ഷാനിദിന്‍റെ മരണകാരണം അമിത അളവില്‍ ലഹരി മരുന്ന് ശരീരത്തിലെത്തിയത് മൂലം

March 10, 2025, 7:06 a.m.

താമരശ്ശേരി.നാട്ടില്‍ ആരോടും മിണ്ടാറില്ല. ജോലിക്കും പോവാറില്ല. ഇങ്ങനെയാണ് താമരശേരിയില്‍ ലഹരിമരുന്ന് പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്. മൈക്കാവിലുള്ള  സാധാരണകുടുംബത്തിലെ മൂത്തകുട്ടിയാണ് ഷാനിദ്.  കുറച്ചുവര്‍ഷമായി മുത്തശിക്കൊപ്പം അമ്പയത്തോടിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശിക്ക് കൂട്ടായാണ് ഷാനിദ് അമ്പയത്തോടില്‍ എത്തുന്നത്. ഇവിടെവെച്ച് സ്ഥിരമായി ലഹരിമരുന്ന്  ഉപയോഗിക്കാറുണ്ടായിരുന്നു. ജോലിക്കായി ദുബായില്‍ പോയിരുന്നെങ്കിലും നാലുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് ലഹരിമരുന്ന് ഉപയോഗം പതിവാക്കി. മാതാവ് ജോലിക്കുപോയി ലഭിച്ചിരുന്ന പണം പോലും പിടിച്ചുവാങ്ങി ലഹരിമരുന്ന് വാങ്ങാനായി ഷാനിദ് കൊണ്ടുപോവാറുണ്ടായിരുന്നുവെന്ന് ബന്ധുകള്‍ പറയുന്നു. ഡ്രൈവറായിരുന്ന പിതാവിനും ഷാനിദിനെ നേര്‍വഴിക്ക് നടത്താനായില്ല. 

മൈക്കാവും അമ്പയത്തോടും ഷാനിദിന് അടുത്ത കൂട്ടുകാരുണ്ടായിരുന്നില്ല. അധികം ആരോടും മിണ്ടാറുമില്ല. പക്ഷേ വീട്ടിലും പരിസരങ്ങളിലും സ്ഥിരമായി ഷാനിദിനെ കാണാന്‍ രാത്രികാലങ്ങളില്‍ പലരും എത്താറുണ്ടായിരുന്നു. ഇവര്‍ ആരാണെന്നോ എന്തിനാണ് വരുന്നതെന്നും കുടുംബത്തിനുമറിയില്ല. ജോലിക്കൊന്നും ഷാനിദ് പോവാറുണ്ടായിരുന്നില്ല. ഷാനിദ് അമ്പയാത്തോട് പ്രദേശത്ത് സ്ഥിരമായി ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷാനിദിന്‍റെ പേരില്‍ ഇതിനുമുമ്പും കോടഞ്ചേരി, താമരശേരി പൊലീസ് സ്റ്റേഷനുകളില്‍ ലഹരി എന്‍ഡിപിഎസ് കേസുകളുണ്ട്. ആവശ്യക്കാര്‍ക്കുള്ള ലഹരിമരുന്ന് പാക്കറ്റുകളിലാക്കി വൈദ്യുതതൂണുകള്‍ക്ക് താഴെ വെച്ചായിരുന്നു ഷാനിദിന്‍റെ ലഹരിവില്‍പ്പനയെന്നാണ് പൊലീസ് പറയുന്നത്. പണമിടപാടുകള്‍ ഗൂഗിള്‍ പേയിലൂടെയും. ഇത്തരത്തില്‍ ആവശ്യക്കാര്‍ക്കുള്ള പാക്കറ്റുമായി എത്തിയപ്പോഴാണ് ഷാനിദ് പിടിയിലായത്. മരണശേഷം ഷാനിദിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിഴുങ്ങിയത് രണ്ട് പാക്കറ്റ് 

