പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി

April 24, 2025, 4 p.m.

കൊച്ചി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. സഞ്ചാരികൾ വിവിധങ്ങളായ റെയ്ഡുകളിൽ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേൾക്കുന്നതെന്നും അധികം വൈകാതെ ഭീകരൻ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണങ്ങളെ തുടർന്ന് ഓടി രക്ഷപ്പെടുമ്പോൾ തന്റെ ഡ്രൈവർ ഉൾപ്പെടെ കശ്മീരിലെ മനുഷ്യർ കാണിച്ച കാരുണ്യമാണ് തന്നെ അദ്ഭുതപ്പെടുത്തിയതെന്നും ആരതി കൂട്ടിച്ചേർത്തു.

"മിനി സ്വിറ്റ്സർലാൻഡ് എന്ന് പറയുന്ന ഏരിയയിലായിരുന്നു. നിരവധി ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. രണ്ടാമതും വെടിയൊച്ച കേട്ടതോടെ ആക്രമണമാണെന്ന് മനസിലായി. ഞങ്ങളെല്ലാരും ആദ്യം നിലത്ത് കിടന്നു. തുടർന്ന് എല്ലാവരുടെയും കൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ചുറ്റും കാടായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദി ഓടുന്നവരുടെ മുന്നിലേക്ക് തോക്കുമായി വരുന്നത്.

പല ഭാഗത്തേക്കായി ചെറു സംഘങ്ങളായാണ് എല്ലാവരും ഓടിയിരുന്നത്. ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നു. ഷൂട്ട് ചെയ്യുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്കും വന്നു. അവർ കലിമ കലിമ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മനസിലായില്ലായെന്ന് പറഞ്ഞെതേയുള്ളൂ... അപ്പോഴേക്കും അച്ഛനെ അവർ ഷൂട്ട് ചെയ്തു. അച്ഛൻ മരിച്ചുവെന്ന് ഉറപ്പായി. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ തലയിലും അവർ തോക്കുവെച്ചു. വെടിവെക്കാനാണോ പേടിപ്പിക്കാനാ​ണോ എ​ന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മക്കൾ രണ്ടും കരഞ്ഞതോടെ അവർ ഇട്ടിട്ടുപോയി.

അവിടെ നിന്ന് ഒരു മണിക്കൂറോളം ഓടി എങ്ങനെയൊക്കെയോ മൊബൈലിന് റേഞ്ചുള്ള സ്ഥലത്തെത്തി. മൊബൈലിൽ ഞങ്ങളുടെ ഡ്രൈവർ ലോക്കൽ കശ്മീരിയായ മുസാഫിറിനെ വിളിച്ചു. അയാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും അഞ്ചോ ഏഴോ മിനിറ്റിനകം മിലിറ്ററിയും നാട്ടുകാരായ ആളുകളും എത്തിയിരുന്നു. ഇതിനിടെ, നാട്ടുകാരുടെ സഹായത്തിൽ അമ്മയെ സുരക്ഷിതമായി റൂമിലാക്കിയിരുന്നു.

എന്റെ കൂടെ ഡ്രൈവർ മുസാഫിറും മറ്റൊരു ഡ്രൈവർ ഷമീറും എന്നെ അനിയത്തിയപ്പോലെ കൂടെ കൊണ്ടുനടന്നു. ഐഡന്റിഫിക്കേഷനും മറ്റുമായി മോർച്ചറിയിൽ കൊണ്ടുപോകാനും പുലർച്ചെ മൂന്ന് മണിവരെ കൂടെയുണ്ടായിരുന്നു. കശ്മീരിൽ വെച്ച് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് ബൈ പറഞ്ഞപ്പോൽ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്നും പറഞ്ഞു."

ഭീകരർ സൈനിക വേഷത്തിലാണോ എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അച്ഛനെ വെടിവെച്ചിട്ടയാൾ സൈനിക വേഷത്തിലൊന്നുമായിരുന്നില്ലെന്ന് ആരതി കൂട്ടിച്ചേർത്തു.


MORE LATEST NEWSES
  • വാവാട് ജി.എം.എൽ.പി സ്കൂൾ നൂറിന്റെ നിറവിൽ:
  • മുന്‍ ധര്‍മ്മടം എംഎല്‍എ കെ കെ നാരായണന്‍ അന്തരിച്ചു
  • കാക്കൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതി പിടിയിൽ.
  • പുതുവത്സര ആഘോഷം; ചുരത്തിൽ ഗതാഗത നിയന്ത്രണം
  • കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു.
  • സ്ഥിരം മോഷ്ടാവ് പിടിയിൽ
  • പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടസംഭവം; കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
  • താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു
  • മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു
  • കല്ലമ്പലത്ത് നിന്ന് ആംബുലൻസ് കടത്തിക്കൊണ്ടുപോയ വിദ്യാർഥികളെ കണ്ടെത്തി
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
  • യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; ഗുണ്ടാസംഘത്തിൽ പെട്ട രണ്ടു പേർ പിടിയിൽ
  • പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം
  • എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടത്തുനിന്ന് ചാടിപ്പോയി; രക്ഷപ്പെട്ടത് ശൗചാലയത്തിലെ ചുമർ തുരന്ന്
  • വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
  • ശബരിമല സ്വർണക്കൊള്ള; അന്വേഷണ സംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി
  • കരിപ്പൂർ വ്യൂ പോയിന്റിൽ വെങ്കുളത്ത് താഴ്ചയിലേക്ക് വീണു യുവാവിന് ഗുരുതര പരുക്ക്;മുന്നറിയിപ്പ് അവഗണിച്ചത് വിനയായി
  • കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിച്ച സംഭവം; രണ്ടു പേർ കൂടി പിടിയിൽ
  • കുത്തനെ ഇടിഞ്ഞ് സ്വര്‍ണം; പവന്‍ വില ലക്ഷത്തില്‍ താഴെ
  • ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്.
  • മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും
  • മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു
  • കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടിത്തം; 12 ഓളം കടകൾ കത്തിനശിച്ചു
  • ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
  • ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്
  • വേടന്റെ പരിപാടിക്കിടെ തിക്കുംതിരക്കും, നിരവധിപേർക്ക് പരിക്ക്
  • കരിയാത്തുംപാറ പുഴയിൽ ആറര വയസ്സുകാരി മുങ്ങി മരിച്ചു*
  • കണ്ണോത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു.
  • പാണ്ടിക്കാട് കുറ്റിപ്പുളിയിൽ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു
  • മരണ വാർത്ത
  • കിണറ്റിൽ വീണ് യുവാവ് മരണപ്പെട്ടു.
  • പതങ്കയത്ത് സുരക്ഷാ ശക്തമാക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ.
  • ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം
  • നാല് വയസുകാരന്റെ മരണം കൊലപാതകം; കഴുത്തിനേറ്റ പരിക്ക് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
  • മരണ വാർത്ത
  • കൊട്ടിയൂരിൽ കഴുത്തിന് മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിക്കയറിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
  • ഇന്ത്യ-ശ്രീലങ്ക അവസാന വനിതാ ടി20 നാളെ
  • പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം, പ്രതിക്കായി തെരച്ചില്‍ ഊർജിതം
  • പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും വില്‍പ്പന നിരോധിച്ചു
  • കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തിനശിച്ചു
  • ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റിൽ
  • അമ്മയോട് പിണങ്ങി വീട് വിട്ട് ഇറങ്ങി കോഴിക്കോട് ബീച്ചിലെത്തിയ പതിനാറുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു
  • ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു
  • പൊലീസുകാരനെ ഇടിച്ചിട്ട യുവാക്കള്‍ക്കെതി‌രെ വധശ്രമത്തിന് കേസെടുത്തേക്കും; കുടുക്കാന്‍ ശ്രമെന്ന് രാഹുല്‍
  • അഗളിയില്‍ കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ മഞ്ജു രാജിവച്ചു
  • കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയയാൾ റോഡിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് മരിച്ചു
  • സ്വര്‍ണവിലയില്‍ ഇടിവ്
  • എസ്.ഐ.ആര്‍: ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇ.ആര്‍.ഒയെ അറിയിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ 
  • വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ചു