ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് അർജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി.

March 26, 2025, 8:39 a.m.

ബ്യൂണസ് അയേഴ്‌സ്: ചിരവൈരികളായ ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ലോക ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതിൽ ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവരും രണ്ടാം പകുതിയിൽ ജൂലിയാനോ സിമിയോണിയും ആതിഥേയർക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും അർജന്റീനയും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചതിനാൽ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കൻ മേഖലയിൽ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അർജന്റീന മാറിയിരുന്നു. അർജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അർജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലിൽ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവർ നാലാം മിനുട്ടിൽ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയൻ അൽവാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടിൽ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ലീഡുയർത്തി. ഇത്തവണയും ബ്രസീൽ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയർ ചെയ്യുന്നതിൽ ഡിഫന്റർക്ക് പിഴച്ചപ്പോൾ പന്തെത്തിയത് ഓടിക്കയറിയ എൻസോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26-ാം മിനുട്ടിൽ അർജന്റീന ഡിഫന്റർ ക്രിസ്റ്റിയൻ റൊമേറോയുടെ കാലിൽ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോൾ മടക്കിയത് ബ്രസീലിന് പുത്തനുണർവ് പകർന്നു. അതുവരെ വലിയ നീക്കങ്ങൾക്ക് നടത്താതിരുന്ന അവർ ഉണർന്നു കളിക്കാൻ തുടങ്ങി. എന്നാൽ പ്രതിരോധ മികവിൽ അർജന്റീന എതിരാളികൾക്ക് അവസരങ്ങൾ നൽകിയില്ല. 32-ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റർ രണ്ടുഗോൾ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയിൽ ബ്രസീൽ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അർജന്റീനയുടെ പരിചയസമ്പത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71-ാം മിനുട്ടിൽ സീറോ ആംഗിളിൽ നിന്നുള്ള തകർപ്പൻ ഗോൾ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.


MORE LATEST NEWSES
  • വർക്ക് ഷോപ്പ് ജീവനക്കാരനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ജപ്പാൻ ജ്വരത്തിനെതിരെയുള്ള വാക്സിനെടുത്ത കുട്ടികളെ ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് എക്സ്പോയും നടത്തി
  • പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ മീഡിയ – വി പി എസ് ഭവന പദ്ധതി
  • രാസലഹരി കേസിൽ കുറ്റം തെളിഞ്ഞു,5 യുവാക്കൾക്ക് 20 വർഷം വീതം തടവും 2 ലക്ഷം രൂപ പിഴയും
  • രാസലഹരി കേസിൽ കുറ്റം തെളിഞ്ഞു;5 യുവാക്കൾക്ക് 20 വർഷം വീതം തടവും 2 ലക്ഷം രൂപ പിഴയും
  • നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തിൽ ഇളവ്; നാളെ വരെ അപേക്ഷ നല്‍കാം
  • മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള ധനസഹായം തുടരും
  • കുറ്റ്യാടിയിൽ കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
  • പ്രവർത്തക കൺവെൻഷനും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
  • പുതുപ്പാടിയില്‍ കക്കൂസ് മാലിന്യം തള്ളി, നടപടി വേണമെന്ന് പഞ്ചായത്ത്, വാഹനത്തെ പറ്റി സൂചന തന്നാല്‍ പാരിതോഷികം
  • അരുണാചല്‍ മലയാളി സംഘം അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം രണ്ടായി, കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
  • മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന പ്രതിയെ പിടികൂടി.
  • വേദനയെ തോൽപ്പിച്ച ഇച്ഛാശക്തി; കലോത്സവത്തിൽ സിയാ ഫാത്തിമയ്ക്ക് A ഗ്രേഡ്
  • കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്
  • ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ
  • ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളി
  • നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
  • മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
  • യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച; പൂളാടിക്കുന്ന് സ്വദേശി അറസ്റ്റില്‍
  • CPIM സമരത്തിൽ പങ്കെടുത്തില്ല, കണ്ണൂരിൽ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണവില
  • അതിതീവ്ര ലൈറ്റ് ഉപയോഗിച്ച് മീന്‍പിടിത്തം; കൊയിലാണ്ടിയിലെത്തിച്ച ബോട്ടുകളില്‍ നിന്നും പിഴയായി ഈടാക്കിയത് അഞ്ച് ലക്ഷംരൂപ
  • ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • പള്ളിയിൽ നമസ്കരിക്കാൻ കയറിയയാളുടെ ലാപ്ടോപ്പും മൊബൈൽഫോണും മോഷ്ടിച്ചവർ പിടിയിൽ
  • തൊടിയപ്പുലത്തെ14 കാരിയുടെ കൊലപാതകം; തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധത്തിലെന്ന് പ്രതി
  • കുറ്റിപ്പുറത്ത് വാഹനാപകടം; നിലമ്പൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.
  • മുണ്ടക്കൈ ദുരിതാശ്വാസം പണം നേരിട്ട് നൽകാനാവില്ല ലക്ഷ്യം പൂർണ്ണ പുനരധിവാസമെന്ന് കളക്ടർ
  • വടകര താലൂക്കിൽ ജനുവരി 22ന് സ്വകാര്യ ബസ് സമരം
  • നാദാപുരത്ത് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം
  • പതിനാലുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച വയോധികൻ കസ്റ്റഡിയിൽ
  • ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി.
  • ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • പന്ത്രണ്ട് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാളി യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു
  • കൊല്ലപ്പെട്ട പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
  • സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം പിന്നിടുമ്പോ കിരീടപ്പോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
  • *പതിനാലുകാരിയെ കൊന്നത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ
  • 12 അംഗ ക്വട്ടേഷൻ സംഘം റിസോർട്ടിൽ പിടിയിൽ
  • അച്ഛനെയും, മകളെയും മരിച്ചനിലയിൽ കണ്ടെത്തി
  • സ്വർണാഭരണം നഷ്ടപ്പെട്ടു
  • വിസ്ഡം ലീഡേഴ്സ് മീറ്റ് സമാപിച്ചു.
  • ചുരത്തിൽ ബസ് തകരാറിലായി ഗതാഗത തടസം
  • പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ല​ഗേജ് കൊണ്ടുപോകാം
  • എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; 13 സീറ്റ് ആവശ്യപ്പെടും; മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് കെ മാണി
  • ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയിൽ
  • അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്
  • ഈങ്ങാപ്പുഴ മസ്ജിദുന്നൂർ ഉദ്ഘാടനം ചെയ്തു
  • കേരളയാത്ര ഇന്ന് സമാപിക്കും
  • 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് 16കാരന്‍