മൂന്ന് പതിറ്റാണ്ടിനടുത്ത് പ്രവാസ ജീവിതത്തിലെ നിയമകുരുക്കിനൊടുവിൽ പ്രവാസി മലയാളി അന്തരിച്ചു.

March 29, 2025, 10:47 a.m.


റിയാദ് :നാട്ടിലേക്ക് മടങ്ങാനാവാതെ മൂന്ന് പതിറ്റാണ്ടിനടുത്ത് പ്രവാസ ജീവിതത്തിലെ നിയമകുരുക്കിനൊടുവിൽ പ്രവാസി മലയാളി അന്തരിച്ചു. സൗദിയിലെ റിയാദിൽ 28 വർഷമായി കൃത്യമായി രേഖകളൊന്നുമില്ലാതെ ജീവിച്ച മലപ്പുറം, പുൽപെറ്റ, തൃപ്പനച്ചി, പാലട്ടക്കാട്ടെ കൈത്തോട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്.

അഞ്ച് ദിവസമാണ് മൃതദേഹം അനാഥമായി കിടന്നത്. കഴിഞ്ഞ 19 നായിരുന്നു ബത്ഹയിലെ റൂമിൽ ഓറ്റയ്ക്ക് താമസിച്ചിരുന്ന ഹരിദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിൽ നിന്നും ദുർഗന്ധം വമിച്ചുതുടങ്ങിയതോടെ സമീപത്തുള്ളവർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രേഖകൾ പരിശോധിച്ചപ്പോഴാണ് ഹരിദാസിന്റെ പേര് പാസ്പോർട്ടിൽ വർഗീസ് അനിൽകുമാർ എന്ന് കണ്ടെത്തിയത്. രേഖകൾ പ്രകാരമുള്ള അന്വേഷണത്തിൽ വർഗീസ് അനിൽകുമാർ എന്ന വ്യക്തി ഇന്ത്യയിലുണ്ടെന്നുമാണ് അറിഞ്ഞത്.

കൈവശമുള്ളതും മറ്റൊരു പേരിലുള്ള ഇഖാമയും. പഴയൊരു ഇഖാമ കോപ്പി ലഭിച്ചതുപയോഗിച്ച് ജവാസത്തിൽ നിന്നും ഇയാളുടെ യാത്രാ വിവരങ്ങളും മറ്റും കണ്ടെത്തുകയായിരുന്നു.1997 സെപ്റ്റംബറിലാണ് മുംബൈയിലെ ഒരു ട്രാവൽ ഏജൻസി നൽകിയ വീസയിലും പാസ്പോർട്ടിലും തൊഴിലാളിയായി റിയാദിൽ വിമാനമിറങ്ങിയത്. പക്ഷേ കൈവശമുണ്ടായിരുന്ന പാസ്പോർട്ടിൽ വർഗീസ് അനിൽകുമാർ എന്ന പേരായിരുന്നു.

തുടക്കകാലത്തിനു ശേഷം ഹരിദാസന്റെ പേരിൽ സ്പോൺസറിൻ്റെ അടുത്ത് നിന്നു ഒളിച്ചോടിയതായി (ഹുറൂബ്) കേസ് നിലവിലുണ്ടായിരുന്നു. അക്കാലത്ത് ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നറിയാത്തതിനാൽ പൊലീസിന്റെയും അധികൃതരുടേയും പരിശോധനയിൽ പിടിക്കപ്പെടാതെ, കഴിയുന്ന ജോലികളൊക്കെ ചെയ്ത് ജീവിക്കുകയായിരുന്നു.
ഇതിനിടെ മാതാപിതാക്കളും മരിച്ചു. നാട്ടിലുള്ള ഭാര്യയേയും മൂന്ന് മക്കളേയും കാണാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും രേഖകളിലെ വ്യത്യാസവും ഹുറുബുമൊക്കെ തടസ്സമായി.

വർഷങ്ങൾ കഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പാസ്പോർട്ടിലെ പേരും മറ്റും വ്യത്യസ്തമായതിനാൽ സാധ്യമാകാത്തതിനാൽ ആഗ്രഹങ്ങളും ഉപേക്ഷിച്ചിരുന്നു. ഇതിനിടെ പ്രായമേറി രോഗം പിടികൂടിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

മൃതദേഹം സംസ്കരിക്കുന്നതിനും നാട്ടിലേക്ക് കയറ്റി അയക്കുന്നതിനും എന്തുചെയ്യണമെന്നറിയാതെ പരിചയക്കാരും നാട്ടിലെ കുടുംബവും ബന്ധുക്കളും ആശയക്കുഴപ്പത്തിലുമായി. തുടർന്ന് വിഷയം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ഏറ്റെടുക്കുകയും പല പ്രാവശ്യമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിച്ചു.

പൊലീസിൽ നിന്നും മോർച്ചറി വിഭാഗത്തിൽ നിന്നും ഫിങ്ർ പ്രിന്റ് സെക്ഷനിൽ നിന്നുള്ള എല്ലാ രേഖകളും ക്ലിയർ ചെയ്‌തു തയാറാക്കി. ഈ വിവരങ്ങൾ ഇന്ത്യൻ എംബസി അധികൃതരെയും ധരിപ്പിച്ചു. എക്സ‌ിറ്റ് അടിക്കാൻ ഹുറൂബ് നിലവിലുണ്ടായതിനാലും രേഖകൾ എല്ലാം അവ്യക്തമായതിനാലും ഡീ പോർട്ടേഷൻ സെന്ററിൽ എക്സിറ്റ് ലഭിക്കാതെ വന്ന സാഹചര്യത്തിൽ എംബസി ഉദ്യോഗസ്ഥൻ നസീം ജവാസത്തിൽ നേരിട്ടെത്തി എക്സിറ്റ് നേടുകയായായിരുന്നു. ഇന്ത്യൻ എംബസിയുടെ ചെലവിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും പൂർത്തീകരിച്ചു.


MORE LATEST NEWSES
  • മദ്യലഹരിയിൽ പിതാവ് മകനെ കുത്തി പരുക്കേൽപ്പിച്ചു.
  • യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ
  • നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു
  • ഇറാൻ- ഇസ്രയേൽ സംഘർഷം കടുക്കുന്നു; ടെഹ്റാനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 45 മരണം
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
  • കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി
  • ചുരത്തിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരം നാളെ മുറിച്ചുമാറ്റും*
  • കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
  • ഭാര്യക്കുനേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
  • ചുരത്തില്‍ മരം അപകടാവസ്ഥയില്‍,പോലീസ് പരിശോധന നടത്തി
  • ഷൂവിനടിയിൽ വെടിയുണ്ട; വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി കസ്റ്റഡിയിൽ
  • ലഹരിമരുന്ന് വില്പന; താമരശ്ശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ എക്സൈസ് പരിശോധന.
  • ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ മുൻവശത്തെ ചില്ല് തകർത്ത് യുവാവ് പുറത്തേക്ക് ചാടി
  • ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
  • മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ ബ്രത്തലൈസറുമായി കെഎസ്ഇബിയും
  • വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ട് പേരെ കാണാതായി
  • കർഷകൻ ഷോക്കേറ്റ് മരിച്ചു.
  • ചാലക്കുടിയിൽ പെയിന്റ് ഹാർഡ് വെയർ ഷോപ്പിൽ വൻ തീപിടുത്തം.
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കുറ്റപത്രം സമർപ്പിക്കും.
  • ആലപ്പുഴ തീരത്ത് ലൈഫ് ബോട്ടും കണ്ടെയ്നറും അടിഞ്ഞു
  • ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ഇറാനില്‍ 224 മരണം
  • റിയാദിൽ എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി മരിച്ചു
  • സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാറിൻ്റെ നിലപാടുകൾ തിരുത്തുക: കെ സി ഇ യു
  • കനത്ത മഴ: വീണ്ടും ഉരുൾപൊട്ടൽ ഭീതിയിൽ വിലങ്ങാട്
  • തീരാതെ ദുരിതപെയ്ത്ത് ജില്ലയിൽ വ്യാപക നാശനഷ്ടം
  • കാലവർഷം ശക്തം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • കൊല്ലം ആലപ്പാട് തീരത്ത് കത്തിയ ബാരൽ അടിഞ്ഞു.
  • ശക്തമായ മഴ; ഒമ്പത് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
  • ട്രോളി ബാ​ഗിൽ കടത്തിയ 37 കിലോ കഞ്ചാവുമായി യുവതികൾ പിടിയിൽ
  • ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം.
  • മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • എടരിക്കോട് കാർ അപകടത്തിൽ പരിക്കേറ്റ യുവതി മരണപ്പെട്ടു
  • അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ പാലക്കാട് സന്ദേശിനിയും
  • കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിൽ
  • വയോധികനെ പുഴയിൽ കാണാതായി.
  • തെച്ചിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ജിസാനിൽ മരണപ്പെട്ടു
  • കാണാതായ വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം.
  • ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
  • സ്വർണം കവർന്ന കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ.
  • ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം.; ഏഴ് മരണം
  • കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
  • സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ.
  • കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
  • വ്യാജ ട്രേഡിങ് വഴി ലാഭം വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
  • മലാപ്പറമ്പിലെ പെൺവാണിഭകേന്ദ്രത്തിൽ ‌ സ്ത്രീകളെ എത്തിച്ചുകൊടുത്തതിൽ പോലീസിന് പങ്കെന്ന് കണ്ടെത്തൽ.