പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി

April 24, 2025, 4 p.m.

കൊച്ചി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. സഞ്ചാരികൾ വിവിധങ്ങളായ റെയ്ഡുകളിൽ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേൾക്കുന്നതെന്നും അധികം വൈകാതെ ഭീകരൻ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണങ്ങളെ തുടർന്ന് ഓടി രക്ഷപ്പെടുമ്പോൾ തന്റെ ഡ്രൈവർ ഉൾപ്പെടെ കശ്മീരിലെ മനുഷ്യർ കാണിച്ച കാരുണ്യമാണ് തന്നെ അദ്ഭുതപ്പെടുത്തിയതെന്നും ആരതി കൂട്ടിച്ചേർത്തു.

"മിനി സ്വിറ്റ്സർലാൻഡ് എന്ന് പറയുന്ന ഏരിയയിലായിരുന്നു. നിരവധി ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. രണ്ടാമതും വെടിയൊച്ച കേട്ടതോടെ ആക്രമണമാണെന്ന് മനസിലായി. ഞങ്ങളെല്ലാരും ആദ്യം നിലത്ത് കിടന്നു. തുടർന്ന് എല്ലാവരുടെയും കൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ചുറ്റും കാടായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദി ഓടുന്നവരുടെ മുന്നിലേക്ക് തോക്കുമായി വരുന്നത്.

പല ഭാഗത്തേക്കായി ചെറു സംഘങ്ങളായാണ് എല്ലാവരും ഓടിയിരുന്നത്. ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നു. ഷൂട്ട് ചെയ്യുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്കും വന്നു. അവർ കലിമ കലിമ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മനസിലായില്ലായെന്ന് പറഞ്ഞെതേയുള്ളൂ... അപ്പോഴേക്കും അച്ഛനെ അവർ ഷൂട്ട് ചെയ്തു. അച്ഛൻ മരിച്ചുവെന്ന് ഉറപ്പായി. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ തലയിലും അവർ തോക്കുവെച്ചു. വെടിവെക്കാനാണോ പേടിപ്പിക്കാനാ​ണോ എ​ന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മക്കൾ രണ്ടും കരഞ്ഞതോടെ അവർ ഇട്ടിട്ടുപോയി.

അവിടെ നിന്ന് ഒരു മണിക്കൂറോളം ഓടി എങ്ങനെയൊക്കെയോ മൊബൈലിന് റേഞ്ചുള്ള സ്ഥലത്തെത്തി. മൊബൈലിൽ ഞങ്ങളുടെ ഡ്രൈവർ ലോക്കൽ കശ്മീരിയായ മുസാഫിറിനെ വിളിച്ചു. അയാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും അഞ്ചോ ഏഴോ മിനിറ്റിനകം മിലിറ്ററിയും നാട്ടുകാരായ ആളുകളും എത്തിയിരുന്നു. ഇതിനിടെ, നാട്ടുകാരുടെ സഹായത്തിൽ അമ്മയെ സുരക്ഷിതമായി റൂമിലാക്കിയിരുന്നു.

എന്റെ കൂടെ ഡ്രൈവർ മുസാഫിറും മറ്റൊരു ഡ്രൈവർ ഷമീറും എന്നെ അനിയത്തിയപ്പോലെ കൂടെ കൊണ്ടുനടന്നു. ഐഡന്റിഫിക്കേഷനും മറ്റുമായി മോർച്ചറിയിൽ കൊണ്ടുപോകാനും പുലർച്ചെ മൂന്ന് മണിവരെ കൂടെയുണ്ടായിരുന്നു. കശ്മീരിൽ വെച്ച് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് ബൈ പറഞ്ഞപ്പോൽ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്നും പറഞ്ഞു."

ഭീകരർ സൈനിക വേഷത്തിലാണോ എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അച്ഛനെ വെടിവെച്ചിട്ടയാൾ സൈനിക വേഷത്തിലൊന്നുമായിരുന്നില്ലെന്ന് ആരതി കൂട്ടിച്ചേർത്തു.


