പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി

April 24, 2025, 4 p.m.

കൊച്ചി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. സഞ്ചാരികൾ വിവിധങ്ങളായ റെയ്ഡുകളിൽ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേൾക്കുന്നതെന്നും അധികം വൈകാതെ ഭീകരൻ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണങ്ങളെ തുടർന്ന് ഓടി രക്ഷപ്പെടുമ്പോൾ തന്റെ ഡ്രൈവർ ഉൾപ്പെടെ കശ്മീരിലെ മനുഷ്യർ കാണിച്ച കാരുണ്യമാണ് തന്നെ അദ്ഭുതപ്പെടുത്തിയതെന്നും ആരതി കൂട്ടിച്ചേർത്തു.

"മിനി സ്വിറ്റ്സർലാൻഡ് എന്ന് പറയുന്ന ഏരിയയിലായിരുന്നു. നിരവധി ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. രണ്ടാമതും വെടിയൊച്ച കേട്ടതോടെ ആക്രമണമാണെന്ന് മനസിലായി. ഞങ്ങളെല്ലാരും ആദ്യം നിലത്ത് കിടന്നു. തുടർന്ന് എല്ലാവരുടെയും കൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ചുറ്റും കാടായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദി ഓടുന്നവരുടെ മുന്നിലേക്ക് തോക്കുമായി വരുന്നത്.

പല ഭാഗത്തേക്കായി ചെറു സംഘങ്ങളായാണ് എല്ലാവരും ഓടിയിരുന്നത്. ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നു. ഷൂട്ട് ചെയ്യുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്കും വന്നു. അവർ കലിമ കലിമ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മനസിലായില്ലായെന്ന് പറഞ്ഞെതേയുള്ളൂ... അപ്പോഴേക്കും അച്ഛനെ അവർ ഷൂട്ട് ചെയ്തു. അച്ഛൻ മരിച്ചുവെന്ന് ഉറപ്പായി. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ തലയിലും അവർ തോക്കുവെച്ചു. വെടിവെക്കാനാണോ പേടിപ്പിക്കാനാ​ണോ എ​ന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മക്കൾ രണ്ടും കരഞ്ഞതോടെ അവർ ഇട്ടിട്ടുപോയി.

അവിടെ നിന്ന് ഒരു മണിക്കൂറോളം ഓടി എങ്ങനെയൊക്കെയോ മൊബൈലിന് റേഞ്ചുള്ള സ്ഥലത്തെത്തി. മൊബൈലിൽ ഞങ്ങളുടെ ഡ്രൈവർ ലോക്കൽ കശ്മീരിയായ മുസാഫിറിനെ വിളിച്ചു. അയാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും അഞ്ചോ ഏഴോ മിനിറ്റിനകം മിലിറ്ററിയും നാട്ടുകാരായ ആളുകളും എത്തിയിരുന്നു. ഇതിനിടെ, നാട്ടുകാരുടെ സഹായത്തിൽ അമ്മയെ സുരക്ഷിതമായി റൂമിലാക്കിയിരുന്നു.

എന്റെ കൂടെ ഡ്രൈവർ മുസാഫിറും മറ്റൊരു ഡ്രൈവർ ഷമീറും എന്നെ അനിയത്തിയപ്പോലെ കൂടെ കൊണ്ടുനടന്നു. ഐഡന്റിഫിക്കേഷനും മറ്റുമായി മോർച്ചറിയിൽ കൊണ്ടുപോകാനും പുലർച്ചെ മൂന്ന് മണിവരെ കൂടെയുണ്ടായിരുന്നു. കശ്മീരിൽ വെച്ച് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് ബൈ പറഞ്ഞപ്പോൽ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്നും പറഞ്ഞു."

ഭീകരർ സൈനിക വേഷത്തിലാണോ എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അച്ഛനെ വെടിവെച്ചിട്ടയാൾ സൈനിക വേഷത്തിലൊന്നുമായിരുന്നില്ലെന്ന് ആരതി കൂട്ടിച്ചേർത്തു.


