ഷാനിദിന്‍റെ മരണകാരണം അമിത അളവില്‍ ലഹരി മരുന്ന് ശരീരത്തിലെത്തിയത് മൂലം

March 10, 2025, 7:06 a.m.

താമരശ്ശേരി.നാട്ടില്‍ ആരോടും മിണ്ടാറില്ല. ജോലിക്കും പോവാറില്ല. ഇങ്ങനെയാണ് താമരശേരിയില്‍ ലഹരിമരുന്ന് പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്. മൈക്കാവിലുള്ള  സാധാരണകുടുംബത്തിലെ മൂത്തകുട്ടിയാണ് ഷാനിദ്.  കുറച്ചുവര്‍ഷമായി മുത്തശിക്കൊപ്പം അമ്പയത്തോടിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശിക്ക് കൂട്ടായാണ് ഷാനിദ് അമ്പയത്തോടില്‍ എത്തുന്നത്. ഇവിടെവെച്ച് സ്ഥിരമായി ലഹരിമരുന്ന്  ഉപയോഗിക്കാറുണ്ടായിരുന്നു. ജോലിക്കായി ദുബായില്‍ പോയിരുന്നെങ്കിലും നാലുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് ലഹരിമരുന്ന് ഉപയോഗം പതിവാക്കി. മാതാവ് ജോലിക്കുപോയി ലഭിച്ചിരുന്ന പണം പോലും പിടിച്ചുവാങ്ങി ലഹരിമരുന്ന് വാങ്ങാനായി ഷാനിദ് കൊണ്ടുപോവാറുണ്ടായിരുന്നുവെന്ന് ബന്ധുകള്‍ പറയുന്നു. ഡ്രൈവറായിരുന്ന പിതാവിനും ഷാനിദിനെ നേര്‍വഴിക്ക് നടത്താനായില്ല. 

മൈക്കാവും അമ്പയത്തോടും ഷാനിദിന് അടുത്ത കൂട്ടുകാരുണ്ടായിരുന്നില്ല. അധികം ആരോടും മിണ്ടാറുമില്ല. പക്ഷേ വീട്ടിലും പരിസരങ്ങളിലും സ്ഥിരമായി ഷാനിദിനെ കാണാന്‍ രാത്രികാലങ്ങളില്‍ പലരും എത്താറുണ്ടായിരുന്നു. ഇവര്‍ ആരാണെന്നോ എന്തിനാണ് വരുന്നതെന്നും കുടുംബത്തിനുമറിയില്ല. ജോലിക്കൊന്നും ഷാനിദ് പോവാറുണ്ടായിരുന്നില്ല. ഷാനിദ് അമ്പയാത്തോട് പ്രദേശത്ത് സ്ഥിരമായി ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷാനിദിന്‍റെ പേരില്‍ ഇതിനുമുമ്പും കോടഞ്ചേരി, താമരശേരി പൊലീസ് സ്റ്റേഷനുകളില്‍ ലഹരി എന്‍ഡിപിഎസ് കേസുകളുണ്ട്. ആവശ്യക്കാര്‍ക്കുള്ള ലഹരിമരുന്ന് പാക്കറ്റുകളിലാക്കി വൈദ്യുതതൂണുകള്‍ക്ക് താഴെ വെച്ചായിരുന്നു ഷാനിദിന്‍റെ ലഹരിവില്‍പ്പനയെന്നാണ് പൊലീസ് പറയുന്നത്. പണമിടപാടുകള്‍ ഗൂഗിള്‍ പേയിലൂടെയും. ഇത്തരത്തില്‍ ആവശ്യക്കാര്‍ക്കുള്ള പാക്കറ്റുമായി എത്തിയപ്പോഴാണ് ഷാനിദ് പിടിയിലായത്. മരണശേഷം ഷാനിദിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിഴുങ്ങിയത് രണ്ട് പാക്കറ്റ് 