വെള്ളിയാഴ്ച  പതിവുപരിശോധനയ്ക്കിടെയാണ് സംശയസ്പദമായ സാഹചര്യത്തില്‍    ഷാനിദിനെ അമ്പയത്തോടെ മേലെ പള്ളിക്ക് സമീപത്തുവെച്ച് താമരശേരി പൊലീസ് കാണുന്നത്. ക പൊലീസിനെ കണ്ടയുടന്‍ പാക്കറ്റ് വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.പിന്തുടര്‍ന്ന് പിടിച്ചപ്പോഴാണ് വിഴുങ്ങിയത് ലഹരിമരുന്ന് പാക്കറ്റ് ആണെന്ന് ഷാനിദ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഒമ്പത് ഗ്രാമിന്‍റെ കഞ്ചാവും എംഡിഎംഎ പോലുള്ള ലഹരിമരുന്നിന്‍റെയും രണ്ട് പാക്കറ്റുകള്‍ വയറ്റിനുള്ളിലുണ്ടെന്ന് എന്‍ഡോസ്കോപ്പിയിലൂടെ കണ്ടെത്തി. എന്നാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്താനായി സമ്മതപത്രത്തില്‍ ഷാനിദ് ഒപ്പുവെച്ചില്ല. ഇതേ തുടര്‍ന്ന് നിയമവിദഗദ്ധരുമായി ആലോചിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു പൊലീസിന്‍റെ തീരുമാനം. പക്ഷേ, അതിനുമുമ്പേ ആരോഗ്യനില വഷളയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ ഷാനിദ് മരിച്ചു


MORE LATEST NEWSES
  • കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
  • സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍
  • പുൽപ്പള്ളി കൂടുതൽ കടുവകൾ ഉണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരണം
  • കണ്ണോത്ത് സ്കൂളിന് 1986 ബാച്ചിന്റെ കരുതലിൽ പുത്തൻ സ്റ്റേജ്; ഉദ്ഘാടനം നിർവ്വഹിച്ചു
  • സാരഥി സംഗമം
  • ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 14 വയസുകാരന് ദാരുണാന്ത്യം
  • വിമാന ടിക്കറ്റ് നിരക്കു വീണ്ടും കുതിച്ചുയർന്നു
  • യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
  • അജ്ഞാത വന്യജീവി കോഴികളെ കൊന്നു
  • വടകരയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
  • പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി
  • കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 
  • പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
  • ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍
  • റാം നാരായണിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും;10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്
  • കൊല്ലം ഇരവിപുരത്ത് പൊലീസ് സ്റ്റേഷനിൽ അവിലും മലരും പഴവും വച്ച് സിപിഎം നേതാവിന്‍റെ ഭീഷണി
  • വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്
  • മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ
  • ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല; പൊലിസിന് തിരിച്ചടി
  • സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ഒറ്റപ്പാലത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
  • കോഴിക്കോട് കോർപറേഷൻ വാർഡ് വിഭജനം തുണച്ചത് ബിജെപിയെ; സിപിഎം, ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ്
  • ഭാര്യയെ വീഡിയോ കോൾ ചെയ്തു, കഴുത്തിൽ കുരുക്ക് മുറുക്കി; അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്ത് സ്വർണവില ലക്ഷത്തിനടുത്ത്
  • ഇൻസ്റ്റഗ്രാം പ്രണയം; യുവതിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു 19-കാരൻ അറസ്റ്റിൽ
  • സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽ
  • ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്
  • 70 വയസ്സ് പൂർത്തിയായ റേഷൻ വ്യാപാരികളെ പിരിച്ചുവിടാനുള്ള ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ
  • മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
  • കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍
  • സ്കൂൾ വിട്ട് വരികയായിരുന്നു കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ.
  • ശബരിമല വിമാനത്താവളം; വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
  • അനധികൃത നിർമാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
  • തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
  • ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
  • മരണ വാർത്ത
  • അവധിക്കാലത്ത് നിർബന്ധിത ക്ലാസുകള്‍ പാടില്ല; കർശനമായി നടപ്പിലാക്കും: മന്ത്രി ശിവന്‍കുട്ടി
  • ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; പുതുക്കിയ നിരക്കുകള്‍ അറിയാം
  • കോഴിക്കോട് ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ച; പിതാവും മറ്റൊരു മകനും പോലീസ് കസ്റ്റഡിയിൽ
  • ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പോലീസുകാർക്ക് നേരെയും കയ്യേറ്റം
  • വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ്‌
  • എസ്.ഐ.ആര്‍: കേരളത്തില്‍ അജ്ഞാത വോട്ടര്‍മാര്‍ കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍
  • ജപ്പാന്‍ ജ്വര പ്രതിരോധം: ജില്ലയില്‍ ജനുവരി മുതല്‍ വാക്സിനേഷന്‍ തുടങ്ങും,
  • യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
  • പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
  • തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
  • മകനെ കഴുത്ത് ഞെരിച്ച് കൊന്ന കേസ്; അമ്മ അറസ്റ്റിൽ.
  • കേരളം കിടുകിടാ വിറയ്ക്കുന്നു; താപനില ഇനിയും താഴാൻ സാധ്യത
  • യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ
  • നിര്യാതനായി