ലഹരിക്കെതിരെ ജനകീയ സദസ്സുമായി കട്ടിപ്പാറ പഞ്ചായത്ത്*

March 13, 2025, 7:11 a.m.

കട്ടിപ്പാറ: ലഹരിക്കെതിരെ ജനകീയ പിന്തുണയോടെ ശക്തമായി പോരാടുവാൻ, രംഗത്തിറങ്ങുവാൻ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനകീയസദസ്സിൽ തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ തിങ്ങി നിറഞ്ഞ ജനബാഹുല്യം ലഹരിക്കെതിരെ ജനങ്ങൾക്കുള്ള പ്രതിക്ഷേധത്തിന്റെ തെളിവായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്ത ജനകീയസദസ്സിൽ വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ് അദ്ധ്യക്ഷം വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അബൂബക്കർ കുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഖ്യാഥിതികളായി ബിജു CR (SI താമരശ്ശേരി പോലീസ്), ഷംസുദ്ദീൻ (അസി.എക്സൈസ് ഇൻസ്പെക്ടർ) എന്നിവർ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും, മറ്റ് ബുദ്ധിമുട്ടുകളെപ്പറ്റിയും ഷഫീഖ് അലി (സിവിൽ എക്സൈസ് ഓഫീസർ), വിപിൻ വർഗീസ് (കൗൺസിലർ, സ്വാന്തനം ഡി അഡിക്ഷൻ സെന്റർ, കട്ടിപ്പാറ) എന്നവർ ക്ലാസ്സുകൾ നയിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്, സെക്രട്ടറി നൗഷാദ് അലി, മുഹമ്മദ് മോയത്ത്, എന്നിവർ ആശംസകൾ നേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, ആരാധനാലയ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, കെട്ടിട ഉടമ സംഘടന അംഗങ്ങൾ, ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് പ്രതിനിധികൾ, വനിത സംഘടന അംഗങ്ങൾ, സ്കൂളുകളിലെ പ്രധാന അധ്യാപകരും, PTA അംഗങ്ങളും, കുടുംബശ്രീ ഭാരവാഹികൾ, വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിദ്ധ്യം ജനകീയ പോരാട്ട തുടക്കത്തിന് ആവേശമായി.
എല്ലാ വാർഡുകളിലും അടിയന്തിരമായി ജനകീയ കൂട്ടായ്മകളും, ബോധവത്കരണ പ്രചരണ പരിപാടികളും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. എല്ലാ വാർഡുകളിലേക്കും ഓരോ പോലീസുകാരെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമായി നിയോഗിക്കുന്നതിനും തീരുമാനമായി. സ്കൂളുകളിൽ രക്ഷകർത്താക്കൾക്കും, വിദ്യാർത്ഥികൾക്കും കൃത്യമായ അവബോധം നല്കുന്നതിന് ആവശ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രധാനാധ്യാപകരെയും, PTA ഭാരവാഹികളെയും ചുമതലപ്പെടുത്തി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ കോർഡിനേറ്റ് ചെയ്യുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും, സെക്രട്ടറി കൺവീനറുമായും, ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, വിവിധ സംഘടനപ്രതിനിധികൾ തുടങ്ങിയ അംഗങ്ങളുമായുള്ള കമ്മറ്റി രൂപീകരിച്ചു.
ജനകീയ സദസ്സിൽ ഹാരിസ് അമ്പായത്തോട്, ഷാഹിം ഹാജി, അനിത രവീന്ദ്രൻ,CP നിസാർ, സലാം മണക്കടവൻ, മജീദ് മൗലവി, ഷാൻ മാസ്റ്റർ, സലീം പുല്ലടി, മുഹമ്മദ് റിഫായത്ത്, റഹീം സഖാഫി, KC ബഷീർ, ബാബു മാസ്റ്റർ,നിനീഷ് കട്ടിപ്പാറ, സലാം മാസ്റ്റർ കോളിക്കൽ, CKC അസൈനാർ, ലത്തീഫ് കോറി, അബുലൈസ് മാസ്റ്റർ, ബൈജു NJ, ഷൈനി അമ്പായത്തോട് തുടങ്ങിയവർ ജനകീയ സദസ്സിൽ വിവിധങ്ങളായ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും സമർപ്പിച്ച് സംസാരിച്ചു.


MORE LATEST NEWSES
  • ശബരിമല വിമാനത്താവളം; വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
  • അനധികൃത നിർമാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
  • തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
  • ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
  • മരണ വാർത്ത
  • അവധിക്കാലത്ത് നിർബന്ധിത ക്ലാസുകള്‍ പാടില്ല; കർശനമായി നടപ്പിലാക്കും: മന്ത്രി ശിവന്‍കുട്ടി
  • ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; പുതുക്കിയ നിരക്കുകള്‍ അറിയാം
  • കോഴിക്കോട് ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ച; പിതാവും മറ്റൊരു മകനും പോലീസ് കസ്റ്റഡിയിൽ
  • ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പോലീസുകാർക്ക് നേരെയും കയ്യേറ്റം
  • വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ്‌
  • എസ്.ഐ.ആര്‍: കേരളത്തില്‍ അജ്ഞാത വോട്ടര്‍മാര്‍ കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍
  • ജപ്പാന്‍ ജ്വര പ്രതിരോധം: ജില്ലയില്‍ ജനുവരി മുതല്‍ വാക്സിനേഷന്‍ തുടങ്ങും,
  • യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
  • പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
  • തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
  • മകനെ കഴുത്ത് ഞെരിച്ച് കൊന്ന കേസ്; അമ്മ അറസ്റ്റിൽ.
  • കേരളം കിടുകിടാ വിറയ്ക്കുന്നു; താപനില ഇനിയും താഴാൻ സാധ്യത
  • യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ
  • നിര്യാതനായി
  • ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി പൂജാരിയും കന്യാസ്ത്രീകളും
  • വെള്ളക്കെട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റ് ഷാർജയിൽ രണ്ടുപേർ മരിച്ചു
  • കട്ടയാട് വീണ്ടും പുലിശല്യം രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ നായയെയും പുലി പിടിച്ചു
  • യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു; അന്ത്യം നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ
  • അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു
  • ചുരത്തിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
  • സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം
  • ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • മലപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
  • കാക്കൂരിൽ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
  • ഡോക്ടറുടെ കാൽ വെട്ടണമെന്ന ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്
  • ശ്രീനിവാസന്‍റെ മൃതദേഹം ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെ ടൗൺഹാളിൽ; സംസ്ക്കാരം നാളെ രാവിലെ
  • വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾ റിമാൻഡിൽ; നാല് പേർ ബിജെപി- ആർഎസ്എസ് പ്രവർത്തകർ
  • ന്യൂനപക്ഷ വിദ്യാർഥികൾക്ക് സിഎച്ച് മുഹമ്മദ് കോയ സകോളർഷിപ്പ്; അപേക്ഷ ജനുവരി 9 വരെ
  • എഴുപത്തിരണ്ടുകാരിയെ ചുട്ടുകൊന്ന കേസ്; സഹോദരീപുത്രനു 31 വർഷം തടവ്
  • കൊച്ചിയിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ
  • യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; ഉള്ളിയേരിയിൽ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍.
  • *പുതുപ്പാടിയില്‍ ബിജു താന്നിക്കാകുഴി പ്രസിഡണ്ടും നജുമുന്നിസ ഷെരീഫ് വൈസ് പ്രസിഡണ്ടുമാവും*
  • ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്
  • കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.
  • വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ് നൽകിയതായി കണ്ടെത്തി.
  • പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
  • ഐ യു എം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ഡേക്ക് സമാപനം*
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവരല്ല ഉന്നതര്‍, എല്ലാവരും തമ്മിൽ ബന്ധമുണ്ട്; വിഡി സതീശൻ
  • പാട്ട് കൂടുതൽ പ്രചരിക്കണമെന്നാണ് ആഗ്രഹമെന്ന് പാരഡി പാട്ടിലെ പരാതിക്കാരൻ
  • അണലി' സംപ്രേഷണം റദ്ദാക്കണമെന്ന് കൂടത്തായി ജോളി; അംഗീകരിക്കാതെ കോടതി
  • പാലക്കാട് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടിവന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്