പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി

April 24, 2025, 4 p.m.

കൊച്ചി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. സഞ്ചാരികൾ വിവിധങ്ങളായ റെയ്ഡുകളിൽ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേൾക്കുന്നതെന്നും അധികം വൈകാതെ ഭീകരൻ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണങ്ങളെ തുടർന്ന് ഓടി രക്ഷപ്പെടുമ്പോൾ തന്റെ ഡ്രൈവർ ഉൾപ്പെടെ കശ്മീരിലെ മനുഷ്യർ കാണിച്ച കാരുണ്യമാണ് തന്നെ അദ്ഭുതപ്പെടുത്തിയതെന്നും ആരതി കൂട്ടിച്ചേർത്തു.

"മിനി സ്വിറ്റ്സർലാൻഡ് എന്ന് പറയുന്ന ഏരിയയിലായിരുന്നു. നിരവധി ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. രണ്ടാമതും വെടിയൊച്ച കേട്ടതോടെ ആക്രമണമാണെന്ന് മനസിലായി. ഞങ്ങളെല്ലാരും ആദ്യം നിലത്ത് കിടന്നു. തുടർന്ന് എല്ലാവരുടെയും കൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ചുറ്റും കാടായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദി ഓടുന്നവരുടെ മുന്നിലേക്ക് തോക്കുമായി വരുന്നത്.

പല ഭാഗത്തേക്കായി ചെറു സംഘങ്ങളായാണ് എല്ലാവരും ഓടിയിരുന്നത്. ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നു. ഷൂട്ട് ചെയ്യുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്കും വന്നു. അവർ കലിമ കലിമ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മനസിലായില്ലായെന്ന് പറഞ്ഞെതേയുള്ളൂ... അപ്പോഴേക്കും അച്ഛനെ അവർ ഷൂട്ട് ചെയ്തു. അച്ഛൻ മരിച്ചുവെന്ന് ഉറപ്പായി. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ തലയിലും അവർ തോക്കുവെച്ചു. വെടിവെക്കാനാണോ പേടിപ്പിക്കാനാ​ണോ എ​ന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മക്കൾ രണ്ടും കരഞ്ഞതോടെ അവർ ഇട്ടിട്ടുപോയി.

അവിടെ നിന്ന് ഒരു മണിക്കൂറോളം ഓടി എങ്ങനെയൊക്കെയോ മൊബൈലിന് റേഞ്ചുള്ള സ്ഥലത്തെത്തി. മൊബൈലിൽ ഞങ്ങളുടെ ഡ്രൈവർ ലോക്കൽ കശ്മീരിയായ മുസാഫിറിനെ വിളിച്ചു. അയാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും അഞ്ചോ ഏഴോ മിനിറ്റിനകം മിലിറ്ററിയും നാട്ടുകാരായ ആളുകളും എത്തിയിരുന്നു. ഇതിനിടെ, നാട്ടുകാരുടെ സഹായത്തിൽ അമ്മയെ സുരക്ഷിതമായി റൂമിലാക്കിയിരുന്നു.

എന്റെ കൂടെ ഡ്രൈവർ മുസാഫിറും മറ്റൊരു ഡ്രൈവർ ഷമീറും എന്നെ അനിയത്തിയപ്പോലെ കൂടെ കൊണ്ടുനടന്നു. ഐഡന്റിഫിക്കേഷനും മറ്റുമായി മോർച്ചറിയിൽ കൊണ്ടുപോകാനും പുലർച്ചെ മൂന്ന് മണിവരെ കൂടെയുണ്ടായിരുന്നു. കശ്മീരിൽ വെച്ച് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് ബൈ പറഞ്ഞപ്പോൽ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്നും പറഞ്ഞു."

ഭീകരർ സൈനിക വേഷത്തിലാണോ എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അച്ഛനെ വെടിവെച്ചിട്ടയാൾ സൈനിക വേഷത്തിലൊന്നുമായിരുന്നില്ലെന്ന് ആരതി കൂട്ടിച്ചേർത്തു.


MORE LATEST NEWSES
  • കാട്ടുപന്നികളെ വെടിവയ്ക്കല്‍: സ്‌പോര്‍ട്സ് ലൈസന്‍സിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിച്ചു
  • ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
  • റോഡു മുറിച്ചുകടക്കുന്നതിനി ടെ കാറിടിച്ച് രണ്ടു സ്ത്രീകൾക്ക് പരുക്ക്
  • ചുരത്തിലെ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഇരുളം സ്വദേശി മരിച്ചു.
  • ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം
  • തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും
  • വെള്ളം നിറച്ച ടാങ്കിന് താഴെ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് വീണു യുവാവിന് ദാരുണാന്ത്യം
  • അമ്പലവയലിൽ സ്കൂട്ടർ മോഷണം; പ്രതികൾ പിടിയിൽ
  • പാലിയേറ്റീവ് കെയർ സംഗമം ഉൽഘാടനം ചെയ്തു
  • ജില്ലാകമ്മിറ്റി മാർച്ചും ധർണയും നടത്തി
  • വികസന സെമിനാർ ഉൽഘാടനം ചെയ്തു
  • ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്
  • രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി
  • എൽപി സ്കൂ‌ൾ അധ്യാപക നിയമനം വഴിമുട്ടി: 10 ജില്ലകളിൽ ഒഴിവുകളില്ല
  • ജാമ്യ വ്യവസ്ഥ പാലിക്കില്ല,പൊലീസ് സ്റ്റേഷനിലെത്തി പ്രതിയുടെ ആക്രമണം; യുവാവ് വീണ്ടും പിടിയിൽ
  • സർക്കാരിന് തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
  • എറണാകുളത്ത് കെട്ടിടത്തിൽ നിന്നും വീണുമരിച്ചത് സൈനികൻ
  • തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു
  • താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച
  • അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
  • അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
  • സ്വർണവിലയിൽ വൻ ഇടിവ്
  • വ്യാജ ഓൺലൈൻ ട്രേഡിങ്; പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ
  • *ഹയർ സെക്കണ്ടറി എൻ എസ് എസ് ഗോത്രശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കം*
  • മുത്തങ്ങയിൽ വൻ ലഹരിവേട്ട; പഞ്ചസാരയുടെ മറവിൽ കടത്തിയ 3.5 ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
  • ഹയർ സെക്കണ്ടറി എൻ എസ് എസ് ഗോത്രശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കം
  • ഭക്ഷ്യവിഷബാധയെന്ന് സംശയം; കൊല്ലം സ്വദേശികളായ രണ്ടുപേർ മരിച്ചു
  • പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപണം; ഹോട്ടല്‍ തല്ലിത്തകര്‍ത്ത് യുവാവ്
  • ഡോക്ടര്‍മാരുടെ സമരം തുടരുന്നു; മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം
  • പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു; ആർഎസ്എസ് ആക്രമണമെന്ന് ആരോപണം
  • വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക ഉപകരണങ്ങളുമായി വനംവകുപ്പ്
  • എസ്.ഐയെ കുത്തിയ കേസ്; കൂടുതല്‍ പൊലീസുകാരെ ലക്ഷ്യമിട്ടിരുന്നെന്ന് പ്രതിയുടെ മൊഴി
  • തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗുണനിലവാര മാനദണ്ഡ പരിശോധന; കണ്ടെത്തിയത് ഗുരുതര വീഴ്‌ചകൾ
  • അടൂരിൽ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
  • വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം
  • ദില്ലിയിൽ കാന്തപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലടക്കം ചർച്ച
  • താമരശ്ശേരിയിൽ മലഞ്ചരക്ക് കടയിൽ പട്ടാപകൽ മോഷണം; പണമടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നു കളഞ്ഞു, ദൃശ്യങ്ങൾ CCtv യിൽ
  • തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • കോഴിക്കോട്ട് ഗവ. റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 31 കുട്ടികൾ ചികിത്സ തേടി
  • മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് ക്രൂരമർദ്ദനം
  • ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ
  • ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു
  • വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്, ബന്ധങ്ങളില്‍ ജാഗ്രത വേണം -സുപ്രിംകോടതി
  • ഫാറൂഖ് കോളേജിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ
  • നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; വീട്ടമ്മ മരിച്ചു
  • ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
  • ആലിന്റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തട്ടിപ്പ്, ആരും വീണുപോകരുത്'; മുന്നറിയിപ്പുമായി കുടുബം
  • സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ
  • രാജ്യത്ത് കറൻസിയുടെ ഉപയോഗം റെക്കോർഡ് ഉയരത്തിൽ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