പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി

April 24, 2025, 4 p.m.

കൊച്ചി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. സഞ്ചാരികൾ വിവിധങ്ങളായ റെയ്ഡുകളിൽ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേൾക്കുന്നതെന്നും അധികം വൈകാതെ ഭീകരൻ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണങ്ങളെ തുടർന്ന് ഓടി രക്ഷപ്പെടുമ്പോൾ തന്റെ ഡ്രൈവർ ഉൾപ്പെടെ കശ്മീരിലെ മനുഷ്യർ കാണിച്ച കാരുണ്യമാണ് തന്നെ അദ്ഭുതപ്പെടുത്തിയതെന്നും ആരതി കൂട്ടിച്ചേർത്തു.

"മിനി സ്വിറ്റ്സർലാൻഡ് എന്ന് പറയുന്ന ഏരിയയിലായിരുന്നു. നിരവധി ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. രണ്ടാമതും വെടിയൊച്ച കേട്ടതോടെ ആക്രമണമാണെന്ന് മനസിലായി. ഞങ്ങളെല്ലാരും ആദ്യം നിലത്ത് കിടന്നു. തുടർന്ന് എല്ലാവരുടെയും കൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ചുറ്റും കാടായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദി ഓടുന്നവരുടെ മുന്നിലേക്ക് തോക്കുമായി വരുന്നത്.

പല ഭാഗത്തേക്കായി ചെറു സംഘങ്ങളായാണ് എല്ലാവരും ഓടിയിരുന്നത്. ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നു. ഷൂട്ട് ചെയ്യുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്കും വന്നു. അവർ കലിമ കലിമ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മനസിലായില്ലായെന്ന് പറഞ്ഞെതേയുള്ളൂ... അപ്പോഴേക്കും അച്ഛനെ അവർ ഷൂട്ട് ചെയ്തു. അച്ഛൻ മരിച്ചുവെന്ന് ഉറപ്പായി. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ തലയിലും അവർ തോക്കുവെച്ചു. വെടിവെക്കാനാണോ പേടിപ്പിക്കാനാ​ണോ എ​ന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മക്കൾ രണ്ടും കരഞ്ഞതോടെ അവർ ഇട്ടിട്ടുപോയി.

അവിടെ നിന്ന് ഒരു മണിക്കൂറോളം ഓടി എങ്ങനെയൊക്കെയോ മൊബൈലിന് റേഞ്ചുള്ള സ്ഥലത്തെത്തി. മൊബൈലിൽ ഞങ്ങളുടെ ഡ്രൈവർ ലോക്കൽ കശ്മീരിയായ മുസാഫിറിനെ വിളിച്ചു. അയാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും അഞ്ചോ ഏഴോ മിനിറ്റിനകം മിലിറ്ററിയും നാട്ടുകാരായ ആളുകളും എത്തിയിരുന്നു. ഇതിനിടെ, നാട്ടുകാരുടെ സഹായത്തിൽ അമ്മയെ സുരക്ഷിതമായി റൂമിലാക്കിയിരുന്നു.

എന്റെ കൂടെ ഡ്രൈവർ മുസാഫിറും മറ്റൊരു ഡ്രൈവർ ഷമീറും എന്നെ അനിയത്തിയപ്പോലെ കൂടെ കൊണ്ടുനടന്നു. ഐഡന്റിഫിക്കേഷനും മറ്റുമായി മോർച്ചറിയിൽ കൊണ്ടുപോകാനും പുലർച്ചെ മൂന്ന് മണിവരെ കൂടെയുണ്ടായിരുന്നു. കശ്മീരിൽ വെച്ച് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് ബൈ പറഞ്ഞപ്പോൽ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്നും പറഞ്ഞു."

ഭീകരർ സൈനിക വേഷത്തിലാണോ എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അച്ഛനെ വെടിവെച്ചിട്ടയാൾ സൈനിക വേഷത്തിലൊന്നുമായിരുന്നില്ലെന്ന് ആരതി കൂട്ടിച്ചേർത്തു.


