കോടഞ്ചേരി : ഇന്ന് ഉച്ചയ്ക്ക് ശേഷം മലയോരമേഖലയിൽ വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. നെല്ലിപ്പൊയിൽ മേഖലയിലാണ് ഇന്ന് കാറ്റ് വീശി അടിച്ചത്. ഇതിനെ തുടർന്ന് നാരങ്ങാത്തോട് കൂരുട്ടുപാറ ഭാഗങ്ങളിലാണ് കൂടുതലും നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
ഇരുപൂളുംകവല, നാരങ്ങാത്തോട്,മുണ്ടൂര്, പാത്തിപ്പാറ ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണതിനെ തുടർന്ന് വൈദ്യുത ലൈനുകളും റുമാറായി കിടക്കുന്നു.
നാരങ്ങത്തോട് അങ്ങാടിയിൽ ശക്തമായ കാറ്റിനെ തുടർന്ന് തെങ്ങ് വീണ് ഓട്ടോറിക്ഷ, ബൈക്ക്, മറ്റു വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു.മുണ്ടുർ നാരങ്ങാതോട് ഭാഗങ്ങളിൽ നിരവധി കാർഷിക വിളകൾക്കും, കോഴി ഫാമിനും നാശം സംഭവിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴയിൽ തെങ്ങു വീണ് സ്ത്രീ മരിച്ചു,ആലപ്പുഴ പൂച്ചാക്കല്‍ വേനല്‍ മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു.പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്.
ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര തർന്നു വീണു
തിരുവനന്തപുരം: പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര തർന്നു വീണു. വിശുദ്ധ ദേവസഹായം പിള്ള പള്ളിയുടെ മേൽക്കൂരയാണ് തർന്നു വീണത്. അപകടമുണ്ടാകുമ്പോൾ പള്ളിക്കുള്ളിൽ വിശ്വാസികളില്ലാത്തതിനാൽ ആളപായം ഒഴിവായി. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിൽ ഉച്ചമുതൽ ശക്തമായ കാറ്റി വീശിയിരുന്നു. കുടപ്പനംകോട്, അമ്പൂരി മേഖലകളിൽ ശക്തമായ കാറ്റ് വീശി.
കനത്ത കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്
മാള: കനത്ത കാറ്റിൽ കുന്നത്തുകാട് മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. കൊടകര നന്തിപുലം സ്വദേശി വിഷ്ണു(30)വിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. താടിയെല്ലിനും കാലിലും പരിക്കേറ്റ വിഷ്ണുവിനെ മാള ബിലീവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലഡൂരിലെ മിൽസ് കൺട്രോൾസ് കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് പുത്തൻചിറയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന പ്ലാവിന്റെ ചില്ലയാണ് ഒടിഞ്ഞ് ബൈക്കിന്മുകളിൽവീണത്