മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

March 21, 2025, 1:35 p.m.

തലശ്ശേരി :കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും.കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ കെ.
പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. മകളുടെ ഭർത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോൾ പമ്പിന് സമീപം ചന്ദ്രി വില്ലയിൽ കെ.കെ.
സന്ദീപിനെ(27)യാണ് പ്രേമരാജൻ കുത്തിക്കൊലപ്പെടുത്തിയത്.

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വർഷം തടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക് നൽകണം.2017 മേയ് 14-ന് രാവിലെ ഒമ്പതിന് തലശ്ശേരിയിലെ സന്ദീപിന്റെ വീട്ടിന് സമീപം വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന് സാമ്പത്തിക ശേഷി കുറവാണെന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. സന്ദീപ് -നിനിഷ ദമ്പതികളുടെ കുഞ്ഞിന് സെറിബ്രൽ പൾസി അസുഖവുമുണ്ടായിരുന്നു

സന്ദീപിനെ കല്യാണം കഴിച്ചതുകൊണ്ടാണ് കുഞ്ഞ് അസുഖം ബാധിച്ചതെന്ന തോന്നലും കുടുംബവഴക്കിനിടയാക്കി. വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്ന് സന്ദീപ് ഭാര്യയെ വീട്ടിൽ അയച്ചിരുന്നില്ല.തലശ്ശേരിയിൽ ചെരിപ്പു കടയിൽ ജോലി ചെയ്തതിരുന്ന സന്ദീപ് പിന്നീട് എ.ടി.എമ്മിൽ പണം നിറക്കുന്ന ജോലിയിലായിരുന്നു. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്.സംഭവത്തിന്റെ തലേന്ന് പ്രേമരാജന്റെ ഭാര്യ സുജ സന്ദീപിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നിനിഷയുമായി വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രേമരാജനുമായി സന്ദീപ് ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ തമ്മിൽ അസ്വാരസ്യമുണ്ടായി. സംഭവ ദിവസം രാവിലെ ചിറക്കരയിലെ വീട്ടിലെത്തിയ പ്രേമരാജൻ സന്ദീപുമായി വഴക്കുണ്ടായി.

തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി 50മീറ്റർ അകലെ തലശ്ശേരി -വളവുപാറ റോഡിൽ എത്തിച്ച് കയ്യിൽ കരുതിയ കത്തി കൊണ്ടു വെട്ടുകയായിരുന്നു.
ഒറ്റവെട്ടിനു നിലത്തു വീണ സന്ദീപിനെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. ഒരു മാസം മുമ്പ് മലപ്പുറത്തുനിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്.

പ്രേമരാജൻ സഞ്ചരിക്കാനുപയോഗിച്ച ഇരുചക്ര വാഹനം സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ചിറക്കര ഗണേഷ് എൻജിനീയറിങ്ങിലെ മുൻ ജീവനക്കാരൻ രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകനാണ് മരിച്ച സന്ദീപ്. സംഭവം നടക്കുമ്പോൾ മകൾ വൈഗക്ക് മൂന്ന് വയസ്സായിരുന്നു.
കേസിൽ 21 സാക്ഷികളെ വിസ്‌തരിച്ചു.

തലശ്ശേരി സി.ഐമാരായിരുന്ന പ്രദീപൻ കണ്ണിപ്പായിൽ, കെ.ഇ. പ്രേമചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്‌മ ഹാജരായി..


MORE LATEST NEWSES
  • ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • വീണ്ടും കുതിച്ച് സ്വർണ വില; പവന് 1,680 രൂപ കൂടി
  • മരണ വാർത്ത
  • ഭാരം കുറയ്ക്കാൻ ചികിത്സ തേടി കേരളത്തിലെത്തി; റഷ്യൻ സ്വദേശി ആയുർവേദ കേന്ദ്രത്തിൽ മരിച്ചു
  • മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ കൊലക്കേസ് പ്രതി ഹോട്ടല്‍ തൊഴിലാളിയായി
  • മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു
  • മരണ വാർത്ത
  • കട്ടിപ്പാറ ടൗണിൽ വെച്ച് ഉണ്ടായ അക്രമത്തിൽ യുവാവിന് പരിക്കേറ്റു
  • സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതൽ കടുത്ത പ്രതിസന്ധിയിലാകും
  • എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
  • ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
  • എംഡിഎംഎ കേസിൽ ദമ്പതികൾ അറസ്റ്റിൽ
  • അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്
  • സബ്ജില്ലാ ജേതാക്കൾക്ക് കന്നൂട്ടിപ്പാറയിൽ സ്വീകരണം നൽകി
  • കൊല്ലം കുളത്തൂപ്പുഴയിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ
  • 52 ലിറ്റർ മദ്യവുമായി 'ആക്ഷൻ ഹീറോ ബിജു' താരം പിടിയിൽ
  • മരണ വാർത്ത
  • കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു
  • വനിതാ ഏകദിന ക്രിക്കറ്റ്: ഗോവയെ 102 റൺസിന് തകർത്ത് കേരളം
  • ശമ്പളം നിഷേധിക്കില്ല; രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് നേടണം: വിദ്യാഭ്യാസമന്ത്രി
  • കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ.
  • തിരൂരിൽ പട്ടാപകൽ കുട്ടിയുടെ മാല മോഷ്ടിച്ചു
  • എരഞ്ഞിപ്പാലത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ ഓടയിലേക്ക് തെറിച്ചുവീണു.
  • വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ
  • വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കടയിലേക്ക് ഇടിച്ച് കയറി; യുവതിക്ക് പരിക്ക്
  • നന്തിയില്‍ വാഗാഡ് ലോറിയ്ക്കു മുകളില്‍ ടോറസ് ലോറി മറിഞ്ഞ് അപകടം
  • ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം അന്തരിച്ചു
  • ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം
  • അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങൾ സമാപിച്ചു
  • അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ച പ്രതിയെ പോലീസ് വിട്ടയച്ചു; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ
  • ഓൺലൈൻ വ്യാപാരത്തിന്റെ്റെ മറവിൽ ലക്ഷങ്ങൾ തട്ടിപ്പ്; യുവാവും യുവതിയും പിടിയിൽ
  • ആകാശ നിരീക്ഷണവും അഭിനയ കളരിയും നടത്തി
  • പേരാമ്പ്ര സി.കെ.ജി കോളേജില്‍ സംഘര്‍ഷം; എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയ്ക്കുനേരെ മർദ്ദനം
  • നിലമ്പൂർ വനത്തിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ സംഭവം; രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
  • ഒപി ബഹിഷ്‌കരണം ആരംഭിച്ച് മൂന്നാം ദിവസം; സമരം ശക്തമാക്കാൻ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ
  • കോഴിക്കോട് ജയലക്ഷ്മി സിൽക്സ‌ിലെ തീപിടിത്തം; വിദഗ്‌ധ സംഘം ഇന്ന് പരിശോധന നടത്തും
  • എസ്ഐആർ; പ്രവാസികൾ നൽകിയ അപേക്ഷകൾ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
  • ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചു; സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ
  • കോഴിക്കോട്ടെ തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന
  • ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി
  • ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു
  • റമസാൻ മുന്നൊരുക്ക പ്രഭാഷണവും മഹ്ളറത്തുൽ ബദ് രിയ്യയും
  • ലഹരിമരുന്നുമായി മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ.
  • യാത്രയയപ്പ് ചടങ്ങ് ആഘോഷിക്കാൻ ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു
  • ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ കഴിയില്ലെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി അതിക്രമം കാണിച്ച യുവാവ് പിടിയിൽ
  • കാട്ടുപന്നികളെ വെടിവയ്ക്കല്‍: സ്‌പോര്‍ട്സ് ലൈസന്‍സിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിച്ചു
  • ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
  • റോഡു മുറിച്ചുകടക്കുന്നതിനി ടെ കാറിടിച്ച് രണ്ടു സ്ത്രീകൾക്ക് പരുക്ക്
  • ചുരത്തിലെ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഇരുളം സ്വദേശി മരിച്ചു.