വെള്ളിയാഴ്ച  പതിവുപരിശോധനയ്ക്കിടെയാണ് സംശയസ്പദമായ സാഹചര്യത്തില്‍    ഷാനിദിനെ അമ്പയത്തോടെ മേലെ പള്ളിക്ക് സമീപത്തുവെച്ച് താമരശേരി പൊലീസ് കാണുന്നത്. ക പൊലീസിനെ കണ്ടയുടന്‍ പാക്കറ്റ് വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.പിന്തുടര്‍ന്ന് പിടിച്ചപ്പോഴാണ് വിഴുങ്ങിയത് ലഹരിമരുന്ന് പാക്കറ്റ് ആണെന്ന് ഷാനിദ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഒമ്പത് ഗ്രാമിന്‍റെ കഞ്ചാവും എംഡിഎംഎ പോലുള്ള ലഹരിമരുന്നിന്‍റെയും രണ്ട് പാക്കറ്റുകള്‍ വയറ്റിനുള്ളിലുണ്ടെന്ന് എന്‍ഡോസ്കോപ്പിയിലൂടെ കണ്ടെത്തി. എന്നാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്താനായി സമ്മതപത്രത്തില്‍ ഷാനിദ് ഒപ്പുവെച്ചില്ല. ഇതേ തുടര്‍ന്ന് നിയമവിദഗദ്ധരുമായി ആലോചിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു പൊലീസിന്‍റെ തീരുമാനം. പക്ഷേ, അതിനുമുമ്പേ ആരോഗ്യനില വഷളയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ ഷാനിദ് മരിച്ചു


MORE LATEST NEWSES
  • കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ച് കൊലപ്പെടുത്തി
  • നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
  • താമരശ്ശേരി ഫെസ്റ്റിന് നാളെ തുടക്കം.
  • കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം
  • എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
  • ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്; പൊലീസ് റിപ്പോർട്ട്‌
  • ഒരു വയസുള്ള കുഞ്ഞിനെ കൊന്ന പിതാവ് കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ്
  • ശ്വാസം മുട്ടലുമായി എത്തിയ രോഗി മരിച്ചു; തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ പരാതി
  • ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
  • ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം;30 പേർക്ക് പരിക്ക്
  • എസ്.ഐ.ആറിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത് സുപ്രീംകോടതി
  • രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക്
  • കുവൈത്തിൽ ബാലുശ്ശേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
  • എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു
  • കാക്കവയൽ സാന്ത്വന കേന്ദ്രം പത്താം വാർഷികം സമ്മേളനം
  • മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട;സ്വകാര്യ ബസ് യാത്രക്കാരനിൽ നിന്ന് 31 ലക്ഷത്തിലേറെ രൂപ പിടികൂടി
  • മഞ്ഞിൽ പുതഞ്ഞ് ഉത്തരേന്ത്യ: വിമാന സർവീസുകൾ റദ്ദാക്കി; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം
  • നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിൻ്റെ ചുറ്റുമതിലും, ഗേറ്റും തകർന്നു.
  • പട്ടാപ്പകൽ വീട്ടിൽ കയറി കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ചു മോഷണം
  • ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല, ഫിസിയോതെറാപ്പിസ്റ്റുകൾക്കടക്കം ഉപയോഗിക്കാം ,ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്
  • യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
  • കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു
  • കന്യാസ്ത്രീക്ക് പീഡനം; അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ
  • വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ; നടപടി ഭൂമി തരംമാറ്റലിലെ വീഴ്ചയെ തുടർന്ന്
  • അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് മൂന്നാം ജയം
  • ചീരാലിൽ വീണ്ടും പുലി ഭീതി*
  • കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ ഇൻസൈറ്റ് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം ചെയ്തു
  • ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും
  • താമരശ്ശേരിയിൽ വിവിധ വീടുകളിൽ മോഷണശ്രമം
  • കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ചാടിപ്പോയ സംഭവത്തിൽ നാല് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി
  • സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു
  • തേങ്ങവലിക്കുന്നതിനി ടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു
  • തിരുവമ്പാടി ഐ.ടി.ഐയിൽ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടി
  • ആദരിച്ചു
  • ഷിംജിത മുസ്തഫക്കെതിരെ പോലീസിൽ പുതിയ പരാതി; വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപണം
  • തേങ്ങവലിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു
  • ഐ.ടി.ഐയിൽ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടി
  • വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം;ഇന്ന് ഔദ്യോഗിക തുടക്കം
  • ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷം
  • പലഹാര കമ്പനിക്ക് തീ പിടിച്ചു
  • വടകരയിൽ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
  • തിരിച്ചുകയറി സ്വര്‍ണവില;1080 രൂപയുടെ വർധനവ്
  • ഏതൊരാക്രമണത്തെയും യുദ്ധമായി കണക്കാക്കും'; യു.എസിന് ഇറാന്‍റെ മുന്നറിയിപ്പ്
  • ചാലക്കരയിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റും മതിലും ഇടിച്ച് അപകടം
  • കൈക്കൂലി കേസ്; എസ്‌ഐക്ക് 18 മാസം കഠിനതടവ്
  • ചുരത്തിൽ ഗതാഗത തടസ്സം
  • സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ
  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.
  • നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