MORE LATEST NEWSES
  • മിനി ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു
  • അങ്കമാലിയില്‍ കഴുത്തിന് മുറിവേറ്റ കുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
  • എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ
  • ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
  • പയ്യോളി സ്വദേശി ജുബൈലിൽ നിര്യാതനായി
  • വാടക കാറിൽ കറങ്ങി നഗരങ്ങളിൽ മോഷണം; കിഴക്കോത്ത് സ്വദേശിയായ യുവാവ് അറസ്റ്റിൽ.
  • കോഴിക്കോട് സ്വദേശിനിയെ കബളിപ്പിച്ച് അരക്കോടിയിലധികം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
  • കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കിണറ്റിൽ വീണുള്ള മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
  • കൊടുവള്ളി ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ വെച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി മുഹമ്മദ് ഷുഹൈബ്
  • സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന്‍ വില 80,000ത്തിലേക്ക് 
  • മെഡിക്കൽ കോളേജുകളിൽ ഇന്നും ഡോക്ടർമാരുടെ സമരം
  • വിവാഹം മുസ്‌ലിം വ്യക്തിനിയമ പ്രകാരം ആയാലും തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്ട്രേഷന് പൊതുനിയമം ബാധകമാണെന്ന് ഹൈകോടതി
  • ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.
  • കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
  • ശബരിമല സ്വ‍ർണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍
  • അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു
  • ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
  • താമരശ്ശേരി ഉപജില്ലാ കലാമേളക്ക് ഉജജ്വല തുടക്കം
  • ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം
  • പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്
  • വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വാഹനാപകടം; യുവതി മരിച്ചു
  • നവംബറിലും സര്‍ചാര്‍ജ് പിരിക്കാനുള്ള നീക്കവുമായി കെ.എസ്.ഇ.ബി
  • കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; മാതാവ് കുറ്റം സമ്മതിച്ചു
  • ശബരിമല സീസൺ പ്രമാണിച്ച്‌ ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍
  • കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
  • സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
  • വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ ഗ്രാമ യാത്ര വെള്ളമുണ്ട സിറ്റിയിൽ സമാപിച്ചു
  • എസ്ഐആര്‍; എന്യുമറേഷൻ ഫോം പൂരിപ്പിക്കാൻ എന്തൊക്കെ വിവരങ്ങൾ ആവശ്യമാണ്? സമര്‍പ്പിക്കേണ്ട രേഖകൾ
  • പൊലിസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും നീക്കങ്ങൾ ചോർത്തി; സഹോദരങ്ങൾ പിടിയിൽ
  • കണ്ണൂരിൽ പ്ലാറ്റ്‌‌ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്തതിന് ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം
  • വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച പരിശോധന; ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച് കൊടുവള്ളി നഗരസഭ ഉദ്യോഗസ്ഥർ
  • വൃദ്ധസദനത്തിൽ വയോധികയായ താമസക്കാരിക്ക്​ ക്രൂരമർദനം
  • കോഴിക്കോട് സ്വദേശിയെ സഊദിയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • എസ്ഐആറിന്‍റെ ഭാഗമായി ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിലേക്ക്
  • തൃശൂരിൽ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
  • ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
  • പള്ളിപ്പുറം ജി എം യു പി സ്കൂൾ ഗ്രൗണ്ട് നവീകരണം ഉത്ഘാടനം ചെയ്തു
  • ഫാം ടൂറിസം, പഞ്ചായത്തിന്റെ അഭിമാന പദ്ധതി: പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ
  • തദ്ദേശ തിരഞ്ഞെടുപ്പ്;രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു
  • ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി
  • കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ
  • ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു
  • വയനാട്ടിൽ തേനീച്ചയുടെ ആക്രമണം നിരവധി പേർക്ക് പരിക്ക്
  • സ്വർണാഭരണം ഉരുക്കുന്നതിനിടെ ജ്വല്ലറിയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു; ഒഴിവായത് വൻദുരന്തം
  • താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ സ്പോർട്സ് റൂം ഉദ്ഘാടനം ചെയ്തു*
  • 55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു,മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്
  • ജനങ്ങളെ ദുർ​ഗന്ധത്തിൽ നിന്ന് രക്ഷിക്കണം,വേട്ടയാടിയിട്ട് കാര്യമില്ല; ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി
  • മൂന്നാറിൽ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവർമാരിൽ നിന്നു ദുരനുഭവം നേരിട്ട സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