MORE LATEST NEWSES
  • പുതുവർഷത്തിൽ കെഎസ്ഇബിയുടെ ഇരുട്ടടി; ഇന്ധന സർചാർജ് പ്രഖ്യാപിച്ചു
  • റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
  • മരം മുറിക്കുന്നതിനിടെ കിണറിൽ വീണ് യുവാവിന് പരിക്ക്
  • പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്.
  • വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണ്ണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ
  • കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് കർണാടകയിലെ ഉള്ളാളിൽ തുടക്കമായി.
  • ശബരിമലയിൽ നടന്നത് വന്‍ കൊള്ള; ശിവ, വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു
  • ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു
  • ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു
  • മദ്യപാനത്തെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അടിയേറ്റ യുവാവ് മരിച്ചു.
  • ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ അഞ്ച് രോഗികളിൽ രണ്ടുപേർ മരിച്ചു;
  • രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു
  • ഹസ്നയുടെ മരണം ; മക്കളെ കാണാനാവത്തിൽ മനോവിഷമം
  • വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധിക അരിയില്ല .
  • പതിനാലുകാരിയോട് അതിക്രമം: പ്രതിക്ക് 10 വർഷം തടവ്
  • പുതുവത്സരാഘോഷത്തിനിടെ ജപ്പാനില്‍ ശക്തമായ ഭൂചലനം
  • ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
  • വയനാട് മരക്കടവിൽ പുലിയെയും ശശിമലയിൽ കടുവയെയും കണ്ടതായി നാട്ടുകാർ
  • 2026 പുതുവര്‍ഷത്തെ ആഘോഷത്തോടെ വരവേറ്റ് ലോകം
  • കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; മൂന്നു നില കെട്ടിടവും പ്ലാന്റും കത്തിനശിച്ചു
  • കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിവ് തുടങ്ങില്ല
  • യുവാവിനെ ആക്രമിച്ച് വിദേശത്തേക്ക് കടന്ന പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി.
  • പുഴകടവിൽ കുളിക്കാൻ ഇറങ്ങിയ ഉമ്മയും മകനും മുങ്ങി മരിച്ചു
  • ശബരിമല യുവതി പ്രവേശനം: 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത
  • മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികനും സംഘത്തിനും ജാമ്യം
  • ടാർ മിക്സിങ് വാഹനത്തിന്റെ പിറകിൽ കാർ ഇടിച്ച് ഒരാൾ മരണപ്പെട്ടു
  • യുവതിയെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി
  • കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ
  • വടകര ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദ്ദനം.
  • ഗ്ലാസ് ദേഹത്ത് വീണ് യുവാവ് മരിച്ചു.
  • ഇസ്രയേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ ജീവനൊടുക്കി
  • മതപരിവർത്തനം; നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • വടക്കഞ്ചേരിയിൽ പൊലീസിനെ കത്തിവീശിപ്പേടിപ്പിച്ച് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
  • ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്
  • ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ;​ അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയെന്ന്​ റിപ്പോർട്ട്
  • തൂത്തുവാരി ഇന്ത്യൻ വനിതകൾ (5-0); ലങ്കക്കെതിരെ 15 റൺസ് ജയം
  • പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; സംസ്ഥാനത്തും വിപുലമായ പരിപാടികള്‍, കര്‍ശന സുരക്ഷ
  • എൻജിനീയറിങ്​ റാങ്ക്​ പട്ടിക: കോടതി റദ്ദാക്കിയ പരിഷ്ക്കാരം വീണ്ടും നടപ്പാക്കി ഉത്തരവ്
  • ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്
  • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്ന് ഡി മണി
  • കെഎസ്ആർടിസി ബസ് കത്തിനശിച്ചു
  • മരണ വാർത്ത
  • വാവാട് ജി.എം.എൽ.പി സ്കൂൾ നൂറിന്റെ നിറവിൽ:
  • മുന്‍ ധര്‍മ്മടം എംഎല്‍എ കെ കെ നാരായണന്‍ അന്തരിച്ചു
  • കാക്കൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതി പിടിയിൽ.
  • പുതുവത്സര ആഘോഷം; ചുരത്തിൽ ഗതാഗത നിയന്ത്രണം
  • കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു.
  • സ്ഥിരം മോഷ്ടാവ് പിടിയിൽ
  • പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടസംഭവം; കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു