മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

March 21, 2025, 1:35 p.m.

തലശ്ശേരി :കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും.കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ കെ.
പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. മകളുടെ ഭർത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോൾ പമ്പിന് സമീപം ചന്ദ്രി വില്ലയിൽ കെ.കെ.
സന്ദീപിനെ(27)യാണ് പ്രേമരാജൻ കുത്തിക്കൊലപ്പെടുത്തിയത്.

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വർഷം തടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക് നൽകണം.2017 മേയ് 14-ന് രാവിലെ ഒമ്പതിന് തലശ്ശേരിയിലെ സന്ദീപിന്റെ വീട്ടിന് സമീപം വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന് സാമ്പത്തിക ശേഷി കുറവാണെന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. സന്ദീപ് -നിനിഷ ദമ്പതികളുടെ കുഞ്ഞിന് സെറിബ്രൽ പൾസി അസുഖവുമുണ്ടായിരുന്നു

സന്ദീപിനെ കല്യാണം കഴിച്ചതുകൊണ്ടാണ് കുഞ്ഞ് അസുഖം ബാധിച്ചതെന്ന തോന്നലും കുടുംബവഴക്കിനിടയാക്കി. വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്ന് സന്ദീപ് ഭാര്യയെ വീട്ടിൽ അയച്ചിരുന്നില്ല.തലശ്ശേരിയിൽ ചെരിപ്പു കടയിൽ ജോലി ചെയ്തതിരുന്ന സന്ദീപ് പിന്നീട് എ.ടി.എമ്മിൽ പണം നിറക്കുന്ന ജോലിയിലായിരുന്നു. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്.സംഭവത്തിന്റെ തലേന്ന് പ്രേമരാജന്റെ ഭാര്യ സുജ സന്ദീപിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നിനിഷയുമായി വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രേമരാജനുമായി സന്ദീപ് ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ തമ്മിൽ അസ്വാരസ്യമുണ്ടായി. സംഭവ ദിവസം രാവിലെ ചിറക്കരയിലെ വീട്ടിലെത്തിയ പ്രേമരാജൻ സന്ദീപുമായി വഴക്കുണ്ടായി.

തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി 50മീറ്റർ അകലെ തലശ്ശേരി -വളവുപാറ റോഡിൽ എത്തിച്ച് കയ്യിൽ കരുതിയ കത്തി കൊണ്ടു വെട്ടുകയായിരുന്നു.
ഒറ്റവെട്ടിനു നിലത്തു വീണ സന്ദീപിനെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. ഒരു മാസം മുമ്പ് മലപ്പുറത്തുനിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്.

പ്രേമരാജൻ സഞ്ചരിക്കാനുപയോഗിച്ച ഇരുചക്ര വാഹനം സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ചിറക്കര ഗണേഷ് എൻജിനീയറിങ്ങിലെ മുൻ ജീവനക്കാരൻ രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകനാണ് മരിച്ച സന്ദീപ്. സംഭവം നടക്കുമ്പോൾ മകൾ വൈഗക്ക് മൂന്ന് വയസ്സായിരുന്നു.
കേസിൽ 21 സാക്ഷികളെ വിസ്‌തരിച്ചു.

തലശ്ശേരി സി.ഐമാരായിരുന്ന പ്രദീപൻ കണ്ണിപ്പായിൽ, കെ.ഇ. പ്രേമചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്‌മ ഹാജരായി..


MORE LATEST NEWSES
  • നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
  • ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ് ബോസ് താരം ബ്ലെസ്ലി അറസ്റ്റില്‍
  • വോട്ടെടുപ്പ് മാറ്റിവച്ച വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് ജനുവരി 13ന്
  • മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
  • മസാല ബോണ്ട് കേസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
  • അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ സെമിയില്‍
  • ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന് പരിക്ക്
  • ഇഡിക്ക് കനത്ത തിരിച്ചടി; നാഷണൽ ഹെറാൾഡ് കേസിൽ അറസ്റ്റ് ഉൾപ്പെടെ നടപടി പാടില്ലെന്ന് കോടതി
  • ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഡോളറിനെതിരെ മൂല്യം 90.82 ആയി
  • ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു
  • തൊഴിലുറപ്പ് ബില്‍ ലോക്സഭയില്‍; ഗാന്ധി തന്‍റെ കുടുംബത്തിന്‍റേതല്ല രാജ്യത്തിന്‍റേതെന്ന് പ്രിയങ്ക
  • ചരിത്രമെഴുതി കെഎസ്ആർടിസി; ഇന്നലെ നേടിയത് സർവ്വകാല റെക്കോർഡ് കളക്ഷൻ
  • പെണ്‍കുട്ടിയോട് അശ്ലീലം; ചോദ്യം ചെയ്തപ്പോള്‍ അടിക്കാന്‍ ചങ്ങലയൂരി; പിടിച്ചുവാങ്ങി തിരിച്ചൊന്നു കൊടുത്തു
  • വയനാട് തുരങ്കപാതയുടെ നിർമാണം തുടരാം; ഹൈക്കോടതി
  • പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു;സി.പി.എം നേതാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം
  • പെരുമ്പള്ളി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;മൂന്നു പേർക്ക് ഗുരുതര പരിക്ക്
  • സ്വർണവില കുറഞ്ഞു
  • കുഴിബോംബ് സ്ഫോടനം: കുപ്‍വാരയില്‍ സൈനികന് വീരമൃത്യു
  • പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചെന്നുകാട്ടി സഹോദരിക്കെതിരെ കള്ളക്കേസ്;SIയെ സ്ഥലം മാറ്റും
  • സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയത് വിജിലിന്റെ മൃതദേഹാവശിഷ്ടം; ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരണം
  • ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 
  • ചുരത്തിൽ ഗതാഗത തടസ്സം അതിരൂക്ഷം
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
  • ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു
  • ജനവാസ മേഖലയില്‍ കടുവ; വയനാട്ടിൽ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍
  • ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസം
  • മാനന്തവാടി ഒഴക്കോടിയിൽ വാഹനാപകടം,യുവാവ് മരിച്ചു
  • കോഴിക്കോട് - വയനാട് ദേശീയപാത (NH 766) താമരശ്ശേരി വട്ടക്കുണ്ട് പാലം പുനർനിർമ്മാണത്തിന് അനുമതി
  • കാൺമാനില്ല
  • ഓടിക്കൊണ്ടിരിക്കെ മാരുതി കാറിനു തീ പിടിച്ചു,
  • ട്രെയിൻ തട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു
  • സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
  • *യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി*
  • നല്ല കാര്യം ചെയ്യാൻ പോവുകയാണ് ’ അത് എന്താണെന്ന് ചോദിക്കരുത്'; നടിയെ ആക്രമിച്ച ദിവസം പൾസര്‍ സുനി വിളിച്ചതായി ശ്രീലക്ഷ്മി
  • കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ട്; സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട്
  • രാഹുലിന്റെ അറസ്റ്റ് വിലക്ക് തുടരും; മുൻകൂർ ജാമ്യപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
  • മുന്നണി വിപുലീകരണം; ജോസഫിനെ തള്ളി യുഡിഎഫ് നേതാക്കൾ
  • നരികുനിയിൽ ആളൊഴിഞ്ഞ മലയിൽ തലയോട്ടിയും ഷൂവും കണ്ടെത്തി
  • എസ്എൻഡിപിക്കാർ വോട്ട് ചെയ്തില്ല;ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്
  • ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
  • മദ്യപിച്ച് വാഹനമോടിച്ചതിന് സ്പെഷ്യൽ എസ്ഐയും നടനുമായ ശിവദാസനെതിരെ കേസ്
  • ഓടികൊണ്ടിരുന്ന ബസ്സിന് തീ പിടിച്ച് അപകടം
  • ശബരിമല അരവണ വിതരണം; ഒരാൾക്ക് 20 എണ്ണം മാത്രം
  • സ്വർണവില സർവകാല റെക്കോഡിൽ
  • ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും
  • നേപ്പാളിൽ ഭൂചലനം ; 4.7 തീവ്രത രേഖപ്പെടുത്തി
  • തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ CPIM, CPI നേതൃയോഗങ്ങൾ ഇന്ന്
  • കട്ടിപ്പാറ ചമലിൽ അജ്ഞാത ജീവിയെ കണ്ടതായി സംശയം; വനപാലകർ പരിശോധന നടത്തി.
  • ഒമാനിൽ വൻ കവർച്ച ;ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു,