പാക്കറ്റ് വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.പിന്തുടര്‍ന്ന് പിടിച്ചപ്പോഴാണ് വിഴുങ്ങിയത് ലഹരിമരുന്ന് പാക്കറ്റ് ആണെന്ന് ഷാനിദ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഒമ്പത് ഗ്രാമിന്‍റെ കഞ്ചാവും എംഡിഎംഎ പോലുള്ള ലഹരിമരുന്നിന്‍റെയും രണ്ട് പാക്കറ്റുകള്‍ വയറ്റിനുള്ളിലുണ്ടെന്ന് എന്‍ഡോസ്കോപ്പിയിലൂടെ കണ്ടെത്തി. എന്നാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്താനായി സമ്മതപത്രത്തില്‍ ഷാനിദ് ഒപ്പുവെച്ചില്ല. ഇതേ തുടര്‍ന്ന് നിയമവിദഗദ്ധരുമായി ആലോചിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു പൊലീസിന്‍റെ തീരുമാനം. പക്ഷേ, അതിനുമുമ്പേ ആരോഗ്യനില വഷളയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ ഷാനിദ് മരിച്ചു


MORE LATEST NEWSES
  • പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്‍.പി ജയനെ ‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്,
  • ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരുക്ക്
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കക്കയം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു.
  • ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
  • കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന
  • സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം
  • അച്ഛനെ പരിചരിക്കാനെത്തിയ മകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
  • മരണ വാർത്ത
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തയാള്‍ പിടിയില്‍.
  • കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി,നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം
  • ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച; 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ
  • രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍
  • വാഹന ബാഹുല്യം ;ചുരത്തിൽ ഗതാഗത കുരുക്ക് നേരിടുന്നു
  • എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
  • ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.
  • പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ
  • ചുരത്തിൽ ലോറി കുടുങ്ങി., ഗതാഗത തടസ്സം
  • ഹൃദയാഘാതം;പുതുപ്പാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • വടകര സ്വദേശ റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
  • മുണ്ടിക്കൽത്താഴം  കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം
  • ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ; അപേക്ഷാ തീയതി നീട്ടി*
  • ഒറ്റപ്പാലം വരക്കാശ്ശേരി മനയ്ക്ക് മുൻപിൽ വാഹനാപകടം
  • മഞ്ഞു വയലിൽ പുലിയെ കണ്ടതായി നാട്ടുകാർ
  • പോത്തുകുട്ടി വിതരണം നടത്തി
  • പ്രൊഫ: എം.കെ.മുഹമ്മദ് നിര്യാതനായി
  • പോത്തിനെ കാണ്മാനില്ല
  • പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
  • മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി
  • മകനോടുള്ള പകയിൽ അമ്മയുടെ കൈ കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിച്ച രണ്ടുപേർ അറസ്റ്റിൽ
  • ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു
  • വൻ മയക്കുമരുന്ന് വേട്ട: കുവൈത്തിൽ വധശിക്ഷ വിധിച്ചത് മലയാളികൾക്ക്
  • നാദാപുരത്ത് ബസ് കടന്നു പോകുന്നതിനിടയിലുണ്ടായ സ്ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം
  • അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേര്‍ പിടിയിൽ
  • ഒമാനില്‍ മലപ്പുറം സ്വദേശിയായ കണാതായതായി പരാതി
  • താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തിയായി
  • പന്നിയങ്കരയിൽ കടയ്ക്ക് തീ പിടിച്ചു
  • സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്
  • വെബ്‌സൈറ്റിൽ എഡിറ്റ് ചെയ്യാൻ കഴിയുന്നില്ല; സിഎച്ച് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കാതെ ആയിരക്കണക്കിന് വിദ്യാർഥികൾ
  • തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നതായി എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്.
  • പരപ്പനങ്ങാടി ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു
  • അനുമോദ സമ്മേളനം നടത്തി
  • *ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 36 ലക്ഷം തട്ടിയെടുത്ത കോഴിക്കോട് സ്വദേശികൾ പിടിയിൽ*
  • വീണ്ടും വില കൂടി സ്വർണം
  • ചൂരൽമല ദുരന്തം: സുപ്രധാന പ്രഖ്യാപനവുമായി കോൺഗ്രസ്
  • വടകരയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറിൽ ഇടിച്ച് വയോധികന് ദാരുണാന്ത്യം.
  • വോട്ടർ പട്ടികയിൽ വൻ ക്രമക്കേടിന് ബിജെപി ഗൂഢാലോചന നടത്തുന്നു'; പരാതിയുമായി സിപിഎമ്മും കോൺഗ്രസും
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു