മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

March 21, 2025, 1:35 p.m.

തലശ്ശേരി :കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും.കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ കെ.
പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. മകളുടെ ഭർത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോൾ പമ്പിന് സമീപം ചന്ദ്രി വില്ലയിൽ കെ.കെ.
സന്ദീപിനെ(27)യാണ് പ്രേമരാജൻ കുത്തിക്കൊലപ്പെടുത്തിയത്.

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വർഷം തടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക് നൽകണം.2017 മേയ് 14-ന് രാവിലെ ഒമ്പതിന് തലശ്ശേരിയിലെ സന്ദീപിന്റെ വീട്ടിന് സമീപം വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന് സാമ്പത്തിക ശേഷി കുറവാണെന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. സന്ദീപ് -നിനിഷ ദമ്പതികളുടെ കുഞ്ഞിന് സെറിബ്രൽ പൾസി അസുഖവുമുണ്ടായിരുന്നു

സന്ദീപിനെ കല്യാണം കഴിച്ചതുകൊണ്ടാണ് കുഞ്ഞ് അസുഖം ബാധിച്ചതെന്ന തോന്നലും കുടുംബവഴക്കിനിടയാക്കി. വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്ന് സന്ദീപ് ഭാര്യയെ വീട്ടിൽ അയച്ചിരുന്നില്ല.തലശ്ശേരിയിൽ ചെരിപ്പു കടയിൽ ജോലി ചെയ്തതിരുന്ന സന്ദീപ് പിന്നീട് എ.ടി.എമ്മിൽ പണം നിറക്കുന്ന ജോലിയിലായിരുന്നു. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്.സംഭവത്തിന്റെ തലേന്ന് പ്രേമരാജന്റെ ഭാര്യ സുജ സന്ദീപിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നിനിഷയുമായി വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രേമരാജനുമായി സന്ദീപ് ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ തമ്മിൽ അസ്വാരസ്യമുണ്ടായി. സംഭവ ദിവസം രാവിലെ ചിറക്കരയിലെ വീട്ടിലെത്തിയ പ്രേമരാജൻ സന്ദീപുമായി വഴക്കുണ്ടായി.

തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി 50മീറ്റർ അകലെ തലശ്ശേരി -വളവുപാറ റോഡിൽ എത്തിച്ച് കയ്യിൽ കരുതിയ കത്തി കൊണ്ടു വെട്ടുകയായിരുന്നു.
ഒറ്റവെട്ടിനു നിലത്തു വീണ സന്ദീപിനെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. ഒരു മാസം മുമ്പ് മലപ്പുറത്തുനിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്.

പ്രേമരാജൻ സഞ്ചരിക്കാനുപയോഗിച്ച ഇരുചക്ര വാഹനം സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ചിറക്കര ഗണേഷ് എൻജിനീയറിങ്ങിലെ മുൻ ജീവനക്കാരൻ രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകനാണ് മരിച്ച സന്ദീപ്. സംഭവം നടക്കുമ്പോൾ മകൾ വൈഗക്ക് മൂന്ന് വയസ്സായിരുന്നു.
കേസിൽ 21 സാക്ഷികളെ വിസ്‌തരിച്ചു.

തലശ്ശേരി സി.ഐമാരായിരുന്ന പ്രദീപൻ കണ്ണിപ്പായിൽ, കെ.ഇ. പ്രേമചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്‌മ ഹാജരായി..


MORE LATEST NEWSES
  • സോഷ്യല്‍ മീഡിയ താരം'ആറാട്ടണ്ണന്‍' അറസ്റ്റില്‍
  • ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
  • പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകൾ തകർത്തു
  • മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ മരുമകൻ പിടിയിൽ
  • പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ
  • കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം
  • അഞ്ചില്‍ നാലു ഭീകരരെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ പാകിസ്ഥാനികള്‍; തിരച്ചില്‍ തുടരുന്നു
  • തൂവൽകൊട്ടാരം' എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ വീട്ടമ്മയില്‍നിന്ന് തട്ടിയത് ആറുലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • വാഗമണിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്
  • ദമ്മാമിൽ കെട്ടിടത്തിൽനിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു
  • മതം നോക്കി ആദായ നികുതി വിവരങ്ങള്‍ തേടൽ; നാല്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ
  • കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാര്‍, പ്രതിഷേധം
  • സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ
  • സൗദി അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകിയേക്കും
  • വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം ഒരാൾ കൊല്ലപ്പെട്ടു
  • നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
  • റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ ജെയിൻ തിരിച്ചെത്തി
  • ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേർന്ന സർവകക്ഷി യോഗം സമാപിച്ചു.
  • ജമ്മു കാശ്മീർ പഹൽഗ്രാം ഭീകരാക്രമണം പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി
  • കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
  • ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ.
  • യുദ്ധക്കപ്പലിൽ നിന്ന് മിസൈൽ തൊടുത്ത് ഇന്ത്യൻ നാവികസേന; പാകിസ്താനുള്ള മുന്നറിയിപ്പ് ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് നാവികസേന. കടലിനു മുകളില്‍ ശത്രുവിമാനത്തെയോ മിസൈലിനേയോ ആക്രമിച്ച് തകർക്കുന്ന ‘സീ സ്കിമ്മിങ്’ പരീക്ഷണമാണ് നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ നാവികസേന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്് പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികൾ കൈക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് മിസൈൽ വിക്ഷേപണം. ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തുന്നതാണ് ഐ.എൻ.എസ് സൂറത്തിൽ നിന്നുള്ള മിസൈൽ വിക്ഷേപണമെന്ന് നാവികസേന പറഞ്ഞു. 7400 ടൺ കേവ് ഭാരമുള്ള കപ്പലാണ് സൂറത്ത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന യുദ്ധക്കപ്പൽകൂടിയാണ് ഐ.എൻ.എസ്. സൂറത്ത്. കടലിനു മുകളില്‍ 70 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യത്തെയാണ് ഐ.എൻ.എസ്. സൂറത്തിൽ നിന്നുള്ള മിസൈൽ കൃത്യമായി തകർത്തത്. കറാച്ചിയിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തുമെന്ന് പാക്കിസ്താൻ പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയുടെ പരീക്ഷണം. ഏപ്രില്‍ 24, 25 തിയതികളില്‍ കറാച്ചി തീരത്ത് നിന്ന് കരയിലേക്ക് മിസൈല്‍ പരീക്ഷണം നടത്തുമെന്നായിരുന്നു പാകിസ്താന്‍റെ വിജ്ഞാപനം. ഇന്ത്യ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇതിനാണ് മിസൈൽവേധ മിസൈൽ തൊടുത്ത് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്.
  • അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി മന്ത്രവാദിനി ജിന്നുമ്മയ്ക്കും കൂട്ടാളിക്കും ജാമ്യം
  • പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാനികൾക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചു
  • പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി
  • കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പരിശോധന
  • ലഹരിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സ്കൂൾ വിദ്യാർത്ഥികൾ
  • നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി; മരിച്ചത് കാവുന്തറ സ്വദേശി
  • ഗ്രാറ്റോണിയം സഫർ സമാപിച്ചു
  • എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു
  • ലഹരി സംഘത്തിൻ്റെ കെണിയിൽനിന്ന് രക്ഷപ്പെട്ട യുവതിക്ക് വധഭീഷണിയെന്ന് പരാതി.
  • സ്വർണ്ണ വിലയിൽ നേരിയ കുറവ്.
  • അമ്പലമുക്ക് വിനീത കൊലപാതകം;പ്രതിക്ക് വധശിക്ഷ
  • മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു
  • കാറുകള്‍ ഉരസിയതിനെച്ചൊല്ലി തര്‍ക്കം, കുടുംബത്തിന് നേരേ അക്രമം; ഒരാള്‍ അറസ്റ്റിൽ
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ
  • തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്
  • കണ്ണൂർ സ്വദേശി കഴുത്തറുത്ത് മരിച്ച നിലയിൽ, കൊലപാതകമാണെന്ന സംശയത്തിൽ പോലീസ്
  • കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും
  • ഐ എസ് എംയൂത്ത് വൈബ് വെള്ളിയാഴ്ച താമരശ്ശേരിയയിൽ
  • പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം
  • കൂടരഞ്ഞിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; വ്യാപാരി മരിച്ചു
  • പഴയകാല ഓർമ്മകൾക്ക് പുതുജീവൻ നൽകി അധ്യാപക സംഗമം
  • മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
  • ചുരത്തിൽ കൊക്കയിലേക്ക് വീണത് മലപ്പുറം സ്വദേശി*
  • മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ.
  • വീട്ടില്‍ അതിക്രമിച്ച് കയറി ഉലക്കകൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
  • വെണ്ണക്കാട് തൂക്കൂപാലത്തിന് സമീപത്ത് കഞ്ചാവു ചെടികള്‍ കണ്ടെത്തി
  • കോഴിക്കോട് മുന്നറിയിപ്പ് ഇല്ലാതെ ലോഡ് ഷെഡിങ്; വലഞ്ഞ് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