MORE LATEST NEWSES
  • ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
  • ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു
  • ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
  • ഓയിൽ മില്ലിൽ തീപിടുത്തം
  • പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവിനെ വെട്ടിക്കൊന്ന 7 പേർ പിടിയിൽ
  • ഡോക്ടറെ ’ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ പഞ്ചാബിൽ എത്തി പിടികൂടി കണ്ണൂർ സൈബർ പൊലീസ്
  • ബലാത്സംഗ കേസ്; ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലാ കോടതിയിൽ
  • ഭക്ഷ്യവിഷബാധയെന്ന് സംശയം; വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ
  • പാട്ടുത്സവം കാണാനെത്തിയ യുവാവിനെ കുത്തി പരിക്കേല്പിച്ചു
  • മുസ്ലിം ലീഗ് നേതാവും, കുന്നംകുളം നഗരസഭ മുൻ വൈസ് ചെയർമാനുമായിരു ന്ന ഇ.പി.കമറുദ്ദീൻ (68) അന്തരിച്ചു
  • ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ സുഹൃത്തിനെ വെറുതെ വിട്ടു, അമ്മ കുറ്റക്കാരിയെന്ന് കോടതി,
  • സ്വർണവില വീണ്ടും റെക്കോഡിൽ
  • ഭാര്യാ പിതാവിനെയും സഹോദരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
  • കോട്ടയം സ്വദേശി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ
  • 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് തടവ് ശിക്ഷ
  • ചേളാരി ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്ക്
  • പോക്‌സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'
  • ദമ്പതികളെ വെട്ടിക്കൊന്ന പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്
  • എസ്ഐആർ; കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി.
  • ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്
  • പാലക്കാട് ദമ്പതികൾ വെട്ടേറ്റ് മരിച്ചു ; ബന്ധുവായ യുവാവ് പിടിയിൽ
  • സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 പേര്‍ക്ക് ദാരുണാന്ത്യം
  • യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം.
  • മരണ വാർത്ത
  • മരണ വാർത്ത
  • മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
  • ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് തൂങ്ങിമരിച്ച സംഭവം;യുവതിക്കെതിരേ പരാതിയുമായി രാഹുല്‍ ഈശ്വര്‍
  • റോഡ് ഉദ്ഘാടനം ചെയ്തു
  • തൊഴിൽ, വിസ നിയമലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ
  • ഗൂഗിൾ മാപ്പ് നോക്കി യാത്ര; ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്
  • കോട്ടക്കൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു.
  • പുതുപ്പാടിയില്‍ ശുചിമുറി മാലിന്യം തള്ളിയ സംഭവം, വാഹനം തിരിച്ചറിഞ്ഞു*
  • പുതുപ്പാടിയില്‍ ശുചിമുറി മാലിന്യം തട്ടിയ സംഭവം, വാഹനം തിരിച്ചറിഞ്ഞു
  • ദില്ലിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പറന്നുയർന്ന ഇൻ്റിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി.
  • ആദിവാസി യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • സ്കെയില് കൊണ്ട് കയ്യിൽ അടിച്ചു;നാല് വയസുകാരനിൽ അങ്കണവാടി ടീച്ചറുടെ മർദനം
  • 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്
  • ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം;യുവാവ് ജീവനൊടുക്കി
  • ഫറോക് പേട്ട മന്തി ക്കടയിൽ തീപിടുത്തം
  • പുതുപ്പാടി വയനാട് റോഡിൽ പെരുമ്പള്ളിയിൽ കാറപകടം
  • സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
  • തോമസ്മാസ്റ്റർഅനുസ്മരണം
  • വാഹനാപകടത്തിൽ പരിക്കേറ്റ കൊടുവള്ളി സ്വദേശി മരണപ്പെട്ടു
  • നാടൻ തോക്കുമായി മൂന്നംഗ സംഘം പിടിയിൽ
  • വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
  • നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം
  • പക്ഷിപ്പനി സ്ഥിരീകരിച്ചു
  • അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
  • കെ.എസ്.ആർ.ടി.സി റൂട്ടിൽ ദീർഘദൂര സ്വകാര്യ ബസ് വേണ്ട
  • ഡൽഹിയിൽ മൂടൽമഞ്ഞും വായുമലിനീകരണവും രൂക്ഷം; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു