ഷാനിദിന്‍റെ മരണകാരണം അമിത അളവില്‍ ലഹരി മരുന്ന് ശരീരത്തിലെത്തിയത് മൂലം

March 10, 2025, 7:06 a.m.

താമരശ്ശേരി.നാട്ടില്‍ ആരോടും മിണ്ടാറില്ല. ജോലിക്കും പോവാറില്ല. ഇങ്ങനെയാണ് താമരശേരിയില്‍ ലഹരിമരുന്ന് പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്. മൈക്കാവിലുള്ള  സാധാരണകുടുംബത്തിലെ മൂത്തകുട്ടിയാണ് ഷാനിദ്.  കുറച്ചുവര്‍ഷമായി മുത്തശിക്കൊപ്പം അമ്പയത്തോടിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശിക്ക് കൂട്ടായാണ് ഷാനിദ് അമ്പയത്തോടില്‍ എത്തുന്നത്. ഇവിടെവെച്ച് സ്ഥിരമായി ലഹരിമരുന്ന്  ഉപയോഗിക്കാറുണ്ടായിരുന്നു. ജോലിക്കായി ദുബായില്‍ പോയിരുന്നെങ്കിലും നാലുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് ലഹരിമരുന്ന് ഉപയോഗം പതിവാക്കി. മാതാവ് ജോലിക്കുപോയി ലഭിച്ചിരുന്ന പണം പോലും പിടിച്ചുവാങ്ങി ലഹരിമരുന്ന് വാങ്ങാനായി ഷാനിദ് കൊണ്ടുപോവാറുണ്ടായിരുന്നുവെന്ന് ബന്ധുകള്‍ പറയുന്നു. ഡ്രൈവറായിരുന്ന പിതാവിനും ഷാനിദിനെ നേര്‍വഴിക്ക് നടത്താനായില്ല. 

മൈക്കാവും അമ്പയത്തോടും ഷാനിദിന് അടുത്ത കൂട്ടുകാരുണ്ടായിരുന്നില്ല. അധികം ആരോടും മിണ്ടാറുമില്ല. പക്ഷേ വീട്ടിലും പരിസരങ്ങളിലും സ്ഥിരമായി ഷാനിദിനെ കാണാന്‍ രാത്രികാലങ്ങളില്‍ പലരും എത്താറുണ്ടായിരുന്നു. ഇവര്‍ ആരാണെന്നോ എന്തിനാണ് വരുന്നതെന്നും കുടുംബത്തിനുമറിയില്ല. ജോലിക്കൊന്നും ഷാനിദ് പോവാറുണ്ടായിരുന്നില്ല. ഷാനിദ് അമ്പയാത്തോട് പ്രദേശത്ത് സ്ഥിരമായി ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷാനിദിന്‍റെ പേരില്‍ ഇതിനുമുമ്പും കോടഞ്ചേരി, താമരശേരി പൊലീസ് സ്റ്റേഷനുകളില്‍ ലഹരി എന്‍ഡിപിഎസ് കേസുകളുണ്ട്. ആവശ്യക്കാര്‍ക്കുള്ള ലഹരിമരുന്ന് പാക്കറ്റുകളിലാക്കി വൈദ്യുതതൂണുകള്‍ക്ക് താഴെ വെച്ചായിരുന്നു ഷാനിദിന്‍റെ ലഹരിവില്‍പ്പനയെന്നാണ് പൊലീസ് പറയുന്നത്. പണമിടപാടുകള്‍ ഗൂഗിള്‍ പേയിലൂടെയും. ഇത്തരത്തില്‍ ആവശ്യക്കാര്‍ക്കുള്ള പാക്കറ്റുമായി എത്തിയപ്പോഴാണ് ഷാനിദ് പിടിയിലായത്. മരണശേഷം ഷാനിദിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിഴുങ്ങിയത് രണ്ട് പാക്കറ്റ് 

വെള്ളിയാഴ്ച  പതിവുപരിശോധനയ്ക്കിടെയാണ് സംശയസ്പദമായ സാഹചര്യത്തില്‍    ഷാനിദിനെ അമ്പയത്തോടെ മേലെ പള്ളിക്ക് സമീപത്തുവെച്ച് താമരശേരി പൊലീസ് കാണുന്നത്. ക പൊലീസിനെ കണ്ടയുടന്‍ പാക്കറ്റ് വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.പിന്തുടര്‍ന്ന് പിടിച്ചപ്പോഴാണ് വിഴുങ്ങിയത് ലഹരിമരുന്ന് പാക്കറ്റ് ആണെന്ന് ഷാനിദ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഒമ്പത് ഗ്രാമിന്‍റെ കഞ്ചാവും എംഡിഎംഎ പോലുള്ള ലഹരിമരുന്നിന്‍റെയും രണ്ട് പാക്കറ്റുകള്‍ വയറ്റിനുള്ളിലുണ്ടെന്ന് എന്‍ഡോസ്കോപ്പിയിലൂടെ കണ്ടെത്തി. എന്നാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്താനായി സമ്മതപത്രത്തില്‍ ഷാനിദ് ഒപ്പുവെച്ചില്ല. ഇതേ തുടര്‍ന്ന് നിയമവിദഗദ്ധരുമായി ആലോചിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു പൊലീസിന്‍റെ തീരുമാനം. പക്ഷേ, അതിനുമുമ്പേ ആരോഗ്യനില വഷളയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ ഷാനിദ് മരിച്ചു


MORE LATEST NEWSES
  • കുട്ടികൾ അമിതമായി സ്ക്രീൻ ഉപയോഗം പരിഹാരവുമായി കേരളാ പൊലീസിന്റെ ‘ഡി-ഡാഡ്’ പദ്ധതി,
  • വിദ്യാർഥികൾക്ക് ചെറിയ ശിക്ഷയാകാം; അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
  • ഒരു ദിവസം അധികം താമസിച്ചാൽ പിഴ; കുവൈത്തിൽ സന്ദർശക വിസ നിയമം കർശനം
  • ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ
  • കാപ്പ നിയമം ചുമത്തി നാടുകടത്തിയ പ്രതിയെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു
  • സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു
  • വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി.
  • കാർ നഷ്ടപ്പെട്ടു
  • ഇന്ത്യ–യു.എസ് കരാര്‍ സമ്പൂര്‍ണ കീഴടങ്ങല്‍; പ്രധാനമന്ത്രിക്ക് നാണമില്ലേ; ആഞ്ഞടിച്ച് രാഹുല്‍
  • ഒറ്റ നമ്പർ ലോട്ടറി: മൂന്നു പേർ അറസ്റ്റിൽ
  • ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതരപ്പരുക്ക്
  • എഞ്ചിനീയറിങ് വിദ്യാർത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
  • വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ്; വിനോദിനിക്ക് വീടൊരുങ്ങുന്നു, ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി
  • വയോധികനെ വീടിനുള്ളില്‍ പ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
  • പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്
  • പിഎസ്സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി
  • പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി
  • ദീപക് ജീവനൊടുക്കിയ കേസ്; പ്രതി ഷിംജിതയ്ക് ജാമ്യം
  • നടുവണ്ണൂരില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് കാറിടിച്ച് മരിച്ചു
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • സുരക്ഷാ കൈവരി കണ്ണിൽ തട്ടി ബാലന് പരിക്കേറ്റു; ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം
  • ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന് ജാമ്യം
  • ഒരു കോടി രൂപയോളം വിലയുള്ള എംഡിഎംഎ യുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ
  • നാലു വയസുകാരിയെ കാണാതായ സംഭവം; പ്രതി പിടിയിൽ
  • കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • അന്തിമ വോട്ടർപട്ടിക 21-ന് പ്രസിദ്ധീകരിക്കും; ഹിയറിങ് നടപടികൾ പൂർത്തിയാകുന്നു
  • കാനഡയിലെ സ്കൂളിൽ വെടിവെപ്പ്; പ്രതി ഉൾപ്പെടെ 10 മരണം
  • 15 വർഷങ്ങൾക്കുശേഷം പ്ലസ് വൺ പാഠപുസ്തകം പരിഷ്‌കരിച്ചു
  • ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം, ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി
  • മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു.
  • രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം
  • പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്
  • കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
  • സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
  • കർണാടകത്തിലെ ബിഎസ്‌സി നഴ്‌സിങ്‌ ; കേരളത്തില്‍ രജിസ്‌ട്രേഷന്‍
 നിഷേധിക്കാനാകില്ല : ഹൈക്കോടതി
  • ഇനി ഭൂ ഉടമകൾക്ക് ചന്ദനമരം വില്‍ക്കാം, പുതിയ നിയമം പ്രാബല്യത്തിൽ
  • നാഗർകോവിലിൽ നിന്നു തിരിച്ചയച്ച ചീഞ്ഞ മത്സ്യം പാലക്കാട് വഴി വീണ്ടും കേരളത്തിൽ; പിടിച്ചത് രണ്ടു ടൺ മത്സ്യം
  • സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ഇടിച്ച്തെറിപ്പി ച്ചു വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്
  • ദേശീയ പണിമുടക്ക്; 12 ന് കേരളം പൂർണമായും സ്തംഭിക്കും
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി
  • പറവണ്ണയിൽ വൻ തീപിടുത്തം വീടും മദ്രസയും കത്തി നശിച്ചു
  • സഊദിയിലെ സന്ദർശന വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു
  • അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
  • ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
  • കലോത്സവ ഫണ്ട് അനുവദിച്ചില്ല, കേരള സർവകലാശാലയിൽ എസ്എഫ്ഐ മാർച്ച്
  • നിയന്ത്രണം വിട്ട ജീപ്പ് നിരവധി ഓട്ടോകൾക്ക് ഇടിച്ച്‌ അപകടം; ഡ്രൈവർമാർക്ക് പരിക്ക്
  • ശബരിമല കൊടിമര പുനർനിർമാണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ
  • ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണം; നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • നസീറുദ്ധീൻ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി
  • അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി നിര്യാതനായി