ഷാനിദിന്‍റെ മരണകാരണം അമിത അളവില്‍ ലഹരി മരുന്ന് ശരീരത്തിലെത്തിയത് മൂലം

March 10, 2025, 7:06 a.m.

താമരശ്ശേരി.നാട്ടില്‍ ആരോടും മിണ്ടാറില്ല. ജോലിക്കും പോവാറില്ല. ഇങ്ങനെയാണ് താമരശേരിയില്‍ ലഹരിമരുന്ന് പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്. മൈക്കാവിലുള്ള  സാധാരണകുടുംബത്തിലെ മൂത്തകുട്ടിയാണ് ഷാനിദ്.  കുറച്ചുവര്‍ഷമായി മുത്തശിക്കൊപ്പം അമ്പയത്തോടിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശിക്ക് കൂട്ടായാണ് ഷാനിദ് അമ്പയത്തോടില്‍ എത്തുന്നത്. ഇവിടെവെച്ച് സ്ഥിരമായി ലഹരിമരുന്ന്  ഉപയോഗിക്കാറുണ്ടായിരുന്നു. ജോലിക്കായി ദുബായില്‍ പോയിരുന്നെങ്കിലും നാലുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് ലഹരിമരുന്ന് ഉപയോഗം പതിവാക്കി. മാതാവ് ജോലിക്കുപോയി ലഭിച്ചിരുന്ന പണം പോലും പിടിച്ചുവാങ്ങി ലഹരിമരുന്ന് വാങ്ങാനായി ഷാനിദ് കൊണ്ടുപോവാറുണ്ടായിരുന്നുവെന്ന് ബന്ധുകള്‍ പറയുന്നു. ഡ്രൈവറായിരുന്ന പിതാവിനും ഷാനിദിനെ നേര്‍വഴിക്ക് നടത്താനായില്ല. 

മൈക്കാവും അമ്പയത്തോടും ഷാനിദിന് അടുത്ത കൂട്ടുകാരുണ്ടായിരുന്നില്ല. അധികം ആരോടും മിണ്ടാറുമില്ല. പക്ഷേ വീട്ടിലും പരിസരങ്ങളിലും സ്ഥിരമായി ഷാനിദിനെ കാണാന്‍ രാത്രികാലങ്ങളില്‍ പലരും എത്താറുണ്ടായിരുന്നു. ഇവര്‍ ആരാണെന്നോ എന്തിനാണ് വരുന്നതെന്നും കുടുംബത്തിനുമറിയില്ല. ജോലിക്കൊന്നും ഷാനിദ് പോവാറുണ്ടായിരുന്നില്ല. ഷാനിദ് അമ്പയാത്തോട് പ്രദേശത്ത് സ്ഥിരമായി ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷാനിദിന്‍റെ പേരില്‍ ഇതിനുമുമ്പും കോടഞ്ചേരി, താമരശേരി പൊലീസ് സ്റ്റേഷനുകളില്‍ ലഹരി എന്‍ഡിപിഎസ് കേസുകളുണ്ട്. ആവശ്യക്കാര്‍ക്കുള്ള ലഹരിമരുന്ന് പാക്കറ്റുകളിലാക്കി വൈദ്യുതതൂണുകള്‍ക്ക് താഴെ വെച്ചായിരുന്നു ഷാനിദിന്‍റെ ലഹരിവില്‍പ്പനയെന്നാണ് പൊലീസ് പറയുന്നത്. പണമിടപാടുകള്‍ ഗൂഗിള്‍ പേയിലൂടെയും. ഇത്തരത്തില്‍ ആവശ്യക്കാര്‍ക്കുള്ള പാക്കറ്റുമായി എത്തിയപ്പോഴാണ് ഷാനിദ് പിടിയിലായത്. മരണശേഷം ഷാനിദിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിഴുങ്ങിയത് രണ്ട് പാക്കറ്റ് 

വെള്ളിയാഴ്ച  പതിവുപരിശോധനയ്ക്കിടെയാണ് സംശയസ്പദമായ സാഹചര്യത്തില്‍    ഷാനിദിനെ അമ്പയത്തോടെ മേലെ പള്ളിക്ക് സമീപത്തുവെച്ച് താമരശേരി പൊലീസ് കാണുന്നത്. ക പൊലീസിനെ കണ്ടയുടന്‍ പാക്കറ്റ് വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.പിന്തുടര്‍ന്ന് പിടിച്ചപ്പോഴാണ് വിഴുങ്ങിയത് ലഹരിമരുന്ന് പാക്കറ്റ് ആണെന്ന് ഷാനിദ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഒമ്പത് ഗ്രാമിന്‍റെ കഞ്ചാവും എംഡിഎംഎ പോലുള്ള ലഹരിമരുന്നിന്‍റെയും രണ്ട് പാക്കറ്റുകള്‍ വയറ്റിനുള്ളിലുണ്ടെന്ന് എന്‍ഡോസ്കോപ്പിയിലൂടെ കണ്ടെത്തി. എന്നാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്താനായി സമ്മതപത്രത്തില്‍ ഷാനിദ് ഒപ്പുവെച്ചില്ല. ഇതേ തുടര്‍ന്ന് നിയമവിദഗദ്ധരുമായി ആലോചിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു പൊലീസിന്‍റെ തീരുമാനം. പക്ഷേ, അതിനുമുമ്പേ ആരോഗ്യനില വഷളയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ ഷാനിദ് മരിച്ചു


MORE LATEST NEWSES
  • അമ്പലവയലിൽ സ്കൂട്ടർ മോഷണം; പ്രതികൾ പിടിയിൽ
  • പാലിയേറ്റീവ് കെയർ സംഗമം ഉൽഘാടനം ചെയ്തു
  • ജില്ലാകമ്മിറ്റി മാർച്ചും ധർണയും നടത്തി
  • വികസന സെമിനാർ ഉൽഘാടനം ചെയ്തു
  • ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്
  • രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി
  • എൽപി സ്കൂ‌ൾ അധ്യാപക നിയമനം വഴിമുട്ടി: 10 ജില്ലകളിൽ ഒഴിവുകളില്ല
  • ജാമ്യ വ്യവസ്ഥ പാലിക്കില്ല,പൊലീസ് സ്റ്റേഷനിലെത്തി പ്രതിയുടെ ആക്രമണം; യുവാവ് വീണ്ടും പിടിയിൽ
  • സർക്കാരിന് തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
  • എറണാകുളത്ത് കെട്ടിടത്തിൽ നിന്നും വീണുമരിച്ചത് സൈനികൻ
  • തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു
  • താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച
  • അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
  • അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
  • സ്വർണവിലയിൽ വൻ ഇടിവ്
  • വ്യാജ ഓൺലൈൻ ട്രേഡിങ്; പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ
  • *ഹയർ സെക്കണ്ടറി എൻ എസ് എസ് ഗോത്രശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കം*
  • മുത്തങ്ങയിൽ വൻ ലഹരിവേട്ട; പഞ്ചസാരയുടെ മറവിൽ കടത്തിയ 3.5 ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
  • ഹയർ സെക്കണ്ടറി എൻ എസ് എസ് ഗോത്രശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കം
  • ഭക്ഷ്യവിഷബാധയെന്ന് സംശയം; കൊല്ലം സ്വദേശികളായ രണ്ടുപേർ മരിച്ചു
  • പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപണം; ഹോട്ടല്‍ തല്ലിത്തകര്‍ത്ത് യുവാവ്
  • ഡോക്ടര്‍മാരുടെ സമരം തുടരുന്നു; മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം
  • പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു; ആർഎസ്എസ് ആക്രമണമെന്ന് ആരോപണം
  • വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക ഉപകരണങ്ങളുമായി വനംവകുപ്പ്
  • എസ്.ഐയെ കുത്തിയ കേസ്; കൂടുതല്‍ പൊലീസുകാരെ ലക്ഷ്യമിട്ടിരുന്നെന്ന് പ്രതിയുടെ മൊഴി
  • തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗുണനിലവാര മാനദണ്ഡ പരിശോധന; കണ്ടെത്തിയത് ഗുരുതര വീഴ്‌ചകൾ
  • അടൂരിൽ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
  • വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം
  • ദില്ലിയിൽ കാന്തപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലടക്കം ചർച്ച
  • താമരശ്ശേരിയിൽ മലഞ്ചരക്ക് കടയിൽ പട്ടാപകൽ മോഷണം; പണമടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നു കളഞ്ഞു, ദൃശ്യങ്ങൾ CCtv യിൽ
  • തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • കോഴിക്കോട്ട് ഗവ. റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 31 കുട്ടികൾ ചികിത്സ തേടി
  • മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് ക്രൂരമർദ്ദനം
  • ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ
  • ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു
  • വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്, ബന്ധങ്ങളില്‍ ജാഗ്രത വേണം -സുപ്രിംകോടതി
  • ഫാറൂഖ് കോളേജിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ
  • നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; വീട്ടമ്മ മരിച്ചു
  • ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
  • ആലിന്റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തട്ടിപ്പ്, ആരും വീണുപോകരുത്'; മുന്നറിയിപ്പുമായി കുടുബം
  • സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ
  • രാജ്യത്ത് കറൻസിയുടെ ഉപയോഗം റെക്കോർഡ് ഉയരത്തിൽ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • സ്വർണ്ണവിലയിൽ ഇടിവ്
  • ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹരജി: സുപ്രധാന തീരുമാനങ്ങളുമായി സുപ്രിംകോടതി
  • നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ രണ്ടാമത്തെയാളും മരണപ്പെട്ടു
  • ഗതാഗതം തടസ്സപ്പെടുത്തി വിവാഹ സംഘത്തിന്റെ പടക്കം പൊട്ടിക്കൽ; 3 പേർക്കെതിരെ കേസ്
  • മരണ വാർത്ത
  • അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയില്‍ വന്‍ വെട്ടിപ്പെന്ന് വിജിലൻസ് റിപ്പോർട്ട്.
  • വ്യാജ വെളിച്ചെണ്ണ വിൽപന വ്യാപകം